എന്താണ് യഥാർത്ഥ ഭക്തിയെന്നു ജഗത് ഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻ ഉദ്ധവനു പറഞ്ഞു കൊടുക്കുന്നു. ഈയൊരു സംവാദത്തിലൂടെ ശ്രീകൃഷ്ണഭഗവാൻ ദൂരീകരിക്കുന്നത് ഉദ്ധവന്റെ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെയും, യാഥാർത്ഥ്യത്തെ വിശ്വസിക്കുന്ന സകലരുടേയും സംശയങ്ങൾ തന്നെയാണ്.
ഭക്തിയാകുന്നതേതെന്നുദ്ധവർ ചോദിച്ചപ്പോൾ
ഭക്തിയായതു മനോവാക്കുകായങ്ങളാലും
യാതൊരു പ്രകാരവും സർവവും സദാകാലം
യാതൊന്നാം ഭഗവാങ്കൽ ഭക്തിയാൽ ചെയ്തു തന്നെ
ഭക്തിയാകുന്നതതുകൊണ്ടു മോക്ഷവും വരും.
ഭക്തിയായതു മനോവാക്കുകായങ്ങളാലും
യാതൊരു പ്രകാരവും സർവവും സദാകാലം
യാതൊന്നാം ഭഗവാങ്കൽ ഭക്തിയാൽ ചെയ്തു തന്നെ
ഭക്തിയാകുന്നതതുകൊണ്ടു മോക്ഷവും വരും.
മനസു കൊണ്ടും വാക്കുകൾ കൊണ്ടും ശരീരം എല്ലാം ചെയ്യുന്ന സകല കർമ്മങ്ങളും പ്രപഞ്ച സ്ത്യവും ചൈതന്യവുമായ ഭഗവാനിൽ അർപ്പിച്ചു ചെയ്യുന്നതാണ് യഥാർത്ഥ ഭക്തിയെന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നത്. യഥാർത്ഥ ഭക്തൻ ആദ്യം അവനനെത്തന്നെ തിരിച്ചറിയുകയും ജന്മോദ്ദേശ്യം മനസ്സിലാക്കി യഥോചിതം അവനിൽ നിക്ഷിപ്തമായ കർത്തവ്യ കർമ്മം യാതൊരു ഫലേശ്ചയും കൂടാതെ ചെയ്യുക എന്നതാണ് യഥാർത്ഥ ഭക്തിയായി ഈ വരികളിലൂടെ പറഞ്ഞു തരുന്നത്. ബഹുമാനത്തോടുകൂടിയും സമർപ്പണ മനോഭാവത്തോടും കൂടിയുള്ള പ്രപഞ്ച ചൈതന്യത്തോടുള്ള നിഷ്കളങ്ക സ്നേഹം തന്നെയാണ് യഥാർത്ഥ ഭക്തി. ഇത്തരം ഭക്തിയിലൂടെ മാത്രമേ മോക്ഷ പ്രാപ്തിയുണ്ടാവുകയുള്ളു.
"ബന്ധമോക്ഷങ്ങൾക്കേവൻ വിഷയമാകുന്നതു ?"
ബന്ധമോക്ഷങ്ങൾക്കെല്ലാം വിഷയം പരമാത്മാ-
താൻ തന്നെയനാദിയാം മായയാ ബന്ധമായി
സന്തതം വിഷയമായിരിക്കും ജീവൻ തന്റെ
മായാബന്ധത്തെസ്സാത്ത്വികോപാസനേന പോക്കി
ന്യായമായ്ത്തെളിയേണം ജീവനെന്നരുൾചെയ്തു.
താൻ തന്നെയനാദിയാം മായയാ ബന്ധമായി
സന്തതം വിഷയമായിരിക്കും ജീവൻ തന്റെ
മായാബന്ധത്തെസ്സാത്ത്വികോപാസനേന പോക്കി
ന്യായമായ്ത്തെളിയേണം ജീവനെന്നരുൾചെയ്തു.
