Friday, 2 May 2014

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം ശ്ളോകം 16, 17, 18, 19

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം ശ്ളോകം 16, 17, 18, 19
അനന്തവിജയം രാജാ 1-16
കുന്തീപുത്രോ യുധിഷ്ഠിരഃ
നകുല സഹദേവശ്ച
സുഘോഷമണിപുഷ്പകൗ
കുന്തീപുത്രനായ യുധിഷ്ഠിരരാജാവ്
അനന്തവിജയം എന്ന ശംഖവും നകുലനും സഹദേവനും സുഘോഷം, മണിപുഷ്പകം എന്നീ ശംഖങ്ങളും മുഴക്കി. (ശംഖങ്ങളുടെ പേരുകളിലൂടെയുള്ള സൂചന ശ്രദ്ധേയമാണ്).
കാശ്യശ്ച പരമേഷ്വാസഃ 1-17
ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമേ്‌നാ വിരാടശ്ച
സാത്യകിശ്ചാപരാജിതഃ
ദ്രുപദോ ദ്രൗപദേയാശ്ച 1-18
സര്‍വശഃ പൃഥിവീപതേ
സൗഭദ്രശ്ച മഹാബാഹുഃ
ശംഖാന്‍ ദധ്മുഃ പൃഥക് പൃഥക്
ഹേ രാജാവേ, മഹാവില്ലേന്തിയ കാശിരാജാവും മഹാരഥനായ ശിഖണ്ഡിയും ധൃഷ്ടദ്യുമ്‌നനും വിരാടനും തോല്‍വിയറിയാത്ത സാത്യകിയും ദ്രുപദനും ദ്രൗപദീപുത്രന്മാരും മഹാബാഹുവായ അഭിമന്യുവും നാനാഭാഗങ്ങളില്‍നിന്നും വെവ്വേറെ ശംഖങ്ങള്‍ മുഴക്കി.
സ ഘോഷോ ധാര്‍ത്തരാഷ്ട്രാണാം 1-19
ഹൃദയാനി വ്യദാരയത്
നഭശ്ച പൃഥിവീം ചൈവ
തുമുലോ വ്യനുനാദയന്‍
ഈ ഘോഷം അങ്ങയുടെ മക്കളുടെ ഹൃദയം പിളര്‍ന്ന് ആകാശത്തും ഭൂമിയിലും മാറ്റൊലിയായി തിങ്ങി നിറഞ്ഞു.
മറുപക്ഷത്തുനിന്നുയര്‍ന്ന അലമ്പായ ശബ്ദകോലാഹലത്തിന് യഥാര്‍ഥ സംഗീതത്തിന്റെ ശക്തി സൗന്ദര്യങ്ങള്‍കൊണ്ട് മറുപടി. നാദം എന്നാല്‍ ജീവസ്പന്ദത്തില്‍നിന്ന് പ്രസരിക്കുന്ന തരംഗം. നാദപ്പൊരുത്തം എന്നാല്‍ വ്യത്യസ്ത നാദങ്ങളുടെ ശ്രുതിചേരല്‍ അഥവാ ജീവസ്പന്ദങ്ങളുടെ കൂട്ടായ്മയില്‍ പൊതുവായ പുതുജീവന്റെ ആവിര്‍ഭാവം. അതിന്റെ ഫലം ലയം മറിച്ചായാല്‍ അപശബ്ദം. അര്‍പ്പണത്തിലൂടെയേ പരസ്പരം ലയിക്കാനാവൂ. വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തികൊണ്ടോ അക്രമവാസനകൊണ്ടോ ആവില്ല. ഏതൊരു കൂട്ടായ്മയുടെയും ജീവനാദം പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വരവുമായി ശ്രുതി ചേരുമ്പോള്‍ വിശ്വവ്യാപകമായ അനുരണനത്തില്‍ കലാശിക്കുന്നു.

No comments:

Post a Comment