ഗുരു ( മുപ്പത്തി രണ്ടാം ഭാഗം )
കുരരകം ( ഞാറപ്പക്ഷി - പൊന്മാൻ ) പഠിപ്പിച്ച തത്ത്വം
ആഗ്രഹങ്ങളുടെ ചരടിൽ നിന്നുള്ള പിടി വിടാതെ മനുഷ്യനു മുക്തിമാർഗ്ഗമില്ല. ആഗ്രങ്ങളുടെ കാന്തികശക്തി മനുഷ്യനെ മരണം വരേയും വലിച്ചു കൊണ്ടു പോകുന്നു. ആഗ്രഹങ്ങൾ സ്വപ്നങ്ങളായും സ്വപ്നങ്ങൾ ലക്ഷ്യങ്ങളായു ലക്ഷ്യങ്ങൾ പദ്ധതികളായും പദ്ധതികൾ പ്രവർത്തികളായും പ്രവർത്തികൾ സൃഷ്ടികളായും മാറുന്നു. സകല മൃഗങ്ങളേയും പോലെ വനത്തിൽ ജീവിച്ചിരുന്ന മനുഷ്യന്റെ സുഖ സൗകര്യങ്ങളോടുള്ള അടങ്ങാത്ത ആർത്തി ചൊവ്വാ പരിവേഷണ പേടകത്തിൽ വരെ ചെന്നെച്ചിരിക്കുന്നു. അപ്പോൾ ആഗ്രഹങ്ങളും അവയുടെ അത്ഭുത മഹാശക്തിയുമെല്ലാം മനവരാശിയുടെ മസ്തിഷ്ക വളർച്ചയിൽ നിണ്ണായക പങ്കു വഹിക്കുന്നു. അപ്പോൾ ആഗ്രഹങ്ങൾ ഇല്ലാഞ്ഞാൽ മനുഷ്യൻ മറ്റെലാം മൃഗങ്ങളേയും പോലെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നു. എന്നാൽ ആധുനിക മനുഷ്യൻ ഒരിക്കൽ അവൻ ഭയപ്പെട്ടിരുന്ന അഗ്നിയെ കീശയിലാക്കി കൊണ്ടു നടക്കാനും അതിനെ ആവശ്യാനുസരണം വിനിയോഗിക്കുവാനും നിയന്ത്രിക്കാനുമുള്ള വിദ്യ വശത്താക്കിയെന്നതു മാത്രമല്ല സകല കാലാവസ്ഥയെയും തന്റെ കിടപ്പുമുറിയിൽ ബന്ധിച്ചു നിറുത്തിയിരിക്കുന്നു. അപ്പോൾ ആഗ്രഹങ്ങളില്ലെങ്കിൽ മനുഷ്യൻ മനുഷ്യനല്ലാതായിത്തീരുന്നു. എന്നാൽ ആഗ്രഹങ്ങൾ വർദ്ധിക്കുമ്പോൾ ആവശ്യങ്ങൾക്കറത്തേയ്ക്കു കടക്കുന്നു. അപ്പോൾ അത് അനർഹമായതിലേയ്ക്കു ആകർഷിക്കുകയും അതിനെ പിടിച്ചടുക്കാനുള്ള അടങ്ങാത്ത ത്വരയിൽ വിവേകത്തിനെ അടിയറവെയ്ക്കുന്നു. വിവേകം നഷ്ടപ്പെടുമ്പോൾ അതിക്രമങ്ങളിലേയ്ക്കും മോഹഭംഗങ്ങളിലേയ്ക്കും അതു വഴി തീരാദു:ഖത്തിലേയ്ക്കും ചെന്നു വീഴുന്നു. അത്യാഗ്രഹം മനസ്സിൽ നിന്നും പൂർണ്ണമായും തുടച്ചു നീക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അതിലും ദു:ഖദായകമാണ് പ്രിയാഗ്രഹങ്ങൾ. സ്വന്തമെന്നു കരുതി സ്നേഹിക്കുന്ന പലതും അന്യാധീനപ്പെടുമ്പോൾ മനസ്സു ആഴമേറിയ ദു:ഖക്കയത്തിലേയ്ക്കു കൂപ്പുകുത്തുന്നു. ഒരിക്കലും കരകയറാനാവത്തവിധം ആ തീരാദു:ഖത്താൽ സ്വയം നഷ്ടപ്പെടുന്നു. എന്റൃതെന്നു കരുതി പ്രിയത്തോടെ മുറുകേപ്പിടിച്ചിരിക്കുന്നവ മറ്റുള്ളവരാൽ കവർന്നെടുക്കപ്പെട്ടാൽ ആ ഒരു ചെറിയ മാംസ ഖണ്ഡത്തിനുവേണ്ടി സ്വന്തം ശരീരത്തിലെ മാംസ്മ് പോലും നഷ്ടപ്പെടുന്ന വാനരന്റെ അവസ്ഥയാണുണ്ടാകുന്നത്. ഈയൊരു ജ്ഞാനം പകർന്നു കിട്ടാൻ അവധൂതൻ കണ്ടെത്തിയത് ഒരു പൊന്മാനിനെയായിരുന്നു. പൊന്മാനു കിട്ടിയ ചെറു മാംസക്കഷണം തന്റേതെന്നു അഹങ്കരിച്ച് ഭക്ഷിക്കുവാൻ തുടങ്ങുമ്പോൾ പരുന്തുകളും മറ്റു അനേകം പക്ഷികളുമെല്ലാം ചുറ്റും കൂടുകയും പൊന്മാനുമായി കടിപിടി കൂടുകയും ഒടുവിൽ ആ പൊന്മാനെത്തെന്നെ കൊത്തിക്കീറി തിന്നുകയും ചെയ്യുന്ന കാഴ്ചയാണ് അവധൂതന് ഇങ്ങനെയൊരു തഥ്വം മനസ്സിലാക്കിക്കൊടുത്തത്. ധനം, പുത്ര പൗത്രാതികൾ, ഭാര്യ..... സ്വന്തമെന്നു കരുതി പിടിച്ചു വെച്ചിരിക്കുന്നവയുടെ വേർപാട് സാധാരണമ്നുഷ്യന് താങ്ങുവാൻ സാദ്ധ്യമല്ല. അതു മൂലം അഗാധമായ ദു:ഖക്കയത്തിൽ മുങ്ങിത്താഴ്ന്ന് കുരരകത്തിനെപ്പോലെ സ്വയം നശിക്കുന്നു. പ്രിയാഗ്രഹങ്ങളെയൊന്നും വേണ്ടെന്നു വെച്ച് സകലതും ഉപേക്ഷിക്കുവാനല്ല. മറിച്ച് അവയോടുള്ള അമിതമായ ആത്മബന്ധം കുറച്ച് ലഭ്യമായതു ലഭ്യമാകുന്ന പോലെ അനുഭവിച്ച് ലഭ്യമല്ലാത്തപ്പോൾ അവയെപ്പറ്റിയോർത്തു സമയം പാഴാക്കാത്തവനു മാത്രമേ യഥാർത്ഥ യോഗിയാകുവാൻ സാധിക്കയുള്ളു. അങ്ങനെയുള്ളവനു മാത്രമേ ഏകാഗ്രമായ മനസ്സും അതിലുടെ നിർവിഘ്നമായ ധ്യാന പാഠങ്ങളും വശത്താക്കുവാനും ലൗകിക ജീവിതത്തിൽ നിന്നുള്ള മുക്തിയും പുനർജ്ജന്മങ്ങളിൽ നിന്നുള്ള മോക്ഷവും ലഭിക്കുകയുള്ളു.
ചിത്തത്തിലത്യാഗ്രഹം മർത്ത്യന്മാർക്കതി ദു:ഖം
എത്രയൗം പ്രിയാഗ്രഹം ദേഷമെന്നറിയുന്ന-
തുത്തമൻ വിദ്വാനവനനന്ത സുഖം പ്രാപി-
ച്ചത്തലൊക്കവേ തീർന്നു സൗഖ്യമായ് വരും നൂനം.
എങ്ങനെ പ്രിയമോഹം ദോഷമാകുന്നുവെന്നാൽ
മംഗലമതേ! ഒരു വാനര കഥ കേൾക്ക:
പണ്ടൊരു വാനരന്റെ കരത്തിൽ മാംസഖണ്ഡം
കണ്ടപ്പോൾ പരുന്താതി പക്ഷികളൊക്കെക്കൂടി
വാനരകരാൽ മാംസം വാരിയ നേരത്തിങ്കൽ
വാനരകരാൽ മാംസ ഖണ്ഡം മുറുക്കിപ്പീടിക്കയാൽ
വക്രതുണ്ഡങ്ങൾ നഖപങ്‌ക്തികൾ കൊണ്ടുമേറ്റം
വക്ത്രവും കീറി രക്തഭൂഷിതനായി കപി;
അന്നേരം കരസ്തമാം മാംസവും സ്വ മാംസവു-
മൊന്നിച്ചു പക്ഷിഗണം ഭക്ഷിച്ചങ്ങൊക്കെപ്പോയാർ.
