ഗുരു ( പതിമുന്നാം ഭാഗം )
ആരാണ് യഥാർത്ഥ ഗുരു? എങ്ങിനെയാണ് യഥാർത്ഥ ഗുരുവിനെ കണ്ടെത്തേണ്ടത് എന്ന ഉദ്ധവന്റെ സംശയത്തിന് ശ്രീകൃഷ്ണ ഭഗവാൻ കൊടുത്ത മറുപടി യദുവും വനത്തിൽ വച്ചു കണ്ടുമുട്ടിയ ഒരു അവദൂതനമായുള്ള സംവാദമാണ്. ഈ ഒരു സംവാദം താത്വികമായി മനസ്സിലാക്കാനായില്ലെങ്കിൽക്കൂടി നമ്മുടെ നിരീക്ഷണ വിശകലന ശക്തിയെ തിരിച്ചറിയുക്കുക എന്നതാണ് ഇതിന്റെ മഹാത്മ്യം. എന്നിൽ വിശ്വസിക്കൂ ഞാൻ നിനക്കു വേണ്ടതെല്ലാം തരാമെന്നല്ല ശ്രീകൃഷ്ണഭഗവാൻ പറയുന്നത്. നിന്റെ ചുറ്റുപാടുകൾ, പക്ഷികൾ, മൃഗങ്ങൾ, ആകാശം ഭൂമി, .... അങ്ങനെ പ്രകൃതിയിലുള്ള സകലതിൽ നിന്നും നമ്മുക്ക് പഠിക്കുവാനും പാഠം ഉൾക്കൊള്ളുവാനും ഒരുപാടുണ്ട് എന്ന യുക്തിയിലുറച്ച സത്യം തന്നെയാണ് പറഞ്ഞു തരുന്നത്. അങ്ങനെ നമ്മുടെ സംശയങ്ങൾ ദൂരികരിച്ച അറിവിന്റെ വഴിയിലേയ്ക്കു നയിക്കുന്ന സകലതിനേയും ഗുരുവായിക്കാണുക എന്ന മഹത്തായ ഉപദേശമാണ് ശ്രീകൃഷ്ണനിൽ നിന്നും നമ്മുക്ക് ലഭിക്കുന്നത്. പർകൃതിയെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനും ഗുരുവായി അംഗീകരിക്കുവാനും പറയുന്ന ഒരു വാക്കു പോലും മറ്റൊരു മത ഗ്രന്ഥങ്ങളിലും ദർശിക്കുവാനാകില്ല എന്നതാണ് സത്യം. സനാതന ധർമ്മവും അതിലടിസ്ഥിതമായ വിശ്വാസവും ദൈവിക സങ്കല്പവുമെല്ലാം യാഥാർത്ഥ്യത്തിൽ അടിസ്ഥാനപ്പെടുത്തിയ സത്യങ്ങൾ മാത്രമാണ്. സകല ചരാചരങ്ങളിലും ഭഗവത് ചൈതന്യം ദർശിക്കുവാനും അവയിലെ ചൈതന്യത്തെ ആരാധിക്കുവാനും പഠിപ്പിക്കുകയും ഫലേശ്ചയില്ലാത്ത സ്വന്തം കർത്തവ്യ നിർവഹണവുമാണ് ഈശ്വരാർപ്പണമായിച്ചെയ്യേണ്ടതെന്നും ഉപദേശിക്കുന്ന മഹത്തായ ജീവിത ശാസ്ത്രം തന്നെയാണ് വേദങ്ങളിലൂടെയും പുരാണങ്ങളിലൂടേയും ഉപനിഷത്തുകളിലൂടേയുമെല്ലാം ഒഴുകിയെത്തുന്ന സനാതന ധർമ്മ വിശ്വാസവും ശാസ്ത്രവും.
അവദൂതൻ ഭൗതികമായ സകലതുമുപേക്ഷിച്ച് സ്വന്തം പേരും നാടും പോലും വിട്ടുകളഞ്ഞ് യാഥാർത്ഥ്യത്തിന്റെ മാത്രം പാതയിലൂടെ സഞ്ചരിക്കുന്നവനാണ്. ഭൗതികതയുടെ നശ്വരത തിരിച്ചറിഞ്ഞ ആത്മീയ ജ്ഞാനം ലഭിച്ചവന് എന്തിനെ ഭയക്കാനാണ്?... അങ്ങനെ കൊടുകാട്ടിൽ ഒന്നിനെയും പേടിയില്ലാതെ ധ്യാനത്തിലിരിക്കുന്ന അവദൂതനെ അദ്ദേഹത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് പൂജിച്ചതിനു ശേഷം അദ്ദേഹത്തിനോട് യദുവിനുണ്ടായ സംശയങ്ങൾ ചോദിക്കുകയും അവദൂതൻ അദ്ദേഹത്തിനു കൊടുക്കുന്ന മറുപടികളും മനസ്സിലാക്കുവാൻ സാധിച്ചാൽ തന്നെ ജീവിതത്തിൽ വെളിച്ചം തനിയെയെത്തുമെന്നതാണ് സത്യം.
