ഗുരു ( ഏഴാം ഭാഗം )
ഈയൊരു സംവാദത്തിലൂടെ ശ്രീകൃഷ്ണൻ ഉദ്ധവന്റെ ഇരുപത്തൊയൊന്നു ചോദ്യങ്ങൾക്കുത്തരം പറഞ്ഞു കൊടുക്കുന്നുണ്ട്. വർണ്ണാശ്രമങ്ങളിൽ മുഴുകിയിരിക്കുന്നവർക്കെല്ലാം ഭക്തി ആശ്രമായതും എന്താണൂ വർണ്ണാശ്രമ ധർമ്മമെന്നതും അതിനെല്ലാം ഉത്ഭവസ്ഥാനമായ ഭക്തി സാധനങ്ങളായ കർമ്മളൂം മെല്ലാം വ്യക്തമായിത്തന്നെ പറഞ്ഞു കൊടുക്കുന്നു. അനേകം വസ്തുക്കളിൽ ഏകാത്മാവായ ആത്മചൈതന്യം തന്നെയായ ഞാൻ എന്ന ഭാവത്തെ യുക്തിയോടെ ചിന്തിച്ചുറച്ച വിജ്ഞാനവും വിവിധ രീതിയിലൂള്ള കർമ്മങ്ങൾ ഭഗ്വാനിൽ അർപ്പിച്ച് ഭഗവത് ചരിതം മനസ്സിലാക്കി കീർത്തനങ്ങളുടെ ഭക്തി പ്രകടിച്ച് ഭക്തി സാധനമാക്കുന്നു.
ഞാൻ എന്ന സത്യം രണ്ടല്ല ഒന്നാണ്, ഞാനും പ്രകൃതിയും നീയും സകല ചരാചരങ്ങളും ഒന്നു തന്നെയാണെന്നറിഞ്ഞ് നിത്യമായ പ്രപഞ്ച ശക്തിയിലേയ്ക്കുള്ള ലയനം തന്നെയാണ് അത്യന്തികമായ ലക്ഷ്യമെന്ന യഥാർത്ഥ്യം അറിഞ്ഞ് അതിനെ യുക്തിയോടെ വിമർശിച്ച് സംശയങ്ങളെല്ലാം ദൂറികരിച്ചാൽ മാത്രമേ അതിനെ വിജ്ഞാനമായിക്കണക്കാക്കുവാനാകു. അങ്ങനെയൊരു വിശ്വാസം ഉള്ളിൽ ഉറച്ചാൽത്തന്നെ നാമറിയാതെ തന്നെ പക്വമായ മനസ്സോടെ ഭൗതികമായ നൈമിഷിക സുഖങ്ങളേയ്ക്കാൾ അനശ്വരങ്ങളായ ആത്മ സുഖത്തിലേയ്ക്കടുക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. "യുക്തി"യോടെ ചിന്തിയ്ക്കുവാനും പ്രവർത്തിക്കുവാനും മറ്റൊരു മതഗ്രന്ഥങ്ങളിലും ഗുരുക്കന്മാരിൽ നിന്നും കേൾക്കുന്നത് അപൂർവ്വങ്ങ്ലിലും അപൂർവ്വമാണ്.
ആശ്രമവർണ്ണയുക്തരായവർക്കെല്ലാം ഭക്തി-
ആശ്രയ,മതുകൊണ്ടു വർണ്ണാശ്രമധർമ്മം
ഉത്ഭവങ്ങളുമതിൻഭക്തിസാധനകൾ ത-
ന്നുത്ഭവമിവയതുമാശ്രമവർണ്ണികൾക്കു
ഭക്തിസാധനമായ കർമ്മമിതെന്തെന്നതും
വക്തവ്യമായങ്ങരുൾ ചെയ്കയെന്നതു കേട്ടു
നാനാവസ്തുക്കൾ തന്റെയേകാത്മജ്ഞാനം കാൺക
നൂനമങ്ങതിൽ യുക്തിചിന്തന വിജ്ഞാനവും
ലോകങ്ങൾ തന്റെ കർമ്മബഹുത്വം കൊണ്ടു ദൃഢ-
മാകിയ വൈരാഗ്യവും ചരിതശ്രദ്ധാനാമ-
കീർത്തനമതും ഭക്തിസാധനമെന്നു ചൊല്ലി.
