ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 4
ന കര്‍മണാമനാരംഭാന്നൈഷ്കര്‍മ്യം പുരുഷോശ്നുതേ
ന ച സംന്യസനാദേവ സിദ്ധിം സമധിഗച്ഛതി.
ന ച സംന്യസനാദേവ സിദ്ധിം സമധിഗച്ഛതി.
കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതുകൊണ്ടു മനുഷ്യന്‍ ഒരിക്കലും നൈഷ്കര്‍മ്യത്തെ പ്രാപിക്കുന്നില്ല. കര്‍മ്മസന്യാസം കൊണ്ടു മാത്രം സിദ്ധി ലഭിക്കുന്നുമില്ല.
പുരുഷന്‍ (മനുഷ്യന്‍) കര്‍മങ്ങളുടെ അനാരംഭം കൊണ്ട് (ഒരു കാര്യം ചെയ്യാനും പുറപ്പെടാതിരിക്കകൊണ്ട്) നൈഷ്‌കര്‍മ്യത്തെ (മോക്ഷത്തെ) പ്രാപിക്കുന്നില്ല. (തുടങ്ങിവെച്ച) കര്‍മത്തെ ഉപേക്ഷിക്കുന്നതു (സന്ന്യാസം) കൊണ്ടുമാത്രമാവും (ആരും) മോക്ഷം കൈവരിക്കുന്നില്ല.
മായയെന്ന് പ്രപഞ്ചത്തെ തള്ളിപ്പറയാനല്ല, അരയും തലയും മുറുക്കി കര്‍മോത്സുകരാകാനാണ് ഗീത ആഹ്വാനം ചെയ്യുന്നത്. ആശാസ്യമായ കര്‍മം എങ്ങനെ ഇരിക്കണം എന്നുകൂടി പറയുന്നുണ്ട്. അത് നിസ്വാര്‍ഥമാകണം. എന്നു വെച്ചാലോ?
മായയെന്ന് പ്രപഞ്ചത്തെ തള്ളിപ്പറയാനല്ല, അരയും തലയും മുറുക്കി കര്‍മോത്സുകരാകാനാണ് ഗീത ആഹ്വാനം ചെയ്യുന്നത്. ആശാസ്യമായ കര്‍മം എങ്ങനെ ഇരിക്കണം എന്നുകൂടി പറയുന്നുണ്ട്. അത് നിസ്വാര്‍ഥമാകണം. എന്നു വെച്ചാലോ?
മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ സുഖദുഃഖങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ നിന്നാണ് വികാരങ്ങള്‍ ഉണ്ടാകുന്നത്. ഈ വികാരങ്ങള്‍ ചിന്തകളെ രൂപപ്പെടുത്തുന്നു. ഈ ചിന്തകളുടെ ആവിഷ്‌കാരങ്ങളാണ് കര്‍മങ്ങള്‍. അതിനാല്‍ കര്‍മങ്ങള്‍ നിസ്വാര്‍ഥങ്ങളാകണമെങ്കില്‍ അവയുടെ ആണിവേരില്‍ നിന്നുതന്നെ ശുശ്രൂഷ തുടങ്ങണം. സങ്കല്പങ്ങള്‍ക്ക് ശുദ്ധി കൈവരണം. അതുതന്നെ നൈഷ്‌കര്‍മ്യം. അവിഹിത സങ്കല്പങ്ങളും വിചാരങ്ങളും നിലനില്‍ക്കെ അവയുടെ ഫലങ്ങളായ കര്‍മങ്ങളെ മാത്രം ഉപേക്ഷിക്കുന്നതുകൊണ്ട് നൈഷ്‌കര്‍മ്യം കൈവരുന്നില്ല.
ഇവിടെ കര്‍മം എന്ന വാക്കിന് യജ്ഞയാഗാദികള്‍ എന്ന് അര്‍ഥം കല്പിച്ച് വ്യാഖ്യാനിക്കാന്‍ നിവൃത്തിയില്ല. മനുഷ്യജീവിതത്തിലെ സകല കര്‍മങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് പറയുന്നതെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണ്.
ഇവിടെ കര്‍മം എന്ന വാക്കിന് യജ്ഞയാഗാദികള്‍ എന്ന് അര്‍ഥം കല്പിച്ച് വ്യാഖ്യാനിക്കാന്‍ നിവൃത്തിയില്ല. മനുഷ്യജീവിതത്തിലെ സകല കര്‍മങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് പറയുന്നതെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണ്.