പിന്നേയുമിതു പോലെ മുന്നമങ്ങൊരു പക്ഷി-
തന്നുടെ കരേ മാംസം കണ്ടു പക്ഷികളെല്ലാം
ചെന്നുടൻ മാംസം വലിച്ചിഴച്ചു കടിച്ചവർ
കൊന്നിതു കുരരത്തെ മറ്റുള്ള പക്ഷികളും
എന്നതു പോലെ വിഷയാശയോടേറ്റം കൂടി-
ട്ടൊന്നുമേ വിഷയത്തെ ത്യജിച്ചീടാതെ പുമാൻ-
തന്നുടെ പ്രാണനാശാദ്യനർത്ഥ ദു:ഖാദികൾ
വന്നനുഭൂതമാകുമില്ല സംശയമേതും
എന്നതു കൊണ്ടു മാംസമയമായിരിക്കുന്ന
തന്നുടെ ദേഹ പുത്രാദികളത്രാദികളാലും
മോഹം വർദ്ധിച്ചീടുന്ന ജനങ്ങൾക്കൊരുനാളും
ശോക നാശവും വരാ മോക്ഷവും വരാനൂനം.
സകലവുമീശ്വരങ്കലർപ്പിച്ചു വരുന്നൊരു
സുഖത്തെപ്രാപിക്കേണമല്ലായ്കിൽ സുഖം വരാ,
അതുകൊണ്ടെനിക്കൊരു ഗുരുവാം കുരരവും.
എത്രയൗം പ്രിയാഗ്രഹം ദേഷമെന്നറിയുന്ന-
തുത്തമൻ വിദ്വാനവനനന്ത സുഖം പ്രാപി-
ച്ചത്തലൊക്കവേ തീർന്നു സൗഖ്യമായ് വരും നൂനം.
എങ്ങനെ പ്രിയമോഹം ദോഷമാകുന്നുവെന്നാൽ
മംഗലമതേ! ഒരു വാനര കഥ കേൾക്ക:
പണ്ടൊരു വാനരന്റെ കരത്തിൽ മാംസഖണ്ഡം
കണ്ടപ്പോൾ പരുന്താതി പക്ഷികളൊക്കെക്കൂടി
വാനരകരാൽ മാംസം വാരിയ നേരത്തിങ്കൽ
വാനരകരാൽ മാംസ ഖണ്ഡം മുറുക്കിപ്പീടിക്കയാൽ
വക്രതുണ്ഡങ്ങൾ നഖപങ്‌ക്തികൾ കൊണ്ടുമേറ്റം
വക്ത്രവും കീറി രക്തഭൂഷിതനായി കപി;
അന്നേരം കരസ്തമാം മാംസവും സ്വ മാംസവു-
മൊന്നിച്ചു പക്ഷിഗണം ഭക്ഷിച്ചങ്ങൊക്കെപ്പോയാർ.
പിന്നേയുമിതു പോലെ മുന്നമങ്ങൊരു പക്ഷി-
തന്നുടെ കരേ മാംസം കണ്ടു പക്ഷികളെല്ലാം
ചെന്നുടൻ മാംസം വലിച്ചിഴച്ചു കടിച്ചവർ
കൊന്നിതു കുരരത്തെ മറ്റുള്ള പക്ഷികളും
എന്നതു പോലെ വിഷയാശയോടേറ്റം കൂടി-
ട്ടൊന്നുമേ വിഷയത്തെ ത്യജിച്ചീടാതെ പുമാൻ-
തന്നുടെ പ്രാണനാശാദ്യനർത്ഥ ദു:ഖാദികൾ
വന്നനുഭൂതമാകുമില്ല സംശയമേതും
എന്നതു കൊണ്ടു മാംസമയമായിരിക്കുന്ന
തന്നുടെ ദേഹ പുത്രാദികളത്രാദികളാലും
മോഹം വർദ്ധിച്ചീടുന്ന ജനങ്ങൾക്കൊരുനാളും
ശോക നാശവും വരാ മോക്ഷവും വരാനൂനം.
സകലവുമീശ്വരങ്കലർപ്പിച്ചു വരുന്നൊരു
സുഖത്തെപ്രാപിക്കേണമല്ലായ്കിൽ സുഖം വരാ,
അതുകൊണ്ടെനിക്കൊരു ഗുരുവാം കുരരവും.
തുടരും.....
No comments:
Post a Comment