ഗുരു ( ...തുടർച്ച ... മുപ്പത്തിയേഴാം ഭാഗം )
ഊർണ്ണനാഭി (ചിലന്തി) യിൽ നിന്നും ഉൾക്കൊണ്ട പാഠം
സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്ത്വമായ "നാനാത്തത്തിൽ ഏകത്വം" എന്ന മഹത്തായ ആശയത്തിലേയ്ക്കാണ് അവധൂതൻ ചിലന്തിയെന്ന തന്റെ ഗുരുവിൽ നിന്നും ഉൾക്കൊള്ളുന്നത്. സനാതന ധർമ്മത്തിലെ ഏറ്റവും വലിയ മതമായ ഹിന്ദുമതത്തിലെ 90 ശതമാനത്തിലേറെ വിശ്വാസികൾക്ക് ഇന്നും ഈ മഹത്തായ ധർമ്മത്തിന്റെ അടിസ്ഥാനമായ ഈശ്വരൻ എന്ന സൃഷ്ടി-സ്ഥിതി- സംഹാരഹേതു എന്താണെന്നോ എത്രയാണെന്നോ വ്യക്തതയില്ലാത്തത് ഇതിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ പഠിച്ച് ആശയങ്ങൾ ഉൾക്കൊള്ളുന്നതിനു പകരം വെറും അധരവ്യായാമത്തിലൂടെ ഈശ്വരനെ തന്റെ ചൊൽപ്പടിക്കു കൊണ്ടു വന്ന് തന്റെ സ്വാർത്ഥമായ ആഗ്രഹസാഫല്യത്തിനായി പരിശ്രമിക്കുകയെന്ന അന്ധവിശ്വാസത്തിൽ എത്തിച്ചേർന്നതു കൊണ്ടു മാത്രമാണ്. ശ്രീകൃഷ്ണൻ എന്ന ജഗദ്ഗുരു ഉദ്ധവനു അവധൂത യദു സംവാദത്തിലുടെ പറഞ്ഞു കൊടുക്കുന്ന ഈ വരികളിൽ മാത്രം അല്പം ശ്രദ്ധിച്ചാൽ എന്താണ് ഈശ്വരൻ എന്നും അത് ഒന്നാണോ അനേകമാണോ അതിലാർക്കണ് ശ്രേഷ്ഠതയേറെ എന്നൊക്കെ ഒരു വ്യക്തമായ ധാരണ ഉണ്ടാകുന്നതായിരിക്കും.
ഈശ്വരൻ ഏകനും ആദിയും അന്തവും രൂപവും സ്ത്രീ പുരുഷ ലിംഗങ്ങൾക്കുമെല്ലാം അതീതവുമായതും സകലഭൂതങ്ങളുടേയും ആദിഭൂതവും ലയനസ്വരൂപവുമാണ്. വിഷ്ണു സഹസ്ര നാമം വ്യക്തമായി പഠിച്ചാൽ ഇക്കാണുന്നതെല്ലാം ഭഗവാൻ തന്നെയെന്ന ശ്രേഷ്ഠമായ വിശ്വാസം സകലരിലും ഉണ്ടാകുമെന്നുള്ളത് അനിഷേധ്യമായ ഒന്നാണ്. ഞാനും നീയും ഇക്കണ്ട സകല ചരാചരങ്ങളുമെല്ലാം ഈശ്വരൻ എന്ന മഹത്തിന്റെ ചെറിയൊരു രൂപഭാവം മാത്രമാണ്. സകലതും തുടങ്ങുന്നതും ഒടുങ്ങുന്നതും എല്ലാം ആ മഹാശക്തിയുടെ അവസ്ഥാന്തരങ്ങൾ മാത്രമാണ്. സകലതിനും കാരണഭൂതമായ നാരായണൻ ഏകനായി സകലതിലും അനേകരൂപത്തിൽ വർത്തിക്കുന്നു.