യുദ്ധക്കളത്തില്‍ എതിരാളികളെ പോരിനു വിളിച്ചതില്‍പ്പിന്നെ ഒരാള്‍ ആയുധം വെച്ച് പുറംതിരിഞ്ഞ് ഇരുന്നാല്‍ അയാളെ മറ്റെന്തു വിളിച്ചാലും പരമശാന്തിയെ പ്രാപിച്ച സന്ന്യാസി എന്നു പറയാന്‍ വയ്യ.
കര്‍മനിമഗ്‌നനനായ ഒരാള്‍ക്ക് 'ഞാന്‍ കര്‍മം ചെയ്യുന്നില്ല' എന്ന ഭാവം കൈവരണമെങ്കില്‍ കര്‍തൃത്വം തന്റെ അഹംബുദ്ധിയില്‍ നിന്ന് പ്രകൃതിയിലേക്കോ പരമാത്മാവിലേക്കോ സ്ഥാനം മാറിയതായി കാണാന്‍ കഴിയണം. സന്ന്യാസസങ്കല്പം എന്ന് പറയുന്നത് ഇതിനെയാണ്. ഈ സങ്കല്പമുള്ള ആള്‍ എല്ലാ കര്‍ത്തവ്യകര്‍മങ്ങളും ചെയ്യുന്നു. ചെയ്യണം. ഈ സ്ഥിതിയില്‍ എത്താതെ 'ഞാന്‍ ഒന്നും ചെയ്യില്ല. അതാണല്ലോ മുക്തിമാര്‍ഗം' എന്നു നിശ്ചയിക്കുന്ന ആള്‍ സന്ന്യാസിയായില്ല. ജീവപരിണാമത്തിന്റെ ലക്ഷ്യം നേടാനുള്ള വഴി ജീവിതത്തില്‍ നിന്ന് ഒളിച്ചോടലല്ല.
ആചാര്യസ്വാമികള്‍ പറയുന്നു. 'കര്‍മം ചെയ്യാഞ്ഞാല്‍ ഒരുവന്‍ നൈഷ്കര്‍മ്യത്തെ പ്രാപിക്കുന്നില്ല എന്നു പറഞ്ഞതുകൊണ്ട് കര്‍മം ചെയ്താല്‍ നൈഷ്‌കര്‍മ്യസിദ്ധി ഉണ്ടാകുമെന്നു വരുന്നു. കര്‍മം അനുഷ്ഠിക്കാതിരുന്നാല്‍ എന്തുകൊണ്ട് നൈഷ്‌കര്‍മ്യത്തെ പ്രാപിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം എന്തെന്നാല്‍ കര്‍മാനുഷ്ഠാനം നൈഷ്‌കര്‍മ്യസിദ്ധിക്ക് കാരണമാകുന്നു. ഉപായം (സാധനം) കൂടാതെ ഉപേയം (സാധ്യം) ഉണ്ടാകുന്നില്ല എന്നു നിശ്ചയമാണ്. കര്‍മയോഗം നൈഷ്‌കര്‍മ്യലക്ഷണമായ ജ്ഞാനയോഗത്തിന് ഉപായമാകുന്നു എന്ന് ശ്രുതിയും ഗീതാശാസ്ത്രവും നമ്മെ പഠിപ്പിക്കുന്നു.'
കര്‍മനിമഗ്‌നനനായ ഒരാള്‍ക്ക് 'ഞാന്‍ കര്‍മം ചെയ്യുന്നില്ല' എന്ന ഭാവം കൈവരണമെങ്കില്‍ കര്‍തൃത്വം തന്റെ അഹംബുദ്ധിയില്‍ നിന്ന് പ്രകൃതിയിലേക്കോ പരമാത്മാവിലേക്കോ സ്ഥാനം മാറിയതായി കാണാന്‍ കഴിയണം. സന്ന്യാസസങ്കല്പം എന്ന് പറയുന്നത് ഇതിനെയാണ്. ഈ സങ്കല്പമുള്ള ആള്‍ എല്ലാ കര്‍ത്തവ്യകര്‍മങ്ങളും ചെയ്യുന്നു. ചെയ്യണം. ഈ സ്ഥിതിയില്‍ എത്താതെ 'ഞാന്‍ ഒന്നും ചെയ്യില്ല. അതാണല്ലോ മുക്തിമാര്‍ഗം' എന്നു നിശ്ചയിക്കുന്ന ആള്‍ സന്ന്യാസിയായില്ല. ജീവപരിണാമത്തിന്റെ ലക്ഷ്യം നേടാനുള്ള വഴി ജീവിതത്തില്‍ നിന്ന് ഒളിച്ചോടലല്ല.
