ഗുരു ( ....തുടർച്ച... മുപ്പത്തി മൂന്നാം ഭാഗം )
ബാലൻ ഗുരുവായതും ബാലനിൽ നിന്നുൾക്കൊണ്ട പാഠവും.
കുട്ടികൾ നിഷ്കളങ്കരും സന്തുഷ്ടരും സമാധാനകാംഷികളുമാണ്. സകലരുടേയും കുട്ടിക്കാലത്തേയ്ക്ക് ഒന്നു എത്തി നോക്കിയാൽ ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളും സന്തുഷ്ട്വും സമാധാനവും എല്ലാം കുട്ടിക്കാലത്തായിരുന്നു എന്ന സത്യം എല്ലവരും സമ്മതിക്കുന്ന കാര്യമാണ്. ഭാവിയെപ്പറ്റി യാതൊരു വേവലാതിയുമില്ലാതെ ലഭ്യമായതെല്ലാം അനുഭവിച്ച് ലഭ്യ്മല്ലാത്തതിനെപ്പറ്റി വൃഥാ ചിന്തിക്കാതെ ചിരിച്ചും കളിച്ചും അവരവരുടേതായൊരു ലോകത്തിൽ പൂമ്പാറ്റകളായി പാറിപ്പറന്നു നടക്കുന്നു. ഞാനെന്ന ഭാവവും എനിക്കെന്ന വികാരവും എന്റേതെന്ന കരുതലുമില്ലാത്ത ആ കാലഘട്ടത്തിൽ കിട്ടുന്നതിനെ പങ്കു വെയ്ക്കുവാൻ യാതൊരു മടിയും കാട്ടാറില്ല. എന്നാൽ മുതിർന്നു വരും തോറും അവന്റെ സ്വാർത്ഥമോഹങ്ങൾ അവനെ മറ്റൊരാളാക്കുന്നു. തനിക്കുള്ളതിനെപ്പറ്റിയഹങ്കരിക്കുകയും ഇല്ലാത്തതിനെപ്പറ്റി ദു:ഖിക്കയും ചെയ്ത് കിട്ടുന്നതൊന്നും മതിയാവാത്ത ഒരു മത്സരബുദ്ധി മനുഷ്യനിൽ കടന്നു കൂടുകയും ബാലനായിരുന്നപ്പോളുള്ള പ്രകൃതി ഗുണങ്ങളിൽ നിന്നു അകന്നകന്നു പോയിക്കൊണ്ടിരിക്കുന്നു. അപ്പോൾ മുതിർന്നവരും കുട്ടികളു തമ്മിലുള്ള ഏറ്റവും വലിയ അന്തരം ഞാനെന്ന ഭാവത്തിന്റെ ആധിക്യം അഥവ മുതിർന്നവ്അരിൽ വളർന്നു വന്ന, വളർന്നു കൊണ്ടിരിക്കുന്ന അഹങ്കാരം ബുദ്ധിയെ കീഴ്പ്പെടുത്തി അവനെ യഥാർത്ഥ ലോകത്തിൽ നിന്നും അകറ്റുന്നു എന്നതാണ്. അപ്പോൾ ബാല്യകാലത്തെ വിവേകം അല്പാല്പമായി കുറഞ്ഞ് ഒട്ടുമില്ലാതാവുന്നു. അറിവിലൂടെ വളരുന്നതിനു പകരം അറിവിനെ വിറ്റു പണമുണ്ടാക്കി ദ്രവ്യ സമ്പാദനത്തിനായി അലയുന്നു.