മനുഷ്യ ജന്മത്തിന്റെ അത്യന്തികമായ ലക്ഷ്യം മോക്ഷ പ്രാപ്തിയാണെന്നു സകലർക്കുമറിയാം. എന്നാൽ എന്താണ് മോക്ഷമെന്നറിയാതെ എങ്ങനെയാണു മോക്ഷപ്രാപ്തിക്കു വേണ്ടി ശ്രമിക്കുക? ഭൗതികതയിൽ ബന്ധിതമായ ആത്മാവിനെ അതിൽ നിന്നും മോചിപ്പിച്ച് അതിന്റെ ഉത്ഭവസ്ഥാനമായ പരമാത്മാവിലേയ്ക്ക് ലയിപ്പിക്കുകയാണ് മോക്ഷം കൊണ്ടുദ്ദേശിക്കുന്നത്. ആഗ്രഹങ്ങളാൽ പാഞ്ഞുകൊണ്ടിരിക്കുന്ന ജീവാത്മാവ് ആഗ്രഹങ്ങൾ ഒടുങ്ങാതെ ജീവിതം തീരുമ്പോൾ ബാക്കിയായ ആഗ്രഹസാഫല്യത്തിനായി പുനർജ്ജനിക്കേണ്ടി വരുന്നു. എന്നാൽ മോക്ഷം ലഭിച്ച ആത്മാക്കൾ ജനിമൃതികൾക്കപ്പുറമുള്ള പരബ്രഹ്മചൈതന്യത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ ആഗ്രഹങ്ങളാലും ചെയ്യുന്ന കർമ്മളാലുമുണ്ടാകുന്ന ബന്ധനങ്ങൾ ജീവ ചക്രത്തിന്റെ അടുത്ത മേഖലയിലേക്കുള്ള പ്രയാണം തടസപ്പെടുത്തുകയും ലക്ഷ്യപ്രാപ്തിയെലെത്താതെ പുനർജ്ജനീ ചക്രത്തിൽ കുരുങ്ങി സകലതും പുനരാവർത്തനം ചെയ്തു കൊണ്ടിരിക്കുന്നു.
"വിഷയമാപത്തിനുമൂലമായ്ക്കൊണ്ടിരിക്കെ
വിഷയങ്ങളെസ്സേവിച്ചീടുവാനെന്തു ചൊൽക?"
വിഷയങ്ങളെസ്സേവിച്ചീടുവാനെന്തു ചൊൽക?"
ആത്മാവല്ലാതദേഹാദികളിലഹംബുദ്ധി
ആത്മനി നിൽക്കമൂലം രാജയുക്തം ചിത്തം.
തന്നാലെ ഗുണധ്യാനകാരണം കാമമുണ്ടാം
എന്നതു ഗുണാതീതാത്മാവിനെ ധ്യാനിച്ചിട്ടു
മാനസേ രജോഗുണം കളഞ്ഞീടണമെന്നു-
നൂനമെന്നതിൽ ഹംസസനകസംവാദത്തെ
കേട്ടതുമൂലമതുകേൾപ്പാനായിച്ഛിച്ചൊരു
പുഷ്ട ഭക്തനാമുദ്ധവരോടങ്ങരുൾ ചെയ്തു:
അന്യോന്യം ചേർന്നിരിക്കും വിഷയമനസ്സുകൾ-
നന്നുടെ വേർപാടേവമെന്നു നാന്മുഖനോടു
സനകാദികൾ ചോദ്യം ചെയ്തതിന്നുത്തരത്തെ
തനിക്കുതോന്നാഞ്ഞെന്നെ സ്മരിച്ചു വിധാതാവും;
ഞാനപ്പോൾ ഹംസമായിട്ടവതാരത്തെച്ചെയ്തു.
സാനന്ദം ഭയാതീതനായിരിക്കുന്നോരെന്നെ
ആശ്രയിച്ചിട്ടു വിഷയമനോവേർപാടതും
നിശ്ചയം വരുത്തേണമെന്നരുൾചെയ്തവാറും;
ഹംസ സംവാദം പലതുണ്ടവകളിലേതു-
പ്രാധാന്യമുള്ളതെന്നുദ്ധവർ ചോദിച്ചപ്പോൾ;
ഭക്തിമാർഗ്ഗമേശ്രേയസ്സാകുന്നതെന്നും ചൊല്ലി;
ആത്മനി നിൽക്കമൂലം രാജയുക്തം ചിത്തം.
