ഗുരു ( ...തുടർച്ച... നാല്പതാം ഭാഗം )
സ്വന്തം ശരീരത്തെ ഗുരുവായിക്കാണാൻ പ്രേരിപ്പിച്ച തത്വം.
നാനാത്വത്തിൽ ഏകത്വം എന്ന പ്രപഞ്ച സത്യത്തെ അടിസ്ഥാനപ്പെടുത്തി രൂപീകരിച്ച സനാതന ധർമ്മത്തിൽ ഈശ്വരൻ സർവവ്യാപിയും സകല ചരാചരങ്ങളുടേയും ഉള്ളിലും പുറത്തും ഒരു പോലെ യാതൊരു വിധ പക്ഷഭേദങ്ങളോ നിബന്ധനകളോ ഇല്ലാതെ നിലകൊള്ളുന്ന നിത്യസത്യമാണ്. സകല ഭൂതങ്ങളൂടേയും ആദിഭൂതമായ ആ പ്രപഞ്ചശക്തിയെ ഒരേ ഒരു രൂപത്തിൽ ഒന്നായിക്കാണുവാൻ സാധിക്കില്ലെന്നു മാത്രമല്ല അനേക രൂപങ്ങൾക്കു രൂപമായതാണെന്നോ അതിനും അതിതമെന്നോ അരൂപിയെന്നോ ഒക്കെ വിളിക്കാം. ആ ചൈതന്യത്തിന് താൻ തന്നെയോ തന്റെ ഭാഗങ്ങളോ അവയുടെ ചൈതന്യമോ ഒക്കെയായ ഒരു വസ്തുവിനോടും പ്രത്യേക മമത ഉണ്ടായിരിക്കുമെന്നു കരുതുന്നില്ല. കാരണം സകല തത്വങ്ങളുടേയും അടിസ്ഥാന തത്വമായ ആ ശാശ്വത ചൈതന്യത്തിന് അങ്ങനെയൊരു അപക്വമായ വികാരമുണ്ടായിരിക്കില്ല. അനേകം അവയവങ്ങളുടെ കൂട്ടായ പ്രവർത്തനത്തെ നിയന്ത്രിച്ച് ജീവിക്കുന്ന ജീവാത്മാവിന് താൻ തന്നെയും തന്റെ ഭാഗങ്ങളും തന്റെ അധീനതയിലുള്ളതുമായ ഒരു അവയത്തിനോടും പ്രത്യേക മമത കാണിക്കുന്നില്ല. പ്രാണൻ എന്ന ജീവാത്മാവ് ശിവമായ പരബ്രഹ്മത്തിൽ ലയിക്കുമ്പോൾ ശിവകരവും ശാന്തവും ആകുന്നു. അങ്ങനെയുള്ള ശിവത്തെ അഥവ നിത്യതയെ തിരിച്ചറിഞ്ഞ് അതിനെ നിത്യമായി ഉള്ളിൽ ഉറപ്പിക്കുന്നതാണ് ഓരോ പ്രാണന്റെയും നിത്യശാന്തിക്കുള്ള ഉത്തമമായ മാർഗ്ഗവും അതിന്റെ ഭൗതിക ജീവിതത്തിന്റെ ആധാരവും. എന്നാൽ ജീവാത്മാവിനെ അതിന്റെ പരമമായ ലക്ഷ്യമായ ശിവമാർഗ്ഗത്തിൽ നിന്നും പ്രലോഭനങ്ങളിലൂടെ വഴിതിരിക്കുന്നത് ശരീരമെന്ന രഥത്തിന്റെ കുതിരകളായ ഇന്ദ്രീയങ്ങളാണെങ്കിലും അവ നശിച്ച് അവയിൽ നിന്നും മോചനം ലഭിക്കുന്നവരേയും അതിനെ സ്നേഹിക്കുകയും അവയിലുടെ ഭൗതികതയെ അനുഭവിക്കുകയും ചെയ്യുന്നതു പോലെയാണ് ഈശ്വരൻ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും പെരുമാറി അവയിൽ നിറഞ്ഞു നിന്ന് അവ തന്നെ ആകുന്നതും. ഇന്നലെയുണ്ടായിരുന്ന പലതും ഇല്ലാതാവുകയും ഇന്നില്ലാത്ത പലതും നളെ ഉണ്ടാകുമെന്നു മനസ്സിലാക്കിയാൽ തന്നെ ഭൗതികജീവിതത്തിന്റെ നശ്വരതെ തിരിച്ചറിയാമെന്നിരിക്കിലും മായാവിഭ്രമത്താൽ അവയെല്ലാം മറന്ന് അതിനെ അനശ്വരമെന്നോണം കാണുന്നതിനും