ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 13
യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത്.
യജ്ഞത്തില്‍ ശേഷിക്കുന്നത് മാത്രം യജ്ഞം ചെയ്തു ശേഷിച്ചതായ വസ്തുക്കളെ അനുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു. എന്നാല്‍തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗസഞ്ചയം ചെയ്യുന്നവര്‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.
പ്രകൃത്യനുരൂപവും ഈശ്വരാരാധനാതുല്യവുമായ ലോകസേവനം (യജ്ഞം) കൊണ്ട് ഉപജീവനം കഴിക്കുന്ന സജ്ജനങ്ങളെ ഒരുവിധ കളങ്കവും ബാധിക്കുന്നില്ല. എന്നാല്‍ തന്‍കാര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ ഭക്ഷിക്കുന്നതത്രയും പാപം മാത്രമാണ്.
പ്രജകളെ, നിങ്ങളുടെ സമ്പത്ത് വിഹിത കര്‍മ്മങ്ങള്‍ നിസ്വാര്‍ത്ഥമായി ചെയ്യുന്നതിനായി വിനിയോഗിക്കണം. നിങ്ങള്‍ പവിത്രമായ അഗ്നിയെ ആരാധിക്കണം. പശുക്കളെ പൂജിക്കണം. ബ്രഹ്മണരെ പ്രസാദിപ്പിക്കണം. പൂര്‍വ്വികന്‍മാര്‍ക്ക് തര്‍പ്പണ ജലം നല്‍കണം. നിശ്ചിത യജ്ഞങ്ങള്‍ നടത്തുമ്പോള്‍ അഗ്നിയിലേക്ക് അര്‍പ്പിക്കുന്ന ഹവിസ്സിന്റെ ശിഷ്ടഭാഗം നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് നിങ്ങള്‍ ഭുജിക്കണം. പരിശുദ്ധമായ ആ ആഹാരം നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയും ഒരു കവിള്‍ അമൃത് ഒരു രോഗിയുടെ രോഗം ശമിപ്പിക്കുന്നതു പോലെ , ബ്രഹ്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കുന്നവന്‍ മായയുടെ വിഭ്രാന്തിയില്‍പെട്ട് വലയാത്തതു പോലെ, യജ്ഞശിഷ്ടമായ ആഹാരം ആഹരിക്കുന്നവന്റെ പാപം അറ്റുപോകും. അതുകൊണ്ട് ഒരുവന്‍ നിയമാനുസാരമായി മാത്രം ധനം ആര്‍ജിക്കുകയും അവന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി അതില്‍ നിന്നും ചിലവഴിക്കുകയും ശേഷിച്ചത് കൊണ്ട് തൃപ്തനായി ആനന്ദം അടയുകയും വേണം. അവന്‍ മറ്റു തരത്തില്‍ പ്രവര്‍ത്തിക്കരുത്.
ഇപ്രകാരമായിരുന്നു അനാദികാലം മുതല്‍ക്കുള്ള ജീവിത രീതിയെന്നു ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു:
അല്ലയോ പാര്‍ത്ഥ, ദേഹമാണ് ആത്മാവെന്നു തെറ്റിദ്ധരിക്കുകയും ഇന്ദ്രിയ വിഷയങ്ങള്‍ തങ്ങളുടെ ആനന്ദോപാധികളെന്നു കരുതുകയും ചെയ്യുന്നവര്‍, അതിനപ്പുറത്ത് എന്തെങ്കിലും ഉളളതായി അറിയുന്നില്ല. അവരുടെ സമ്പത്ത് യജ്ഞത്തിനു വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാതെ അഹന്തകൊണ്ടും മായാമോഹംകൊണ്ടും അത് സ്വന്തംസുഖ സൌകര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു. അവരുടെ രുചിക്കനുസരിച്ചു സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുന്ന അവര്‍ പാപമാണ് വിഴുങ്ങിക്കളയുന്നതെന്ന് അറിയുന്നില്ല. മുഴുവന്‍ സമ്പത്തും പരമോന്നതമായ ശക്തിക്ക് സമര്‍പ്പിച്ച് , ധര്‍മ്മാനുഷ്ഠാനങ്ങള്‍ യജ്ഞങ്ങളായി കരുതി, കര്‍മ്മങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ അജ്ഞന്‍മാര്‍ ഈ സത്യത്തെ മനസ്സിലാക്കാതെ തങ്ങളുടെ ആനന്ദത്തിനു വേണ്ടി മാത്രം വിവിധതരത്തിലുളള ഭക്ഷണ പദാര്‍ത്‍ഥങ്ങള്‍ തയ്യാറാക്കുന്നു. പരാശക്തിയെ പ്രസാദിപ്പിക്കുന്നതിനും യജ്ഞത്തെ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്ന ഈ ഭക്ഷണപദാര്‍ത്ഥം നിസ്സാരമായ ഒന്നല്ല. അത് എല്ലാ ജീവ ജാലങ്ങളുടേയും ജീവന്‍ നിലനിര്‍ത്തുന്നതായത് കൊണ്ട്, ജഗദീശ്വരന്റെ തന്നെ പ്രതീകമാണ്.
