ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം
ശ്ളോകം 10 & 11
അപര്യാപ്തം തദസ്മാകം 1-10
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം
ബലം ഭീമാഭിരക്ഷിതം
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം
ബലം ഭീമാഭിരക്ഷിതം
ഭീമന്റെ സംരക്ഷയിലുള്ള മറുസൈന്യം എന്തിനും മതിയായതാണ്. എന്നാലോ ഭീഷ്മരുടെ സംരക്ഷയിലുള്ള നമ്മുടേതാകട്ടെ അത്രയ്ക്കില്ല.
സൈന്യത്തെയല്ല ഇവിടെ കുറച്ചു കാണിക്കുന്നത്, ഭീഷ്മരെയാണ്. 'അങ്ങ് തന്നെയാണ് തമ്മില്‍ കേമന്‍' എന്ന് ദ്രോണരെ സുഖിപ്പിക്കലേ ലക്ഷ്യമുള്ളൂ. (അപര്യാപ്തം എന്നതിന് അളവറ്റത് എന്ന് അര്‍ഥം കല്പിക്കുന്നത് ശരിയല്ലെന്ന് അടുത്ത ശ്ലോകംകൊണ്ട് തീര്‍ച്ചപ്പെടുന്നു.)
സൈന്യത്തെയല്ല ഇവിടെ കുറച്ചു കാണിക്കുന്നത്, ഭീഷ്മരെയാണ്. 'അങ്ങ് തന്നെയാണ് തമ്മില്‍ കേമന്‍' എന്ന് ദ്രോണരെ സുഖിപ്പിക്കലേ ലക്ഷ്യമുള്ളൂ. (അപര്യാപ്തം എന്നതിന് അളവറ്റത് എന്ന് അര്‍ഥം കല്പിക്കുന്നത് ശരിയല്ലെന്ന് അടുത്ത ശ്ലോകംകൊണ്ട് തീര്‍ച്ചപ്പെടുന്നു.)
അയനേഷു ച സര്‍വേഷു 1-11
യഥാഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു
ഭവന്തഃ സര്‍വ എവ ഹി
യഥാഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു
ഭവന്തഃ സര്‍വ എവ ഹി
അതിനാല്‍ ഭവാന്മാരെല്ലാവരും നിശ്ചിതസ്ഥാനങ്ങളില്‍ നിലയുറപ്പിച്ച് എല്ലാ ഭാഗത്തുനിന്നും സര്‍വപ്രകാരേണ ഭീഷ്മരെ രക്ഷിച്ചുകൊള്ളണം.
ഭീഷ്മരാണ് മൊത്തം കൗരവസൈന്യത്തിന്റെ രക്ഷാപുരുഷന്‍. ആ ഭീഷ്മരെ രക്ഷിക്കാനാണ് മറ്റുള്ളവരോട് ആഹ്വാനം! വിവരക്കേടിന്റെ അഞ്ചുകളി എന്നു തോന്നാം. പക്ഷേ, അതു മാത്രമല്ല ഭീഷ്മരുടെ സാന്നിധ്യം പാണ്ഡവസൈന്യത്തിനെന്നല്ല ആര്‍ക്കും ഭീതിജനകമാണ്. ആ പേരിന്റെ അര്‍ഥം തന്നെ അതാണല്ലോ. ഭീഷ്മര്‍ വീണാല്‍ പിന്നെ യുദ്ധമില്ല. ചുമതലാബോധംകൊണ്ട് ഇപ്പുറത്താണെങ്കിലും ഭീഷ്മര്‍ മനസ്സുകൊണ്ട് മറുപുറത്തല്ലേ എന്ന ശങ്കയും ദുര്യോധനനുണ്ട്. (ദ്വന്ദ്വബോധം ഒട്ടുമേ ഇല്ലാത്തവര്‍ക്കേ ഭീതിയെ ഫലപ്രദമായി നേരിടാനാകൂ. ശിഖണ്ഡിക്ക് നല്‍കപ്പെട്ടിരിക്കുന്ന 'ആണും പെണ്ണുമല്ലാത്ത' എന്ന വിശേഷണത്തിന്റെ അര്‍ഥം ഇതാണ്. ഭീതിക്കടിപ്പെട്ട് നരകിച്ച അംബ പ്രതികാരാര്‍ഥം ഉയിര്‍ക്കുന്നത് സ്വാഭാവികമായും ശിഖണ്ഡി എന്ന ദ്വന്ദ്വാതീതസത്വമായാണ്.)
ഭയപ്പെടുത്താനുള്ള കഴിവ് നമ്മോടൊപ്പമുണ്ടെന്ന ഹുങ്കാണ് അരുതാത്തത് ചെയ്യാന്‍ മിക്കപ്പോഴും പ്രേരണ. ആ കഴിവ് സര്‍വഥാ സുരക്ഷിതമായിരിക്കണമെന്ന കരുതല്‍ എല്ലാ ആയുധശക്തികള്‍ക്കും എപ്പോഴുമുണ്ട്.