യോഗനിദ്രയിൽ ലയിച്ചിരിക്കുന്ന നാരയണനായ പരബ്രഹ്മത്തിൽ നിന്നും വിഷ്ണുവെന്ന ഭൗതികകണികയും ശക്തിയെന്ന ഊർജ്ജവും അഥവ പദാർത്ഥവും അതിന്റെ കാന്തിക മണ്ഡലവും ഉത്ഭവിക്കുന്നു. ത്രീഗുണത്തിനടിസ്ഥാനമായി അത് വീണ്ടും മൂന്നായും അനേകമായും രൂപഭാവങ്ങളിൽ എത്തുന്നു. എന്നാൽ ഇതെല്ലാം ഒന്നു തന്നെയെന്നും ഇതെല്ലാം ഏകനായ ഭഗവാൻ നാരായണന്റെ സഹസ്രകോടിരൂപങ്ങൾമാത്രമാണെന്ന തിരിച്ചറിവാണ് സനാതനധർമ്മത്തിലെ "നാനാത്വത്തിൽ ഏകത്വം" എന്ന മഹത്തായ ആശയത്തിലുടെ വ്യക്ത്മാക്കുന്നത്. ഭൗതികവും ആദിഭൗതികവും അതിനുള്ളിലെ ശക്തിയുമെല്ലാം ഒന്നായ സർവത്ര വ്യാപിയായ ഒരേ ഒരു ഇശ്വരൻ, തന്നിൽ നിന്നുണ്ടായ താന്റെ ഭാഗം തന്നെയായ നൂലുകളാൽ വലനെയ്തു അതിലിരുന്ന് അതിനെ അനുഭവിക്കുന്നു എന്ന ആശയം ഉൾക്കൊള്ളുവാനായത് ചിലന്തിയെ നിരീക്ഷിച്ചതു കൊണ്ടാണ് അതു കൊണ്ടാണ് അദ്ദേഹം ചിലന്തിയെ ഒരു ഗുരുവായിക്കാണുവാൻ പ്രേരിപ്പിച്ചത്.
ഏകനായ് നാരായണനായിരിക്കുന്ന ദേവ-
നാകവേ ലോകാത്മാവായ്ത്തന്മായകൊണ്ടുതന്നെ
സൃഷ്ടിച്ചു പാലിച്ചു കലപാന്തത്തിലഴിക്കയാൽ
വിഷ്ടപേശ്വരനെന്ന നാമത്തെദ്ധരിച്ചിതു.
ഒന്നായി നിന്നവൻ താൻ രണ്ടായിഭവിച്ചിഹ
തോന്നുന്നതേകമെന്നതറിക ധാത്രീപതേ !
ആയതുകാലാത്മാവായിഭവിച്ചുടൻ
മായാസത്വാദി ഗുണത്രിതയ ശക്തികളിൽ
തുല്യമായ്ക്കലർന്നഹോ ! പ്രകൃതി പുരുഷനെ-
ന്നല്ലോചൊല്ലുന്നു പ്രധാനാഖ്യ പുരുഷനെന്നും
സല്പുമാൻ പരാപരനായ് പരമാത്മാവായി
ചിൽപുമാൻ കൈവല്യ സംജിതനായ് നിരീഹനായ്
കേവലമാത്മാനന്ദാനുഭാവ സന്തുഷ്ടനായ്
സർവാത്മാവയി നിരുപാധികേശനായി
സർവത്രവ്യാപ്തിയായിട്ടിരിക്കുമീശ്വരൻ താൻ
കേവലാത്മാനുഭവം കൊണ്ടാദൗ ഗുണവശാൽ
സൃഷ്ടിച്ചീടുന്നിതതുകൊണ്ടു സ്രഷ്ടാവായിതു;
വിഷ്ടപിത്തിങ്കലാദിപുരുഷനെന്നും ചൊല്ലും.
സൂത്രരൂപകമായ വിശ്വത്തെ പ്രോതമാക്കി
സാത്വികാദികളായ ഗുണങ്ങൾ കൊണ്ടു നിത്യം
സംയക്കാം വണ്ണം രമിച്ചീടുന്നു കാലാത്മാവും
തന്മായകൊണ്ടു വിശ്വം തങ്കലടക്കുന്നു;
നിർമ്മലമായ ശരത്താദിയാം കാലഭേദം
ഒന്നിലുത്ഭവിച്ചു ലയിച്ചു വരും പോലെ
ഒന്നായകാലം പലകാലമായ് തോന്നും പോലെ
പിന്നെയുമൂർണ്ണനാഭിയായീടുന്നൊരു ജന്തു
തന്നുള്ളിൽ നിന്നു പുറപ്പെടുന്ന തന്തുകൊണ്ടു
വലകൾ കെട്ടിയതിലിരുന്നു വരും ഭോജ്യം
പലതുമനുഭവിച്ചിരുന്നു രമിച്ചുടൻ
വലകളായ തന്തുതങ്കൽ താൻലയിപ്പിച്ചു
വലയാം നൂലുമൂർണ്ണനാഭിതന്നെയുമൊന്നായ്
ഏകാത്മാവായ കാലരൂപനാം ഭഗവാനും
മായയും ജഗത്തുമിക്കാണുന്നതെല്ലാമേകം.