ബാലന് അവന്റെ ബുദ്ധിയിൽ മാനവും അവമാനവും ഇല്ല. അപ്പോൾത്തോന്നുന്നതപ്പോൾ പ്രവർത്തിക്കുന്നു. വീടിനെപ്പറ്റിയോ, മക്കളെപ്പറ്റിയോ, ഇണയെപ്പറ്റിയോ അവന്റെ വർഗ്ഗത്തെപ്പറ്റിയോ ഒന്നും യാതൊരു ചിന്തയും അവർക്കില്ല. ലഭ്യമായത് ലഭ്യമായപോലെ തന്നെ അനുഭവിക്കുന്നു. നാളത്തേയ്ക്കുള്ള കരുതലോ ചിന്തയോ ഇല്ലാതെ വർത്തമാനകാലത്തെ ആസ്വദിച്ച് പരമാനന്ദത്തോടെ കഴിയുന്നു. അവനു സുഖവും ദു:ഖവും എല്ലാം ഒരു പോലെ തന്നെ നൈമിഷികങ്ങളാണ്. അവയോന്നും അവന്റെ സമാധാന ജീവിതത്തെ ബാധിക്കുന്നില്ല. ഏകനായി എത്ര നേരം വേണമെങ്കിലും കയ്യിൽക്കിട്ടിയതിനെ വെച്ച് കളിച്ച് സന്തോഷത്തോടെ കഴിയുന്നു. എന്നാൽ മനുഷ്യൻ ആധുനികതയിലേയ്ക്കു ചുവടു വെച്ചപ്പോൾ മനസ്സിനുള്ളിൽ വേലിക്കെട്ടുകൾ സൃഷ്ടിച്ച് സ്വയം പ്രകൃത്യാലുള്ള മാനുഷിക ഗുണങ്ങളെല്ലാം അടിയറവു വെച്ച് സ്വാർത്ഥമോഹിയായി സമാധാനം നഷ്ടപ്പെട്ട് പായുന്നതിനൊപ്പം സ്വന്തം കുട്ടികളുടെ ബുദ്ധിയിലും ചിന്തയിലും അനാവശ്യമായി കടന്നു കയറി അവരിലും മാത്സര്യത്തിന്റെയും അസൂയാദി വികാരങ്ങളുടെയും വിഷം കുത്തി വെച്ച് അവരെ കുട്ടികളല്ലാതാക്കി മാറ്റുന്നു. പണ്ടത്തെ പല സാമൂഹിക പ്രശ്നങ്ങളും ചിലരുടെ വിവരക്കേടിൽ നിന്നുണ്ടായതായിരുന്നെങ്കിൽ ഇന്നത്തെ പ്രശ്നങ്ങളിൽ ഏറിയ പങ്കും "വിവരക്കൂടുതലിൽ" നിന്നുണ്ടായതാണെന്ന് മനസ്സിലാക്കുവാൻ സാധിക്കും.
ജീവിതത്തിൽ സമാധാന്വും കർമ്മത്തിൽ ഏകാഗ്രതയും കാംഷിക്കുന്നവർ ബാലനെപ്പോലെയായിരിക്കണം. മനസ്സിൽ നിന്ന് ഞാനെന്നും എനിക്കെന്നും എന്റേതെന്നുമുള്ള ഭാവം കളഞ്ഞ് അനുഭവയോഗ്യമായിട്ടുള്ളതെല്ലാം പ്രകൃതിയുടെ ദാനങ്ങളാണെന്നറിഞ്ഞ് അവയെല്ലാം എന്നെങ്കിലും തന്നിൽ നിന്നകന്നു പോകേണ്ടവ തന്നെയെന്നറിഞ്ഞ് ഒന്നിലും മനസ്സിനെ പിടിച്ചു കെട്ടാതെ വിവേകത്തോടെ പ്രകൃതിക്കനുയോജ്യമായ രീതിയിൽ സുഖ ദു:ഖ ദ്വന്ദങ്ങളെ അതിജീവിക്കുകയാണു വേണ്ടത്.