ഞാന്‍, എന്റെ, എനിക്ക് എന്ന സങ്കല്പങ്ങളിലെ പിഴവാണ് ദുരിതങ്ങള്‍ക്കു കാരണം. ഒരാള്‍ക്കോ ഒരു കൂട്ടര്‍ക്കോ മാത്രമായി ഒരവകാശവും ഉണ്ടാകുക സാധ്യമല്ല. കര്‍ത്തവ്യങ്ങളാകട്ടെ, ഏവനും ഉണ്ടുതാനും. എന്റെ ക്ഷേമത്തിനുള്ള ഏറ്റവും നല്ല ഗ്യാരന്റി മറ്റെല്ലാവര്‍ക്കും എല്ലാറ്റിനും ക്ഷേമമുണ്ടായിരിക്കലാണ്. അതിനായി ഞാന്‍ പ്രവര്‍ത്തിക്കുകയാണ് എന്ന അറിവില്ലാതെയുള്ള 'അവനവനിസം' വെള്ളത്തില്‍ കുത്തിയ കുഴി നിലനിര്‍ത്താമെന്ന മണ്ടത്തരത്തിന്റെ പര്യായമല്ലെങ്കില്‍ മറ്റെന്താണ്? ഈ മണ്ടത്തരമാണ് പരിണാമപ്രക്രിയയില്‍ മനുഷ്യനു പറ്റിയ പ്രധാന കുഴപ്പം. പരിണാമശ്രേണിയില്‍ പിന്നിട്ട എല്ലാ ജീവരൂപങ്ങളിലെയും ചോദനകള്‍ നമ്മില്‍ ശേഷിച്ച് ഈ കുഴപ്പത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഭാഗ്യത്തിന്, ഇതിനെ മറികടക്കാനുള്ള ഉപാധി കൂടി പരിണാമഫലമായി നമുക്കു കൈവന്നിട്ടുണ്ട്. ആ ശേഷിയുടെ താഴ് തുറക്കാനുള്ള താക്കോലാണ് ഗീത നല്കുന്നത്.
ലോകത്തെ മാറ്റിമറിക്കാനുള്ള പ്രയത്‌നനമൊക്കെ ഉപേക്ഷിച്ച് കാളവണ്ടിയുഗത്തിലേക്ക് തിരിച്ചുപോകാനാണോ പറയുന്നതെന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയരാറുണ്ട്. ഒരിക്കലുമല്ല. അപരാവിദ്യയും ജീവലക്ഷണമാണ്. മനുഷ്യന്റെ സുസ്ഥിതിക്ക് ആവശ്യമായ സുരക്ഷയും വിഭവങ്ങളും ഒരുക്കാനുള്ള പ്രയത്‌നനം ഒരര്‍ഥത്തിലും അനാവശ്യമോ അപ്രസക്തമോ അല്ല. അതിന്റെ പ്രയോഗത്തില്‍ 'അവനവനിസം' (പ്രകൃതിവിരോധം) ഇല്ലെന്ന് ഉറപ്പുണ്ടാകണമെന്നു മാത്രം. ചെയ്യുന്നതത്രയും തനിക്കെന്നപോലെ വിശ്വത്തിലെല്ലാറ്റിനും ഹിതകരമായിരിക്കണം. അങ്ങനെയാണോ എന്ന ചോദ്യമാണ് മുന്‍നടക്കേണ്ടത്. പരാവിദ്യ തേര്‍ തെളിക്കട്ടെ. അപരാവിദ്യകള്‍ അതിന്റെ കുതിരകള്‍ മാത്രമേ ആകേണ്ടതുള്ളൂ.
(തുടരും.....)
യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത്.
യജ്ഞത്തില്‍ ശേഷിക്കുന്നത് മാത്രം യജ്ഞം ചെയ്തു ശേഷിച്ചതായ വസ്തുക്കളെ അനുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു. എന്നാല്‍തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗസഞ്ചയം ചെയ്യുന്നവര്‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.
പ്രകൃത്യനുരൂപവും ഈശ്വരാരാധനാതുല്യവുമായ ലോകസേവനം (യജ്ഞം) കൊണ്ട് ഉപജീവനം കഴിക്കുന്ന സജ്ജനങ്ങളെ ഒരുവിധ കളങ്കവും ബാധിക്കുന്നില്ല. എന്നാല്‍ തന്‍കാര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ ഭക്ഷിക്കുന്നതത്രയും പാപം മാത്രമാണ്.
പ്രജകളെ, നിങ്ങളുടെ സമ്പത്ത് വിഹിത കര്‍മ്മങ്ങള്‍ നിസ്വാര്‍ത്ഥമായി ചെയ്യുന്നതിനായി വിനിയോഗിക്കണം. നിങ്ങള്‍ പവിത്രമായ അഗ്നിയെ ആരാധിക്കണം. പശുക്കളെ പൂജിക്കണം. ബ്രഹ്മണരെ പ്രസാദിപ്പിക്കണം. പൂര്‍വ്വികന്‍മാര്‍ക്ക് തര്‍പ്പണ ജലം നല്‍കണം. നിശ്ചിത യജ്ഞങ്ങള്‍ നടത്തുമ്പോള്‍ അഗ്നിയിലേക്ക് അര്‍പ്പിക്കുന്ന ഹവിസ്സിന്റെ ശിഷ്ടഭാഗം നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് നിങ്ങള്‍ ഭുജിക്കണം. പരിശുദ്ധമായ ആ ആഹാരം നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയും ഒരു കവിള്‍ അമൃത് ഒരു രോഗിയുടെ രോഗം ശമിപ്പിക്കുന്നതു പോലെ , ബ്രഹ്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കുന്നവന്‍ മായയുടെ വിഭ്രാന്തിയില്‍പെട്ട് വലയാത്തതു പോലെ, യജ്ഞശിഷ്ടമായ ആഹാരം ആഹരിക്കുന്നവന്റെ പാപം അറ്റുപോകും. അതുകൊണ്ട് ഒരുവന്‍ നിയമാനുസാരമായി മാത്രം ധനം ആര്‍ജിക്കുകയും അവന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി അതില്‍ നിന്നും ചിലവഴിക്കുകയും ശേഷിച്ചത് കൊണ്ട് തൃപ്തനായി ആനന്ദം അടയുകയും വേണം. അവന്‍ മറ്റു തരത്തില്‍ പ്രവര്‍ത്തിക്കരുത്.
ഇപ്രകാരമായിരുന്നു അനാദികാലം മുതല്‍ക്കുള്ള ജീവിത രീതിയെന്നു ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു:
അല്ലയോ പാര്‍ത്ഥ, ദേഹമാണ് ആത്മാവെന്നു തെറ്റിദ്ധരിക്കുകയും ഇന്ദ്രിയ വിഷയങ്ങള്‍ തങ്ങളുടെ ആനന്ദോപാധികളെന്നു കരുതുകയും ചെയ്യുന്നവര്‍, അതിനപ്പുറത്ത് എന്തെങ്കിലും ഉളളതായി അറിയുന്നില്ല. അവരുടെ സമ്പത്ത് യജ്ഞത്തിനു വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാതെ അഹന്തകൊണ്ടും മായാമോഹംകൊണ്ടും അത് സ്വന്തംസുഖ സൌകര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു. അവരുടെ രുചിക്കനുസരിച്ചു സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുന്ന അവര്‍ പാപമാണ് വിഴുങ്ങിക്കളയുന്നതെന്ന് അറിയുന്നില്ല. മുഴുവന്‍ സമ്പത്തും പരമോന്നതമായ ശക്തിക്ക് സമര്‍പ്പിച്ച് , ധര്‍മ്മാനുഷ്ഠാനങ്ങള്‍ യജ്ഞങ്ങളായി കരുതി, കര്‍മ്മങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ അജ്ഞന്‍മാര്‍ ഈ സത്യത്തെ മനസ്സിലാക്കാതെ തങ്ങളുടെ ആനന്ദത്തിനു വേണ്ടി മാത്രം വിവിധതരത്തിലുളള ഭക്ഷണ പദാര്‍ത്‍ഥങ്ങള്‍ തയ്യാറാക്കുന്നു. പരാശക്തിയെ പ്രസാദിപ്പിക്കുന്നതിനും യജ്ഞത്തെ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്ന ഈ ഭക്ഷണപദാര്‍ത്ഥം നിസ്സാരമായ ഒന്നല്ല. അത് എല്ലാ ജീവ ജാലങ്ങളുടേയും ജീവന്‍ നിലനിര്‍ത്തുന്നതായത് കൊണ്ട്, ജഗദീശ്വരന്റെ തന്നെ പ്രതീകമാണ്.
