ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം
ശ്ളോകം 4,5 & 6,
അത്ര ശൂരാ മഹേഷ്വാസാ 1-4
ഭീമാര്‍ജുനസമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ
അത്ര ശൂരാ മഹേഷ്വാസാ 1-4
ഭീമാര്‍ജുനസമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ
ദൃഷ്ടകേതുശ്ചേകിതാനഃ 1- 5
കാശിരാജശ്ച വീര്യവാന്‍
പുരുജിത് കുന്തിഭോജശ്ച
ശൈബ്യശ്ച നരപുംഗവഃ
കാശിരാജശ്ച വീര്യവാന്‍
പുരുജിത് കുന്തിഭോജശ്ച
ശൈബ്യശ്ച നരപുംഗവഃ
യുധാമന്യുശ്ച വിക്രാന്ത 1- 6
ഉത്തമൗജാശ്ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്ച
സര്‍വ ഏവ മഹാരഥാഃ
ഉത്തമൗജാശ്ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്ച
സര്‍വ ഏവ മഹാരഥാഃ
ശൂരന്മാരും വന്‍വില്ലുകളുള്ളവരും യുദ്ധത്തില്‍ ഭീമാര്‍ജുനന്മാരോളം സമര്‍ഥരുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതു, ചേകിതാനന്‍, വീര്യവാനായ കാശിരാജാവ്, പുരുജിത്ത്, കുന്തിഭോജന്‍, പുരുഷപുംഗവനായ ശൈബ്യന്‍ മുതലായവരും പരാക്രമിയായ യുധാമന്യു, വീര്യവാനായ ഉത്തമൗജസ്സ്, സുഭദ്രാപുത്രനായ അഭിമന്യു, ദ്രൗപദീപുത്രന്മാര്‍ എന്നിവരും പാണ്ഡവസൈന്യത്തില്‍ അണിനിരന്നിട്ടുണ്ട്.
(പ്രണവം വില്ല്, സ്വശരീരം അസ്ത്രം, ലക്ഷ്യം മോക്ഷം എന്നൊരു പരികല്പനയുള്ളത് സ്മരിക്കാം. അതുപോലെ ശരീരം രഥം എന്ന പരികല്പന മഹാരഥന്‍ എന്ന പ്രയോഗത്തിന്റെ സാരത്തിലും പ്രസക്തമാണ്.)
അങ്ങ് ആയുധവിദ്യയുടെ മഹാഗുരുവാണല്ലോ, ചുണയുണ്ടെങ്കില്‍ എതിര്‍നിരയിലെ ഈ മഹാശൂരപരാക്രമികളെ തോല്പിക്കുന്നതു കാണട്ടെ എന്നര്‍ഥത്തില്‍ത്തന്നെയാണ് ദുര്യോധനന്‍ എതിരാളികളെ പ്രകീര്‍ത്തിക്കുന്നത്. വെല്ലുവിളിയുടേതാണ് അതിന്റെ സ്ഥായീസ്വരം. ലക്ഷ്യം പ്രകോപനം തന്നെ.
കുരുക്ഷേത്രമനസ്സിലെ സൈന്യവിന്യാസം ശ്രദ്ധേയമാണ്. ഒരു വശത്ത് പ്രകാശമെന്നും നന്മയെന്നും അര്‍ഥമുള്ള പേരുകളുടെ ഉടമകള്‍ പദ്മവ്യൂഹമായി സൈന്യത്തെ വിന്യസിച്ചിരിക്കുന്നു. (ഭാരതകാവ്യത്തിലുടനീളം നിസ്സംഗതയുടെ പ്രതീകമാണ് താമര). മറുവശത്ത് ദ്രോഹിക്കുന്നവന്റെ (ദ്രോണരുടെ) നേതൃത്വത്തില്‍ ഭീതി ജനിപ്പിക്കുന്ന രക്ഷാപുരുഷന്റെ (ഭീഷ്മരുടെ) കീഴില്‍ സൈന്യം ഗരുഡവ്യൂഹമായി അണിചേര്‍ക്കപ്പെട്ടിരിക്കുന്നു. 'കൊത്തിപ്പറിച്ച് കൈയടക്കാന്‍' ചുരമാന്തി നില്പാണ് ഈ വ്യൂഹം.
