Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 25

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 25
സക്താ കര്‍മ്മണ്യവിദ്വാംസോ 
യഥാ കുര്‍വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്താസക്തഃ
ചികീര്‍ഷുര്‍ലോകസംഗ്രഹം
ഫലാസക്തരായ അവിവേകികള്‍ എത്ര ഉത്സാഹത്തോടെയാണോ കര്‍മ്മം ചെയ്യുന്നത് അത്രതന്നെ ഉത്സാഹത്തോടെ വേണം അറിവുള്ളവര്‍ ലോകനന്മയെ ലാക്കാക്കി അനാസക്തരായി പ്രവര്‍ത്തിക്കാന്‍.
സമത്വബുദ്ധിയോടെ പണിയെടുക്കുന്നവര്‍ക്ക് തങ്ങളുടെ ജോലിയില്‍ മതിയായ താത്പര്യം ഉണ്ടായിരിക്കണം. ''ഒന്നിനും വേണ്ടി അല്ലല്ലോ, ഇത്രയൊക്കെ മതി'' എന്ന സമീപനം പാടില്ല. എല്ലാ ഉത്സാഹവും കൗശലവും രംഗത്തു വരണം.
താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ആഗ്രഹിക്കുന്ന ഒരുവന്‍ ഫലസിദ്ധിക്കുവേണ്ടി എപ്രകാരമാണോ കര്‍മ്മങ്ങള്‍ ചെയ്യുന്നത് , അതുപോലെയുള്ള രീതിയില്‍ തന്നെയാണ് ഫലം ഇച്ഛിക്കാതെ ഒരു നിസ്വാര്‍ത്ഥനും കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. ഒരു ജനതതിയുടെ ധാര്‍മ്മികമായ സംരക്ഷണത്തിനും സംവര്‍ദ്ധനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ധര്‍മ്മ സംഹിതകളില്‍ ഉള്‍കൊള്ളുന്ന ആദര്‍ശങ്ങള്‍ക്ക് അനുസൃതമായി ജ്ഞാനികള്‍ പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അവര്‍ അസാധാരണനായ ഒരുവനില്‍ നിന്ന് വ്യത്യസ്തനല്ലെന്നുളള തോന്നല്‍ അവരില്‍ ഉളവാക്കുകയും ചെയ്യണം.
ചെയ്യുന്നപണിയില്‍ പുറമേക്കു കാണുന്ന താത്പര്യം മാത്രം നോക്കിയാല്‍ മഹാജ്ഞാനികളെ മഹാകള്ളന്മാരില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റണമെന്നില്ല എന്നൊരു നര്‍മ്മം അടിയിലുണ്ട്.
(തുടരും.....)

No comments:

Post a Comment