ഇങ്ങനെയൊരു ദൗത്യത്തിലേർപ്പെടാനും അത് മറ്റുള്ളവരോടു പങ്കു വെയ്ക്കാനും അവസരമൊരുക്കിത്തന്ന നിങ്ങൾക്കേവർക്കും പ്രത്യേകിച്ച് ഗുരു തുല്യരായ ശ്രീ സന്ദീപാനന്ദ ഗിരി സ്വാമികൾക്കും ഇതിന്റെ അഡ്മിൻ ഡോക്ടർ എ. പി. സുകുമാർ സാറിനും നന്ദിയും കടപ്പാടും അറിയിക്കുന്നു.. നിങ്ങളുടെയെല്ലാം അനുഗ്രത്തോടെ എന്റെ ഈ ചെറിയ ദൗത്യം തുടരുന്നു... തെറ്റുകുറ്റങ്ങൾ ക്ഷമിക്കുകയും അതു തിരുത്തി നേരായ വിവരം എല്ലാവരിലും എത്തിക്കുവാൻ എല്ലാവരുടേയും സഹായം അഭ്യർത്ഥിച്ചു കൊള്ളുന്നു. നന്ദി... നമസ്കാരം.
ഗുരു ( ആറാം ഭാഗം )
ഇന്ദ്രീയങ്ങളും അവയെ സ്വാധീനിക്കുന്ന വിഷയങ്ങളും എല്ലാം തന്നെ താൻ വെറും ശരീരം തന്നെയാണെന്നുള്ള തോന്നൽ കൊണ്ടുണ്ടാകുന്ന രാജസ വികാരത്തിൽ ഉറച്ചിരിക്കുന്നു. ഇതിനെ അതിജീവിക്കുവാനുള്ള മാർഗ്ഗത്തെ ചോദിച്ച ഉദ്ധവന് ഭഗവാൻ വിഷ്ണു ഹംസമായി അവതരിച്ച് സനകാദി മഹർഷിയോടു ഉപദേശിച്ച കാര്യമാണ് പറഞ്ഞു കൊടുക്കുന്നത്. ഇന്ദ്രീയ വിഷയങ്ങളും മനുഷ്യമനസ്സും തമ്മിൽ അന്യോന്യം ബന്ധിച്ചിട്ട് ഒന്നായി വർത്തിക്കുന്ന സ്ഥിതിയ്ക്ക് അവയെത്തമ്മിൽ വേർപെടുത്തി രാജസമായ വികാരത്തിൽ നിന്നും മുക്തി നേടാനുള്ള മാർഗ്ഗത്തെ ബ്രഹ്മാവിനോട് സനക മഹർഷി ചോദിയ്ക്കുകയും ഉത്തരം മുട്ടിയ വിധാതാവ് വിഷ്ണുവിനെ ധ്യാനിക്കുകയും വിഷ്ണൂ ഹംസമായി അവതരിച്ച് ബ്രഹ്മാവിനടുത്തിരിക്കുന്ന സനകാദി മഹർഷികളോട് പറഞ്ഞകാര്യം വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ഭഗവാൻ ശ്രീകൃഷ്ണൻ ഉദ്ധവന് വിശദീകരിയ്ക്കുന്നതാണ് മേൽപ്പറഞ്ഞ വരികളീൽ. ഹംസ സനകാദി മഹർഷി സംവാദം പൂർണ്ണമായുൾക്കൊണ്ടുണ്ടാക്കിയതാണ് ഹംസ പുരാണം. അത്രയും വലുതും വിശാലമായതുമായ വിധാതാവും ഹംസവും സനകാദി മഹർഷിമാരുമായുള്ള സംവാദത്തിൽ ഏറ്റവും ശ്രേഷ്ഠമായത് എന്താണെന്ന ഉദ്ധവന്റെ ചോദ്യത്തിനുത്തരമായി ഹംസ സംവാദത്തിലെ "ഭക്തി മാർഗ്ഗമാണ്" ഏറ്റവും ശ്രേയസ്സാകുന്നതെന്നും ഭഗവാൻ പറയുന്നു.