കാരണം ജീവാത്മക്കാളായ പ്രാണന്റെ അനശ്വര ബോധം തന്നെയാണ്. അങ്ങനെ ഒന്നായ, അനശ്വരമായ ജീവാത്മാവ് നശ്വരമായ ആത്മീയവും അനശ്വരമായ ഭൗതികവുമായ ദ്വൈതത്തിലേയ്ക്കെത്തിച്ചേരുകയും അവൻ പുതു ജീവിതത്തിന്റെ ബീജമായിമാറുകയും ചെയ്യുന്നു. ശരീരവും അതിന്റെ ഭൗതിക സുഖങ്ങളും അവയ്ക്കുള്ള വിഷയങ്ങളും അവയ്ക്കു കാരണമായ ആഗ്രഹങ്ങളും ബന്ധ മിത്രാദികളും മറ്റു വിഷയങ്ങളുമെല്ലാം ശരീരമാകുന്ന വൃക്ഷത്തിന്റെ വിത്തുകളാണ്. അങ്ങനെയുള്ള അനേകം വിഷയങ്ങളെ ഒരു സമയം ഒരു പോലെ ഇഷ്ടപ്പെടുകയും അനുഭവിക്കുകയു ചെയൂന്ന ജീവാത്മാവ് അനേകം ഭാര്യമാരുള്ള ഭർത്താവിനെപ്പോലെ സമാധാനമില്ലാതെ അസ്വസ്ഥമായി വിവേകം നഷ്ടപ്പെട്ടവനെപ്പോലെ പെരുമാറുന്നു. കണ്ണുകൾക്ക് കാനൂവാനും ചെവിക്കു കേൾക്കുവാനും നാവിന് രുചിക്കുവാനും മൂക്കിനു മണക്കുവാനുമെല്ലാമുള്ള ഇച്ഛ വികാരങ്ങൾക്കും ദ്വൈതത്തിനും കാരണവും നാശകാരകവുമാവുന്നു. എന്നാൽ സകല വിഷയങ്ങളിൽ നിന്നും മനസ്സിനെ മാറ്റിയെടുത്ത് ഏകാഗ്രമായ മനസോടെ ഇന്ദ്രിയസുഖങ്ങളെ അതിജീവിക്കുന്നതോടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിത്യമായ സത്യം തന്നെയായി മാറുന്നു മഹത്തായ ആശയം മനസ്സിലാക്കിക്കോടുത്തതു കൊണ്ട് സ്വന്തം ശരീരത്തിനേയും തന്റെ ഒരു ഗുരുവായിക്കാണുന്നതിനു അവദൂതനെ പ്രേരിപ്പിച്ചത്. മനുഷ്യൻ ശരീരമല്ല ആത്മാവാണെന്നുള്ള മറ്റൊരു അദ്വൈത തത്വം തന്നെയാണീവിടെ വ്യക്തമാവുന്നതും
എങ്ങനെ ദേഹം ഗുരുവായതും കേട്ടു കൊൾക:
സംഗേന വിഷയേഷു ബന്ധിച്ചു ദു:ഖിയാൽ
ഭക്തിവൈരാഗ്യാദികൾ കൊണ്ടുടൻ വിവേകത്തി-
നെത്രയും കാരണമാകുന്നതും ദേഹമല്ലോ
എങ്ങനെ വിരക്തനായീടുന്നതും ചൊല്ലാം;
ഇങ്ങു ജന്തുക്കളെല്ലാം നശിച്ചുകാൺക കൊണ്ടും
ഇക്കണ്ട പ്രപഞ്ചമിതൊക്കെയും നശ്യമെന്ന-
തുൾക്കാമ്പിൽ വിചാരിച്ച വിവരം കേട്ടുകൊൾക:
മുന്നമുണ്ടായ ബ്രഹ്മാണ്ഡാദി ലോകങ്ങളൊന്നും
ഇന്നു കാണ്മാനില്ല കാണ്മതിൽ ചിലതെല്ലാം
നശിച്ചു കാൺകകൊണ്ടുമിന്നിനിക്കാണുന്ന ഭൂതം
നശിചീടുന്നു ലോക പ്രളയകാലത്തിങ്കൽ
ഇങ്ങനെയിരിക്കയാലുണ്ടാവുന്നവയൊക്കെ
നിങ്ങിനെ മായാമയം നശിച്ചീടുന്നു നൂനം;
ഭൂതവും വർത്തമാനവും ഭവിഷ്യൽ കാലത്രയം
ചേതസി നിത്യമല്ലെന്നറിഞ്ഞു വിവേകത്താൽ
സഞ്ചരിക്കുന്നു സദാ സന്ന്യാസ വൃത്തിയോടും
ചഞ്ചലവിഹീനനായെന്നതുമറികടോ !
