Friday, 2 May 2014

ഗുരു ( എട്ടാം ഭാഗം )

ഗുരു ( എട്ടാം ഭാഗം )
വിദ്യാർത്ഥിയായിരിക്കുന്ന ബ്രഹ്മചാരി തന്നെത്തന്നെ മറന്ന് വേദങ്ങളും ഇതിഹാസങ്ങളും പുരണങ്ങളുമെല്ലാം പഠിച്ച് അതിന്റെ പൊരുളായ സകലതിലും നിറഞ്ഞിരിക്കുന്ന ഭഗവാൻ വിഷ്ണുവിനെ തിർച്ചറിഞ്ഞാണ് ബ്രഹ്മചാരിയായി വസിക്കേണ്ടത്.
ബ്രഹ്മചര്യം
ബ്രഹ്മചര്യത്തിന്നയ് ചെന്നു ഗുരുകുലേ
നിമ്മലഭക്തനായ് സദ്ഗുരുവന്ദ്യനായ്
അല്പനഹമെന്നും ഭൃത്യനായ് ശാന്തനായ്
ഉൾപ്പൂവിലേറ്റവും സദ്ഗുരു ബന്ധുവായ്
സന്ധ്യകളീൽ ഗുരുവർക്കാഗ്നി ഭൂസുര-
വൃന്ദേശ്വരരേയും വന്ദിച്ചു ബ്രഹ്മോഹ-
മെന്നു നിനച്ചു ജപം ചെയ്തു വേദങ്ങൾ
നന്നായിപ്പഠിച്ചു കൊണ്ടീടുസ്വാദ്ധ്യായവാൻ
വന്ദനം ചെയ്ക പാഠാദ്യന്തവും ഗുരു-
തന്നെയും സജ്ജനമായുള്ളവരേയും
വസ്ത്രാജിന ദണ്ഡു മേഖലയും ജട
എത്രയും നല്ല കമണ്ഡലു ദർഭയും
നന്നായി ധരിചുദയാസ്തമയങ്ങളീൽ
ചെന്നു താൻ ഭിക്ഷയെടുത്തു ഗുരുവിനെ
വന്ദിച്ചു പൂജിച്ച് സദ്ഗുരോരാജ്ഞയാ
നന്നായിത്താൻ മിതഭുക്കായ് ഭുജിക്കുകയും,
നന്നായി സുശീലനായി നല്ലാർമണികളെ
മുന്നിലും കാണാതെ തത്കഥയോർക്കാതെ
വാണിട വേണ; മല്ലായ്കിലാജ്യഘടം
കാണിക്ഷണമഗ്നി വെല്ലും കണക്കിനെ
ബ്രഹ്മചര്യ വൃതം തന്നെ മരുണിമാർ
കല്മഷം ചേർത്തു ജയിക്കുമേ കാണുകിൽ
അംബകൂടെ വസിച്ചീടും ഗൃഹത്തിങ്കൽ
ബ്രഹ്മചാരി വസിച്ചീടരുതെന്നത്രേ.
രോമ നഖങ്ങറുക്കരുതങ്ങഭി-
രാമമായി കണ്ണിൽ മഷിയെഴ്യ്തിയിടോല
അഭ്രംഗവും നാരിമാർവിലോകാമിഷ-
മദ്യസംഭാവ, മിവ കഴിച്ചീടോല
ഗന്ധമാല്യാനുവിലേപനാലംകൃത-
ബന്ധനം ചെയ്കൊലാ മുഖ്യവ്രതമതിൽ.
ഇശ്വരൻ സർവഗനെന്നു നിനക്കയും
വിശ്വത്തിലെല്ലാ ജനത്തിനും വേണമേ
ഇങ്ങനെ വാണു വേദങ്ങളുപനിഷ-
ത്തിങ്ങുവേണ്ടുന്നവ ശീലിക്കവേണമേ;
പിന്നെഗ്ഗുരുവിന്നഭീഷ്ടമാം ദക്ഷിണ
നന്നായ്ക്കഴിക്കയും വേണം ഗുരുഭക്ത്യാ.
ബ്രഹ്മചര്യത്തിൽനിന്നന്യേ മൂന്നാശ്രമം
തന്നിലേതിച്ഛയെന്നാലതിലാകിലാം.
നാലാശ്രമങ്ങളിലേതിലിരിക്കിലും
നാലുവേദപ്പൊരുളായ മഹാവിഷ്ണു
ഉള്ളും പുറവും സദാപരിപൂർണ്ണമെ-
ന്നുള്ളിൽക്കരുതി വാണീടേണമേവരും
നാലാശ്രമങ്ങളും ജ്ഞാനം ലഭിച്ചിട്ടു
നാലാം പുരുഷാർത്ഥ മോക്ഷം ലഭിക്കുന്നു. ( ഭാഗവതം - സപ്തമസ്കന്ധം )
വാനപ്രസ്ഥം