ഞാന്‍, എന്റെ, എനിക്ക് എന്ന സങ്കല്പങ്ങളിലെ പിഴവാണ് ദുരിതങ്ങള്‍ക്കു കാരണം. ഒരാള്‍ക്കോ ഒരു കൂട്ടര്‍ക്കോ മാത്രമായി ഒരവകാശവും ഉണ്ടാകുക സാധ്യമല്ല. കര്‍ത്തവ്യങ്ങളാകട്ടെ, ഏവനും ഉണ്ടുതാനും. എന്റെ ക്ഷേമത്തിനുള്ള ഏറ്റവും നല്ല ഗ്യാരന്റി മറ്റെല്ലാവര്‍ക്കും എല്ലാറ്റിനും ക്ഷേമമുണ്ടായിരിക്കലാണ്. അതിനായി ഞാന്‍ പ്രവര്‍ത്തിക്കുകയാണ് എന്ന അറിവില്ലാതെയുള്ള 'അവനവനിസം' വെള്ളത്തില്‍ കുത്തിയ കുഴി നിലനിര്‍ത്താമെന്ന മണ്ടത്തരത്തിന്റെ പര്യായമല്ലെങ്കില്‍ മറ്റെന്താണ്? ഈ മണ്ടത്തരമാണ് പരിണാമപ്രക്രിയയില്‍ മനുഷ്യനു പറ്റിയ പ്രധാന കുഴപ്പം. പരിണാമശ്രേണിയില്‍ പിന്നിട്ട എല്ലാ ജീവരൂപങ്ങളിലെയും ചോദനകള്‍ നമ്മില്‍ ശേഷിച്ച് ഈ കുഴപ്പത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഭാഗ്യത്തിന്, ഇതിനെ മറികടക്കാനുള്ള ഉപാധി കൂടി പരിണാമഫലമായി നമുക്കു കൈവന്നിട്ടുണ്ട്. ആ ശേഷിയുടെ താഴ് തുറക്കാനുള്ള താക്കോലാണ് ഗീത നല്കുന്നത്.
ലോകത്തെ മാറ്റിമറിക്കാനുള്ള പ്രയത്‌നനമൊക്കെ ഉപേക്ഷിച്ച് കാളവണ്ടിയുഗത്തിലേക്ക് തിരിച്ചുപോകാനാണോ പറയുന്നതെന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയരാറുണ്ട്. ഒരിക്കലുമല്ല. അപരാവിദ്യയും ജീവലക്ഷണമാണ്. മനുഷ്യന്റെ സുസ്ഥിതിക്ക് ആവശ്യമായ സുരക്ഷയും വിഭവങ്ങളും ഒരുക്കാനുള്ള പ്രയത്‌നനം ഒരര്‍ഥത്തിലും അനാവശ്യമോ അപ്രസക്തമോ അല്ല. അതിന്റെ പ്രയോഗത്തില്‍ 'അവനവനിസം' (പ്രകൃതിവിരോധം) ഇല്ലെന്ന് ഉറപ്പുണ്ടാകണമെന്നു മാത്രം. ചെയ്യുന്നതത്രയും തനിക്കെന്നപോലെ വിശ്വത്തിലെല്ലാറ്റിനും ഹിതകരമായിരിക്കണം. അങ്ങനെയാണോ എന്ന ചോദ്യമാണ് മുന്‍നടക്കേണ്ടത്. പരാവിദ്യ തേര്‍ തെളിക്കട്ടെ. അപരാവിദ്യകള്‍ അതിന്റെ കുതിരകള്‍ മാത്രമേ ആകേണ്ടതുള്ളൂ.
(തുടരും.....)