ഭാര്യാപുത്രാർത്ഥപശുഗൃഹഭൃത്യാദികളാൽ
ഹാര്യനായ് സംഗിയായ്ക്കൊണ്ടതി പ്രീതനായീ
യാതൊരു പുമാൻ വർത്തിച്ചീടുന്നിതിവന്നുള്ളിൽ
ദ്വൈതമായീടും ബീജമായ് വരുമവൻ നൂനം.
വൃക്ഷധർമ്മത്തെപ്പോലെ ദേഹ ധർമ്മവുമെടോ !
വൃക്ഷം ബീജത്തിലടങ്ങീടുന്നതു പോലെ,
പുത്രമിത്രാദികൾ ദേഹമാം വൃക്ഷത്തിനു
വിത്തായതെന്നുമറിഞ്ഞീടുക നരപതേ !
ആയതെങ്ങനെയെന്നാൽ നാവിനു രസേ രസം;
ആയതു നേരം ഗുഹ്യം വിഷയമിച്ഛിക്കുന്നു;
കേൾക്കേണമെന്നു ശ്രോതം; ചൊല്ലണമെന്നു നാക്കും;
നോക്കേണമെന്നു നേത്രം; പോകേണമെന്നു പാദം;
ത്വക്കിനു സ്പർശമല്ലോ; പാണികൾ തൊടുവാനും;
മൂക്കിനു ഘ്രാണേശ്ചയും; ഭക്ഷണം വയറ്റിന്നും;
വിസർജ്ജിക്കേണമെന്നുമന്നേരം ഗുദത്തിനും;
ഉച്ഛാസം പ്രാണനപ്പോൾ; നിശ്വാസമപാനനും;
മനസ്സും സംശയിക്കും; ബുദ്ധി നിശ്ചയിച്ചീടും;
തനിച്ചു ചഞ്ചലിയ്ക്കും ചിത്തവുമതു നേരം;
ഞാനെന്നോരഭിമാനം നടിയ്ക്കുമഹങ്കാരം
ജ്ഞാനമോരോന്നു വേറെയറിവാനിച്ഛിച്ചിടും;
ശ്രോതങ്ങൾ നേത്രങ്ങളുമുദരം നാക്കും മൂക്കും
നേർത്തൊരു ത്വക്കും പ്രാണാനാപാനന്മാർ കരങ്ങൾ
മായാവൈഭവ കർമ്മ ശക്തിയാൽ ബഹിർ ഭാഗേ
ഒരോരു തരം ശ്രോതാദികളും തൃഷ്ണകൊണ്ടും
ഓരൊരൊ പ്രവർത്തിയാൽ ജീവനെ ഭ്രമിപ്പിക്കും
അതുമെന്തുപോലെന്നാൽ പത്നികളേറ്റമ്മുള്ള
പതിയെപ്പോലെ നാനാവിധമായലയുന്നു;
അതിനാൽ വിരക്തനായ് ശാന്തനായ് ശമദമ-
സാധനയുതനായ്പ്പെരുമാറുന്നു നൂനം.
ഈശ്വരൻ തന്റെ ശക്തികൊണ്ടജനായിബ്ഭവി-
ച്ചാശ്ചര്യം ബഹുവിധമുള്ള ലോകങ്ങളെ
സൃഷ്ടിച്ചിട്ടതിൻ ദേവ തിര്യങ് മാനുഷന്മാരെ
വിഷ്പങ്ങളിൽ വച്ചു രക്ഷിക്കുന്നതുമീശൻ.