ഇത്തരം കേട്ടുചോദിച്ചീടിനാനുദ്ധവരും
യമനിയമ അമദമസാധനങ്ങളെ.
യമമാദികൾ ഹിംസകൂടാതെയിരിപ്പതും,
ഇന്ദ്രിയനിഗ്രഹവും ബുദ്ധിതന്നടക്കവും
എന്നിവ ശമാദികളെന്നു കേട്ടനന്തരം
ദോഷവും ഗുണവും രണ്ടും ഭേദമായ് ചൊൽവു വേദം
ഈഷലുണ്ടതിൽ ദ്വൈത കാരണം വേദമെന്നോ?
ജ്ഞാനവും ഭക്തി കർമ്മം മൂന്നിഹ പുരുഷാർത്ഥ-
സാധനമാം വിരക്തമായിട്ടു ജ്ഞാനകാണ്ഡം
കാമിക്കു കർമ്മമൻ:ശുദ്ധിവന്നകക്കാമ്പിൽ
കാമം പോകാതെവരാ ഭക്തിയെന്നതും ചൊല്ലി
ജ്ഞാനത്തിന്നഭേദവും കർമ്മത്താൽ ഗുണദോഷ-
ജ്ഞാനം വൈരാഗ്യകർമ്മവിരുദ്ധമല്ല, ഭക്തി-
ജ്ഞാനമാം വിവേകത്തിനായ്ക്കൊണ്ടീവിധിയെന്നും
ജ്ഞാനവിഗ്രഹൻ കൃഷ്ണനരുളിച്ചെയ്തവാറും;
ആശ്രയ,മതുകൊണ്ടു വർണ്ണാശ്രമധർമ്മം
ഉത്ഭവങ്ങളുമതിൻഭക്തിസാധനകൾ ത-
ന്നുത്ഭവമിവയതുമാശ്രമവർണ്ണികൾക്കു
ഭക്തിസാധനമായ കർമ്മമിതെന്തെന്നതും
വക്തവ്യമായങ്ങരുൾ ചെയ്കയെന്നതു കേട്ടു
നാനാവസ്തുക്കൾ തന്റെയേകാത്മജ്ഞാനം കാൺക
നൂനമങ്ങതിൽ യുക്തിചിന്തന വിജ്ഞാനവും
ലോകങ്ങൾ തന്റെ കർമ്മബഹുത്വം കൊണ്ടു ദൃഢ-
മാകിയ വൈരാഗ്യവും ചരിതശ്രദ്ധാനാമ-
കീർത്തനമതും ഭക്തിസാധനമെന്നു ചൊല്ലി.
ഇത്തരം കേട്ടുചോദിച്ചീടിനാനുദ്ധവരും
യമനിയമ അമദമസാധനങ്ങളെ.
യമമാദികൾ ഹിംസകൂടാതെയിരിപ്പതും,
ഇന്ദ്രിയനിഗ്രഹവും ബുദ്ധിതന്നടക്കവും
എന്നിവ ശമാദികളെന്നു കേട്ടനന്തരം
ദോഷവും ഗുണവും രണ്ടും ഭേദമായ് ചൊൽവു വേദം
ഈഷലുണ്ടതിൽ ദ്വൈത കാരണം വേദമെന്നോ?
ജ്ഞാനവും ഭക്തി കർമ്മം മൂന്നിഹ പുരുഷാർത്ഥ-
സാധനമാം വിരക്തമായിട്ടു ജ്ഞാനകാണ്ഡം
കാമിക്കു കർമ്മമൻ:ശുദ്ധിവന്നകക്കാമ്പിൽ
കാമം പോകാതെവരാ ഭക്തിയെന്നതും ചൊല്ലി
ജ്ഞാനത്തിന്നഭേദവും കർമ്മത്താൽ ഗുണദോഷ-
ജ്ഞാനം വൈരാഗ്യകർമ്മവിരുദ്ധമല്ല, ഭക്തി-
ജ്ഞാനമാം വിവേകത്തിനായ്ക്കൊണ്ടീവിധിയെന്നും
ജ്ഞാനവിഗ്രഹൻ കൃഷ്ണനരുളിച്ചെയ്തവാറും;
മോക്ഷപ്രാപ്തിക്കായി നാലുതരം ആശ്രമങ്ങളാണ് പുരാണങ്ങളിൽപ്പറയുന്നത്.
