ഗുരു ( പന്ത്രണ്ടാം ഭാഗം )
ഭാഗവതത്തിലെ ഏകാദശാ സ്കന്ധത്തിൽ ഉദ്ധന്റെ 21 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഭഗവാൻ പറഞ്ഞു കൊടുത്തതിൽ പലതും നാം മുന്നദ്ധ്യായങ്ങളിൽ വായിച്ചതാണ്. ഇനി ബാക്കിയുള്ള ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുമെന്തെന്നു പരിശോധിക്കാം. ഈ 21 ചോദ്യോത്തരങ്ങൾ അർഥമറിഞ്ഞ് മൻസ്സിലാക്കിയാൽ യഥാർത്ഥത്തിൽ നാം സനാതന ധർമ്മത്തിന്റെ അടിത്തറയുടെ ആദ്യപടികൾ ചവിട്ടുന്നതിനു തുല്യമാണ്, ഇതറിയാതെ ഇത്രയും മഹത്തായ ഒരു ധർമ്മത്തെ മൻസ്സിലാക്കുവാനോ പിന്തുടരുവാനോ സാധ്യമല്ല. സകല അന്ധവിശ്വാസങ്ങൾക്കും മറുപടിയും അതിയെല്ലാം ദൂരികരിക്കുന്ന വെളിച്ചത്തിന്റെ ഉത്ഭവസ്ഥാനവും അതു തന്നെയാണ്.
തത്ത്വസംഖ്യകളെപ്പറ്റിയാണ് ഉദ്ധവൻ പിന്നീട് ചോദിച്ചത്. തത്ത്വങ്ങൾ മായയിലധിഷ്ടിതമാണ്. ഭൗതികമായ സകലതും മായ തന്നെയാണ്. ഇക്കാണുന്നതെല്ലാം ഒരു ദീർഘസ്വപ്നമാണെന്നു പറഞ്ഞു കഴിഞ്ഞു. ജാഗ്രത്തിലേയ്ക്കു വരുമ്പോൾ അവയൊന്നുമുണ്ടാവില്ല. അനശ്വരവും അചഞ്ചലവും ആദിഭൗതികവും ബ്രഹ്മസ്വരൂപവുമായി ലയിച്ച ഒരു പരമാനന്ദ സ്വരൂപം മാത്രം. പ്രകൃതിയും പുരുഷനും ( ഭൗതികതയും ആത്മീയതയും ) രണ്ടെന്നു യുക്തിയിൽ വിശ്വസിക്കുന്നവർ അർഥവാദം ചെയ്യുമ്പോൾ പ്രകൃതിയും പുരുഷനും ഒന്നുതന്നെയെന്ന അദ്വൈത സത്യം ഭഗവാനിലൂടെത്തന്നെ കേൾക്കുന്നു. അവരവരുടെ പൂർവ്വകർമ്മത്തിനടിസ്ഥാനമായി ജന്മമെടുക്കുന്ന ജീവികളുടെ ആത്മാവ് ഓരോ ജ്ഞാങ്ങളാൾ മുന്നേറുകയാണ്. എന്നാൽ മനുഷ്യജന്മമെന്ന ഭൂമിയിലെ ശ്രേഷ്ഠ ജന്മത്തിലെത്തുമ്പോൾ അന്ധമായ വിശ്വാസങ്ങളൂടേയും നൈമിഷികങ്ങളായ ഭൗതിക സുഖങ്ങളൂടേയും പിറകേ പോയി മറ്റെല്ലാം ജന്തുക്കളിലും താഴ്ന്ന ഒരു ജന്മത്തിലേയ്ക്കു വീണ്ടുമെത്തുന്നു. നാം ശരീരമല്ല ശരീരം കർമ്മമനുഷ്ടിക്കുവാനുള്ള വെറുമൊരു മാധ്യമം മാത്രമാണെന്നും ശരീരത്തിന്റെ ആവശ്യങ്ങൾക്കായി ജീവിക്കാതെ സ്വന്തം ആത്മാവിനെ തിരിച്ചറിഞ്ഞ് അതിന്റെ ജന്മോദ്ദേശ്യം മനസ്സിലാക്കി കർമ്മത്തിൽ ഏർപ്പെടുകയാണു വേണ്ടത്. പുതിയ ശരീരം കിട്ടുമ്പോൾ പൂർവജ്നമത്തിനെ ഓർമ്മകളീൽ നിന്നും മറയ്ക്കപ്പെടുന്നു, എന്നാൽ നേടിയജ്ഞാനം ശ്രേഷ്ഠയും അവസരോചിതമായി സ്വയം പ്രദർശിക്കപ്പെടുന്നു. ഞാനെന്ന ഭാവം ഇല്ലാതായാൽ ( ഞാൻ ശരീരമാണെന്നും അതിന്റെ അലങ്കാരികതയും ഭംഗിയുമെല്ലാം ചേർന്ന ശ്രേഷ്ഠനെന്ന വിചാരം ) മാത്രമേ കർമ്മത്തെയും അകർമ്മത്തെയും പറ്റി