ഈവണ്ണം ലോകദേഹാദികളേ സൃഷ്ടി ചെയ്തും
ആവോളമതിൽ ബന്ധിച്ചുടൻ രമിച്ചും
ബന്ധത്തെ ദു:ഖമാക്കിക്കാണിച്ചായതു കൊണ്ടു
സന്തതമുഷ്ണമാക്കിച്ചമച്ചു നീതികളാൽ
വൈരാഗ്യം പ്രപഞ്ചത്തിലുണ്ടാക്കി വിവേകവും
കാര്യകാരണ ശാസ്ത്രാദികളാൽ ബോധിപ്പിച്ചു
ജീവാത്മ പരമാത്മ ജഗദീശ്വരഭേദം
കേവലമൊന്നന്നുള്ള കൈവല്യ പദം ചേർന്നു
കൊള്ളുകയെന്നാജ്ഞാപിച്ചു തന്നതു മാനുഷകം
ദുർലഭമതു ലഭ്യമായീടും ഭോഗികൾക്ക്
മോക്ഷ്ത്തിലിച്ഛയില്ല വൈരാഗ്യാദിയുമില്ല
സക്ഷാൽ ജ്ഞാനവുമില്ലായിതു മായാവശാൽ
മോക്ഷ സാധ്യത്തിനായിട്ടുള്ളൊരു ദേഹം വൃഥാ
ഭരിച്ചു മൃത്യു വശം പ്രാപിക്കുന്നു മൂഢൻ;
അതിനാൽ മമ ദേഹം ഗുരുവെന്നറിക നീ.
സംഗേന വിഷയേഷു ബന്ധിച്ചു ദു:ഖിയാൽ
ഭക്തിവൈരാഗ്യാദികൾ കൊണ്ടുടൻ വിവേകത്തി-
നെത്രയും കാരണമാകുന്നതും ദേഹമല്ലോ
എങ്ങനെ വിരക്തനായീടുന്നതും ചൊല്ലാം;
ഇങ്ങു ജന്തുക്കളെല്ലാം നശിച്ചുകാൺക കൊണ്ടും
ഇക്കണ്ട പ്രപഞ്ചമിതൊക്കെയും നശ്യമെന്ന-
തുൾക്കാമ്പിൽ വിചാരിച്ച വിവരം കേട്ടുകൊൾക:
മുന്നമുണ്ടായ ബ്രഹ്മാണ്ഡാദി ലോകങ്ങളൊന്നും
ഇന്നു കാണ്മാനില്ല കാണ്മതിൽ ചിലതെല്ലാം
നശിച്ചു കാൺകകൊണ്ടുമിന്നിനിക്കാണുന്ന ഭൂതം
നശിചീടുന്നു ലോക പ്രളയകാലത്തിങ്കൽ
ഇങ്ങനെയിരിക്കയാലുണ്ടാവുന്നവയൊക്കെ
നിങ്ങിനെ മായാമയം നശിച്ചീടുന്നു നൂനം;
ഭൂതവും വർത്തമാനവും ഭവിഷ്യൽ കാലത്രയം
ചേതസി നിത്യമല്ലെന്നറിഞ്ഞു വിവേകത്താൽ
സഞ്ചരിക്കുന്നു സദാ സന്ന്യാസ വൃത്തിയോടും
ചഞ്ചലവിഹീനനായെന്നതുമറികടോ !
ഭാര്യാപുത്രാർത്ഥപശുഗൃഹഭൃത്യാദികളാൽ
ഹാര്യനായ് സംഗിയായ്ക്കൊണ്ടതി പ്രീതനായീ
യാതൊരു പുമാൻ വർത്തിച്ചീടുന്നിതിവന്നുള്ളിൽ
ദ്വൈതമായീടും ബീജമായ് വരുമവൻ നൂനം.
വൃക്ഷധർമ്മത്തെപ്പോലെ ദേഹ ധർമ്മവുമെടോ !
വൃക്ഷം ബീജത്തിലടങ്ങീടുന്നതു പോലെ,
പുത്രമിത്രാദികൾ ദേഹമാം വൃക്ഷത്തിനു
വിത്തായതെന്നുമറിഞ്ഞീടുക നരപതേ !
