ഗുരു ( രണ്ടാം ഭാഗം )
ശിഷ്യന്റെ ബുദ്ധിസാമർത്ഥ്യം മനസ്സിലാക്കി തന്മയത്തോടെ ക്ഷമയോടെ വിദ്യ പകർന്നു കൊടുക്കുന്നവരാണ് യഥാർത്ഥ ഗുരു. ഗുരുവിൽ നിന്നും പകർന്നു കിട്ടുന്ന അറിവിനെ സ്വന്തം ജീവിത സാഹചര്യങ്ങൾക്കടിസ്ഥാനമായി വിശകലനം ചെയ്ത് വിമർശിച്ച് അവരവരുടെ മനോധർമ്മമനുസരിച്ച് ഉപ്യോഗിക്കുന്നവരാണ് ഉത്തമ ശിഷ്യർ. ലക്ഷക്കണക്കിനു വർഷങ്ങളിലൂടെ മനുഷ്യൻ ഇന്നത്തെ നിലയിലെത്തുവാൻ അനേകം ഗുരുക്കന്മാരുടെ പങ്ക് വളരെ പ്രാധാന്യം അർഹിക്കുന്നു. ഗുരുക്കന്മാർ സകല വിഷയങ്ങളിലും അറിവുള്ളവരായിരിക്കണമെന്നില്ല. എന്നാൽ ഗുരു വിജ്ഞാനത്തിന്റെ അനശ്വരമേഖലയിലേക്ക്, അക്ഷരജ്ഞാനത്തിലേയ്ക്ക് കൈപിടിച്ച് നേർവഴി കാണീച്ചു കൊടുക്കുന്ന വഴികാട്ടികളാണ്. തന്റെ സിദ്ധാന്തങ്ങളും വിശ്വാസങ്ങളും ശരിയും തെറ്റും നോക്കതെ അനവസർത്തിൽ വിദ്യ അർത്ഥിച്ചു വരുന്നവരുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നവരെ ഗുരുവായി കാണുവാൻ സാദ്ധ്യമല്ല. ഇവിടെയാണ് ശ്രീകൃഷ്ണഭഗവാൻ വിശ്വരൂപം കാണിച്ചു കൊടുത്തിട്ട് താൻ ഭഗവാൻ വിഷ്ണുതന്നെയാണെന്ന സത്യം അറിയിച്ചിട്ട് അർജ്ജുനന് മഹത്തായ ഉപദേശം കൊടുത്തതിനുശേഷം "ഇപ്പറഞ്ഞതാണ് യാഥാർത്ഥ്യമെന്നും നീ വിമർശിച്ച് സംശയനിവർത്തി വരുത്തിയതിനു ശേഷം ബോദ്ധ്യമായെങ്കിൽ മാത്രം അനുസരിക്കുവാൻ" പറയുന്നത്. അത്രയ്ക്കും ആത്മ വിശ്വാസം പകർന്നു നൽകുന്ന ഒന്നാണ് ഭഗവത് ഗീതയിലുടെ നാം പഠിക്കുന്നത്. യോദ്ധാവും അധർമ്മത്തിനെതിരെ പടയൊരുക്കിയ പാണ്ഡവരുടെ സർവസൈന്യാധിപനും കുരുക്ഷേത്ര പ്രജകളുടെ ആശ്വാസകേന്ദ്രവും ബലവുമായ അജയ്യനായ അർജ്ജുനനു പോലും ഒരു പ്രത്യേക സാഹചര്യത്തിൽ ത്യാജഗ്രാഹ്യവിവേചന ശക്തി നഷ്ടപ്പെട്ടു പോകുന്ന അവസരത്തിൽ അതുവരെ ഉത്തമ സുഹൃത്തും അഭ്യൂതാകാംക്ഷിയും വിവേകശാലിയുമായ ശ്രീകൃഷ്ണൻ അർജ്ജുനന്റെ ഗുരുവായി ഏറ്റവും ശ്രേഷ്ഠമായ മാർഗ്ഗം സ്വീകരിക്കുവാന്നുള്ള വിജ്ഞാനം പകർന്നു കൊടുക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു കൊടുക്കുന്ന മഹത്ത് വാക്യങ്ങളിലെ പരിശുദ്ധിയും അതിലെ അവഗാഹമായ വിശ്വാസവും പരിപൂർണ്ണ ജ്ഞാനവുമാണ് ശ്രീകൃഷ്ണനെക്കൊണ്ട് അതു പറയിച്ചത്. സാധാരണ ഒരു മത ഗ്രന്ഥത്തിലും കാണുവാൻ കഴിയാത്ത ഒന്നാണ് ഗുരു പകർന്ന അറിവിനെ വിമർശിച്ച് ഇച്ഛിക്കുന്നപോലെ ചെയ്യുവാൻ അനുശാസിക്കുന്നത്.
