ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ശ്ളോകം 20 & 21
ശ്ളോകം 20 & 21
ന ജായതേ മ്രിയതേ വാ കദാചിദ് നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ (2-20)
അജോ നിത്യഃ ശാശ്വതോയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ (2-20)
ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല. ജനിച്ചിട്ട് വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജന്മമില്ലാത്തവനും നിത്യനും സ്ഥിരനും പണ്ടേ ഉള്ളവനുമായ ഇവന്‍ ശരീരം ഹതമാകുമ്പോള്‍ ഹനിക്കപ്പെടുന്നുമില്ല.
'പുരാ അപി നവ ഏവ പുരാണ' =പണ്ടുതന്നെ പുത്തനായിട്ടേ ഇരിക്കുന്നു.
'നായം ഭൂത്വാ ഭവിതാ വാ ന ഭൂയ' എന്നതിനു പകരം 'നായം ഭൂത്വാശഭവിതാ വാ ന ഭൂയ' എന്ന പാഠം ശാങ്കരഭാഷ്യപ്രകാരമാണ്.
ഈ ആത്മാവ് ശരീരം വധിക്കപ്പെടുമ്പോള്‍ ഒരിക്കലും കൊല്ലപ്പെടുന്നില്ല. ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല, ഉണ്ടായിട്ട് പിന്നെ ഇല്ലാതായി വീണ്ടും ഉണ്ടാകുന്നുമില്ല. (കാരണം) ഇവന്‍ ജന്മമില്ലാത്തവനും നാശമറ്റവനും കാലാതീതനും പണ്ടേ ഉള്ളവനും ആകുന്നു.
ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയെങ്കിലും ഒരേ സൂര്യന്‍ പല പാത്രങ്ങളിലെയും ജലത്തില്‍ പലതായി കാണപ്പെടുന്നപോലെ വിവിധ ജീവികളില്‍ ജീവാത്മാവ് വെവ്വേറെയായി തോന്നുന്നു എന്നാണ് പൂര്‍വപക്ഷം. ആ ഉപമയില്‍ ജീവാത്മാവിന് പക്ഷേ, അയഥാര്‍ഥച്ഛായ കൈവരുന്നു.
ഇവിടെ ഒരു കാര്യം മറന്നുകൂടാ. പരമാത്മാവിന്റെ അനുരണനമായ ജീവാത്മാവ്, പരമാത്മാവിന്റെ ഭാഗം തന്നയാണ്, അഥവാ അതുതന്നെയാണ്. ഒഴുക്കിലെ ചുഴിയും ഒഴുക്കുതന്നെ എന്ന പോലെ. ഈ ചുഴി ഒഴുക്കില്‍ നിന്നുണ്ടായി ഒഴുക്കില്‍ ലയിക്കുന്നു. ആ വിലയം, പടിപടിയായി വര്‍ദ്ധിച്ചുവരുന്ന സ്വരച്ചേര്‍ച്ചയുടെ പരിസമാപ്തിയായിട്ടാവാം; മറിച്ച് പടിപടിയായി പെരുകുന്ന സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ചിതറലായിട്ടാവാം; ഇതു രണ്ടുമല്ലാതെ നിതാന്തമായ ആവര്‍ത്തനമായും ആ ചുഴിക്ക് നിലനില്‍ക്കാം. നിതാന്തമായ ആവര്‍ത്തനമല്ല അതെങ്കില്‍പ്പിന്നെ പരമമായ സ്വരത്തോട് (പരമാത്മാവിനോട്) ശ്രുതി ചേരാനോ അതോ നേരെ വിപരീതദിശയില്‍ അപശ്രുതിയിലേക്കോ അതിന്റെ പുരോഗതി എന്നേ ഒരു ജീവനെപ്പറ്റി ചിന്തിക്കാനുള്ളൂ.
'നായം ഭൂത്വാ ഭവിതാ വാ ന ഭൂയ' എന്നതിനു പകരം 'നായം ഭൂത്വാശഭവിതാ വാ ന ഭൂയ' എന്ന പാഠം ശാങ്കരഭാഷ്യപ്രകാരമാണ്.
ഈ ആത്മാവ് ശരീരം വധിക്കപ്പെടുമ്പോള്‍ ഒരിക്കലും കൊല്ലപ്പെടുന്നില്ല. ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല, ഉണ്ടായിട്ട് പിന്നെ ഇല്ലാതായി വീണ്ടും ഉണ്ടാകുന്നുമില്ല. (കാരണം) ഇവന്‍ ജന്മമില്ലാത്തവനും നാശമറ്റവനും കാലാതീതനും പണ്ടേ ഉള്ളവനും ആകുന്നു.
ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയെങ്കിലും ഒരേ സൂര്യന്‍ പല പാത്രങ്ങളിലെയും ജലത്തില്‍ പലതായി കാണപ്പെടുന്നപോലെ വിവിധ ജീവികളില്‍ ജീവാത്മാവ് വെവ്വേറെയായി തോന്നുന്നു എന്നാണ് പൂര്‍വപക്ഷം. ആ ഉപമയില്‍ ജീവാത്മാവിന് പക്ഷേ, അയഥാര്‍ഥച്ഛായ കൈവരുന്നു.