ഭക്തി മാർഗ്ഗമാണ് ഏറ്റവും ശ്രേഷ്ഠമെന്നു പറഞ്ഞ ഭഗവാൻ ശ്രീകൃഷ്ണനോട് അതെങ്ങനെയാവണമെന്ന ന്യായവും അർത്ഥവത്തുമായ സംശയമാണ് ചോദിക്കുന്നത്. കാരണം വിഷയങ്ങളൂടെ പിടിയിൽ നിന്നും മനസ്സിനെ വേർപെടുത്തി, നാം ശരീരമല്ല, ശരീരം കർമ്മം ചെയ്യുവായി നമ്മുക്കു കിട്ടിയ ഒരു മാധ്യമം മാത്രമാണെന്നു മൻസ്സിലാക്കി ശരീരമാകുന്ന രഥത്തെ വലിച്ചു കൊണ്ട് പോകേണ്ട ഇന്ദ്രീയങ്ങളാകുന്ന അഞ്ചു കുതിരകളെ ബുദ്ധിയാകുന്ന കടിഞ്ഞാണാൽ നിയന്ത്രിച്ച് മനസ്സാകുന്ന സാരഥിയെ ഏകാഗ്രമായ ലക്ഷ്യ ബോധത്തിൽ ഉറപ്പിച്ച് അറിവിന്റെ പാതയിലുടെ മുന്നേറുകയാണ് വേണ്ടത്. എന്നാൽ ഇതിനുള്ള മാർഗ്ഗമെന്തെന്ന് അറിയാഞ്ഞാൽ മൻസ്സും വിഷയവും ബുദ്ധിയും ഇന്ദ്രീയങ്ങളും ഒന്നും തിർച്ചറിയാത്ത അന്ധതയിൽ മാർഗ്ഗം തെറ്റി ഏതെങ്കിലും അന്ധ കൂപത്തിൽ വിണു തകരുമെന്നുള്ളത് ഉറപ്പാണ്. ഇവിടെയാണ് അന്ധതയിൽ നിന്നും കൈപിടിച്ച് ക്ഷമയോടെ അറിവിന്റെ ആദ്യാക്ഷരങ്ങൾ മുതൽ പറഞ്ഞു തരുന്ന ഗുരുവിന്റെ ആവശ്യം വരുന്നതും ആയിരക്കണക്കിനു ജന്മങ്ങൾക്കു ശേഷം കിട്ടിയ മനുഷ്യ ജന്മം മനനം പോലും ചെയ്യാതെ ശരീരമാകുന്ന രഥത്തിന്റെ ഇന്ദ്രീയങ്ങളാകുന്ന കുതിരകളുടെ ഒരിക്കലും ഒടുങ്ങാത്ത വിശപ്പകറ്റുവാൻ പണിപ്പെട്ട് ലക്ഷ്യം പോയിട്ട് വഴിയിൽ നിന്ന് പോലൂം ഏറെ അകന്ന് ഈ അമൂല്യ ജന്മം പാഴാക്കിക്കളയുകയാണ് കോടിക്കണക്കിനു മനുഷ്യ ജന്മങ്ങൾ ചെയ്യുന്നത്. ഒരിക്കൽ താൻ തേച്ചു മിനുക്കി സ്നേഹിച്ചിരുന്ന രഥ ഉപയോഗശൂന്യമായി ഉപേക്ഷിക്കേണ്ടിവരുമ്പോൾ, ഇന്ദ്രീയങ്ങൾ കൈവിട്ടു പോകുമ്പോൾ മാത്രമായിരിക്കും എന്തിനായിരുന്നു ഈ കർമ്മ ഭൂമിയിലെക്കെത്തിയതെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമെല്ലാം ഓർമ്മ തന്നെ വരുന്നത്. അപ്പോൾ പരസ്പരം പ്രകൃത്യാൽ ബന്ധിച്ചിരിക്കുന്ന വിഷയങ്ങളും മനസ്സും തമ്മിലുള്ള ബന്ധം നിയന്ത്രിച്ച് അവയെ രണ്ടാക്കി ഭക്തിമാർഗ്ഗത്തിലേയ്ക്കു മാറ്റണമെങ്കിൽ എന്താണു വേണ്ടതെന്ന ഉദ്ധവന്റെ ചോദ്യം നമ്മുടെയെല്ലാം ചോദ്യം തന്നെയായി മാറുകയാണ്. അതിനുള്ള മാർഗ്ഗമായി ഭഗവാൻ പറയുന്നത് ധ്യാനമാണ്. ഏകാഗ്രതയോടെയുള്ള ധ്യാനം മനസ്സിനെ വുഷയങ്ങളിൽ നിന്നും പക്വതയോടെ പിടിച്ചകറ്റി ദൃഢമായ ലക്ഷ്യ ബോധത്തിൽ ഉറപ്പിച്ച് ഫലേശ്ചയില്ലാതെ കർമ്മം ചെയ്യുകയാണ് ഉത്തമമായ മോക്ഷമാർഗ്ഗം.