ഗ്രഹിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും ജന്മോദ്ദേശ്യം മനസ്സിലാക്കി മുന്നേറുവാനും സാധിക്കയുള്ളു. മായയെ ജയിക്കുകയെന്നത് ഭഗവാനു പോലും മനുഷ്യ ജന്മമെടുക്കുമ്പോൾ പാറ്റാതെ വരുന്ന സാഹചര്യങ്ങൾ പലപുരാണങ്ങളിലും നാം കാണ്ടതാണ്. മായയെ ജയിക്കണമെങ്കിൽ ആദ്യം വിഷയങ്ങളിൽ നിന്നും മനസ്സിനെ അകറ്റി ഇന്ദ്രീയങ്ങളെ ജയിക്കണം. സർവ്വ വസ്തുക്കളിലും നമ്മളൂടെ ഉള്ളിലുള്ള ചൈതന്യം തന്നെയാണെന്നും തിരിച്ചറിയുന്നതോടെ ഭക്തിമാർഗത്തിലേയ്ക്കുള്ള പ്രവേശനമാവുകയാണ്. സർവ്വ ഭൂതങ്ങളുടേയും ആത്മാവായ ഈശ്വരൻ അനേകമെന്നും തോന്നുമെങ്കിലും ഏകാത്മാവാണെന്ന സത്യം തിരിച്ചറിയുന്നതും ആ ഭക്തിയോടെ സകലചരാചരങ്ങളെയും തന്റെ ഭാഗം തന്നെയാണെന്നും നാം സകല ചരാചാരാങ്ങളുടേയും ഭാഗമാണെന്ന തിരിച്ചറിവു തന്നെയാണ് ഭക്തിയിലൂടെ നേടിയെടിയെടുക്കേണ്ടത്. അതിലൂടെയാണ് കർമ്മ ബന്ധങ്ങളിൽ നിന്നുള്ള മുക്തിയും ജനിമരണപുനർജ്ജന്മചക്രത്തിൽനിന്നുള്ള മോക്ഷവും ലഭിക്കുന്നത്.
തത്ത്വ സംഖ്യകൾ പലർ പലതായ് പറയുന്നി-
തത്രയും കേൾപ്പാനായിട്ടിച്ഛിച്ചോരുദ്ധവനായ്
തത്ത്വങ്ങൾ മായാകാര്യമാകയാൽ പലവിധം
യുക്തിമാന്മാരാൽ വിധിയെന്നതുമരുൾ ചെയ്തു
പ്രകൃതി പുരുഷന്മാർ ഭേദം ചോദിച്ചു പിന്നെ
സകലഭേദം ചോദിച്ചീടുന്ന പ്രകൃതിയും
സകലചൈതന്യാത്മാ സഗർവൻ പുമാനെന്നും
പ്രകൃതിപുമാൻ രണ്ടുമേകമെന്നരുൾ ചെയ്തു
ജനനമരണമാം സംസാരഹേതുക്കള-
ങറിവാൻ ചോദിച്ചതു മാധവനരുൾചെയ്തു;
കർമ്മസംയൂതമൻസ്സോരോരോശരീരത്തിൽ
ചെന്നു വ്യാപിച്ചു വിട്ടീടുന്നതു ജനിമൃതി.
പൂർവദേഹത്തിൻ തോന്നൽ തനിക്കില്ലാതെയാകും
കേവലം മരണവുമെന്നറിക നീ.
നേരേ പിന്നെയുമൊരു ദേഹം താനെന്നു കണ്ടു
കാരണം ധരിപ്പതു ജനനമിതു പാർത്താൽ
തന്നുടെ പർമാർത്ഥജ്ഞാനത്തിലിവയില്ല
എന്നരുൾ ചെയ്തു കേട്ടിട്ടഭിമാനത്തെ നീക്കാൻ
നന്നായിട്ടിരപ്പതെന്തെന്നതു ചോദിച്ചപ്പോൾ
സംസാരത്തിന്റെ പരമാർത്ഥചിന്തനം കൊണ്ടു
സംസാരാഭിമാനങ്ങൾ കളയാമെന്നതിന്നു
സംസാരവിവേകാത്ഥമാകിയ ഭിക്ഷുഗീത
കംസാരിതാനുമരുൾചെയ്തിതു വഴിപോലെ
സംസാരാദികൾ ഗുണമായ്ത്തോന്നുമെന്നു
കംസവൈരിയും സാംഖ്യംകൊണ്ടവിടത്തിൽ നന്നായ്
മായയാം ഗുണവൃത്തിയരുളിച്ചെയ്തു ഗുണ-
മയമാം വിഷയത്തിൽച്ചേരാതെ ഗുണമായ-
വിഷയം വിട്ടീടുകൈൽ മായാഹീനനായ് പിന്നെ
പുരുഷാർത്ഥത്തെസ്സാധ്യ,മില്ല സംശയമെന്നു-
മായനൈളൻ തന്റെ കഥയുമരുളിച്ചെയ്തു:
പിന്നെയും ഭഗവൽ പൂജാവിധി ചോദിച്ചിതു;
നന്നായിപ്പൂജാവിധിസ്ഥാനങ്ങരുൾചെയ്തു
ആർക്കു സംസാരമാത്മാ തനിക്കോ ദേഹത്തിനോ?
