ഗുരു മുപ്പത്തിയൊന്നാം ഭാഗം ( പിംഗലെയെന്ന ഗുരു... തുടർച്ച )
സകല അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളേയും തിരിച്ചറിഞ്ഞ് ഭൗതിക ജീവിതത്തിനതീതമായ ഒരു ആത്മീയ ജീവിതത്തിലേയ്ക്കും അതു വഴി നിത്യാനന്ദത്തിലേയ്ക്കും എത്തിച്ചേരുവാനുമാണ് പിംഗലയെന്ന വേശ്യ സ്ത്രീയുടെ അനുഭവത്തിലൂടെ അവധൂതൻ യദുവിനും ശ്രീകൃഷ്ണഭഗവാൻ ഉദ്ധവനും ... വ്യാസൻ നമ്മുക്കെല്ലാവർക്കും പകർന്നു തരുന്ന ആത്മീയ ജ്ഞാനം.. ഈശ്വരൻ എന്ന പ്രപഞ്ച ശക്തി എന്താണന്നും അതിലേയ്ക്കെത്തേണ്ട കാരണം എന്തെന്നും അതെവിടെയാണുള്ളതെന്നുമുള്ള സാധാരണക്കാരന്റെ സംശയത്തിനൊരുത്തരം പോലെയാണ് ഈയൊരു കഥയിലൂടെ വളരെ ലളിതമായി ഉപദേശിക്കുന്നത്. ആത്മീയ ജ്ഞാനം നേടിയ സകലുരുടെയും അത്യന്തിക ലക്ഷ്യം മോക്ഷമാണ്. അതിനായി നമ്മൾ ആരെന്ന തിരിച്ചറിവാണ് ആദ്യമായുണ്ടാകേണ്ടത്. മാത്രമല്ല ഉള്ളിന്റെയുള്ളിൽ സകലതിനും സാക്ഷിയായി മൂകമായിരിക്കുന്ന ആത്മീയ ചൈതന്യമാണ് ദൈവ സങ്കല്പത്തിൽ ആദ്യമായി തിരിച്ചറിയേണ്ടത്. ഇവിടെ പരബ്രഹ്മ ചൈതന്യമായ പരമാത്മാവിനെ നിസ്സാർത്ഥസ്നേഹത്തോടെ യാതൊരു വിധ ഉപാധികളുമില്ലാതെ പരിലാളിക്കുന്ന ജീവാത്മായ ഭാര്യയുടെ ഭർത്താവായാണ് ഉപമിക്കുന്നത്. എന്നാൽ ആ ഭർത്താവിനെ ശ്രദ്ധിക്കാതെ അല്ലെങ്കിൽ തിരിച്ചറിയുക പോലും ചെയ്യാതെ പുറത്തുള്ള സുഖങ്ങൾ കാംക്ഷിക്കുമ്പോൾ അവയെല്ലാം നാശത്തിലേയ്ക്കും ദു:ഖത്തിലേയ്ക്കുമാണ് കൊണ്ടു ചെന്നെത്തിക്കുന്നത്. കാരണം അവയൊന്നും ശ്വാശ്വതമല്ലെന്നു മാത്രമല്ല യൗവനത്തിന്റെ തിളക്കം നശിച്ച് വാർദ്ധക്യത്തിലേയ്ക്കു കടക്കുന്നതോടെ ഇപ്പറഞ്ഞ ബാഹ്യ സുഖങ്ങളായ താത്കാലിക കാമുകന്മാർ സകലരും നമ്മെ ഉപേക്ഷിച്ചു പോകുമ്പോൾ .. ആരുമാരുമില്ലാതെ അലയേണ്ടി വരുമ്പോൾ ചെയ്ത തെറ്റിനെയെല്ലാം മറന്ന് ഒരു പുഞ്ചിരിയോടെ സ്നേഹവായ്പ്പാൽ നമ്മെ പുണരുന്ന ആ ഭർത്താവ് ഭൗതികസുഖങ്ങൾക്കപ്പൂറമായ അനശ്വരമായ ദിവ്യാനുഭൂതി തന്ന് സ്വാന്തനിപ്പിക്കുന്നു. എന്നാൽ ആ ദിവ്യ സ്നേഹത്തെ ആദ്യമേ തന്നെ തിരിച്ചറിഞ്ഞ് അതുമായൊരു ആത്മബന്ധം സ്ഥാപിച്ചെടുക്കാനായാൽ ഈ അമൂല്യമായ മനുഷ്യ ജീവിതം ആവോളം ആസ്വദിക്കാനും അതിലെ അനശ്വരമായ ആത്മീയ സുഖം അനുഭവിക്കാനും സാധിക്കുന്നതായിരിക്കും.
