Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം മുപ്പത്തൊന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തൊന്നാം ദിവസം
ഈശാവാസ്യം
ലോകത്തിന്‌ ഭാരതത്തിന്റെ സന്ദേശം മുഴുവന്‍ ഈയൊരു ആദ്യമന്ത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ എന്ന്‌ ഗാന്ധിജി പറയുന്നു. ഗാന്ധിജി എപ്പോഴും ഇത്‌ ഉദാഹരിക്കാറുള്ളതാണ്‌. ഗാന്ധിജിയുടെ വ്യാഖ്യാനമുണ്ട്‌. വിനോബാജി ഈശാവാസ്യത്തിന്‌ നല്ല കേമമായിട്ടുള്ള വ്യാഖ്യാനം നടത്തിയിട്ടുണ്ട്‌. പല ആചാര്യന്മാരും. അതുപോലെ ശ്രീനാരായണഗുരുദേവന്‍ ഈശാവാസ്യത്തിന്‌ അങ്ങനെ തന്നെ മലയാളത്തിലേക്ക്‌ രൂപമാറ്റം ചെയ്‌തിട്ടുണ്ട്‌. 
ഒന്നാമത്തെ മന്ത്രത്തില്‍ ഈശാ ഓം ഈശാ എന്നുപറഞ്ഞാല്‍ ഈശ്വരനാല്‍. ഈശ്വരന്‍ എന്ന ശബ്‌ദത്തിന്‌, നമ്മുടെ ഈ ശബ്‌ദങ്ങളൊെക്ക, അതിന്റെ അര്‍ത്ഥത്തെ പൂര്‍ണമായി ഗ്രഹിക്കുന്നുണ്ട്‌. ഇപ്പോള്‍ ഉപനിഷത്ത്‌ എന്നുപറഞ്ഞാല്‍ സമീപത്ത്‌ ഇരിക്കുക എന്നാണ്‌. എന്തിനായികൊണ്ട്‌ സമീപത്തിരിക്കണം? ആര്‌ ആരുടെ സമീപത്ത്‌ ഇരിക്കുന്നു? ഗുരുവിന്റെ സമീപത്ത്‌ ശിഷ്യന്‍ പോയി ഇരിക്കുന്നു എന്നാണ്‌. എന്തിനായിട്ട്‌? ബ്രഹ്മവിദ്യക്കായിട്ട്‌. ഗുരു തന്നെ ഉദ്ധരിക്കുന്നു. ഗുരു തന്നെ തന്റെ അടുത്തേക്കാക്കുന്നു. അപ്പോള്‍ താന്‍ തന്റെ അടുത്തേക്ക്‌, തന്നിലേക്ക്‌ എത്താന്‍ വേണ്ടി, താന്‍ തിരഞ്ഞെടുക്കുന്ന സാന്നിദ്ധ്യം. അതാണ്‌ ഉപനിഷത്ത്‌. അതുപോലെ ഉപവാസം എന്നുപറഞ്ഞാല്‍ ഉപ=സമീപേ, വസ്‌=വസിക്കുക. സമീപത്ത്‌ വസിക്കുക. ഉപാസന, ഉപ=സമീപേ, ആസനം=ഇരിക്കുക. ഇങ്ങനെ സമീപത്ത്‌ ഇരിക്കുക, സമീപത്ത്‌ വസിക്കുക, ഗുരുവിന്റെ സമീപത്ത്‌ ഇരുന്ന്‌ ഈ ബ്രഹ്മവിദ്യ അധ്യയനം ചെയ്യുക ഇതൊക്കെ ഇതിന്റെ അര്‍ത്ഥമാണ്‌. അതേപോലെ ഇതില്‍ പറയുന്ന എല്ലാ ശബ്‌ദങ്ങള്‍ക്കും അതിന്റേതായൊരു വിപുലമായ അര്‍ത്ഥം ഉണ്ട്‌.
കുട്ടികള്‍ ചോദിക്കുകയാണ്‌. ഈശ്വരന്‍ എന്നുപറഞ്ഞാല്‍ എന്താണ്‌? അവനോട്‌ പറയണം. ആദ്യം നമുക്ക്‌ ആ പേര്‌ പരിചയപ്പെടണം. ഈശ്വരന്‍ എന്നുപറഞ്ഞാല്‍ സംസ്‌കൃത ശബ്‌ദമാണ്‌. ഈശ്വരഃ. മലയാളത്തില്‍ നാം ഈശ്വരന്‍ എന്ന്‌ പറയും. സംസ്‌കൃതത്തില്‍ ഈശ്വരഃ. അകാരാന്തം പുല്ലിംഗം. സംസ്‌കൃതമാണ്‌. സംസ്‌കൃതശബ്‌ദത്തില്‍ സംസ്‌കൃതത്തിനെ പുല്ലിംഗമെന്നും, സ്‌ത്രീലിംഗമെന്നും, നപുംസകലിംഗമെന്നും മൂന്ന്‌ ലിംഗങ്ങളോടുകൂടിയിട്ടാണ്‌ ശബ്‌ദങ്ങളെ തിരിച്ചിരിക്കുന്നത്‌. ഓരോ ശബ്‌ദത്തിനും 3 വചനങ്ങളുണ്ട്‌. ഏകവചനം, ദ്വിവചനം, ബഹുവചനം. പിന്നെ വിഭക്തികളുണ്ട്‌. ഏഴ്‌ വിഭക്തികള്‍. പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്‌ഠി, സപ്‌തമി, സംബോധന. ഏഴ്‌ വിഭക്തികളും മൂന്ന്‌ വചനങ്ങളും. പിന്നെ കാലങ്ങള്‍. ഭൂതം, ഭാവി, വര്‍ത്തമാനം. ഇങ്ങനെ ധാതു.
ധാതുവില്‍നിന്നാണ്‌ എല്ലാ ശബ്‌ദങ്ങളും രൂപപ്പെട്ടിട്ടുള്ളത്‌. ഒരു ശബ്‌ദം നോക്കിക്കഴിഞ്ഞാല്‍ അതിന്റെ ധാതു എന്താണ്‌ എന്ന്‌ മനസ്സിലാക്കാം. ധാതുവില്‍ അതിന്റെ അര്‍ത്ഥമുണ്ട്‌. അതായത്‌ ശുദ്ധീകരിക്കാത്തത്‌. നാം സംസ്‌കരിക്കുന്നതിന്‌ മുമ്പുള്ള ഒരവസ്ഥ. ക്രൂഡോയില്‍. ക്രൂഡോയിലില്‍ നിന്നാണ്‌ പെട്രോളുണ്ടാക്കുന്നത്‌. ക്രൂഡോയിലിനെ ഖനനം ചെയ്‌ത മെറ്റീരിയലാണ്‌ ഇത്‌. അതിനെ സംസ്‌കരിച്ചിട്ടാണ്‌ പെട്രോളും ഗ്യാസും മറ്റും ആക്കുന്നത്‌. ഇതുപോലെയുള്ള ഒരു പ്രക്രിയയാണ്‌. അതുകൊണ്ടാണ്‌ ഇതിനെ സംസ്‌കൃതം എന്ന്‌ പറയുന്നത്‌. സംസ്‌കരിച്ചിട്ടുള്ളത്‌. ലോകത്തില്‍ ഒരു ഭാഷയും അങ്ങനെയില്ല.
(തുടരും.....)

No comments:

Post a Comment