ആയതെങ്ങനെയെന്നാൽ നാവിനു രസേ രസം;
ആയതു നേരം ഗുഹ്യം വിഷയമിച്ഛിക്കുന്നു;
കേൾക്കേണമെന്നു ശ്രോതം; ചൊല്ലണമെന്നു നാക്കും;
നോക്കേണമെന്നു നേത്രം; പോകേണമെന്നു പാദം;
ത്വക്കിനു സ്പർശമല്ലോ; പാണികൾ തൊടുവാനും;
മൂക്കിനു ഘ്രാണേശ്ചയും; ഭക്ഷണം വയറ്റിന്നും;
വിസർജ്ജിക്കേണമെന്നുമന്നേരം ഗുദത്തിനും;
ഉച്ഛാസം പ്രാണനപ്പോൾ; നിശ്വാസമപാനനും;
മനസ്സും സംശയിക്കും; ബുദ്ധി നിശ്ചയിച്ചീടും;
തനിച്ചു ചഞ്ചലിയ്ക്കും ചിത്തവുമതു നേരം;
ഞാനെന്നോരഭിമാനം നടിയ്ക്കുമഹങ്കാരം
ജ്ഞാനമോരോന്നു വേറെയറിവാനിച്ഛിച്ചിടും;
ശ്രോതങ്ങൾ നേത്രങ്ങളുമുദരം നാക്കും മൂക്കും
നേർത്തൊരു ത്വക്കും പ്രാണാനാപാനന്മാർ കരങ്ങൾ
മായാവൈഭവ കർമ്മ ശക്തിയാൽ ബഹിർ ഭാഗേ
ഒരോരു തരം ശ്രോതാദികളും തൃഷ്ണകൊണ്ടും
ഓരൊരൊ പ്രവർത്തിയാൽ ജീവനെ ഭ്രമിപ്പിക്കും
അതുമെന്തുപോലെന്നാൽ പത്നികളേറ്റമ്മുള്ള
പതിയെപ്പോലെ നാനാവിധമായലയുന്നു;
അതിനാൽ വിരക്തനായ് ശാന്തനായ് ശമദമ-
സാധനയുതനായ്പ്പെരുമാറുന്നു നൂനം.
ഈശ്വരൻ തന്റെ ശക്തികൊണ്ടജനായിബ്ഭവി-
ച്ചാശ്ചര്യം ബഹുവിധമുള്ള ലോകങ്ങളെ
സൃഷ്ടിച്ചിട്ടതിൻ ദേവ തിര്യങ് മാനുഷന്മാരെ
വിഷ്പങ്ങളിൽ വച്ചു രക്ഷിക്കുന്നതുമീശൻ.
ഈവണ്ണം ലോകദേഹാദികളേ സൃഷ്ടി ചെയ്തും
ആവോളമതിൽ ബന്ധിച്ചുടൻ രമിച്ചും
ബന്ധത്തെ ദു:ഖമാക്കിക്കാണിച്ചായതു കൊണ്ടു
സന്തതമുഷ്ണമാക്കിച്ചമച്ചു നീതികളാൽ
വൈരാഗ്യം പ്രപഞ്ചത്തിലുണ്ടാക്കി വിവേകവും
കാര്യകാരണ ശാസ്ത്രാദികളാൽ ബോധിപ്പിച്ചു
ജീവാത്മ പരമാത്മ ജഗദീശ്വരഭേദം
കേവലമൊന്നന്നുള്ള കൈവല്യ പദം ചേർന്നു
കൊള്ളുകയെന്നാജ്ഞാപിച്ചു തന്നതു മാനുഷകം
ദുർലഭമതു ലഭ്യമായീടും ഭോഗികൾക്ക്
മോക്ഷ്ത്തിലിച്ഛയില്ല വൈരാഗ്യാദിയുമില്ല
സക്ഷാൽ ജ്ഞാനവുമില്ലായിതു മായാവശാൽ
മോക്ഷ സാധ്യത്തിനായിട്ടുള്ളൊരു ദേഹം വൃഥാ
ഭരിച്ചു മൃത്യു വശം പ്രാപിക്കുന്നു മൂഢൻ;
അതിനാൽ മമ ദേഹം ഗുരുവെന്നറിക നീ.
തുടരും....
No comments:
Post a Comment