ആചാര്യസ്വാമികള്‍ പറയുന്നു. 'കര്‍മം ചെയ്യാഞ്ഞാല്‍ ഒരുവന്‍ നൈഷ്കര്‍മ്യത്തെ പ്രാപിക്കുന്നില്ല എന്നു പറഞ്ഞതുകൊണ്ട് കര്‍മം ചെയ്താല്‍ നൈഷ്‌കര്‍മ്യസിദ്ധി ഉണ്ടാകുമെന്നു വരുന്നു. കര്‍മം അനുഷ്ഠിക്കാതിരുന്നാല്‍ എന്തുകൊണ്ട് നൈഷ്‌കര്‍മ്യത്തെ പ്രാപിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം എന്തെന്നാല്‍ കര്‍മാനുഷ്ഠാനം നൈഷ്‌കര്‍മ്യസിദ്ധിക്ക് കാരണമാകുന്നു. ഉപായം (സാധനം) കൂടാതെ ഉപേയം (സാധ്യം) ഉണ്ടാകുന്നില്ല എന്നു നിശ്ചയമാണ്. കര്‍മയോഗം നൈഷ്‌കര്‍മ്യലക്ഷണമായ ജ്ഞാനയോഗത്തിന് ഉപായമാകുന്നു എന്ന് ശ്രുതിയും ഗീതാശാസ്ത്രവും നമ്മെ പഠിപ്പിക്കുന്നു.'
ഉപനിഷത്തിലെ സാരോപദേശത്തെക്കുറിച്ചെഴുതിയ എല്ലാ മഹാത്മാരും ഈ പദ്യത്തെ ആണിക്കല്ലായെടുത്തിരിക്കുന്നു.
'എന്തിനേറെ പറയുന്നു, കര്‍മം ചെയ്യാതിരിക്കാന്‍ ഒരു ജീവിക്കും സാധിക്കില്ല' എന്ന (ഒരു ചെറുചിരിയോടെ എന്ന മട്ടില്‍) തുടര്‍ന്നു പറയുന്നു.
(തുടരും.....)
രണ്ട് ദിവസം മുന്നേ പത്രത്തിൽ വന്ന ഒരു വാർത്തയാണ് "കേരളത്തിൽ ഒരു പ്രദേശത്ത് തനിയെ പല തവണ അഗ്നിയുടെ ജ്വലനം ഉണ്ടാകുന്നുവെന്ന് ".വർഷങ്ങൾക്കു മുന്നേ എന്നുടെ ഡയറിയിൽ ഞാൻ പoനത്തിനായി എഴുതിയതായ, കുറിച്ചിട്ട കാര്യങ്ങളുമായി സാമ്യമുണ്ടെന്ന് കരുതുന്നു.പങ്കു വെയ്ക്കുന്നു.
ReplyDelete1.1950 ൽ ലണ്ടനിൽ ഒരു dancebar ൽ വച്ച് കാമുകനോടൊപ്പം നൃത്തം വച്ചു കൊണ്ടിരുന്ന യുവതി ശരീരത്തിൽ നിന്ന് എങ്ങനെയോജ്വലിച്ച അഗ്നിയാൽ കത്തി ഭസ്മകൂമ്പാരമായി.
2. പതിനേഴാം നൂറ്റാണ്ടിൽ എസക്സിൽ ഒരു വൃദ്ധ സ്വയം ജ്വലിച്ച് ചാമ്പലായി.
3. ചെഷയറിലെ ലോറി driver ലോറിയുടെ ക്യാബിനുള്ളിൽ ചാരമായി കാണപ്പെട്ടു.
ലോറിക്കോ, ക്യാബിനോ ഒന്നും പറ്റിരുന്നില്ല.
4. ഒഹയോവിലെ ഒരു factory ൽ എട്ട് തവണ ഒഴിയാബാധപോലെ അജ്ഞാതമായ കാരണങ്ങളാൽ അഗ്നിബാധ ഉണ്ടായിട്ടുണ്ട്.
5. Dr. ബൻറ്ലി (92), 1966 ൽ സ്വന്തം വീട്ടിലെ കുളിമുറിയിൽ കത്തി ചാമ്പലായി കാണപ്പെട്ടു.
6. മേരീറീസ്സർ (57), 1951 ൽ സ്വന്തം flat ൽ കത്തി ചാമ്പലായി കാണപ്പെടുന്നു.
7. പുരാണങ്ങളിലെ ശബരിയുടെ ദേഹത്യാഗം.
8. സതിയുടെ ദേഹത്യാഗം.
9. അഗ്നിബീജമുച്ചരിച്ചുകൊണ്ട് മാത്രം ഒരു സാധകൻ ബാഹ്യമായി അഗ്നിജ്വലിപ്പിച്ചത് നേരിൽ കണ്ടതായി ആർതർ ആവ് ലോണിന്റെ പരാമർശം കാണപ്പെടുന്നുണ്ട്.