പ്രസ്തുത ധ്യാനമാർഗ്ഗം ചോദിച്ചിതുദ്ധവരും.
പ്രാണവായുവെജ്ജയിച്ചിട്ടു തൻഹൃൽപദ്മത്തെ
നന്നായി വിലയിച്ചു തന്നുടെ കർണ്ണികയക്കു
കാൾമേഘത്തിൻ നിറം ചതുർബാഹുക്കളോടും
വ്യാളിപര്യങ്കശയം സർവശോഭിതരൂപം
ധ്യാനം ചെയ്കയും വേണമെന്നതുകേട്ടനേരം
ധ്യാനത്താൽ ഫലസിദ്ധിവിദ്വാന്മാർ ചെയ്വതെല്ലാം
കേൾക്കേണമെന്നുമണീമാദികൾ കേൾപ്പിച്ചതും
ഒക്കെയും തന്നംശമെന്നരുൾചെയ്തവാറും
സർവാംശം തത്സ്വരൂപമഹത്ത്വം ചോദിച്ചതും
സർവവസ്തുവിൻ ഗുണാതീതം ഞാനെന്നു ചൊല്ലി.
പ്രാണവായുവെജ്ജയിച്ചിട്ടു തൻഹൃൽപദ്മത്തെ
നന്നായി വിലയിച്ചു തന്നുടെ കർണ്ണികയക്കു
കാൾമേഘത്തിൻ നിറം ചതുർബാഹുക്കളോടും
വ്യാളിപര്യങ്കശയം സർവശോഭിതരൂപം
ധ്യാനം ചെയ്കയും വേണമെന്നതുകേട്ടനേരം
ധ്യാനത്താൽ ഫലസിദ്ധിവിദ്വാന്മാർ ചെയ്വതെല്ലാം
കേൾക്കേണമെന്നുമണീമാദികൾ കേൾപ്പിച്ചതും
ഒക്കെയും തന്നംശമെന്നരുൾചെയ്തവാറും
സർവാംശം തത്സ്വരൂപമഹത്ത്വം ചോദിച്ചതും
സർവവസ്തുവിൻ ഗുണാതീതം ഞാനെന്നു ചൊല്ലി.
ധ്യാനത്തിനു മുന്നോടിയായി പ്രാണവായുവിനെ ജയിക്കുകയാണു വേണ്ടത്. പ്രാണനെയും അപനനെയും തുല്യമാക്കി പ്രാണവായുവിനെ നിയന്ത്രിച്ച് പ്രാണായാമത്തിലൂടെയാണ് തുടങ്ങേണ്ടത്. പ്രാണായാമം എങ്ങിനെ ചെയ്യണമെന്നു ഭഗവത് ഗീതയിലൂടെ വിശദമായി ഭഗവാൻ അർജ്ജുനനു പറഞ്ഞു കൊടുക്കുന്നുണ്ട് ഉദ്ധവനിൽ നിന്നും അർജ്ജുനനിലേയ്ക്ക് എത്തുമ്പോൾ നമ്മുക്ക് വിശദമായി പഠിക്കാമെന്നു കരുതുന്നു. പ്രാണവായുവിനെ ജയിച്ച ചിത്തത്തെ ഏകാഗ്രമാക്കി ഹൃദയ പദ്മത്തിൽ കാർമേഘ നിറത്തോടും നാലു കൈകളോടും കൂടി അനന്തശയനം ചെയ്യുന്ന സർവ്വ ശോഭിതമായ വിഷ്ണുഭഗവാന്റെ കാരണ രൂപമാണ് ധ്യാനിക്കേണ്ടത്. ധ്യാനത്തിന്റെ ഫല സിദ്ധി എല്ലാം ഭഗവാന്റെ അംശം തന്നെയെന്നുള്ള തിർച്ചറീവ് എന്ന അദ്വൈത ജ്ഞാനമാണ് ഉണ്ടാകുന്നത്. ഭഗവാൻ എന്ന പ്രപഞ്ച ചൈതന്യത്തിന്റെ മഹത്ത്വം ഇക്കണ്ട ഗുണത്രയാടിസ്ഥിതമായ സകല ചരാചരങ്ങളിലേയും ഗുണത്തിനതീതമായ നിർഗ്ഗുണ ചൈതന്യം തന്നെ എന്ന തിറിച്ചറിവാണ് ഉദ്ധവനോട് ഉപദേശിച്ചു കൊടുക്കുന്നത്.
തുടരും .....
No comments:
Post a Comment