അവധൂതനായെല്ലാദിക്കിലും സഞ്ചാരനായ്
ഭയഹീനനായ് വിദ്വാനായിരിക്കുന്ന ദ്വിജം
ധർമ്മവിത്തനായിരിക്കും യദു കണ്ടു
നിർമ്മലൻ തന്നെപ്പൂജിച്ചർപ്പിച്ചു ചോദിച്ചിതു;
ലോകപൂജിതനാകും വിപ്രസത്തമ ! ഭവാൻ
ലോകേഷു ബാലന്മാരെപ്പോലെ സഞ്ചരിപ്പതും
കാരണമെന്തെന്നതും കർത്തവ്യമെന്തെന്നതു-
മാരേണന്ദ്രനാം ഭവാൻ തെളിഞ്ഞു ചൊല്ലീടൂക.
മാനുഷനമേറ്റം ധർമ്മാർത്ഥകാമത്തിനു-
മാനന്ദിച്ചായുസ്സിനും കീർത്തി സിദ്ധികൾക്കായും
ഇച്ഛിച്ചുപോരും ഞായമാകയാൽ ഭവാനിന്നു
വിശ്വത്തിൽ ശ്രേഷ്ഠനായി വിദ്യാദക്ഷനുമായി
സുപ്രസന്നാത്മാവായി സുഭഗനായ ഭവാൻ
സുപ്രിയാമൃതഭാഷ്യയുക്തനായിവിടത്തിൽ
അല്പമെങ്കിലുമൊന്നും ചെയ്യാതെ ജളോന്മത്ത-
വത്സദാ പിശാചവൽ ബധിരാന്ധനെപ്പോലെ
കാമലോഭാദ്യാദികളാകിയ ദാവാനല-
താമസം കൊണ്ടു ദഹിച്ചീടുന്നു ജനങ്ങളിൽ
വേർപെട്ടു വിമുക്തനായംഭസി മുഴുകിയോ-
രാനയെന്നതു പോലെ യാത്മാനന്ദാബ്ദൗ മുങ്ങി
പരമാനന്ദമായിട്ടിരിക്കും ഭവാനിന്നു
പരമാനന്ദം നൽകും വസ്തുവാം പർമാർത്ഥം
പരമാനന്ദമിങ്ങു വരുവാനായിക്കൊണ്ടു
പരമാനന്ദത്തോടെ വഴിയെ ചൊൽക ഭവാൻ" ( ശ്രീമഹാ ഭാഗവതം, ഏകാദശാ സ്കന്ധം, ശ്രീകൃഷ്ണ ഉദ്ധവ സംവാദം )
ഭയഹീനനായ് വിദ്വാനായിരിക്കുന്ന ദ്വിജം
ധർമ്മവിത്തനായിരിക്കും യദു കണ്ടു
നിർമ്മലൻ തന്നെപ്പൂജിച്ചർപ്പിച്ചു ചോദിച്ചിതു;
ലോകപൂജിതനാകും വിപ്രസത്തമ ! ഭവാൻ
ലോകേഷു ബാലന്മാരെപ്പോലെ സഞ്ചരിപ്പതും
കാരണമെന്തെന്നതും കർത്തവ്യമെന്തെന്നതു-
മാരേണന്ദ്രനാം ഭവാൻ തെളിഞ്ഞു ചൊല്ലീടൂക.
മാനുഷനമേറ്റം ധർമ്മാർത്ഥകാമത്തിനു-
മാനന്ദിച്ചായുസ്സിനും കീർത്തി സിദ്ധികൾക്കായും
ഇച്ഛിച്ചുപോരും ഞായമാകയാൽ ഭവാനിന്നു
വിശ്വത്തിൽ ശ്രേഷ്ഠനായി വിദ്യാദക്ഷനുമായി
സുപ്രസന്നാത്മാവായി സുഭഗനായ ഭവാൻ
സുപ്രിയാമൃതഭാഷ്യയുക്തനായിവിടത്തിൽ
അല്പമെങ്കിലുമൊന്നും ചെയ്യാതെ ജളോന്മത്ത-
വത്സദാ പിശാചവൽ ബധിരാന്ധനെപ്പോലെ
കാമലോഭാദ്യാദികളാകിയ ദാവാനല-
താമസം കൊണ്ടു ദഹിച്ചീടുന്നു ജനങ്ങളിൽ
വേർപെട്ടു വിമുക്തനായംഭസി മുഴുകിയോ-
രാനയെന്നതു പോലെ യാത്മാനന്ദാബ്ദൗ മുങ്ങി
പരമാനന്ദമായിട്ടിരിക്കും ഭവാനിന്നു
പരമാനന്ദം നൽകും വസ്തുവാം പർമാർത്ഥം
പരമാനന്ദമിങ്ങു വരുവാനായിക്കൊണ്ടു
പരമാനന്ദത്തോടെ വഴിയെ ചൊൽക ഭവാൻ" ( ശ്രീമഹാ ഭാഗവതം, ഏകാദശാ സ്കന്ധം, ശ്രീകൃഷ്ണ ഉദ്ധവ സംവാദം )
തുടരും...
No comments:
Post a Comment