Saturday, 26 April 2014

ഗുരു ( പതിനാറാം ഭാഗം )

ഗുരു ( പതിനാറാം ഭാഗം )
സനാതന ധർമ്മത്തിലെ അദ്വൈത സങ്കല്പത്തിന്റെ ആടിസ്ഥാനം അവ്യക്തം, മഹത്, അഹങ്കാരാദി തത്ത്വങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. അവ്യക്തമായ ഭഗവത് ചൈതന്യം അഥവ ഈശ്വരൻ എന്ന തത്ത്വം മഹത്തരവും ഞാൻ തന്നെ എന്ന തിരിച്ചറീവുമാണ്. അവ്യക്തനായ ഈശ്വരനും ഞാനും ഒന്നു തന്നെയാണെന്നും അത് സകല ചരാചരങ്ങളേയും ഒരു പോലെ ബാധിക്കുന്ന തത്ത്വവുമാണെന്ന തിരിച്ചറിവു തന്നെയാണ് ആദ്യമായുണ്ടാവകേണ്ടത്. അവ്യക്തനും അദൃശനും സ്ത്രീപുരുഷലിംഗഭേദങ്ങൾക്കെല്ലാം അതീതവും ആദിയും അന്തവും ഇല്ലാതെ കാലത്തെ അതിജീവിച്ച് സകല ചരാചരങ്ങളിലും "ഞാൻ" എന്ന ഭാവത്തെ കൊടുക്കുന്നതും സകലതും തന്റെയുള്ളിലും സകലതിന്റേയും ഉള്ളിലിരിക്കുന്നതുമായ ചൈതന്യം അതാണ് ഈശ്വരൻ എന്ന തത്ത്വം. സൂക്ഷ്മാണുക്കൾ മുതൽ കോടാനുകോടി സൗരയൂഥങ്ങളിൽക്കൂടി വ്യാപിച്ച് ഒരോന്നിനും അതിന്റേതായ ഭാവവും രൂപാദിഗുണങ്ങളും കൊടുക്കുന്ന അരൂപിയും അവ്യക്തനു പൂർണ്ണവുമായ ഊർജ്ജ സ്രോതസ് അഥവ ബ്രഹ്മങ്ങളുടെ ഉത്ഭവവും പരമമായ ലക്ഷ്യവുമായ പരബ്രഹ്മം എന്ന മഹത് തത്ത്വമാണ് നാം തിരിച്ചറിയേണ്ടത്. കോടാനുകോടി ബ്രഹ്മാണ്ഡങ്ങളാൽ വ്യാപിച്ച് നിത്യവും പൂർണ്ണങ്ങളായ പുതിയ ബ്രഹ്മാണ്ഡങ്ങൾ ഓം കാരത്തോടെ ആയിരം ഇതളൂകളുള്ള താമരയായി ഉത്ഭവിക്കുമ്പോഴും കാലം ഒടുങ്ങുമ്പോൾ പൂർണ്ണങ്ങളായ ബ്രഹ്മാണ്ഡങ്ങൾ ഈ മഹത് ചൈതന്യത്തിലേയ്ക്ക് തിരികേ രുദ്രഭാവത്തിലുള്ള തമേഗർത്തത്തിലൂടേ തിരികേ ലയിക്കുമ്പോഴും എല്ലാം ആ മഹത് ചൈതന്യം ഒട്ടും ഏറ്ററച്ചിലുകളില്ലാതെ പൂർണ്ണമായിത്തന്നെ നില നിൽക്കുന്നു. സകല കർമ്മങ്ങളിലും "അതും പൂർണ്ണമാണ്, ഇതും പൂർണ്ണമാണ്, പൂർണ്ണത്തിൽ നിന്നും പൂർണ്ണം ഉദിക്കുന്നു, പൂർണ്ണത്തിൽ നിന്നും പൂർണ്ണം പോയാലും പൂർണ്ണം അതു പോലെ തന്നെ അവശേഷിക്കുന്നു" എന്ന മഹാമന്ത്രം ചൊല്ലുന്നത് അതു മനസ്സിലാക്കുവാനും അതിലുടെ യാഥാർത്ഥ്യത്തെ തിരിച്ചറിയുവാനുമാണ്.
പൂർണ്ണമദ പൂർണ്ണമിദ
പൂർണ്ണാത് പൂർണ്ണമുദച്യുതേ
പൂർണ്ണസ്യ പൂർണ്ണാമാദായ