ചതുരാശ്രമത്തിൽ രണ്ടാമത്തേതാണ് വാനപ്രസ്ഥം. വാനപ്രസ്ഥം അനുഷ്ഠിക്കുന്നവൻ വളരെ ശ്രേഷ്ഠമായ ഋഷിലോകത്തേക്കാണ് ഗമിക്കുന്നത്. ബ്രഹ്മചര്യത്തേക്കാൾ കഠിനമാണ് വാനപ്രസ്ഥം. അഹിംസയിൽ അടിയുറച്ച് നാളയെപ്പറ്റിയോ ഒരു ഭൗതികതയെപ്പറ്റിയും യാതൊരു ആവലാതികളുമില്ലാതെ ജിതേന്ദ്രീയനായി- ഇന്ദ്രീയങ്ങളുടെ പിടിയിൽ നിന്നും മോചിതാനായി അഥവ ഇന്ദ്രീയങ്ങളെ ജയിച്ചവനായാൽ മാത്രമേ രണ്ടാമെത്തെ മോക്ഷമാർഗ്ഗമായ വാനപ്രസ്ഥം തുടരുവാൻ സാധിക്കൂ. തനിയെ കിളിർത്തുവന്നതും താനേ പഴുത്തതുമായ ( കൃഷിചെയ്തുണ്ടാക്കാത്തത് ) ഫലങ്ങളും പച്ചക്കറികളും പ്രകൃതിയിൽ നിന്നും ലഭിച്ചതു പോലെതന്നെയാണ് കഴിക്കേണ്ടത്. അഗ്നിയിൽ പാകം ചെയ്തതൊന്നും കഴിക്കുവാനേ പാടില്ല. അഗ്നിയെ ഹോമത്തിനായി മാത്രമേ സൂക്ഷിക്കവും. വിധി പോലെ കർമ്മങ്ങൾ അനുഷ്ഠിക്കാനായി മാത്രമേ അഗ്നിയെ ഉപയോഗിക്കവു. പിന്നീടു കഴിക്കുവാനോ ഹോമിക്കുവാനോ മറ്റേതങ്കിലും കാര്യങ്ങൾക്കുപയോഗിക്കുവാനോ ഒന്നും സൂക്ഷിക്കുവാനോ കണ്ടു വെക്കുവാനോ പാടില്ല. സകലതും പുതുതായിരിക്കണം. അഗ്നി കെട്ടുപോകാതെയിരിക്കുവാനായി ഗുഹകൾ ഉപയോഗിക്കാം. അതിനായി പർണ്ണശ്ശലയുമാവാം. ചൂടും തണുപ്പും മഴയും കാറ്റുമെല്ലാം അനുഭവിച്ച് അതിനനുകൂലമായി വേണം ജീവിക്കുവാൻ. ഇന്ദ്രിയങ്ങളെ പൂർണ്ണമായും നിഗ്രഹിക്കണം. ഇരുപത്തിനാലുമുതൽ ഇറ്റുർപത്തിയഞ്ചു വർഷമെങ്കിലും ജടപൂണ്ട്, നഖവും രോമങ്ങളുമൊന്നുമറുക്കാതെ ദണ്ഡും കമണ്ഡലവുമായി സന്തോഷവാനായി ആത്മാവിനെ അഗ്നിയാക്കിമാറ്റിയാണ് വാനപ്രസ്ഥം ചെയ്യേണ്ടത്. ഇന്ദ്രീയങ്ങളുടെ മായയിൽ നിന്നും അതിജീവിച്ച് അതിനെല്ലാം കാരണഭൂതമായ ദൈവത്തിൽ സകലതും അർപ്പിച്ചു ദൈവികമായ സകൽ സൂക്ഷ്മങ്ങളെയും ഭൂതജാലത്തേയും ക്ഷേത്രജ്ഞനായകേവലാത്മാവിൽ ദേഹത്തെ ദഹിപ്പിച്ച് ( ദേഹം വെറുമൊരു മാധ്യമമായിക്കണ്ട് ) വെറുമൊരു കൗപീനവും ധരിച്ച് കമൻഡലവും ദണ്ഡുമായി സകലഇടങ്ങളിലും യാതൊരു ഭീതിയുമില്ലാതെ നടക്കേണം. ഭക്ഷണം ക്രമേണ ഒഴിവാക്കി വായു മാത്രം അന്ധനും ബധിരനും മൂകനും തുല്യനായി സകലതിലും സകലരിലും ഭഗവാനെ ദർശിച്ച് ബുദ്ധിമാനായി നടക്കുക. ഇത്രയുമാണ് വാനപ്രസ്ഥത്തിന്റെ ചടങ്ങുകൾ.
തുടരും...

No comments:

Post a Comment