ഗൃഹസ്ഥന്മായാവരെല്ലാം ദുർമാർഗ്ഗത്തിലൂടെയുള്ള താത്കാലിക സുഖങ്ങളെ ഉപേക്ഷിച്ച് ഞാൻ എന്ന ഭാവത്തെ കളഞ്ഞ് കിട്ടുന്നതു ഭുജിച്ച് കിട്ടാത്തതിനെപ്പറ്റി ചിന്തികാതെ കഴിയുമ്പോൾ സംസാരസാഗരത്തിലെ മിക്ക ദു:ഖങ്ങൾക്കും അറുതി വരുന്നതായിരിക്കും. അങ്ങനെയാവുമ്പോൾ പ്രകൃതിയെന്ന ഈശ്വര ചൈതന്യം അനുകൂലമാവുകയും അതിന്റെ പ്രസാദം ഉണ്ടാവുകയും ചെയ്യുന്നതായിരിക്കും. അല്ലാത്തവർ അമിതഭോഗത്താലും കീട്ടാത്തതിലുള്ള മോഹഭംഗങ്ങളാലും ദു:ഖിതരായി അന്ധകാരത്തിലലഞ്ഞ് അജ്ഞതയുടെ അന്ധകൂപത്തിൽ വീണ് നശിച്ചു പോകുന്നു. ജീവനെ ഈശ്വരനായിക്കാണ്ട് പരമാത്മാവും ജീവാത്മാവും അതിന്റെ സംബന്ധികളായ വിഷയങ്ങളും എല്ലാം ഒന്നു തന്നെയെന്ന ജ്ഞാനത്തിനെയാണ് യഥാർത്ഥ ജ്ഞാനമായിക്കാണൂന്നത്. അങ്ങനെയുള്ളവനെ വെളിച്ചം വരുമ്പോൾ ഇരുട്ട് താനെ അകന്നു പോകുന്നതു പോലെ യാതൊരു അന്ധകാരവും ബാധിക്കയില്ല. ജീവനുള്ളതിലും ജീവനില്ലാത്തതിലുമെല്ലാം ജീവന്റെ തുടിപ്പായി ഈശ്വര ചൈതന്യം നില നിൽക്കുന്നു. ചലനമില്ലത്തതെന്നു നമ്മുക്കു തോന്നുന്ന എല്ലാറ്റിന്റെയും ഉള്ളിന്റെ ഉള്ളിൽ സൂക്ഷ്മരൂപത്തിൽ സൗരയൂഥ സമാനമായ കേന്ദ്രങ്ങളും ഭ്രമണങ്ങളും എല്ലാം നിർവിഘ്നം നടന്നു കൊണ്ടിരിക്കുന്നു.
