ഗുരു ( ഇരുപത്തിയേഴാം ഭാഗം )
ആനയെ ഒരു ഗുരുവായിക്കണ്ടതും ആനയിൽ നിന്നും ഉൾക്കൊണ്ടപാഠവും. ( ഭാഗവതം ഏകാദശസ്കന്ധം)
യന്ത്രങ്ങളെപ്പോലെ തന്നെ സകല ജീവികൾക്കും അവയുടെ ജീവൻ നിലനിറുത്തുവാൻ അവയുടെ ഉള്ളിലെ അവയവങ്ങൾ പ്രവർത്തി ഊർജ്ജം അത്യാവശ്യമാണ്. സൗരയൂഥത്തിലെ സകല വസ്തുക്കൾക്കും ഒരുപോലെ ഊർജ്ജം കിട്ടുന്നത് സൂര്യനിൽ നിന്നുതന്നെയാണ്. ഊർജ്ജത്തെ ഒരികലും ഉണ്ടാക്കിയെടുക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല എന്ന വസ്തുത അതി പ്രാചീന കാലം മുതലെ നമ്മുടെ പൂർവ്വികർക്കറിയാമായിരുന്നു എന്നതിന്റെ തെളിവുകളാണ് ഉപനിഷത്തുകളിലുടെയും വേദങ്ങളിലൂടെയുമെല്ലാം നാം വായിച്ചറിയുവാനിട വന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം സർ ഐസക്ക് ന്യൂട്ടൺ ഇതു പരീക്ഷണങ്ങളിലൂടെ തെളിയിച്ചപ്പോൾ അദ്ദേഹത്തെ "നൊബേൽ പുരസ്കാരം" കൊടുത്ത് ആധൂനിക ശാസ്ത്ര ലോകം ആദരിച്ചു. എന്നാൽ പിൽകാലത്ത് അദ്ദേഹം തന്നെ ഈയൊരു സങ്കല്പത്തിന്റെയും അതിന്റെ ഉത്ഭവ കേന്ദ്രത്തെയും പറ്റിച്ചോദിച്ചപ്പോൾ, അമൂല്യങ്ങളായ ഭാരതീയ വേദ, പുരാണോപനിഷത്തുകളാണിതിനു പ്രചോദനവും വിഷയഗ്രഹണ കോശവുമെന്ന് തുറന്നു സമ്മതിച്ച സംഗതിയുമാണ്. എന്നാൽ ഇന്നും നമ്മുടെ വിദ്യാലയങ്ങളിലോ സർവകലാശാലകളിലോ ഇതിനെപ്പറ്റി തുടരന്വേഷണം നടത്തുവാനോ പഠിപ്പിക്കുവാനോ ന്യൂനപക്ഷ പ്രീണനവാദികളായ അജ്ഞാനികൾ ( ശുനകനായിരം അണയുടെ പഠിപ്പുണ്ടായാൽപ്പോലും കാലണയൂടെ വിവരമുണ്ടാകണമെന്നു നിർബന്ധമില്ല. ബിരുദമോ ബിരുദാനന്തബിരുദവുമൊന്നുമല്ല ജ്ഞാനത്തിനടിസ്ഥാനം ) നമ്മുടെ ജനപ്രതിനിധികൾക്ക് ഇന്നു വരെ കഴിഞ്ഞില്ല. എന്നാൽ പല പാശ്ചാത്യ രാജ്യങ്ങളിലും ഇന്ന് ഇത്തരം ഗ്രന്ഥങ്ങൾ പഠിപ്പിക്കുവാനും അതിൽ ഗവേഷണം നടത്തുവാനും സംസ്കൃതം പഠിപ്പിക്കുവാൻ തുടങ്ങിയിരിക്കുന്നു..