1. ബ്രഹ്മചാര്യം
2. ഗൃഹസ്ഥാശ്രമം
3. വാൻപ്രസ്ഥം
4. സന്ന്യാസം
2. ഗൃഹസ്ഥാശ്രമം
3. വാൻപ്രസ്ഥം
4. സന്ന്യാസം
"നാലാശ്രമങ്ങളിലേതിലിരിക്കിലും
നാലുവേദപ്പൊരുളായ മഹാവിഷ്ണു
ഉള്ളും പുറവും സദാ പരിപൂർണ്ണനെ-
ന്നുള്ളിൽക്കരുതി വാണീടണ മേവരും.
നാലാശ്രമങ്ങളും ജ്ഞാനം ലഭിച്ചിട്ടു
നാലാം പുരുഷാർത്ഥ മോക്ഷം ലഭിക്കുന്നു." ( ഭാഗവതം. സപ്തമസ്കന്ധം. വർണ്ണാശ്രമ ധർമ്മം)
നാലുവേദപ്പൊരുളായ മഹാവിഷ്ണു
ഉള്ളും പുറവും സദാ പരിപൂർണ്ണനെ-
ന്നുള്ളിൽക്കരുതി വാണീടണ മേവരും.
നാലാശ്രമങ്ങളും ജ്ഞാനം ലഭിച്ചിട്ടു
നാലാം പുരുഷാർത്ഥ മോക്ഷം ലഭിക്കുന്നു." ( ഭാഗവതം. സപ്തമസ്കന്ധം. വർണ്ണാശ്രമ ധർമ്മം)
മേൽപ്പറഞ്ഞ എതാശ്രമത്തിലിരുന്നാലും നാലു വേദങ്ങളാലും വേദിക്കപെടുന്ന അറിയപ്പെടുന്ന ഭഗവാൻ വിഷ്ണു സകലതിനും അകത്തും പുറത്തുമുണ്ടെന്ന ജ്ഞാനത്തോടെ സകല ചരാചരങ്ങളിലും ഭഗവാന്റെ സാന്നിദ്യം മനസ്സിലാക്കി വേണം പെരുമാറാൻ. എന്നാലെ നാലാം പുരുഷാർത്ഥമായ മോക്ഷം കിട്ടുകയുള്ളു വെന്നാണ് ശ്രീമഹാഭാഗവതത്തിലെ ഈ വരികൾ വ്യക്തമാക്കുന്നത്. നാലാം പുരുഷാർത്ഥമെന്നു പറയുമ്പോൾ ആ നാലു പുരുഷാർത്ഥങ്ങളെന്തെല്ലമാണെന്നു നോക്കാം
പുരുഷാർത്ഥങ്ങൾ
1. ധർമ്മം
2. അർത്ഥം
3. കാമം
4. മോക്ഷം.
2. അർത്ഥം
3. കാമം
4. മോക്ഷം.
ഇനി ഓരോ അശ്രമങ്ങളും എങ്ങനെയാചരിക്കണമെന്ന് വളരെ വ്യക്തമായിത്തന്നെ പുരാണങ്ങളിൽ പ്പറയുന്നുണ്ട്....
