Friday, 23 May 2014

ഉപനിഷത്ത്‌ പഠനം അറുപത്തെട്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അറുപത്തെട്ടാം ദിവസം
ഈശാവാസ്യം
കാട്ടുപോത്തിന്റെയും കണ്ടാമൃഗത്തിന്റെയുമൊക്കെ തല വീടിന്റെ ഉമ്മറത്ത്‌ വെക്കാനാണ്‌ ഇഷ്ടം. വീട്ടിലുള്ള വയസ്സായവരെ ഓള്‍ഡേജ്‌ ഹോമില്‍ കൊണ്ടാക്കുന്നു. വയസ്സായവര്‍ വീടിന്റെ ഒരു അന്തസ്സാണ്‌. അതിഷ്‌ടപ്പെടാതെ അവരെ വൃദ്ധസദനത്തിലേക്ക്‌ കൊണ്ടുപോകുന്നു. ഇനി തിരിച്ചുവരരുത്‌ എന്ന ഉദ്ദേശത്തോടുകൂടി. കടലിന്റെ അടിയിലും കാട്ടിനകത്തുമുള്ള വസ്‌തുക്കളെ വീട്ടില്‍ വെയ്‌ക്കുന്നു. അതൊക്കെ അതാത്‌ സ്ഥലത്തുതന്നെ ഇരിക്കേണ്ട വസ്‌തുക്കളാണ്‌. 
അടുത്തുള്ളതിനെ അടുത്തിരുത്താന്‍ ഒരവസരം സൃഷ്‌ടിക്കണം. ``വിജിഗുപ്‌സത്‌`` ആത്മദര്‍ശനം ഇല്ലാത്തതുകൊണ്ട്‌ ഉണ്ടാകുന്നതാണ്‌. ഈയൊരു ദര്‍ശനമാണ്‌ ബുദ്ധന്‍ അംഗുലീമാലനില്‍ സൃഷ്‌ടിച്ചത്‌. നാരായണഗുരുദേവന്‍ കഷ്‌ടതയാര്‍ന്ന ജനതയില്‍ കണ്ടത്‌ ഇതാണ്‌. ഇത്‌ കൊടുത്താല്‍ ലെവലായി. അത്‌ ഇവര്‍ മാത്രമല്ല; ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളും. ആത്മദര്‍ശനം കിട്ടിയവന്‌ ഒരാളേയും വെറുക്കാന്‍ സാധിക്കില്ല. ഗാന്ധിജി പോലും ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ പല നിലപാടുകളും മാറ്റിയിട്ടുണ്ട്‌. നിലപാട്‌ മാറ്റിയത്‌ അദ്ദേഹത്തിന്‌ ധൈര്യമില്ലാഞ്ഞിട്ടല്ല; ബോദ്ധ്യമായിട്ടാണ്‌. അതുകൊണ്ടാണ്‌ ബ്രിട്ടീഷുകാര്‍ ചവുട്ടിയ സമയത്ത്‌ ``കാല്‌ നൊന്തോ'' എന്ന്‌ ചോദിച്ചത്‌ പരിഹാസം കൊണ്ടല്ല. വേദനയില്‍ നിന്ന്‌ പരിഹാസം ഉണ്ടാകില്ല. വേദന തോന്നുന്ന ഒരാള്‍ക്ക്‌ മറ്റൊരാളെ പരിഹസിക്കാന്‍ സാധിക്കില്ല. അത്‌ അദ്ദേഹത്തിന്റെ സഹജമായ ഒരു ഭാവമായിരുന്നു. ഇതാണ്‌ അതിന്റെ ലക്ഷണം. ഈശാവാസ്യ ഉപനിഷത്ത്‌ ഗാന്ധിജിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ നിത്യപാരായണത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഒന്നാണ്‌ ഈശാവാസ്യം.
(തുടരും...)

No comments:

Post a Comment