പൂണ്ണമേവാവശിഷ്യതേ
അവ്യക്തവും മഹത് തത്വവും അഹങ്കാരാദി തത്ത്വങ്ങളും സുവ്യക്തമായിട്ടറിയുന്ന ആചാര്യവാക്കിനാലും അറിഞ്ഞ് ഭഗവത് ചൈതന്യം പഞ്ചഭൂതങ്ങളിലൂടെ ഗമിയ്ക്കുമ്പോഴും നിർഗ്ഗമിയ്ക്കുപോഴും ഉണ്ടാകുന്ന മാറ്റങ്ങളെത്തിരിച്ചറിഞ്ഞ് ഇന്ദ്രീയവിഷയങ്ങളിൽ നിന്നെല്ലാം മുക്തനായി ജ്ഞാനസമ്പാദനത്തിലുടെ പക്വമായ മനസുള്ള വൃദ്ധനായി നിർമ്മലമായ ഹൃദയത്തോടെ അനശ്വരമായ ആത്മീയ സുഖം അനുഭവിച്ച് യോഗിയായിട്ടിരിക്കുന്ന മഹാനായ പുരുഷൻ നിലനിൽപ്പിനാവശ്യമായ പല വിഷയങ്ങളിലും ഉൾപ്പെടുമ്പോഴും വിഷയങ്ങളിൽ സംബന്ധിക്കുമ്പൊഴും യാതൊരു വിഷയങ്ങളും അദ്ദേഹത്തെ ബാധിയ്ക്കുന്നില്ല. സുഗന്ധത്തേയും ദുർഗ്ഗന്ധത്തേയും വഹിച്ചു കൊണ്ടു പോകുന്ന വായുവിനെ ഒരിക്കലും ഗന്ധങ്ങൾ ബാധിയ്ക്കുന്നില്ല. അവ പ്രകൃതിയുടെ ഭാഗമായി വന്ന് അതേ പോലെ അകന്നു പോകുന്നു. വായു ഒന്നും സംഭവിയ്ക്കാതെ ഗന്ധങ്ങൾക്കതീതനായി എന്നും വർത്തിയ്ക്കുന്നു. അതു പോലെയായിരിയ്കണം ആത്മജ്ഞാനികളും മഹായോഗികളും ഇന്ദ്രീയാദി വിഷയങ്ങളിൽ സംബന്ധിക്കുമ്പോഴും സംബന്ധിക്കാതിരിയ്ക്കുമ്പോഴും ഒരേ പോലെ തെന്നെ അചഞ്ചലനായി വർത്തിക്കേണ്ടത് എന്ന മഹത്തായ തത്ത്വം മനസ്സിലാക്കിക്കൊടുത്തതു കൊണ്ടാണ് വായുവിനെ തന്റെ ഗുരുവായി അംഗീകരിച്ചത്.
അവ്യക്തം മഹത്തത്ത്വമഹങ്കാരാദിതത്ത്വം
സുവ്യക്തമായിട്ടറിയുന്നതാചാര്യ വാക്യാൽ
ഭൂമ്യാദി ഭൂതങ്ങളാലാക്രമിച്ചീടും മാർഗ്ഗം
ധീമനായറിഞ്ഞതിൽ ദൈവ കാരുണ്യ വശാൽ
ചഞ്ചല വിഹീനനായേകാന്ത സംഭാവനായ്
ചഞ്ചലേന്ദ്രീയപ്രിയരഹിതനായി നിത്യം
ജ്ഞാന വൃദ്ധനായതിനിർമ്മലഹൃദയനായ്
ആനന്ദനായിട്ടുള്ള യോഗിയാം മഹാപുമാൻ
വിഷയവ്യാപാരധർമ്മങ്ങളോടിടചേർന്നു
വിഷയത്തിങ്കൽ വസിച്ചീടിലും ബന്ധമില്ല.
ദുർഗ്ഗന്ധത്തോടിരിയ്ക്കും വായൂ പിന്നെ
ദുർഗ്ഗന്ധം വിട്ടുപോയാലതിനാൽ ബന്ധിയ്ക്കുമോ ?
അങ്ങനെ ദേഹേന്ദ്രീയ വിഷയ വ്യാപാരേണ
സംഗതനായി വസിച്ചീടിലും ബന്ധമില്ല.
ആത്മജ്ഞാനിയായ് മഹായോഗിയായിക്കുന്ന
ആത്മാരാനങ്ങൊരും ബന്ധമില്ലെന്തുകൊണ്ടും;
ആയതു കൊണ്ടെനിയ്ക്കു പവനൻ ഗുരുവല്ലോ
തുടരും....

No comments:

Post a Comment