ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ശ്ളോകം 5 & 6
ശ്ളോകം 5 & 6
ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ
ഹത്വാര്‍ഥകാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍ (2-5)
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ
ഹത്വാര്‍ഥകാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍ (2-5)
മഹാത്മാക്കളായ ഗുരുക്കന്മാരെ ഹനിക്കുന്നതിനേക്കാള്‍ ഈ ലോകത്തില്‍ ഭിക്ഷയെടുക്കുന്നത് പോലും ശ്രേയസ്കരമാണ്. ഗുരുക്കന്മാരെ ഹനിച്ചിട്ട് അര്‍ത്ഥകാമസ്വരൂപങ്ങളും രക്തം പുരണ്ടതുമായ ഭോഗങ്ങളെ ഈ ലോകത്തില്‍വെച്ചുതന്നെ ഭുജിക്കണോ?
(ശ്രേഷ്ടമായ ആചാര്യ-ഗുരുഭൂതന്മാരെ വധിക്കുന്നതിനേക്കാൾ ഈ ലോകത്തിൽ വെറും ഭിക്ഷാംദേഹിയായി, അലഞ്ഞുതിരിഞ്ഞു നടക്കുന്നതാണ് നല്ലത്. രാജ്യലഭാത്തിനോ ദ്രവ്യലാഭത്തിനോവേണ്ടി ഗുരുഭൂതന്മാരെ കൊല്ലുന്നതായാൽ ഇഹത്തിൽ രക്തം പുരണ്ട ഭോഗങ്ങളായിരിക്കും അനുഭവപ്പെടുന്നത്. ഒരിക്കലും സുഖം കിട്ടുകയില്ല.)
മുട്ടുന്യായങ്ങള്‍ ഉന്നയിച്ച് അര്‍ജുനന്‍ തനിക്ക് ഓടിയൊളിക്കാനുള്ള വൈകാരിക ഇടങ്ങള്‍ തേടുന്നു. ശത്രുക്കള്‍ എത്ര പൂജാര്‍ഹരാണെന്നിരുന്നാലും അവരെ കൊന്നില്ലെങ്കില്‍ നിനക്ക് ജയമെന്നല്ല, നിലനില്പുമില്ല എന്ന എതിര്‍വാദത്തെ നേരിടാനുള്ള മുന്‍കൂര്‍ ജാമ്യത്തിനും അര്‍ജുനന്‍ തുടര്‍ന്ന് ശ്രമിക്കുന്നു.
ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമഃ
തേവസ്ഥിതാഃ പ്രമുഖേ ധാര്‍തരാഷ്ട്രാഃ (2-6)
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമഃ
തേവസ്ഥിതാഃ പ്രമുഖേ ധാര്‍തരാഷ്ട്രാഃ (2-6)
രണ്ടിലേതാണ് നമുക്കു കൂടുതല്‍ ശ്രേയസ്കരം എന്ന് അറിഞ്ഞുകൂടാ. ഒന്നുകില്‍ നാം ജയിക്കും. അല്ലെങ്കില്‍ ജയിക്കാതിരിക്കും. ആരെ കൊന്നിട്ട് നാം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലയോ ആ ധൃതരാഷ്ട്രപുത്രന്മാരാണ് മുമ്പില്‍ വന്നു നില്ക്കുന്നത്.
(ഭഗവാനേ! ഈ യുദ്ധത്തിൽ ഞങ്ങൾ ധാർത്തരാഷ്ട്രന്മാരെ ജയിക്കുക; അല്ലെങ്കിൽ അവർ ഞങ്ങളെ ജയിക്കുക. ഇവയിൽ ഏതാണ് ശ്രേഷ്ഠ മായിട്ടുള്ളതെന്ന് ഞങ്ങൾക്ക് അറിഞ്ഞു കൂടാ, ആരെ കൊല്ലാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നുവോ അവർ ഇതാ എതിരാളികളായി ഞങ്ങളെ കൊല്ലുവാനും വന്നു നില്ക്കുന്നു.)
തോല്‍വിയോ ജയമോ അല്ലാതെ മൂന്നാമതൊരു ഫലം ഒരുയുദ്ധത്തിനുമില്ല! ഇവിടെ ആര്‍ ജയിച്ചാലും ഞങ്ങള്‍ക്ക് മഹാസങ്കടം! യുദ്ധം ചെയ്യാതിരിക്കുകയാണ് ഒരേ ഒരു പോംവഴി. പക്ഷേ, അര്‍ജുനന് നന്നായി അറിയാം, യുദ്ധം ചെയ്യാതിരിക്കുന്നത് തോല്‍വിതന്നെ എന്ന്! സ്വന്തം യുക്തിയില്‍ സ്വയം കുരുങ്ങി അര്‍ജുനന്‍ വഴി മുട്ടി ഞെളിപിരികൊള്ളുന്നു!
തുടരും...............
No comments:
Post a Comment