ജീവികൾക്ക് അവയുടെ ജീവതചര്യകൾക്കാവശ്യമായ ഊർജ്ജം വിഘടിപ്പിച്ച് ഉപയോഗിക്കുന്നതിനായുള്ള ഇന്ധനം തനിയെ കണ്ടെത്തുന്നതിനായി വിശപ്പ് എന്ന വികാരവും അവയിൽ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് ഉപയോഗിക്കുവാൻ നാവിന്റെ രുചി മുകളങ്ങൾ എന്ന സംവേദനകോശങ്ങളും പ്രകൃതിയെന്ന ഭഗവത് മായ നൽകിയിരിക്കുന്നു. എന്നാൽ ആവശ്യത്തിനുള്ള ഭക്ഷണമെന്നുള്ളതുമാറി നാവിന്റെ രുചിക്കനുസരിച്ച് ദഹനേന്ദ്രീയത്തിന്റെ പ്രവർത്തനത്തെ വരെ ബാധിക്കുന്ന രീതിയിൽ ഭക്ഷണം എന്ന ഇന്ധനം അകത്താക്കുന്നു. ഇതിൽ ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ് ഇന്ധനം ഉപയോഗിച്ചിട്ട് ബാക്കിയുള്ളവയിൽ കുറച്ച് പിന്നീട് ഉപയോഗിക്കുവായി "ഇൻവെർട്ടർ" പോലെ സൂക്ഷിച്ചു വെയ്ക്കുകയും ബാക്കിയായവ മാലിന്യങ്ങൾക്കൊപ്പം പുറത്തേയ്ക്കും തള്ളപ്പെടുന്നു. എന്നാൽ പീന്നത്തെ ആവശ്യത്തിനു കൊഴുപ്പാക്കി സൂക്ഷിച്ചു വെയ്ക്കുന്ന ഊർജ്ജ സംഭരണികൾ സ മൃദ്ധമായതു നിർവിഘ്നമായതുമായ ഇന്ധനലഭ്യത മൂലം ഒരിക്കലും ഉപയോഗിക്കാത്ത ഊർജ്ജ കോശങ്ങളാൽ സകല അവയവങ്ങളും നിറഞ്ഞു കവിയുകയും അവയുടെയും സകല കോശങ്ങളിലേയ്ക്കും ഊർജ്ജ വിതരണവും മാലിന്യ ശേഖരണവും നടത്തി അവയെ ആരോഗ്യത്തോടെ നില നിറുത്തുന്ന വഴികളെല്ലാം അടഞ്ഞ് ഒടുവിൽ ഊർജ്ജവിതരണ ശൃംഘലയുടെ നിയന്ത്രകനായ പ്രധാന അവയവങ്ങൾ പ്രവർത്തനം നിറുത്തി ജീവ ചൈതന്യത്തിന്റെ ആവാസം ബുദ്ധിമുട്ടിലാക്കുകയും ജീവാത്മായ "സത്" ദേഹത്തെ ഉപേക്ഷിച്ച് പോവുമ്പോൾ മറ്റുള്ളവർ "കഷ്ടം... "ചത്തു" പോയല്ലോ" എന്നു പറഞ്ഞു കൊണ്ടതേ നാവിന്റെ രുചിയുടെ പിന്നാലെ പായുന്നു. ഇതു പോലെ തന്നെയാണ് പ്രത്യത്പാദനത്തിനായി പ്രകൃതി കനിഞ്ഞു നൽകിയ ഉപസ്ഥ രസങ്ങളും സുഖാനുഭൂതികളും അവയുടെ അതി ശക്തമായ കാന്തിക വലയവും. ചെറുതും വലുതുമായ സകല ജീവികളും ഇവയിൽ പ്രകൃത്യാലുള്ള മിതത്തവും സമവും കാലവുമൊക്കെ പാലിക്കുമ്പോൾ മനനം ഭൂമിയിലെ ജീവികളിൽ ഏറ്റവും ശ്രേഷ്ഠനെന്നഹംകരിക്കുന്ന മനുഷ്യൻ ഇതിന്റെ എല്ലാ പരിധികളും സാമൂഹിക വ്യവസ്ഥകളുമെല്ലാം പൊട്ടിച്ചെറിഞ്ഞ് യാതൊരുകാല സമയ ബോധമില്ലാതെ സൗകര്യത്തിനൊത്തതനുഭവിക്കുവാൻ ഇല്ലാത്ത സൗകര്യമുണ്ടാക്കുവാനായി പായുന്നു.
മഹായോഗികൾ ഈ രണ്ടു രസങ്ങളിൽ നിന്നും അകന്നു നിൽക്കേണ്ടവരാണ്. മിതമായ ഭക്ഷണവും ജീവിത ചര്യമാണ് നിഷ്കർഷിച്ചിട്ടൂള്ളത്. ഭക്ഷണത്തോടും ലൈംഗികസുഖത്തോടും അമിതഭോഗത്തോടും ധനത്തോടുമൊക്കെയുള്ള അഭിനിവേശം മനുഷ്യനെ നാശത്തിലേയ്ക്കു നയിക്കുന്നു. ആനക്കൂട്ടത്തിൽ നിന്നും അകന്നുമാറി കിട്ടുന്നത് ഭുജിച്ച് ഒട്ടും കരുതിവെയ്ക്കാതെ സന്തോഷത്തോടെ കഴിയുന്ന ഒറ്റയാൻ എന്നെങ്കിലും അതൊരിക്കൽ കരുതിവെച്ചാൽ അതു മറ്റുള്ളവർ കവർന്നെടുത്തു ഭക്ഷിച്ചാൽ വീണ്ടും സംസാര ദു:ഖത്തിനു പാത്രമാകുന്നു. എത്രയോ ഭീമാകാരന്മാരായ ആനകളാണെങ്കിലും ആഗ്രഹമാകുന്ന ചെറു ചങ്ങലകൊണ്ടു താൻ നിസ്സാരമായി പിഴുതെറിയാനാകുന്ന മരത്തിൽ ബന്ധിക്കപ്പെടൂന്നു. പിന്നീടാബന്ധനത്തിൽ നിന്നും മുക്തനാവുക സാദ്ധ്യമല്ല എന്ന മിഥ്യാ ധാരണയിൽ അതിനടിമപ്പെട്ടു ജീവിതം പാഴാക്കുന്നു. എന്നാൽ ഈ അല്പം ബുദ്ധിപരമായി ആത്മസംയമനത്തോടെ പരിശ്രമിച്ചാൽ അതിനെപ്പൊട്ടിച്ചെറിഞ്ഞ് വീണ്ടു സ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്കെത്തുവാനാകും. ബുദ്ധിമാന്മാർ ഇതെല്ലാം അനുഭവിച്ചാലും മനസ്സിനെ അതിൽ ബന്ധിക്കാതെ സൂര്യൻ സകലവസ്തുക്കളേയും സ്പർശിക്കുന്നെങ്കിലും ഒരു വസ്തുക്കളും സൂര്യനെ സ്പർശിക്കുവാനാകാത്തതു പോലെ ഇതെല്ലാം ഭഗവത് മായയെന്ന തിരിച്ചറിവോടെ ഇന്ദ്രീയാദി സുഖങ്ങളെ അതിജീവിക്കുന്നു. ... ഈ മഹത്തായ ആശയം മനസ്സിലാക്കിക്കൊടുത്തതു കൊണ്ടാണ് ആനയെ ഒരു ഗുരുവായി അംഗീകരിക്കപ്പെട്ടത്..
മതിമാനായ ഭിക്ഷു പാണീപാത്രോദാരനായ്
ക്ഷുദ്ദ്വിനാശാർത്ഥം ഭക്ഷിച്ചീടുന്നു മഹായോഗി
ക്ഷുത്തു തീർന്നാലിച്ഛ പോലെ ഭക്ഷിക്കയില്ല
ഭക്ഷിക്കുന്നതു കൊണ്ടു തൽക്ഷണം നശിച്ചു പോം.
