അസ്മാകം തു വിശിഷ്ടാ യേ 1-7
താന്‍ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ഥം താന്‍ ബ്രവീമി തേ
താന്‍ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ഥം താന്‍ ബ്രവീമി തേ
ഇനി, ഹേ ബ്രാഹ്മണശ്രേഷ്ഠാ, ഒരു മാമൂല്‍ അറിയിപ്പെന്ന നിലയില്‍, നമ്മുടെ ഭാഗത്ത് എന്റെ സൈന്യത്തിലെ വിശിഷ്ടരായ നായകരുടെ പേരുകള്‍ പറയാം.
ആചാര്യ എന്ന വിളിയുടെ പിന്നാലെ വരുന്നത് ബ്രാഹ്മണശ്രേഷ്ഠ എന്ന അഭിസംബോധനയാണ്. അങ്ങ് ആയുധാചാര്യനൊക്കെയാണെന്നാലും ക്ഷത്രിയനല്ല എന്ന് അനവസരത്തില്‍ ബോധിപ്പിക്കപ്പെടുന്നു. ആട്ടുന്നവനെ പിടിച്ച് നെയ്യാന്‍ നിര്‍ത്തിയിരിക്കയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഉള്ള കഴിവുകളത്രയും പ്രയോഗത്തില്‍ കാണട്ടെ, എന്ന് വെല്ലുവിളി.
മനസ്സില്‍ തിന്മ നാമ്പെടുത്താല്‍ അത് നമുക്കുള്ള ഗുരുപ്രസാദത്തെയും അനുഗ്രഹങ്ങളെയും എവ്വിധം വ്രണപ്പെടുത്തുകയും നിസേ്തജമാക്കുകയും ചെയ്യുമെന്ന് ദുര്യോധനവൃത്തിയില്‍ നിന്ന് കണ്ടറിയാം.
ചാതുര്‍വര്‍ണ്യം അന്നേ നിലവില്‍ ഉണ്ടായിരുന്നു എന്നതിന് ഗീതയില്‍ കാണുന്ന ആദ്യത്തെ സൂചനയാണ് ഇത്. അന്നേ അതിന് അപചയം സംഭവിച്ചിരുന്നു എന്നുകൂടി ധ്വനി. ജന്മസ്വഭാവം പരിഗണിക്കാതെയുള്ള തൊഴില്‍വിഭജനത്തിന് അക്കാലത്തേ ചാതുര്‍വര്‍ണ്യം ഇടവെച്ചതായും സ്ഥാനവും മാനവും മോഹിച്ച് സ്വഭാവാനുസൃതകര്‍മം വെടിയാന്‍ അന്നേ ആളുകള്‍ക്ക് മടിയില്ലാത്തതായും അനുമാനിക്കാം. ബ്രാഹ്മണോത്തമന്‍ അഭ്യസിപ്പിക്കേണ്ടത് ആയുധവിദ്യയല്ല, ബ്രഹ്മവിദ്യയാണ്. പ്രതികാരദാഹമാണ് ദ്രോണരെ ആയുധഗുരുവാക്കുന്നത്. അതേ തിന്മയുടെ അവതാരമായാണ് ഇപ്പോള്‍ ദുര്യോധനന്‍ സംസാരിക്കുന്നത്. ദ്രോണരുടെ ശിരസാ വഹിക്കുന്ന സ്വയംകൃതാനര്‍ഥത്തെ പരാമര്‍ശിച്ചുള്ള വ്യാസനര്‍മമായിക്കൂടി ഈ ശ്ലോകത്തെ വ്യാഖ്യാനിക്കാം. ഏതൊരു ആചാര്യനും എപ്പോഴും ഓര്‍ക്കേണ്ടിയിരിക്കുന്ന ''വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം'' എന്ന പ്രാഥമിക നിയമം ദ്രോണരെന്ന ഗുരു എന്നേ മറന്നുപോയല്ലോ.
ആചാര്യ എന്ന വിളിയുടെ പിന്നാലെ വരുന്നത് ബ്രാഹ്മണശ്രേഷ്ഠ എന്ന അഭിസംബോധനയാണ്. അങ്ങ് ആയുധാചാര്യനൊക്കെയാണെന്നാലും ക്ഷത്രിയനല്ല എന്ന് അനവസരത്തില്‍ ബോധിപ്പിക്കപ്പെടുന്നു. ആട്ടുന്നവനെ പിടിച്ച് നെയ്യാന്‍ നിര്‍ത്തിയിരിക്കയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഉള്ള കഴിവുകളത്രയും പ്രയോഗത്തില്‍ കാണട്ടെ, എന്ന് വെല്ലുവിളി.
മനസ്സില്‍ തിന്മ നാമ്പെടുത്താല്‍ അത് നമുക്കുള്ള ഗുരുപ്രസാദത്തെയും അനുഗ്രഹങ്ങളെയും എവ്വിധം വ്രണപ്പെടുത്തുകയും നിസേ്തജമാക്കുകയും ചെയ്യുമെന്ന് ദുര്യോധനവൃത്തിയില്‍ നിന്ന് കണ്ടറിയാം.
ചാതുര്‍വര്‍ണ്യം അന്നേ നിലവില്‍ ഉണ്ടായിരുന്നു എന്നതിന് ഗീതയില്‍ കാണുന്ന ആദ്യത്തെ സൂചനയാണ് ഇത്. അന്നേ അതിന് അപചയം സംഭവിച്ചിരുന്നു എന്നുകൂടി ധ്വനി. ജന്മസ്വഭാവം പരിഗണിക്കാതെയുള്ള തൊഴില്‍വിഭജനത്തിന് അക്കാലത്തേ ചാതുര്‍വര്‍ണ്യം ഇടവെച്ചതായും സ്ഥാനവും മാനവും മോഹിച്ച് സ്വഭാവാനുസൃതകര്‍മം വെടിയാന്‍ അന്നേ ആളുകള്‍ക്ക് മടിയില്ലാത്തതായും അനുമാനിക്കാം. ബ്രാഹ്മണോത്തമന്‍ അഭ്യസിപ്പിക്കേണ്ടത് ആയുധവിദ്യയല്ല, ബ്രഹ്മവിദ്യയാണ്. പ്രതികാരദാഹമാണ് ദ്രോണരെ ആയുധഗുരുവാക്കുന്നത്. അതേ തിന്മയുടെ അവതാരമായാണ് ഇപ്പോള്‍ ദുര്യോധനന്‍ സംസാരിക്കുന്നത്. ദ്രോണരുടെ ശിരസാ വഹിക്കുന്ന സ്വയംകൃതാനര്‍ഥത്തെ പരാമര്‍ശിച്ചുള്ള വ്യാസനര്‍മമായിക്കൂടി ഈ ശ്ലോകത്തെ വ്യാഖ്യാനിക്കാം. ഏതൊരു ആചാര്യനും എപ്പോഴും ഓര്‍ക്കേണ്ടിയിരിക്കുന്ന ''വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം'' എന്ന പ്രാഥമിക നിയമം ദ്രോണരെന്ന ഗുരു എന്നേ മറന്നുപോയല്ലോ.
No comments:
Post a Comment