ഇവയിൽ മേൽപറയുന്ന ആദ്യത്തെ 5 കാര്യങ്ങളിലും നിമിഷങ്ങൾക്കകം ശരീരവും, അസ്ഥിയും എല്ലാം കത്തി ചാമ്പലാകുന്നു എന്നതാണ്. രസകരമായ വസ്തുത സമീപം സമീപത്ത് കാണപ്പെടുന്ന ഒന്നിലും ഈ അഗ്നി ഉണ്ടാകുന്നില്ല എന്നതു മാത്രമല്ല, ഒന്നിലും ഒരു കേടുപാടും സംഭവിക്കുന്നുമില്ല മെന്നതുമാണ്.
മനുഷ്യശരീരത്തിലെ ആറ്റങ്ങൾ ചുററിക്കറങ്ങുമ്പോൾ അവ ന്യൂട്രോണുമായി കൂട്ടിമുട്ടാമെന്നും, അങ്ങനെവന്നാൽ അഗ്നിയുടെ ജ്വലനം ഉണ്ടാകുമെന്നും പറയപ്പെടുന്നു.എല്ലുകൾ ഭസ്മമായി മാറുവാൻ എത്രയോ ഡിഗ്രി ചൂട് ആവശ്യമാണ്.എന്നാൽ പരിസരത്ത് യാതൊരു നാശവും വരുത്താതെ ആ തീ എങ്ങനെയാണ് കത്തുക?.
സ്വദേഹം ത്യജിക്കാൻശബരി ,സതി - ഇവർ ഉപയോഗിച്ചത് സ്വന്തം ദേഹത്തിൽ നിന്ന് ഉണ്ടായ അഗ്നിയിലാണ്. "യോഗാഗ്നി " എന്നറിയപ്പെടുന്നു. '
ശബരിയുടെ ഭാഗം വാല്മീകി രാമായണത്തിൽ
" എന്നു കേട്ടജ്ജടിലയാൾ, ചീരം മാൻതോലുടുത്തവൾ
അപ്പോഴേ വൃദ്ധശബരി ജീർണ്ണദേഹം ത്യജിക്കുവാൻ
രാമനാൽ വിടനല്ക്കപ്പെട്ടഗ്നിക്ലപ്താത്മ ദേഹയായ്
കത്തും തീ പോലായിത്തീർന്നു, ഗമിച്ചാൾ വിണ്ണിലേയ്ക്കു താൻ." എന്നതും
ശ്രീമഹാഭാഗവതം ചതുർത്ഥസ്കന്ധത്തിൽ നാലാംഅദ്ധ്യായം സതിയുടെ ദേഹത്യാഗഭാഗത്തിൽ,
"അതിനാൽ ത്വദങ്ങ്ഗജം ശവ തുല്യമീ ദേഹ - മിതാ ഞാൻ ത്യജിക്കുന്നതിക്ഷണം കണ്ടു കൊൾക " ഈ ഭാഗം കഴിഞ്ഞ് നാഭീചക്രത്തിൽ നിന്നുയർത്തിയ അഗ്നിയാൽ സ്വദേഹത്തെ ചാമ്പലാക്കി എന്നും വിവരിച്ചിരിക്കുന്നു.
ആർതർ ആവലോൺ മണിപൂരകചക്രമാണ് നാഭീചക്രമായി അഥവാ അഗ്നിചക്രമായി പറയുന്നത്. എന്നാൽ ശൈവപ്രധാനമായ ചക്രാധിഷ്ഠിതരീതിയിൽ പറയപ്പെടുന്നത് അഗ്നിയെന്നത് സ്വാധിഷ്ഠാനമെന്നാണ്. ചക്ര സ്ഥാനങ്ങളിലേക്ക് തൽക്കാലം പോകുന്നില്ല. ശരീരത്തിൽ ഉള്ള അഗ്നിതത്വത്തെ ഉണർത്തി നിയന്ത്രിത വിധേയമാക്കിയാൽ "യോഗാഗ്നി "യാൽ ആ അഗ്നിയെ പുറത്തു കൊണ്ടുവരുവാനും, സ്വദേഹം ദഹിപ്പിക്കാനും സാധ്യമാണ് എന്നു പറയപ്പെടുന്നു.
(ശ്രീ മഹാഭാഗവതം, വാല്മീകിരാമായണം, ആർഷ ജ്ഞാനം, യോഗാഗ്നി,HumanTorches, ibid,Ditto, Tit Bits, Inner fires, ഷഡ്ചക്രനിരൂപണം.)
(പ്രദീപ്ശാംഭവി)