രൂപംകൊണ്ടും ശബ്ദംകൊണ്ടും ഇരകളെയും ശത്രുക്കളെയും ഭയപ്പെടുത്തുന്ന പതിവ് ജീവികളില്‍ പലതിനുമുണ്ട്. ഇതിന്റെ പ്രേരകശക്തിയായ മാനസികാവസ്ഥ മനുഷ്യരില്‍ സാര്‍വത്രികവുമാണ്. ഫലമോ? പേടിപ്പിക്കപ്പെടുന്നവനില്‍ അക്രമാസക്തിയും പ്രതികാരദാഹവും ജനിക്കുന്നു. അന്നും ഇന്നും എന്നും ഇതിന്റെ ഫലം കുരുക്ഷേത്രങ്ങള്‍ മാത്രം. അതിനാല്‍ പരിണാമദശകളുടെ തുടര്‍ച്ചയായി ശേഷിക്കുന്ന അനാശാസ്യവികാരങ്ങളെ മനുഷ്യന്‍ അതിജീവിക്കണമെന്നാണ് ഗീതാധ്വനി. പേടിപ്പിക്കാനുള്ള വാസനയും ഈ പട്ടികയില്‍ പെടുന്നു.
ഭീഷ്മരാണ് മൊത്തം കൗരവസൈന്യത്തിന്റെ രക്ഷാപുരുഷന്‍. ആ ഭീഷ്മരെ രക്ഷിക്കാനാണ് മറ്റുള്ളവരോട് ആഹ്വാനം! വിവരക്കേടിന്റെ അഞ്ചുകളി എന്നു തോന്നാം. പക്ഷേ, അതു മാത്രമല്ല ഭീഷ്മരുടെ സാന്നിധ്യം പാണ്ഡവസൈന്യത്തിനെന്നല്ല ആര്‍ക്കും ഭീതിജനകമാണ്. ആ പേരിന്റെ അര്‍ഥം തന്നെ അതാണല്ലോ. ഭീഷ്മര്‍ വീണാല്‍ പിന്നെ യുദ്ധമില്ല. ചുമതലാബോധംകൊണ്ട് ഇപ്പുറത്താണെങ്കിലും ഭീഷ്മര്‍ മനസ്സുകൊണ്ട് മറുപുറത്തല്ലേ എന്ന ശങ്കയും ദുര്യോധനനുണ്ട്. (ദ്വന്ദ്വബോധം ഒട്ടുമേ ഇല്ലാത്തവര്‍ക്കേ ഭീതിയെ ഫലപ്രദമായി നേരിടാനാകൂ. ശിഖണ്ഡിക്ക് നല്‍കപ്പെട്ടിരിക്കുന്ന 'ആണും പെണ്ണുമല്ലാത്ത' എന്ന വിശേഷണത്തിന്റെ അര്‍ഥം ഇതാണ്. ഭീതിക്കടിപ്പെട്ട് നരകിച്ച അംബ പ്രതികാരാര്‍ഥം ഉയിര്‍ക്കുന്നത് സ്വാഭാവികമായും ശിഖണ്ഡി എന്ന ദ്വന്ദ്വാതീതസത്വമായാണ്.)
ഭയപ്പെടുത്താനുള്ള കഴിവ് നമ്മോടൊപ്പമുണ്ടെന്ന ഹുങ്കാണ് അരുതാത്തത് ചെയ്യാന്‍ മിക്കപ്പോഴും പ്രേരണ. ആ കഴിവ് സര്‍വഥാ സുരക്ഷിതമായിരിക്കണമെന്ന കരുതല്‍ എല്ലാ ആയുധശക്തികള്‍ക്കും എപ്പോഴുമുണ്ട്.
രൂപംകൊണ്ടും ശബ്ദംകൊണ്ടും ഇരകളെയും ശത്രുക്കളെയും ഭയപ്പെടുത്തുന്ന പതിവ് ജീവികളില്‍ പലതിനുമുണ്ട്. ഇതിന്റെ പ്രേരകശക്തിയായ മാനസികാവസ്ഥ മനുഷ്യരില്‍ സാര്‍വത്രികവുമാണ്. ഫലമോ? പേടിപ്പിക്കപ്പെടുന്നവനില്‍ അക്രമാസക്തിയും പ്രതികാരദാഹവും ജനിക്കുന്നു. അന്നും ഇന്നും എന്നും ഇതിന്റെ ഫലം കുരുക്ഷേത്രങ്ങള്‍ മാത്രം. അതിനാല്‍ പരിണാമദശകളുടെ തുടര്‍ച്ചയായി ശേഷിക്കുന്ന അനാശാസ്യവികാരങ്ങളെ മനുഷ്യന്‍ അതിജീവിക്കണമെന്നാണ് ഗീതാധ്വനി. പേടിപ്പിക്കാനുള്ള വാസനയും ഈ പട്ടികയില്‍ പെടുന്നു.
No comments:
Post a Comment