ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 19
തസ്മാദസക്തഃ സതതം കാര്യം കര്‍മ സമാചര
അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പൂരുഷഃ
അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പൂരുഷഃ
അതിനാല്‍, കര്‍ത്തവ്യങ്ങള്‍ ആസക്തി കൂടാതെ നിരന്തരം നന്നായി അനുഷ്ഠിക്കുക. എന്തുകൊണ്ടെന്നാല്‍ ആസക്തി കൈവെടിഞ്ഞ് ആചരിക്കുന്ന കര്‍മങ്ങള്‍ പരമാത്മപദത്തിലേക്ക് നയിക്കുന്നു.
ആകയാല്‍ ആഗ്രഹങ്ങള്‍ കൈവെടിഞ്ഞു യഥായോഗ്യമായ കര്‍മ്മങ്ങള്‍ നീ ചെയ്യണം. സ്വാര്‍ത്ഥചിന്തയില്ലാതെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ളവര്‍ യഥാര്‍ത്‍ഥത്തില്‍ മോക്ഷത്തെ പ്രാപിച്ചിട്ടുണ്ട്.
മനുഷ്യനായി പരിണമിച്ചപ്പോള്‍ ഭാവനാശേഷിയും പ്രതിഭാശക്തിയും കിട്ടി. സാങ്കല്പികലോകങ്ങളില്‍ വിഹരിക്കാറായി. പക്ഷേ, പ്രാകൃതവികാരങ്ങള്‍ വേര്‍പെട്ടുമില്ല. ഭയത്തില്‍നിന്നു തുടങ്ങുന്ന ഭാവന അക്രമാസക്തിയില്‍ കലാശിക്കുന്നു. സാങ്കല്പികമായ ഇല്ലായ്മകള്‍ ആര്‍ത്തിയായി രൂപാന്തരപ്പെടുന്നു. ഈ ദുരന്തപരിണതികള്‍ പ്രപഞ്ചജീവനുമായി താളപ്പൊരുത്തം അനുഭവിക്കാന്‍ മനസ്സിനെയും ബുദ്ധിയെയും അനുവദിക്കുന്നില്ല. ആസക്തിയുടെ വേരറുക്കാന്‍ കഴിഞ്ഞാല്‍ ഈ ബന്ധനത്തില്‍നിന്ന് മുക്തിയായി. നന്നായൊന്നു കുടഞ്ഞാല്‍ അറ്റുതെറിക്കുന്നതേ ഉള്ളൂ കുരുക്കുകള്‍.
(തുടരും.....)
No comments:
Post a Comment