Saturday, 26 April 2014

ഗുരു ( ...തുടർച്ച... മുപ്പത്തിനാലാം ഭാഗം )

ഗുരു ( ...തുടർച്ച... മുപ്പത്തിനാലാം ഭാഗം )
പട്ടുനൂൽപ്പൂഴു ഒരു ഗുരുവായതും അവയിൽ നിന്നുൾക്കൊണ്ട പാഠവും.
സ്വതന്ത്രനായി ജനിച്ചു വീഴുന്ന മനുഷ്യൻ യൗവനത്തിലെത്തുമ്പോഴേയ്ക്കും അവനവൻ സ്വയം സൃഷ്ടിച്ചെടുത്ത തുറന്ന തടവറയിലെ ആജീവനാന്ത തടവുകാരനായി മാറുന്നു. തന്നിൽ നിന്നുത്ഭവിക്കുന്ന ആഗ്രഹങ്ങളുടെ പട്ടുനൂലിഴകളാൽ ചുറ്റിവരിഞ്ഞ് അതൃപത്നായി പാഞ്ഞു കൊണ്ടിരിക്കുന്നു. എന്തിനു വേണ്ടിയാണീ പരക്കം പാച്ചിലെന്ന് ആർക്കുമറിയില്ല താനും. ഭൗതിക ജീവിതത്തിന്റെ മാസ്മരിക സുഖങ്ങളിൽ മനസ്സുടക്കുന്ന സാധാരണ മനുഷ്യർ ക്ഷണികമായ ജീവിതത്തെ മറന്ന് ഒരിക്കലും നശിക്കാത്തതെന്നു തെറ്റിദ്ധരിച്ച് പുതിയ പുതിയ ആഗ്രഹങ്ങളൂടെ നൂലുകൾക്ക് ഊടും പാവും നെയ്യുന്നു. എന്നാൽ സ്വയം സൃഷ്ടിച്ചെടുത്ത ഈ വൻ തടവറയിൽ നിന്നും മോചനം അസാദ്ധ്യമെന്നു തെറ്റിദ്ധരിച്ച് ഏറ്റാവുന്നതിലും അധികം ഭാരവുമേന്തി എന്തി വലിഞ്ഞ് ഒടുവിൽ തളർന്നു വീഴുന്നു. താനായി തനിക്കു സൃഷ്ടിച്ചെടുത്ത തടവറയുടെ താക്കോലും സ്വന്തം കയ്യിൽത്തന്നെയെന്ന സത്യം വിസ്മരിച്ച് എപ്പോഴെങ്കിലു ഏതെങ്കിലുമൊരു വാതിലടഞ്ഞാൽ അതിൽത്തന്നെ നോക്കിനിന്ന് സകല ദൈവങ്ങളുമായും ഉടപ്പമ്പടിയുണ്ടാക്കി തുറക്കാത്തെ ആ വാതിലിനെ മാത്രം നോക്കി തുറന്നു കിടക്കുന്ന മറ്റുവാതിലുകളൊന്നു ശ്രദ്ധിക്കാതെ തന്റെ വിധിയെയും മറ്റുള്ളവരേയും കുറ്റം പറഞ്ഞ് ജീവിതം കളയുന്നു. അവനവന്റെ കടമളെല്ലാം മറന്ന് തിരിച്ചറിവും വിവേകവും ബുദ്ധിയും നഷ്ടപ്പെടുത്തി അജ്ഞതയുടെ അഗ്നിയിൽ സ്വയം എരിഞ്ഞടങ്ങുന്നു.
പട്ടുനൂൽപ്പുഴു തന്നിൽ നിന്നുണ്ടാവുന്ന മനോഹരങ്ങമായ പട്ടു നൂലിഴകളാൽ ചുറ്റിവരിഞ്ഞ് തന്റെ സ്വതന്ത്ര ചലനത്തെ ബന്ധിച്ച് സ്വയം തടവറയിലാകുന്നു. ഇതു പോലെ തന്നെയാണു ആത്മാവ് ദേഹമെന്ന കൂട്ടിലടച്ച് തന്റെ സ്വാതന്ത്ര്യങ്ങളെല്ലീം ശരീരത്തിന്റെ പരിമിതിക്കുള്ളിൽ ബന്ധിതനായി മനുഷ്യനുൾപ്പെടെയുള്ള ജീവിലോകത്തിലെത്തുന്നതു തന്നെ താൻ തന്നെ തിർച്ചറിഞ്ഞ് ആത്മജ്ഞാനം നേടി എങ്ങനെയോ അടർന്നുമാറി മാലിന്യപ്പെട്ട ആത്മാക്കൾ ജ്ഞാനത്തിലൂടെ വളർന്ന് പ്രജ്ഞാനം വളർത്തിയെടുത്ത് ശുദ്ധി വിജ്ഞാനത്തിന്റെ അഗ്നിശുദ്ധി വരുത്തി തിരിച്ച് പരബ്രഹ്മത്തിലേക്കു തന്നെ എത്തുകയെന്ന മോക്ഷപ്രാപ്തി നേടുന്നു. ശരീരമാകെ പട്ടുനൂലുകളാൽ ചുറ്റിവരിയപ്പെട്ട പട്ടുനൂൽപ്പൂഴു സ്വയംതിരിച്ചറിയുവാനായി സമാധിയിലെത്തുന്നു. അങ്ങനെ ശിഷ്ടജീവിതം സമാധിയിലും പിന്നീട് അതിലൂടെ സുന്ദരമായൊരു പുതു ജീവിതത്തിലേയ്ക്കോ നൂലുകളുടെ ഭംഗിയിൽ ആകൃഷ്ടരായ മറ്റാരുടെയെങ്കിലും കൈയ്യാൽ ദേഹത്യാഗം ചെയ്യേണ്ടതിലേക്കോ നയിക്കപ്പെടുന്നു.
ഈ മഹത്തായ തത്ത്വം മനസിലാക്കിക്കോറ്റുത്തതു കൊണ്ടാണ് പട്ടുനൂൽപ്പൂഴുവിനെ ഒരു ഗുരുവായിക്കാണാൻ പ്രേരിപ്പിച്ചതും..
നല്ലൊരുകുമാരികയെന്നുള്ള പുഴുവതു
തന്റെ നൂൽകൊണ്ടു കൂടുതീത്തതിനുള്ളിൽ
ഇരുന്നു കൂടും താനുമൊന്നായിബ്ബന്ധിച്ചുടൻ
തിർഞു ഭോഗങ്ങളെനടക്കും കൂടും കൊണ്ടേ.
എന്നതുകൊണ്ടു വ്യവഹാരത്തിനായ്ക്കൊണ്ടല്ലോ
തന്നുടെ ബുദ്ധ്യ ജീവൻ ധരിച്ചിടുന്നു ദേഹം
തുടരും...

No comments:

Post a Comment