സകല ജീവജാലങ്ങളുടേയും ജീവനായ പരമാത്മാവ് നമ്മൂടെയെല്ലാം ഉള്ളിൽ ഒരു പരിധി വരെ ശരിയും തെറ്റും ചൂണ്ടിക്കാണ്ടി എന്നാൽ ഒന്നിലും യാതൊരു നിർബന്ധങ്ങളുമില്ലാതെ ഏതു തെറ്റുകുറ്റങ്ങൾ ചെയ്താൽ പ്പോലും അതിനെയൊന്നും ഗൗനിക്കാതെ നാം എന്ന ജീവിയുടെ നില നില്പിനായുള്ള സകല പ്രവർത്തികളേയും നടത്തി അതിനെ നിയന്ത്രിച്ച് മുന്നോട്ടു കൊണ്ടു പോകുന്നു. സ്നേഹ പരിലാളന കാമ വികാരങ്ങളും അവയുടെ ഭൗതിക സുഖങ്ങളു, ധന്മ് കൊടുത്ത് അലപനേരത്തേയ്ക്ക് വാങ്ങുന്ന നിമിഷ കാമുകന്മാർ നൽകുന്ന പരിലാളനങ്ങളും വികാരപ്രകടനങ്ങളുമെല്ലാം കപടവും നൈമിഷികവുമാണെന്ന തിർച്ചറിവാണ് പിംഗലയ്ക്ക് രണ്ടു കാമുകന്മാരാൽ വില പേശേണ്ടി വന്നപ്പോൾ ബോദ്ധ്യപ്പെട്ടത്. ഈ അദ്ധ്യാന്മതത്വത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിക്കൊടുത്തത് പിംഗലയെന്ന വേശ്യസ്ത്രീയുടെ ജീവിതത്തിൽ നിന്നായതു കൊണ്ട് പിംഗലെയേയും അദ്ദേഹം ഒരു ഗുരുവായിക്കാണുകയായിരുന്നു.
അധികം ജനങ്ങളും യൗവനത്തിന്റെ തിളപ്പിൽ സകലതു മറന്ന് ഭൗതികമായ സുഖങ്ങൾക്കു പിന്നാലെ വൃഥാ പരക്കം പായുന്നു. ഭുതികങ്ങളായ സകല സുഖങ്ങളും നൈമിഷികമാണെന്നിരിക്കെ ഒരിക്കലും ഒന്നിലും തൃപ്തിയാവാതെ ധനത്തിനായി പുതു കാമുകന്മാരെയന്വേഷിച്ച് നടക്കുന്ന പിംഗലയെപ്പോലെ പുതിയ സുഖങ്ങൾക്കായി അലഞ്ഞുതിരിയികയും ഒടുവിൽ യൗവനം ഒടുങ്ങി വാർദ്ധക്യത്തിൽ എത്തുമ്പോൾ ഇപ്പറഞ്ഞ യാതൊരു ബാഹ്യ സുഖങ്ങളൂം അറപ്പോടെ മാറി നിൽക്കുംപ്പോള് മാത്രമാണ് നാം എന്താണെന്ന യഥാർത്ഥ ബോധത്തിലേയ്ക്കു നമ്മെ നയിക്കുന്നതും അതിലൂടെ അകത്ത് ആദ്യമേ മുതലുണ്ടായിരുന്ന പരമാത്മാവിനെ നാം ആശ്രയിച്ച് നാമെന്ന ജീവാത്മാവും പരമാത്മാവും മാത്രമുള്ള ഒരു അവസ്ഥയിലെത്തുന്നതും. അങ്ങനെ നമ്മൂടെയുള്ളിലുള്ള ഈശ്വരനെ തിർച്ചറിയാതെ അതിനെ പ്രസാദിപ്പിക്കാതെ പുറത്തുള്ള ദേവന്മാരെത്തേടിപ്പോകുന്നതും അവ്അരിൽ നിന്നും ലഭിക്കുന്ന സുഖ സൗകര്യ്യളുമെല്ലാം അല്പകാലത്തേയ്ക്കും മാത്രമുള്ളതും നഷ്ടബോധത്തിന്റെ ഉമിത്തീയിൽ ദഹിപ്പിക്കുന്നതുമാണ്. എന്നാൽ നമ്മിലുള്ള ഈശ്വരനെ തിർച്ചറിഞ്ഞ് ആ മഹാ ചൈതന്യത്തെ പൂജിക്കുവാൻ തുടങ്ങിയാൽ സുദീർഘവും സന്തോഷകരവും ശാന്തിയുമുള്ള ഒരു ജീവിതം സാധ്യമാകുമെന്ന മഹാതത്ത്വമാണ് നമ്മെ ഇവിടെ ജഗദ്ഗുരു ഭഗവാൻ ശ്രീകൃഷ്ണൻ പഠിപ്പിക്കുന്നത്...