കേൾക്കണമെന്നു ചോദിച്ചാതിന്നരുൾചെയ്തു:
ആത്മാവും ദേഹവും തമ്മിൽ സംബന്ധം സംസാരമെ-
ന്നാത്മാവാം കൃഷ്ണനരുൾചെയ്തതു കേട്ടശേഷം
മാനസജയത്തിന്നാശ്രയമായ് സർവോത്തമ-
മായിരിക്കുന്ന ഭക്തിയോഗത്തെച്ചോദിച്ചിതു.
സർവ ഭൂതങ്ങളെയുമീശ്വരാത്മകമായി-
ട്ടൗപാസിപ്പതു ഭക്തിയോഗമെന്നരുൾചെയ്തു.
ഇങ്ങനെ ചോദ്യോത്തരമിരുപത്തൊന്നാകുന്നു.
തത്രയും കേൾപ്പാനായിട്ടിച്ഛിച്ചോരുദ്ധവനായ്
തത്ത്വങ്ങൾ മായാകാര്യമാകയാൽ പലവിധം
യുക്തിമാന്മാരാൽ വിധിയെന്നതുമരുൾ ചെയ്തു
പ്രകൃതി പുരുഷന്മാർ ഭേദം ചോദിച്ചു പിന്നെ
സകലഭേദം ചോദിച്ചീടുന്ന പ്രകൃതിയും
സകലചൈതന്യാത്മാ സഗർവൻ പുമാനെന്നും
പ്രകൃതിപുമാൻ രണ്ടുമേകമെന്നരുൾ ചെയ്തു
ജനനമരണമാം സംസാരഹേതുക്കള-
ങറിവാൻ ചോദിച്ചതു മാധവനരുൾചെയ്തു;
കർമ്മസംയൂതമൻസ്സോരോരോശരീരത്തിൽ
ചെന്നു വ്യാപിച്ചു വിട്ടീടുന്നതു ജനിമൃതി.
പൂർവദേഹത്തിൻ തോന്നൽ തനിക്കില്ലാതെയാകും
കേവലം മരണവുമെന്നറിക നീ.
നേരേ പിന്നെയുമൊരു ദേഹം താനെന്നു കണ്ടു
കാരണം ധരിപ്പതു ജനനമിതു പാർത്താൽ
തന്നുടെ പർമാർത്ഥജ്ഞാനത്തിലിവയില്ല
എന്നരുൾ ചെയ്തു കേട്ടിട്ടഭിമാനത്തെ നീക്കാൻ
നന്നായിട്ടിരപ്പതെന്തെന്നതു ചോദിച്ചപ്പോൾ
സംസാരത്തിന്റെ പരമാർത്ഥചിന്തനം കൊണ്ടു
സംസാരാഭിമാനങ്ങൾ കളയാമെന്നതിന്നു
സംസാരവിവേകാത്ഥമാകിയ ഭിക്ഷുഗീത
കംസാരിതാനുമരുൾചെയ്തിതു വഴിപോലെ
സംസാരാദികൾ ഗുണമായ്ത്തോന്നുമെന്നു
കംസവൈരിയും സാംഖ്യംകൊണ്ടവിടത്തിൽ നന്നായ്
മായയാം ഗുണവൃത്തിയരുളിച്ചെയ്തു ഗുണ-
മയമാം വിഷയത്തിൽച്ചേരാതെ ഗുണമായ-
വിഷയം വിട്ടീടുകൈൽ മായാഹീനനായ് പിന്നെ
പുരുഷാർത്ഥത്തെസ്സാധ്യ,മില്ല സംശയമെന്നു-
മായനൈളൻ തന്റെ കഥയുമരുളിച്ചെയ്തു:
പിന്നെയും ഭഗവൽ പൂജാവിധി ചോദിച്ചിതു;
നന്നായിപ്പൂജാവിധിസ്ഥാനങ്ങരുൾചെയ്തു
ആർക്കു സംസാരമാത്മാ തനിക്കോ ദേഹത്തിനോ?
കേൾക്കണമെന്നു ചോദിച്ചാതിന്നരുൾചെയ്തു:
ആത്മാവും ദേഹവും തമ്മിൽ സംബന്ധം സംസാരമെ-
ന്നാത്മാവാം കൃഷ്ണനരുൾചെയ്തതു കേട്ടശേഷം
മാനസജയത്തിന്നാശ്രയമായ് സർവോത്തമ-
മായിരിക്കുന്ന ഭക്തിയോഗത്തെച്ചോദിച്ചിതു.
സർവ ഭൂതങ്ങളെയുമീശ്വരാത്മകമായി-
ട്ടൗപാസിപ്പതു ഭക്തിയോഗമെന്നരുൾചെയ്തു.
ഇങ്ങനെ ചോദ്യോത്തരമിരുപത്തൊന്നാകുന്നു.
തുടരും ....
No comments:
Post a Comment