Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 20

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 20
കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി.
ജനകാദികള്‍ കര്‍മ്മം അനുഷ്ടിച്ചു കൊണ്ടു തന്നെയാണ് മോക്ഷത്തെ പ്രാപിച്ചത്. മാതൃക കാണിച്ച് സമൂഹത്തിനു നന്മ വരുത്തുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നീയും കര്‍മ്മം ചെയ്യാന്‍ കടപ്പെട്ടവനാണ്.
നോക്കുക മിഥിലാധിപനായ ജനകന്‍ തുടങ്ങിയവര്‍ വിഹിതകര്‍മ്മങ്ങള്‍ ഉപേക്ഷിക്കാതെയാണ് മോക്ഷം നേടിയത്. അതു കൊണ്ട് അര്‍ജ്ജുന, ധര്‍മ്മപ്രകാരമുള്ള പ്രവര്‍ത്തനങ്ങളില്‍ നീ വിശ്വാസ്യത പുലര്‍ത്തണം. അത് മറ്റൊരു തരത്തില്‍ കൂടിയും നിനക്ക് സഹായകരമായിരിക്കും. നിന്റെ കര്‍ത്തവ്യങ്ങള്‍ നിസ്വാര്‍ത്ഥമായി ചെയ്യുമ്പോള്‍ നീ മറ്റുള്ളവര്‍ക്ക് ശരിയായ നേതൃത്വം നല്കുന്നു. നിന്റെ പ്രവര്‍ത്തി അവര്‍ക്ക് മാതൃകയായും ഭവിക്കുന്നു. അത് സന്ദര്‍ഭവശാല്‍ ദുരിതങ്ങളില്‍ നിന്ന് ലോകത്തെ രക്ഷിക്കുന്നതിനും ഉതകുന്നു. നിഷ്കാമ കര്‍മ്മികളായി നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിച്ച് സമ്പൂര്‍ണതയില്‍ എത്തിയവര്‍ പോലും ലോക സംഗ്രഹത്തിനായി മറ്റുളളവരെ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ കൂടി ചരിപ്പിക്കുന്നതിനായി, കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരാണ്. കാഴ്ചയുള്ളവര്‍ അന്ധന്മാരുടെ മുന്നില്‍ നടന്ന് അവരെ ശരിയായ വഴിയില്‍ കൂടി ചരിപ്പിക്കുന്നതിനായ , കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബദ്ധൃസ്ഥരാണ്. കാഴ്ചയുള്ളവര്‍ അന്ധന്‍മാരുടെ മുന്നില്‍ നടന്ന് അവരെ ശരിയായ വഴിയില്‍ കൂടി നയിക്കുന്നത് പോലെ , ജ്ഞാനിയായ ഒരുവന്‍ അജ്ഞാനികളെ ധനമാര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകണം. അവര്‍‍അപ്രകാരം ചെയ്തില്ലെങ്കില്‍ അജ്ഞന്‍മാര്‍ക്ക് അവരുടെ കര്‍ത്തവ്യത്തെപ്പറ്റി എങ്ങിനേ ബോധവാന്മാരാകാന്‍ കഴിയും?
അര്‍ഥകാമങ്ങള്‍ക്ക് മുന്‍തൂക്കമുള്ളതും കര്‍മപ്രധാനവുമായ സംസ്‌കാരമാണ് വൈദികം. ഇത് ആര്യന്‍മാരുടെതാണ്. മുന്‍പേതന്നെ ഇവിടെ ഉള്ള ജ്ഞാനപ്രധാനമായ സംസ്‌കാരത്തെ ഇതുമായി സമരസപ്പെടുത്തുകാണ് ഭഗവദ്ഗീത. അറിവാണ് പരമപ്രധാനം എന്നിരിക്കെത്തന്നെ, അറിവിനും കര്‍മത്തിനും ഒപ്പം സാഗത്യം കല്പിക്കുന്നതാണ് ശരി എന്ന് ഗീത സിദ്ധാന്തിക്കുന്നു. അര്‍ജുനന്‍ ചൂണ്ടിക്കാണിക്കുന്ന 'ഗുരുദ്രോഹദോഷം' ജ്ഞാനപക്ഷവീക്ഷണമാണ്. അതേസമയം, അര്‍ജുനന്‍ കര്‍മപക്ഷ പ്രതിനിധിയായാണ് നില്പ്. മറുവശത്ത്, ജ്ഞാനനിരപേക്ഷവും ഘോരവുമായ കര്‍മത്തിന്റെ പ്രതീകമായ ദുര്യോധനന് അറിവില്ലായ്മ എന്ന മഹാഭാഗ്യമുണ്ട്. തനിക്ക് ബലം പോരാതെ വന്നാലോ എന്ന വിഷാദമേ ഉള്ളൂ. അര്‍ജുനനും ദുര്യോധനനും പക്ഷേ, ഒരേ സംസ്‌കാരമിശ്രത്തിന്റെ സന്തതികളാണ്. ഗീതാവന്ദനശ്ലോകത്തില്‍ ഈ രണനദിയെ 'ഭീഷ്മദ്രോണതടാ' എന്നാണ് വിശേഷിപ്പിക്കുന്നത്. കാലപ്രവാഹത്തിലൂടെയുള്ള സംസ്‌കാരസമന്വയത്തിന് ഭീഷ്മരും ദ്രോണരുമാണ് തീരങ്ങള്‍. ഒരാളുടെ പൈതൃകം പരാശരപാരമ്പര്യം. മറ്റേയാളുടെത് വൈദികം. ഈ കരകള്‍ രണ്ടും കവിഞ്ഞൊഴുകിയിട്ടുവേണം പുതിയ സമന്വയം രൂപപ്പെടാന്‍.എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദികള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.
(തുടരും.....)

No comments:

Post a Comment