മന്നവാ ! വഴിപോലെ കേട്ടു കൊള്ളുക ഭവാൻ'
ഗൃഹസ്ഥന്മാരയവർ ദുർമാർഗ്ഗാശയെ ത്യജി-
ച്ചഹങ്കാരത്തെ വിട്ടങ്ങീശ്വരാനുഗ്രഹത്താൽ
വരുന്ന ഭോജ്യങ്ങളെ ബ്ഭുജിച്ചു, വരാത്തതിൽ
ഒരു നേരവും ചിന്തകൂടാതെ വസിക്കണം.
എങ്കിലീശ്വരൻ തന്റെ തുഷ്ടിയുണ്ടാകുമപ്പോൾ
പങ്കങ്ങളകന്നീടുമീശ്വരപ്രസാദത്താൽ
പിന്നെയുമീശ്വരനെശ്ശരണം പ്രാപിക്കണ-
മെന്നു വേദോക്തമതുപോലെ ഞാനിനി നിത്യം
സന്തുഷ്ടയായി യതാലാഭേന ജീവിക്കുന്നോൻ
ചിന്തയില്ലതെ മുനിവാഴുന്ന പോലെതന്നെ
ആത്മനമാത്മാവിനാൽ കണ്ടു ഞാൻ രമിക്കുന്നു
ആത്മാവെയറിയാതെ സംസാരകൂപേ നിത്യം
പതിതമായി വിഷയേന്ദ്രീയ വ്യാപേരണ
സതതം കാലാഹിയാൽ ഗ്രസ്ഥമായിരിക്കുന്ന
ജീവനെയീശ്വരനല്ലാതെ കണ്ടൊരുവർക്കു-
മാവതുമില്ല രക്ഷിച്ചീടുവാനിഹ ലോകേ
പരമാത്മാവാകുന്നോരീശ്വരൻ തനെ വേണം
പരമാത്മാവെ രക്ഷിച്ചീടുവാൻ മറ്റില്ലാരും;
ജീവാത്മാ പരമാത്മാ രണ്ടുമൊന്നെന്നു കണ്ടു
ഭാവാനുഭാവസ്വാത്മാ രണ്ടുമൊന്നെന്നു നൂനം.
അഖിലങ്ങളെയറിഞ്ഞീടുന്നൊരറിവാത്മാ;
നിഖിലപദാർത്ഥങ്ങളാത്മാനമറിവീല !
ഈയറിവിനേയും കാലാഹിയിൽ ഗ്രസ്തമായ
ഈ ജഗത്തേയുമറിഞ്ഞീടുന്നതാത്മജ്ഞാനം
അപ്രമത്തനായവൻ നിരഹങ്കാരനായി
വിഭ്രമഹീനം പരമാർത്ഥാത്മജ്ഞാനയോഗി.
ഇങ്ങനെ പലതരം ചിന്തിച്ചു പറഞ്ഞിതു
പിംഗലയായ വേശ്യാനാരിയും നൃപോത്തമ !
ഇത്തരം പ്രവൃത്തയായ്ക്കന്തതർഷജയായ
ചിത്തദുർവിഷയാശാവൃത്തിയെച്ഛേദിച്ചവൾ
അധികം ശമവൃത്യാ കിടക്കും മണീയറ-
യതിലകംപൂക്കു മെല്ലവേ ശയിപ്പാനായ്;
ദുർവിഷയാശയല്ലോ പരമദു:ഖപ്രദം;
ദുർവിഷയാശത്യാഗം നൈരാശ്യം സുഖപ്രദം;
അതിനാൽ വേശ്യയായ പിംഗൽനാമാനാരി
മതിയിൽ ദു:ഖപ്രദമായ കാന്താശവിട്ടു
സുൽഹമാകുന്ന വണ്ണം കിടന്നുറങ്ങിനാൾ;
അകമേയൊരുഗുരു പിംഗലയെന്നോർത്തു ഞാൻ
ഗൃഹസ്ഥന്മാരയവർ ദുർമാർഗ്ഗാശയെ ത്യജി-
ച്ചഹങ്കാരത്തെ വിട്ടങ്ങീശ്വരാനുഗ്രഹത്താൽ
വരുന്ന ഭോജ്യങ്ങളെ ബ്ഭുജിച്ചു, വരാത്തതിൽ
ഒരു നേരവും ചിന്തകൂടാതെ വസിക്കണം.