ആയതു കൊണ്ടുതന്നെ കാലവുമ്മൂർണ്ണനാഭി-
യായ ജ്നതുവും മമ ഗുരുവെന്നതറിഞ്ഞാലും.
നാകവേ ലോകാത്മാവായ്ത്തന്മായകൊണ്ടുതന്നെ
സൃഷ്ടിച്ചു പാലിച്ചു കലപാന്തത്തിലഴിക്കയാൽ
വിഷ്ടപേശ്വരനെന്ന നാമത്തെദ്ധരിച്ചിതു.
ഒന്നായി നിന്നവൻ താൻ രണ്ടായിഭവിച്ചിഹ
തോന്നുന്നതേകമെന്നതറിക ധാത്രീപതേ !
ആയതുകാലാത്മാവായിഭവിച്ചുടൻ
മായാസത്വാദി ഗുണത്രിതയ ശക്തികളിൽ
തുല്യമായ്ക്കലർന്നഹോ ! പ്രകൃതി പുരുഷനെ-
ന്നല്ലോചൊല്ലുന്നു പ്രധാനാഖ്യ പുരുഷനെന്നും
സല്പുമാൻ പരാപരനായ് പരമാത്മാവായി
ചിൽപുമാൻ കൈവല്യ സംജിതനായ് നിരീഹനായ്
കേവലമാത്മാനന്ദാനുഭാവ സന്തുഷ്ടനായ്
സർവാത്മാവയി നിരുപാധികേശനായി
സർവത്രവ്യാപ്തിയായിട്ടിരിക്കുമീശ്വരൻ താൻ
കേവലാത്മാനുഭവം കൊണ്ടാദൗ ഗുണവശാൽ
സൃഷ്ടിച്ചീടുന്നിതതുകൊണ്ടു സ്രഷ്ടാവായിതു;
വിഷ്ടപിത്തിങ്കലാദിപുരുഷനെന്നും ചൊല്ലും.
സൂത്രരൂപകമായ വിശ്വത്തെ പ്രോതമാക്കി
സാത്വികാദികളായ ഗുണങ്ങൾ കൊണ്ടു നിത്യം
സംയക്കാം വണ്ണം രമിച്ചീടുന്നു കാലാത്മാവും
തന്മായകൊണ്ടു വിശ്വം തങ്കലടക്കുന്നു;
നിർമ്മലമായ ശരത്താദിയാം കാലഭേദം
ഒന്നിലുത്ഭവിച്ചു ലയിച്ചു വരും പോലെ
ഒന്നായകാലം പലകാലമായ് തോന്നും പോലെ
പിന്നെയുമൂർണ്ണനാഭിയായീടുന്നൊരു ജന്തു
തന്നുള്ളിൽ നിന്നു പുറപ്പെടുന്ന തന്തുകൊണ്ടു
വലകൾ കെട്ടിയതിലിരുന്നു വരും ഭോജ്യം
പലതുമനുഭവിച്ചിരുന്നു രമിച്ചുടൻ
വലകളായ തന്തുതങ്കൽ താൻലയിപ്പിച്ചു
വലയാം നൂലുമൂർണ്ണനാഭിതന്നെയുമൊന്നായ്
ഏകാത്മാവായ കാലരൂപനാം ഭഗവാനും
മായയും ജഗത്തുമിക്കാണുന്നതെല്ലാമേകം.
ആയതു കൊണ്ടുതന്നെ കാലവുമ്മൂർണ്ണനാഭി-
യായ ജ്നതുവും മമ ഗുരുവെന്നതറിഞ്ഞാലും.
തുടരും ...
No comments:
Post a Comment