ഒരു യോഗിക്കാവശ്യം ബാലന്റെ മനസ്സോടെ തന്റെയുള്ളിലിരുന്നു തന്നെ നയിക്കുന്ന ഞാനെന്ന ഊർജ്ജത്തിന്റെ ഊർജ്ജ സ്രോതസ്സായ ത്രികാലജ്ഞാനിയും സർവജ്ഞനും സകലകലാവൈഭവനുമായ പരമാത്മാവുമായി ആശയസംവാദങ്ങളിലൂടെ യഥേഷ്ടം കളിച്ച് നിത്യമായ പരമാനന്ദാബ്ദിയിൽ നീന്തിക്കളിക്കുകയാണു വേണ്ടത്. നാമെന്ന ജീവാത്മാവ് നമ്മെ നയിക്കുന്ന അനശ്വരവും സർവവ്യാപിയുമായ പരമാത്മാവുമായി ബന്ധപ്പെടുംപ്പോൾ നാം സംസാരദു:ഖങ്ങളിൽ നിന്നും അകന്ന് മോക്ഷമാർഗ്ഗത്തിലേയ്ക്കു കടക്കുകയാണു ചെയ്യുന്നത്. ഈ മഹത്തായ പാഠം പകർന്നു നൽകിയതു കൊണ്ടു ബാലനെ അദ്ദേഹം ഒരു ഗുരുവായി അംഗീകരിക്കുകയാണുണ്ടായത്.
മതിയിലെനിക്കുമാനോപമാനങ്ങളില്ല
ഗൃഹപുത്രാദിവർഗ്ഗചിന്തയുമില്ലെയെനി-
ക്കഹങ്കാരബുദ്ധി വേറിട്ടു ലോകങ്ങളിൽ
ബാലനെപ്പോലെയാത്മരതനായ് പരമാത്മ-
ലീലാതല്പരനായിച്ചിന്തകൂടാതെ നിത്യം
പരമാനന്ദാബ്ധിയിൽ മുങ്ങി മത്തനായ് ഞാനും
പരമമുക്തനായിസ്സഞ്ചരിക്കുന്നു സദാ
മൂഢനായ് ജളനായി ബാലനെപ്പോലെ തന്നെ
ഗൂഢമാമതു വിചാരിച്ചു സഞ്ചരിപ്പവൻ
മായാവൈഭവത്രിഗുണങ്ങളിൽനിന്നു വേർപാ-
യുള്ള പരമമാം പദത്തെഗ്ഗമിച്ചീടും,
ആകയാൽ ബാലൻ മമ ഗുർവായ്ച്ചമഞ്ഞിതു.
ശോകഭേദാദി ബഹുതത്വങ്ങളോരാതെതന്നെ
കേവലൻ താനൊന്നുമാത്രമായ് തൽസുഖിയായ്
മേവുന്നു ബാലൻ ചിത്തമന്യമൊന്നറിയാതെ
ഏകമാമതിനാലെ ബാലനും ഗുരു തന്നെ.
ഗൃഹപുത്രാദിവർഗ്ഗചിന്തയുമില്ലെയെനി-
ക്കഹങ്കാരബുദ്ധി വേറിട്ടു ലോകങ്ങളിൽ
ബാലനെപ്പോലെയാത്മരതനായ് പരമാത്മ-
ലീലാതല്പരനായിച്ചിന്തകൂടാതെ നിത്യം
പരമാനന്ദാബ്ധിയിൽ മുങ്ങി മത്തനായ് ഞാനും
പരമമുക്തനായിസ്സഞ്ചരിക്കുന്നു സദാ
മൂഢനായ് ജളനായി ബാലനെപ്പോലെ തന്നെ
ഗൂഢമാമതു വിചാരിച്ചു സഞ്ചരിപ്പവൻ
മായാവൈഭവത്രിഗുണങ്ങളിൽനിന്നു വേർപാ-
യുള്ള പരമമാം പദത്തെഗ്ഗമിച്ചീടും,
ആകയാൽ ബാലൻ മമ ഗുർവായ്ച്ചമഞ്ഞിതു.
ശോകഭേദാദി ബഹുതത്വങ്ങളോരാതെതന്നെ
കേവലൻ താനൊന്നുമാത്രമായ് തൽസുഖിയായ്
മേവുന്നു ബാലൻ ചിത്തമന്യമൊന്നറിയാതെ
ഏകമാമതിനാലെ ബാലനും ഗുരു തന്നെ.
തുടരും..
No comments:
Post a Comment