എങ്കിലീശ്വരൻ തന്റെ തുഷ്ടിയുണ്ടാകുമപ്പോൾ
പങ്കങ്ങളകന്നീടുമീശ്വരപ്രസാദത്താൽ
പിന്നെയുമീശ്വരനെശ്ശരണം പ്രാപിക്കണ-
മെന്നു വേദോക്തമതുപോലെ ഞാനിനി നിത്യം
സന്തുഷ്ടയായി യതാലാഭേന ജീവിക്കുന്നോൻ
ചിന്തയില്ലതെ മുനിവാഴുന്ന പോലെതന്നെ
ആത്മനമാത്മാവിനാൽ കണ്ടു ഞാൻ രമിക്കുന്നു
ആത്മാവെയറിയാതെ സംസാരകൂപേ നിത്യം
പതിതമായി വിഷയേന്ദ്രീയ വ്യാപേരണ
സതതം കാലാഹിയാൽ ഗ്രസ്ഥമായിരിക്കുന്ന
ജീവനെയീശ്വരനല്ലാതെ കണ്ടൊരുവർക്കു-
മാവതുമില്ല രക്ഷിച്ചീടുവാനിഹ ലോകേ
പരമാത്മാവാകുന്നോരീശ്വരൻ തനെ വേണം
പരമാത്മാവെ രക്ഷിച്ചീടുവാൻ മറ്റില്ലാരും;
ജീവാത്മാ പരമാത്മാ രണ്ടുമൊന്നെന്നു കണ്ടു
ഭാവാനുഭാവസ്വാത്മാ രണ്ടുമൊന്നെന്നു നൂനം.
അഖിലങ്ങളെയറിഞ്ഞീടുന്നൊരറിവാത്മാ;
നിഖിലപദാർത്ഥങ്ങളാത്മാനമറിവീല !
ഈയറിവിനേയും കാലാഹിയിൽ ഗ്രസ്തമായ
ഈ ജഗത്തേയുമറിഞ്ഞീടുന്നതാത്മജ്ഞാനം
അപ്രമത്തനായവൻ നിരഹങ്കാരനായി
വിഭ്രമഹീനം പരമാർത്ഥാത്മജ്ഞാനയോഗി.
ഇങ്ങനെ പലതരം ചിന്തിച്ചു പറഞ്ഞിതു
പിംഗലയായ വേശ്യാനാരിയും നൃപോത്തമ !
ഇത്തരം പ്രവൃത്തയായ്ക്കന്തതർഷജയായ
ചിത്തദുർവിഷയാശാവൃത്തിയെച്ഛേദിച്ചവൾ
അധികം ശമവൃത്യാ കിടക്കും മണീയറ-
യതിലകംപൂക്കു മെല്ലവേ ശയിപ്പാനായ്;
ദുർവിഷയാശയല്ലോ പരമദു:ഖപ്രദം;
ദുർവിഷയാശത്യാഗം നൈരാശ്യം സുഖപ്രദം;
അതിനാൽ വേശ്യയായ പിംഗൽനാമാനാരി
മതിയിൽ ദു:ഖപ്രദമായ കാന്താശവിട്ടു
സുൽഹമാകുന്ന വണ്ണം കിടന്നുറങ്ങിനാൾ;
അകമേയൊരുഗുരു പിംഗലയെന്നോർത്തു ഞാൻ
..തുടരും...
No comments:
Post a Comment