ഭിക്ഷു നാരിയെ സ്പർശിക്കരുതു പാദം കൊണ്ടും
അർക്കനീജ്ജഗത്തെല്ലാം സ്പർശിച്ചങ്ങിരുന്നാലും
അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ
യോഗി നാരിയെ സ്പർശിച്ചീടുകിലാന പോലെ
ശോകിയായ് ബന്ധിക്കുന്നു മാനസമറിഞ്ഞാലും
ബുദ്ധിമാൻ സ്ത്രീയെ സ്പർശിച്ചീടുമാനപോലെ
ബദ്ധനായ് മൃത്യുഭവിച്ചീടുന്നിതെന്നു നൂനം
ഏറ്റവും ബലത്തോടുകൂടിയ മഹാഗജ-
കൂറ്റന്മാരൊടു കൂടിയിരിമ്മും ഗജശ്രേഷ്ഠൻ
വനത്തിലൊരുദിക്കിൽ കൂട്ടത്തെ വിട്ടിട്ടഹോ !
കനത്ത മദത്തോടു ഭക്ഷണം ചെയ്യുന്നേരം
അന്യമാതംഗക്കൂട്ടം ചെന്നതിലക്രമി-
ച്ചന്നതു ഭക്ഷിക്കയാൽ മത്തമാദംഗവീരൻ
ദു:ഖപ്പെട്ടീടും പോലെ ദു:ഖിക്കുമൊരു പുമാൻ
ദു:ഖിച്ചുണ്ടായ വിത്തദാരപുത്രദികളെ
വഴിയെയനുഭവിച്ചീകയില്ലന്യന്മാർ
പഴികൊണ്ടുപദ്രവം ചെയ്കയാൽ ദു:ഖം ഫലം;
മാതംഗമതിനാലെ മമ ഗുരുവല്ലോ.
ക്ഷുദ്ദ്വിനാശാർത്ഥം ഭക്ഷിച്ചീടുന്നു മഹായോഗി
ക്ഷുത്തു തീർന്നാലിച്ഛ പോലെ ഭക്ഷിക്കയില്ല
ഭക്ഷിക്കുന്നതു കൊണ്ടു തൽക്ഷണം നശിച്ചു പോം.
ഭിക്ഷു നാരിയെ സ്പർശിക്കരുതു പാദം കൊണ്ടും
അർക്കനീജ്ജഗത്തെല്ലാം സ്പർശിച്ചങ്ങിരുന്നാലും
അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ
യോഗി നാരിയെ സ്പർശിച്ചീടുകിലാന പോലെ
ശോകിയായ് ബന്ധിക്കുന്നു മാനസമറിഞ്ഞാലും
ബുദ്ധിമാൻ സ്ത്രീയെ സ്പർശിച്ചീടുമാനപോലെ
ബദ്ധനായ് മൃത്യുഭവിച്ചീടുന്നിതെന്നു നൂനം
ഏറ്റവും ബലത്തോടുകൂടിയ മഹാഗജ-
കൂറ്റന്മാരൊടു കൂടിയിരിമ്മും ഗജശ്രേഷ്ഠൻ
വനത്തിലൊരുദിക്കിൽ കൂട്ടത്തെ വിട്ടിട്ടഹോ !
കനത്ത മദത്തോടു ഭക്ഷണം ചെയ്യുന്നേരം
അന്യമാതംഗക്കൂട്ടം ചെന്നതിലക്രമി-
ച്ചന്നതു ഭക്ഷിക്കയാൽ മത്തമാദംഗവീരൻ
ദു:ഖപ്പെട്ടീടും പോലെ ദു:ഖിക്കുമൊരു പുമാൻ
ദു:ഖിച്ചുണ്ടായ വിത്തദാരപുത്രദികളെ
വഴിയെയനുഭവിച്ചീകയില്ലന്യന്മാർ
പഴികൊണ്ടുപദ്രവം ചെയ്കയാൽ ദു:ഖം ഫലം;
മാതംഗമതിനാലെ മമ ഗുരുവല്ലോ.
തുടരും ....
No comments:
Post a Comment