വൈരുദ്ധ്യവാദത്തിന്റെ (dialectics) വെളിച്ചത്തിലും കുരുക്ഷേത്രത്തെ നോക്കിക്കാണാവുന്നതാണ്. ബലങ്ങള്‍ (forces) ക്ഷേത്രത്തില്‍ (field) പ്രവര്‍ത്തിക്കുന്നത് കരണ-പ്രതികരണങ്ങളായാണല്ലോ. എതിരിടുന്ന ബലങ്ങളുടെ ഉത്പന്നമാണ് വിജയിയായ ബലം. ഇവിടെ പാണ്ഡവര്‍ തീസിസും (thesis) കൗരവര്‍ ആന്റിതീസിസും (antithesis) തന്നെ. സിന്തസിസിന്റെ (synthesis) സ്വഭാവം നിശ്ചയിക്കുന്നത് എതിര്‍ബലങ്ങളുടെ അളവും ദിശയും സ്വഭാവവുമാകയാല്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്കുന്നു. തുല്യബലങ്ങള്‍ നേര്‍ക്കുനേര്‍ എതിര്‍ത്താല്‍ ശേഷം ചിന്ത്യം! പക്ഷേ, ഇവിടെ അത്തരം തുല്യത ഇല്ല എന്ന് പലവിധത്തില്‍ സൂചിതമാകുന്നു.
(പ്രണവം വില്ല്, സ്വശരീരം അസ്ത്രം, ലക്ഷ്യം മോക്ഷം എന്നൊരു പരികല്പനയുള്ളത് സ്മരിക്കാം. അതുപോലെ ശരീരം രഥം എന്ന പരികല്പന മഹാരഥന്‍ എന്ന പ്രയോഗത്തിന്റെ സാരത്തിലും പ്രസക്തമാണ്.)
അങ്ങ് ആയുധവിദ്യയുടെ മഹാഗുരുവാണല്ലോ, ചുണയുണ്ടെങ്കില്‍ എതിര്‍നിരയിലെ ഈ മഹാശൂരപരാക്രമികളെ തോല്പിക്കുന്നതു കാണട്ടെ എന്നര്‍ഥത്തില്‍ത്തന്നെയാണ് ദുര്യോധനന്‍ എതിരാളികളെ പ്രകീര്‍ത്തിക്കുന്നത്. വെല്ലുവിളിയുടേതാണ് അതിന്റെ സ്ഥായീസ്വരം. ലക്ഷ്യം പ്രകോപനം തന്നെ.
കുരുക്ഷേത്രമനസ്സിലെ സൈന്യവിന്യാസം ശ്രദ്ധേയമാണ്. ഒരു വശത്ത് പ്രകാശമെന്നും നന്മയെന്നും അര്‍ഥമുള്ള പേരുകളുടെ ഉടമകള്‍ പദ്മവ്യൂഹമായി സൈന്യത്തെ വിന്യസിച്ചിരിക്കുന്നു. (ഭാരതകാവ്യത്തിലുടനീളം നിസ്സംഗതയുടെ പ്രതീകമാണ് താമര). മറുവശത്ത് ദ്രോഹിക്കുന്നവന്റെ (ദ്രോണരുടെ) നേതൃത്വത്തില്‍ ഭീതി ജനിപ്പിക്കുന്ന രക്ഷാപുരുഷന്റെ (ഭീഷ്മരുടെ) കീഴില്‍ സൈന്യം ഗരുഡവ്യൂഹമായി അണിചേര്‍ക്കപ്പെട്ടിരിക്കുന്നു. 'കൊത്തിപ്പറിച്ച് കൈയടക്കാന്‍' ചുരമാന്തി നില്പാണ് ഈ വ്യൂഹം.
വൈരുദ്ധ്യവാദത്തിന്റെ (dialectics) വെളിച്ചത്തിലും കുരുക്ഷേത്രത്തെ നോക്കിക്കാണാവുന്നതാണ്. ബലങ്ങള്‍ (forces) ക്ഷേത്രത്തില്‍ (field) പ്രവര്‍ത്തിക്കുന്നത് കരണ-പ്രതികരണങ്ങളായാണല്ലോ. എതിരിടുന്ന ബലങ്ങളുടെ ഉത്പന്നമാണ് വിജയിയായ ബലം. ഇവിടെ പാണ്ഡവര്‍ തീസിസും (thesis) കൗരവര്‍ ആന്റിതീസിസും (antithesis) തന്നെ. സിന്തസിസിന്റെ (synthesis) സ്വഭാവം നിശ്ചയിക്കുന്നത് എതിര്‍ബലങ്ങളുടെ അളവും ദിശയും സ്വഭാവവുമാകയാല്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്കുന്നു. തുല്യബലങ്ങള്‍ നേര്‍ക്കുനേര്‍ എതിര്‍ത്താല്‍ ശേഷം ചിന്ത്യം! പക്ഷേ, ഇവിടെ അത്തരം തുല്യത ഇല്ല എന്ന് പലവിധത്തില്‍ സൂചിതമാകുന്നു.
No comments:
Post a Comment