നാല് ആശ്രമങ്ങളാണ് മോക്ഷപ്രാപ്തിക്കായി വിധിച്ചിരിക്കുന്നത്. ബ്രഹ്മചാര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്ന്യാസം. ജീവിതത്തിൽ പലപ്പോഴും പലയിടങ്ങളിലും വെച്ച് നാം ഇപ്പറഞ്ഞ ചതുഅാശ്രമങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എന്താണിതൊക്കെയെന്ന് എങ്ങനെയാണിതൊക്കെ ആചരിക്കേണ്ടതെന്ന് പലർക്കുമറിയില്ല അഥവ അറിയാൻ ശ്രമിക്കാറില്ല. ശ്രീമഹാഭാഗവതത്തിൽ സപ്തമസ്കന്ധത്തിൽ വർണ്ണാശ്രമധർമ്മത്തിൽ ഇതു വിശദമായിപ്പറഞ്ഞിരിക്കുന്നു. ബ്രഹ്മചാര്യമനുഷ്ഠിക്കുന്നമനുഷ്ടിക്കുന്നവൻ ഒരു സദ്ഗുരുവിനെ കണ്ടെത്തി അദ്ദേഹത്തെ വന്ദിച്ച് വേണം തുടങ്ങുവാൻ. ഞാനെന്ന ഭാവം വിട്ട് ഗുരുവിന്റെ ഭൃത്യനായി മനസ്സിൽ ഗുരുവിന്റെ ബന്ധുവായി വളരെ ശാന്തനായി സന്ധ്യക്ക് ഗുരുവിന് പൂജാദി ഹോമങ്ങൾക്കു വേണ്ട അഗ്നിയും മറ്റുകാര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതും ബ്രഹ്മചാര്യം അനുഷ്ഠിക്കുന്നവന്റെ ചുമതലയാണ്. സകലതും ബ്രഹ്മമാണെന്നറിഞ്ഞ് ദേവതകളേയും പ്രകൃതിശ്ക്തികളേയുമെല്ലാം പ്രാർത്ഥിച്ച് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളുമെല്ലാം ഗുരുവിൽനിന്നും പഠിച്ച് മാൻ തോലുധരിച്ച് കമണ്ഡലവും ദർഭയും ധരിച്ച് ഉദയത്തിലും അസ്തമയത്തിലും ഭിക്ഷയെടുത്ത് ഗുറുവിനെ ഊട്ടി ഗുരുവിന്റെ ആജ്ഞകളൊക്കെ നീറവേറ്റി അലപ ഭക്ഷണം കഴിച്ച് നല്ല സ്വഭാവത്തോടും സ്ത്രീകളെ ദർശിക്കാതെയും തന്റെ പൂർവ്വകഥയോർക്കതെയും വേണം കഴിയുവാൻ. ജട വളർത്തി, നഖങ്ങളും രോമങ്ങളുമൊന്നും അറുക്കതെ അമ്മപോലും താമസിക്കുന്ന വീട്ടിൽ കയറാതെ സകല ഭൗതിക സുഖങ്ങളും ത്യജിച്ച് മുന്നാശ്രമത്തെ ഒട്ടും ഓർക്കതെ മദ്യസേവയോ മറ്റു ലഹരികളോ ഉപയോഗിക്കാതെ സകലതും ഈശ്വരന്റെ പ്രതിഫലനങ്ങളാണെന്നും ഈശ്വരന് സകലതിലും നീറഞ്ഞിരിക്കുന്നുവെന്നും സകലതും ഈശ്വരനിൽ നിറഞ്ഞിരിക്കുന്നുവെന്നും മനസ്സിലാക്കി വിശ്വത്തിലെല്ലാം ജനത്തിനും സകലജീവികൾക്കും സുഖം വരട്ടെയെന്നു കരുതിയും വേണം കഴിയുവാൻ. പഠനം പൂർത്തിയാക്കുമ്പോൾ ഗുരുവിന്റെ അഭീഷ്ടം അറിഞ്ഞുള്ള ദക്ഷിണനൽകി വേണം ബ്രഹ്മചര്യം പാലിക്കുവാൻ.
അതായത് വിദ്യാർത്ഥിയായിരിക്കുന്ന ബ്രഹ്മചാരി തന്നെത്തന്നെ മറന്ന് വേദങ്ങളും ഇതിഹാസങ്ങളും പുരണങ്ങളുമെല്ലാം പഠിച്ച് അതിന്റെ പൊരുളായ സകലതിലും നിറഞ്ഞിരിക്കുന്ന ഭഗവാൻ വിഷ്ണുവിനെ തിർച്ചറിഞ്ഞാണ് ബ്രഹ്മചാരിയായി വസിക്കേണ്ടത്.
തുടരും...
തുടരും...
No comments:
Post a Comment