ഗുരു ( ഇരുപത്തിയാറാം ഭാഗം )
തേനീച്ചയിൽ നിന്നും ഉൾക്കൊണ്ട പാഠം
ഗുരു എന്ന വ്യക്തിയല്ല, മറിച്ച് ഗുരുവിൽ നിന്നും ഉൾക്കൊള്ളുന്ന പാഠമാണ് പ്രധാനം. അറിവ് പകർന്നു തരുന്നതെല്ലാം ഗുരുക്കന്മാരായാണ് ഇവിടെ അവതരിപ്പിക്കുന്നത്. മനനം ചെയ്യുവാൻ കഴിയുന്ന ജീവിയായതു കൊണ്ട് മനുഷ്യനെന്നു വിളിക്കുന്ന ഇരുകാലി ജീവികൾ അവൻ നേടിയെടുത്ത അറിവുകളിലൂടെയാണ് വളർന്നു കൊണ്ടിരിക്കുന്നത്. വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മദ്ധ്യത്തിൽ തപ്പിത്തടഞ്ഞ് മനുഷ്യൻ മുന്നേറുന്നു. അനുഭങ്ങളാകുന്ന ഗുരുക്കന്മാരുടെ പാദസ്മരണകളിലൂടെ അവൻ തനിയേ നേർവഴിയ്ക്കു തിരിയുന്നു. അധർമ്മം എപ്പോഴെക്കൊ ധർമ്മത്തിനെ മറികടക്കുന്നുവോ അപ്പോഴൊക്കെ ധർമ്മം പുന:സ്ഥാപിക്കുവാനായി ഭഗവാൻ പലരൂപത്തിലും അവതരിക്ക്യ്ക്കുമെന്ന പ്രകൃതി നിയമമാണ് ഗീതോപദേശത്തിലൂടെ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോടു വ്യക്ത്മാക്കുന്നത്. പലപ്പോഴും ഗുരു പകർന്നു തന്ന പാഠങ്ങളെല്ലാം വിസ്മരിച്ച്, അദ്ദേഹത്തിന്റെ ആദർശങ്ങൾക്കെതിരായി അദ്ദേഹത്തിനെത്തന്നെ യാതൊരു യുക്തിയ്ക്കും നിരക്കാതെ ബിംബങ്ങളാക്കിയും ചിത്രങ്ങളാക്കിയും ആരാധിയ്ക്കുന്ന വിശ്വാസം തീർച്ചയായിട്ടും അന്ധമായ വിശ്വാസവും നിയന്ത്രിക്കേണ്ടതുമാണ്. ഇത്തവണ അവധൂതൻ തേനീച്ചയിൽ നിന്നും ഉൾക്കൊണ്ട പാഠമാണ്വിശദീകരിക്കുന്നത്.
മഹായോഗികളാകുന്ന മനുഷ്യർ തേനീച്ചകളെപ്പോലെയാണ്. മനോഹരവും സുഗന്ധപൂർണ്ണവുമായ വലുതും ചെറുതുമായ അനേകം പുഷ്പങ്ങളിൽ ചെന്നിടപെടുമ്പോൽ അവയിൽ നിന്നുള്ള അർഥം ഗ്രഹിച്ച് തന്റെയുള്ളിലെ അറകളിൽ സൂക്ഷിച്ചു വെയ്ക്കുന്നു. ആവശ്യമാകുമ്പോൾ അത് തനിക്കു തന്നെയോ മറ്റുള്ളവർക്കോ പ്രയോജനപ്പെടുത്തുവാനായി വീണ്ടും തന്റെ പ്രവർത്തി ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കർമ്മം ചെയ്യുവാനുള്ള മാധ്യമമായ ദേഹമുള്ളവരേയ്ക്കും ദേഹത്തെ നിലനിറുത്തുന്നതിന്നായി അല്പം മാത്രം ഭോജനം കഴിച്ച് യാതൊരു ജന്തു സസ്യജാലങ്ങളേയും ഹിംസിക്കാതെ താൻ പലഗ്രന്ഥങ്ങളിൽ നിന്നും പ്രകൃതിയിൽ നിന്നും അനുഭങ്ങളിൽ നിന്നുമെല്ലാം നേടിയ അറിവുകൾ യാതൊരു ഫലേശ്ചയുമില്ലാതെ പകർന്നു കൊടുക്കുന്നവരാണ് യഥാർത്ഥ യോഗികൾ. അങ്ങനെ സർവ്വശാസ്ത്രങ്ങളും ഗ്രഹിച്ച് അറിവിന്റെ പാതയിലൂടെ നിർവ്വാണപദത്തെയറിഞ്ഞ് പരമാനന്ദത്തെഗ്രഹിച്ച് സായൂജ്യം പ്രാപിക്കുന്നു. ഞാനാരെന്നുള്ള തിരിച്ചറിവാണ് യഥാർത്ഥത്തി എല്ലാവരും അറിഞ്ഞിരിക്കേ പരമമായ സത്യം. അറിവ് ദൈവമാണ്.. അത് സകലതിൽ നിന്നും ഗ്രഹിക്കാനാകും അതിന് മഹാന്മാരായ ഗുരുക്കന്മാരെ കണ്ടെത്തണമെന്നില്ല. നമ്മെക്കാള് ചെറുതും വലുതുമായ സകല ചരാചരങ്ങളുടെ ജീവിതത്തിൽ നിന്നും നമ്മുക്ക് മഹത്തായ പല പാഠങ്ങളും ഉൾക്കൊള്ളുവാനാകുമെന്ന സത്യമാണ് ഇവിടെ വ്യക്തമാക്കുന്നത്. തേനീച്ചകളെപ്പോലെ സകലയിടത്തും സഞ്ചരിച്ച് സകൽതിൽ നിന്നും തത്വം ഉൾക്കൊണ്ട് തന്റെ ജീവിതത്തിലേയ്ക്കു പകർത്തുകയാണ് യഥാർത്ഥ യോഗി ചെയ്യേണ്ടത്. അല്ലാതെ അറിവിന്റെ ഫലം കഴിച്ചതിന് ശപിച്ചു പുറത്താക്കുന്ന ദൈവത്തിനെയല്ല നാം സനാതന ധർമ്മ വിശ്വാസത്തിലുടെ അറിയുവാൻ ശ്രമിക്കുന്നത്. സകല ശാസ്ത്രങ്ങളിൽ നിന്നും അറിവു നേടി ദൈവതുല്യരായി മാറുവാനാണ് നമ്മുടെ ധർമ്മശാസ്ത്രങ്ങൾ അനുശാസിക്കുന്നത്.
ചലിതനല്ലാതുള്ള യോഗിയാം മഹാപുമാൻ
കുറഞ്ഞഭോജനത്തെഗ്രഹിയ്ക്കും ദേഹമുള്ള-
വരെയ്ക്കും ഗൃഹവാസിജനഹിംസകളില്ല;
എന്നതുപോലെന്നാലതു മധുക്ഷിയല്ലോ
അണുവായ് വലുതായ്ട്ടിരിക്കും ശാസ്ത്രങ്ങളെ
മനസാ ഗൃഹീതനായ്ക്കുശലനായ നരൻ
സർവത്തിങ്കലുമുള്ള രസത്തെ ഗ്രഹിച്ചീടും
സർവപുഷ്പത്തിൽ നിന്നും മധുവുണ്ണും ഷഡ്പദമ്പോലെ
സർവശാസ്ത്രവും ഗ്രഹിച്ചീടുന്നതെന്തിന്നാൽ
നിർവാണ പദരസ പരമാന്ദാർത്ഥത്തെ
ഗ്രഹിപ്പാനായിട്ടല്ലോ വിദ്വാനാം മഹാപുമാൻ
ഗ്രഹിച്ചു സർവജ്ഞനായ സായൂജ്യം പ്രാപിക്കുന്നു;
അതിനാൽ മധുപനും ദേശികനെനിക്കിന്നു.
കുറഞ്ഞഭോജനത്തെഗ്രഹിയ്ക്കും ദേഹമുള്ള-
വരെയ്ക്കും ഗൃഹവാസിജനഹിംസകളില്ല;
എന്നതുപോലെന്നാലതു മധുക്ഷിയല്ലോ
അണുവായ് വലുതായ്ട്ടിരിക്കും ശാസ്ത്രങ്ങളെ
മനസാ ഗൃഹീതനായ്ക്കുശലനായ നരൻ
സർവത്തിങ്കലുമുള്ള രസത്തെ ഗ്രഹിച്ചീടും
സർവപുഷ്പത്തിൽ നിന്നും മധുവുണ്ണും ഷഡ്പദമ്പോലെ
സർവശാസ്ത്രവും ഗ്രഹിച്ചീടുന്നതെന്തിന്നാൽ
നിർവാണ പദരസ പരമാന്ദാർത്ഥത്തെ
ഗ്രഹിപ്പാനായിട്ടല്ലോ വിദ്വാനാം മഹാപുമാൻ
ഗ്രഹിച്ചു സർവജ്ഞനായ സായൂജ്യം പ്രാപിക്കുന്നു;
അതിനാൽ മധുപനും ദേശികനെനിക്കിന്നു.
തുടരും.......
No comments:
Post a Comment