Saturday, 26 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം ശ്ളോകം 24

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ശ്ളോകം 24
അച്ഛേദ്യോയമദാഹ്യോയമക്ലേദ്യോശോഷ്യ ഏവ ച
നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോയം സനാതനഃ (2-24)
ഇവന്‍ ഛേദിക്കപ്പെടാത്തവനാണ്. ഇവന്‍ ദഹിപ്പിക്കപ്പെടാന്‍ കഴിയാത്തവനാണ്. നനയാത്തവനാണ്. ഉണങ്ങാത്തവനുമാണ്. ഇവന്‍ നിത്യനും സര്‍വവ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്.
ഇതിനെ മുറിക്കാനോ ദഹിപ്പിക്കാനോ നനയ്ക്കാനോ ശോഷിപ്പിക്കാനോ കഴിയില്ല. ഇത് നാശരഹിതവും സര്‍വവ്യാപിയും സ്ഥിരവും ആദ്യന്തമില്ലാത്തതും ആകുന്നു.
(ഇപ്പറയുന്നത് എന്തിനെപ്പറ്റിയാണെന്ന് സയന്‍സിന് പിടിയില്ല. കാരണം, മാറ്ററിനും സ്‌പേസിനും അപ്പുറത്തേക്കു പോകാന്‍ സയന്‍സിന് കഴിഞ്ഞിട്ടില്ല. സ്‌പേസ് ശൂന്യമാണ് എന്ന ധാരണയ്ക്ക് കുറച്ചൊരു മാറ്റം ഈ അടുത്ത കാലത്ത് വന്നിട്ടുണ്ടെന്നാലും മാറ്ററിന്റെയും സ്‌പേസിന്റെയും അമ്മയും സര്‍വവ്യാപിയുമായ ഒരു മാധ്യമത്തെ-അക്ഷരബ്രഹ്മത്തെ-വിഭാവനം ചെയ്യാന്‍ സയന്‍സിന് കഴിഞ്ഞിട്ടില്ല. അതു സാധിക്കുവോളം ഗീതയുടെ അടിസ്ഥാനാശയം സയന്‍സിന് നിരക്കാതെ നില്‍ക്കും. ഭൗതികത്തില്‍ ഇന്നും മാറ്ററേ ഉള്ളൂ. എനര്‍ജിയും അതുതന്നെ എന്നു വന്ന സ്ഥിതിക്ക് നത്തിങ് എല്‍സ് മാറ്റേഴ്‌സ് എന്നാണ് അരക്കിട്ടുറച്ച വിചാരം. മാറ്ററിനും എനര്‍ജിക്കും സ്‌പേസിനും ഒരുപോലെ അമ്മയായ, സര്‍വവ്യാപിയുമായ അവ്യക്ത പ്രകൃതിയെയും അതില്‍ അനുരണനബീജാവാപം ചെയ്യുന്ന ആത്യന്തിക ശക്തിയെയും വിഭാവനം ചെയ്യാന്‍ കഴിയുവോളം ഭൗതികത്തില്‍ ഈ 'അനാഥത്വം' തുടരുമെന്നുതന്നെ കരുതാം).
തുടരും...............

No comments:

Post a Comment