ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 7
യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേഅര്‍ജുന
കര്‍മേന്ദ്രിയൈഃ കര്‍മയോഗമസക്തഃ സ വിശിഷ്യതേ.
കര്‍മേന്ദ്രിയൈഃ കര്‍മയോഗമസക്തഃ സ വിശിഷ്യതേ.
അര്‍ജുനാ, യാതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ടു കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമകര്‍മ്മ ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ഠനാകുന്നു.
അങ്ങിനെയുള്ളവന്‍ ആഗ്രഹങ്ങള്‍ കൈവെടിഞ്ഞവനായിരിക്കും അവന്റെ മനസ്സ് എപ്പോഴും പരബ്രഹ്മത്തില്‍ ലീനമയിരിക്കും. എന്നാല്‍ അവന്റെ ബാഹ്യമായ പെരുമാറ്റം ഒരു സാധാരണക്കാരനെ പോലെ ആയിരിക്കും. അവന്‍ ഒരിക്കലും ഇന്ദ്രിയങ്ങളെ ഭയപ്പെടാത്തത് കൊണ്ട് അതിന്റെ വിഷയങ്ങളില്‍ നിന്നും തടഞ്ഞു വയ്ക്കുന്നില്ല. ധര്‍മ്മാനുസാരമായ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്നും അവന്‍ ഒരിക്കലും ഒഴിഞ്ഞു മാറുന്നില്ല. അവന്റെ കര്‍മ്മേന്ദ്രിയങ്ങളുടെ വസനകളോ പ്രവര്‍ത്തനങ്ങളോഅവന്‍ അമര്‍ത്തി വെയ്ക്കുകയില്ല. അതേ സമയം അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങള്‍ അവന്റെ മനസ്സിനെ ലേശം പോലും അമര്‍ത്തി വയ്ക്കുന്നതിനു അനുവദിക്കുകയുമില്ല. കാമോന്മാദത്തി്‍ന്റെ മാലിന്യം ഒരിക്കലും അവനെ പങ്കിലമാക്കുകയില്ല. വെള്ളത്തിനു മീതെ പൊങ്ങി കിടക്കുന്നതാമരയിലയില്‍ വെളളം പറ്റാത്തതു പോലെ, ഐഹിക ജീവിതത്തിന്റെ കുരുക്കില്‍ പെട്ട് കിടക്കുമ്പോഴും അവന് അകളങ്കിതമായിരിക്കും. അവന്‍ സംസാര ജീവിയായത് കൊണ്ടു ബാഹ്യമായ ഒരു സാധാരണ മനുഷ്യനെ പോലെ കാണപ്പെടുന്നു. എന്നാല്‍ അവന്റെ യഥാര്‍ത്ഥ മനോഭാവം മനസ്സിലാക്കുന്നതില്‍ ആരും വിജയിക്കുന്നില്ല. ഇപ്രകാരമുള്ള ലക്ഷണമുള്ള ആളെ കാണുകയാണെങ്കില്‍ അയാള്‍ മുക്തനാണെന്ന് അറിയുക. ഇപ്രകാരം കൈവല്യം നേടിയ ഒരാള്‍ വിശിഷ്ടനായ യോഗിയാകുന്നു. അതുകൊണ്ട് ഞാന്‍ നിന്നോട് പറയുകയാണ് നീയും അതുപോലെ ഒരു യോഗിയായിത്തീരണമെന്ന് ആത്മനിയന്ത്രണം പാലിച്ച് സ്ഥിരബുദ്ധിയായിത്തീരുക. കര്‍മ്മേന്ദ്രിയങ്ങള്‍അതിന്റെ വിഷയങ്ങളില്‍ സഹര്‍ഷം വ്യാപരിച്ചു കൊള്ളട്ടെ.
കര്‍മ്മം ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ അല്ല, എന്തു ചെയ്യുന്നതിന്റെയും ചെയ്യാതിരിക്കുന്നതിന്റെയും പിന്നിലെ മനോഭാവമാണ് കാര്യമെന്ന് സാരം. കര്‍മ്മത്തിനവകാശി ഒരു വിഭാഗം ജ്ഞാനത്തിന് അവകാശി മറ്റൊരു വിഭാഗം എന്നും, ആദ്യവിഭാഗം അധമം രണ്ടാം വിഭാഗം ശ്രേഷ്ഠം എന്നും മറ്റുമുള്ള തരംതിരിവിന് പ്രസക്തിയില്ല. ഒന്നിന്റെയും പേരിലുള്ള ഒരു ഉച്ചനീചത്വകല്പനയും ഗീത അംഗീകരിക്കുന്നില്ലെന്നല്ല. എല്ലാ വിഭാഗീയതകളെയും അടിമുടി എതിര്‍ക്കുകയും ചെയ്യുന്നു.
(തുടരും.....)
No comments:
Post a Comment