തന്നാലെ ഗുണധ്യാനകാരണം കാമമുണ്ടാം
എന്നതു ഗുണാതീതാത്മാവിനെ ധ്യാനിച്ചിട്ടു
മാനസേ രജോഗുണം കളഞ്ഞീടണമെന്നു-
നൂനമെന്നതിൽ ഹംസസനകസംവാദത്തെ
കേട്ടതുമൂലമതുകേൾപ്പാനായിച്ഛിച്ചൊരു
പുഷ്ട ഭക്തനാമുദ്ധവരോടങ്ങരുൾ ചെയ്തു:
അന്യോന്യം ചേർന്നിരിക്കും വിഷയമനസ്സുകൾ-
നന്നുടെ വേർപാടേവമെന്നു നാന്മുഖനോടു
സനകാദികൾ ചോദ്യം ചെയ്തതിന്നുത്തരത്തെ
തനിക്കുതോന്നാഞ്ഞെന്നെ സ്മരിച്ചു വിധാതാവും;
ഞാനപ്പോൾ ഹംസമായിട്ടവതാരത്തെച്ചെയ്തു.
സാനന്ദം ഭയാതീതനായിരിക്കുന്നോരെന്നെ
ആശ്രയിച്ചിട്ടു വിഷയമനോവേർപാടതും
നിശ്ചയം വരുത്തേണമെന്നരുൾചെയ്തവാറും;
ഹംസ സംവാദം പലതുണ്ടവകളിലേതു-
പ്രാധാന്യമുള്ളതെന്നുദ്ധവർ ചോദിച്ചപ്പോൾ;
ഭക്തിമാർഗ്ഗമേശ്രേയസ്സാകുന്നതെന്നും ചൊല്ലി;
പ്രപഞ്ചത്തിലെ സകല വസ്തുക്കളും സാത്വികം, രാജസം, താമസമെന്നിങ്ങനെ ഗുണത്രയങ്ങളിൽ ബന്ധിതമാണ്. സാത്വികമെന്നാൽ നിഷ്കാമ സ്നേഹത്തോടു കൂടി സകലതിനേയും ഒരു പോലെ കാണാനും സകലതിന്റെയും ഉന്നമനത്തിനായി പരിശ്രമിക്കുകയും ഇന്ദ്രിയങ്ങളുടെ പിടിയിൽ നിന്നും മുക്തമായതുമാണ്. രാജസം ആഗ്രഹങ്ങളൂടെ ഗുണമാണ്. ആഗ്രഹ സാഫല്യത്തിനായി ആഹോരാത്രം കർമ്മം ചെയ്ത് അതു നേടുമ്പോളും അടുത്ത ആഗ്രഹങ്ങളൂടെ പട്ടിക അവരെ പിന്തുടരുകയും അതിൽ നിന്നും നിരാശകളും ദു:ഖങ്ങളും അസുഖങ്ങളും അസംതൃപ്തിയുമെല്ലാം ഉണ്ടാകുന്നു. താമസ ഗുണം രാജസത്തിന്റെ അടുത്ത അവസ്ഥയാണ്. സ്വാർത്ഥതയിൽ മാത്രം അടിസ്ഥാനമാക്കിയ അധമമായ വികാരമാണ് താമസം. മറ്റുള്ളവർക്കെന്തു സംഭവിച്ചാലും എന്റെ നിസ്സാരമായ ആഗ്രഹങ്ങളോ പിടിവാശികളോ ജയിക്കണമെന്നുള്ള മൂഢമായ വികാരമാണിത്. ഈ ഗുണത്രയത്തിൽ നിന്നും രക്ഷനേടുവാൻ ഒരു വസ്തുവിനും സാധ്യമല്ല. എന്നാൽ അറിവാകുന്ന വാൾ കൊണ്ട് ഇരുട്ടാകുന്ന അധമ ഗുണങ്ങളെ അറുത്തുകളഞ്ഞ് സാത്വികതയിലേയ്ക്ക് സാവധാനം എത്തുവാൻ സാധിയ്ക്കും. ആത്മാവല്ലാതെ ദേഹത്തിലടിസ്ഥാനമായ ഞാനെന്ന ബുദ്ധി ആത്മാവിൽ ഉള്ളിടത്തോളം കാലം അത് രാജസ ഗുണത്തെ പരിപോഷിപ്പിക്കുകയും വിഷയവും മനസ്സും തമ്മിലുള്ള ബന്ധം കൂടുതൽ ധൃഢമാക്കുകയും ചെയ്യും. അതിൽ നിന്നും രക്ഷ നേടുവാൻ സകലതിലും ഗുണങ്ങൾക്കതീതനായ ഭഗവത് ചൈതന്യത്തെ ദർശിച്ച് അതിനെ ഭക്തിയോടെ ധ്യാനിച്ചാൽ രാജസ ഗുണത്തിന്റെ പിടിയിൽ നിന്നും മുക്തി നേടുവാനും വിഷങ്ങളും മനസ്സുമായുള്ള ബന്ധം വിച്ഛേദിച്ച് സാത്വികമായ കർമ്മങ്ങളിലേയ്ക്കും അതിലുടെ ആത്മശുദ്ധി ലഭിച്ച് മോക്ഷമാർഗ്ഗം തുറന്നു കിട്ടികയും ചെയ്യുന്നു....
ഇന്ദ്രീയങ്ങളും അവയെ സ്വാധീനിക്കുന്ന വിഷയങ്ങളും എല്ലാം തന്നെ താൻ വെറും ശരീരം തന്നെയാണെന്നുള്ള തോന്നൽ കൊണ്ടുണ്ടാകുന്ന രാജസ വികാരത്തിൽ ഉറച്ചിരിക്കുന്നു. ഇതിനെ അതിജീവിക്കുവാനുള്ള മാർഗ്ഗത്തെ ചോദിച്ച ഉദ്ധവന് ഭഗവാൻ വിഷ്ണു ഹംസമായി അവതരിച്ച് സനകാദി മഹർഷിയോടു ഉപദേശിച്ച കാര്യമാണ് പറഞ്ഞു കൊടുക്കുന്നത്. ഇന്ദ്രീയ വിഷയങ്ങളും മനുഷ്യമനസ്സും തമ്മിൽ അന്യോന്യം ബന്ധിച്ചിട്ട് ഒന്നായി വർത്തിക്കുന്ന സ്ഥിതിയ്ക്ക് അവയെത്തമ്മിൽ വേർപെടുത്തി രാജസമായ വികാരത്തിൽ നിന്നും മുക്തി നേടാനുള്ള മാർഗ്ഗത്തെ ബ്രഹ്മാവിനോട് സനക മഹർഷി ചോദിയ്ക്കുകയും ഉത്തരം മുട്ടിയ വിധാതാവ് വിഷ്ണുവിനെ ധ്യാനിക്കുകയും വിഷ്ണൂ ഹംസമായി അവതരിച്ച് ബ്രഹ്മാവിനടുത്തിരിക്കുന്ന സനകാദി മഹർഷികളോട് പറഞ്ഞകാര്യം വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ഭഗവാൻ ശ്രീകൃഷ്ണൻ ഉദ്ധവന് വിശദീകരിയ്ക്കുന്നതാണ് മേൽപ്പറഞ്ഞ വരികളീൽ. ഹംസ സനകാദി മഹർഷി സംവാദം പൂർണ്ണമായുൾക്കൊണ്ടുണ്ടാക്കിയതാണ് ഹംസ പുരാണം. അത്രയും വലുതും വിശാലമായതുമായ വിധാതാവും ഹംസവും സനകാദി മഹർഷിമാരുമായുള്ള സംവാദത്തിൽ ഏറ്റവും ശ്രേഷ്ഠമായത് എന്താണെന്ന ഉദ്ധവന്റെ ചോദ്യത്തിനുത്തരമായി ഹംസ സംവാദത്തിലെ "ഭക്തി മാർഗ്ഗമാണ്" ഏറ്റവും ശ്രേയസ്സാകുന്നതെന്നും ഭഗവാൻ പറയുന്നു. തുടരും
No comments:
Post a Comment