ഇതിതേ ജ്ഞാനമാഖ്യാത ഗുഹ്യാത് ഗുഹ്യതരം മയ;
വിമൃശ്യൈത ദശേഷേണ യഥേച്ഛസിതയാ കുരു. ( ശ്രീമദ് ഭഗവത് ഗീത 18:63 )
വിമൃശ്യൈത ദശേഷേണ യഥേച്ഛസിതയാ കുരു. ( ശ്രീമദ് ഭഗവത് ഗീത 18:63 )
ഇപ്രകാരം രഹസ്യങ്ങളിൽ വച്ച് അതീവരഹസ്യമായ ജ്ഞാനം ഞാൻ നിനക്ക് ഉപദേശിച്ചു കഴിഞ്ഞു. ഇതിനെ നല്ലവണ്ണം വിമർശിച്ച് നീ ഇച്ഛിക്കുന്നതെങ്ങനെയോ അങ്ങനെ പ്രവർത്തിച്ചാലും .
ഇത്രയും ആത്മവിശ്വാസത്തോടും തന്റേടത്തോടും മുള്ള മറ്റൊരു ഉപദേശം ഒരു ഗുരുവിൽ നിന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണനെ ജഗത് ഗുരുവായി സകലരും അംഗീകരിക്കുന്നത്. ക്ഷത്രിയനായ ഒരു യോദ്ധാവായ അർജ്ജുനനു പകർന്നു കൊടുക്കുന്ന തലത്തിലല്ല പണ്ഡിതനായ ഉദ്ദവനും പ്രപഞ്ചം മുഴുവൻ മനസ്സിന്റെ വേഗത്തിൽ സഞ്ചരിച്ച് സകലകാര്യങ്ങളും അറിയുന്ന നാരദനും പണ്ഡിതനായ ധർമ്മപുത്രനും ഭഗവാന്റെ ഭക്തനായ അക്രൂരനുമെല്ലാം പകർന്നു കൊടുക്കുന്നത്. ഭഗവാൻ അവരവരുടെ അറിവിന്റെ തലങ്ങളിൽ നിന്നു കൊണ്ട് അവരവരുടെ ബുദ്ധിയ്ക്കും കഴിവിനും ഒതുങ്ങുന്ന രീതിയിലുള്ള ഉദാഹരണങ്ങൾ സഹിതമാണ് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നത്.
ആരാണ് യഥാർത്ഥ ഗുരുവെന്ന ഉദ്ദവന്റെ ചോദ്യത്തിനുത്തരമായി യദുവും അവധൂതനുമായ സംവാദമാണ് പറഞ്ഞു കൊടുക്കുന്നത്. വ്യാസൻ നമ്മുക്കായി ഭാഗവതം ഏകാദശാസ്കന്ധത്തിൽ ഉദ്ദവോപദേശത്തിൽ അവധൂത യദു സംവാദത്തിലൂടെ പറഞ്ഞു തരുന്നത്...... തുടരും
No comments:
Post a Comment