ഇവിടെ ഒരു കാര്യം മറന്നുകൂടാ. പരമാത്മാവിന്റെ അനുരണനമായ ജീവാത്മാവ്, പരമാത്മാവിന്റെ ഭാഗം തന്നയാണ്, അഥവാ അതുതന്നെയാണ്. ഒഴുക്കിലെ ചുഴിയും ഒഴുക്കുതന്നെ എന്ന പോലെ. ഈ ചുഴി ഒഴുക്കില്‍ നിന്നുണ്ടായി ഒഴുക്കില്‍ ലയിക്കുന്നു. ആ വിലയം, പടിപടിയായി വര്‍ദ്ധിച്ചുവരുന്ന സ്വരച്ചേര്‍ച്ചയുടെ പരിസമാപ്തിയായിട്ടാവാം; മറിച്ച് പടിപടിയായി പെരുകുന്ന സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ചിതറലായിട്ടാവാം; ഇതു രണ്ടുമല്ലാതെ നിതാന്തമായ ആവര്‍ത്തനമായും ആ ചുഴിക്ക് നിലനില്‍ക്കാം. നിതാന്തമായ ആവര്‍ത്തനമല്ല അതെങ്കില്‍പ്പിന്നെ പരമമായ സ്വരത്തോട് (പരമാത്മാവിനോട്) ശ്രുതി ചേരാനോ അതോ നേരെ വിപരീതദിശയില്‍ അപശ്രുതിയിലേക്കോ അതിന്റെ പുരോഗതി എന്നേ ഒരു ജീവനെപ്പറ്റി ചിന്തിക്കാനുള്ളൂ.
വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാര്‍ഥ കം ഘാതയതി ഹന്തി കം (2-21)
കഥം സ പുരുഷഃ പാര്‍ഥ കം ഘാതയതി ഹന്തി കം (2-21)
പാര്‍ത്ഥ, ഈ ആത്മാവിനെ നാശരഹിതനും നിത്യനും ജനനരഹിതനും മാറ്റമില്ലാത്തവനുമായി അറിയുന്നുവോ അങ്ങിനെയുള്ള പുരുഷന്‍ ആരെയെങ്കിലും കൊല്ലിക്കുന്നതെങ്ങനെ? കൊല്ലുന്നതെങ്ങനെ?
അല്ലയോ അര്‍ജുനാ, ഈ ആത്മാവിനെ വൃദ്ധിയില്ലാത്തവനായും ക്ഷയമില്ലാത്തവനായും ജന്മമില്ലാത്തവനായും നാശമില്ലാത്തവനായും ഏവന്‍ അറിയുന്നുവോ അവന്‍ ആരെയെങ്കിലും കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്യുന്നതെങ്ങനെ?
കൊല്ലാതിരിക്കുന്നതിന് കാരണമായ (ആത്മാവിന്റെ) ഉദാസീനത, പൊതുവെ എല്ലാ കര്‍മങ്ങള്‍ക്കും ബാധകമാകേണ്ടതുള്ളതിനാല്‍ (?) വിദ്വാനായവന് സകല കര്‍മവും നിഷേധിച്ചിരിക്കുന്നതായാണ് ശ്ലോകതാത്പര്യമെന്ന് ഒരു പക്ഷമുണ്ട്.
പക്ഷേ, അങ്ങനെയെങ്കില്‍ ജ്ഞാനി ഒരു കര്‍മവും ചെയ്യാതിരിക്കയേ വേണ്ടൂ എന്നാവും. അത് പ്രകൃതത്തില്‍ ചേരുകയില്ല. കാരണം, കര്‍മോത്സുകത ജനിപ്പിക്കുകകൂടിയാണല്ലോ ഗീതാലക്ഷ്യം. രാജ്യരക്ഷ, നീതിന്യായപാലനം മുതലായവയുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിക്കുകയോ നടപ്പാക്കുകയോ വേണ്ടിവന്നാലും ആത്മജ്ഞാനമുള്ളവര്‍ തികഞ്ഞ അകര്‍ത്തൃത്വബോധത്തോടെ നിസ്സംഗമായി വേണം അതൊക്കെ ചെയ്യാന്‍ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വധിക്കുക, വധശിക്ഷ നടപ്പിലാക്കിക്കുക എന്നീ വാക്കുകള്‍ ഉദ്ധരണചിഹ്നങ്ങള്‍ക്കകമേയാണ് വ്യാസമഹാകവി പ്രയോഗിച്ചിരിക്കുന്നത് എന്നു നിരൂപിക്കണം.
കൊല്ലാതിരിക്കുന്നതിന് കാരണമായ (ആത്മാവിന്റെ) ഉദാസീനത, പൊതുവെ എല്ലാ കര്‍മങ്ങള്‍ക്കും ബാധകമാകേണ്ടതുള്ളതിനാല്‍ (?) വിദ്വാനായവന് സകല കര്‍മവും നിഷേധിച്ചിരിക്കുന്നതായാണ് ശ്ലോകതാത്പര്യമെന്ന് ഒരു പക്ഷമുണ്ട്.
പക്ഷേ, അങ്ങനെയെങ്കില്‍ ജ്ഞാനി ഒരു കര്‍മവും ചെയ്യാതിരിക്കയേ വേണ്ടൂ എന്നാവും. അത് പ്രകൃതത്തില്‍ ചേരുകയില്ല. കാരണം, കര്‍മോത്സുകത ജനിപ്പിക്കുകകൂടിയാണല്ലോ ഗീതാലക്ഷ്യം. രാജ്യരക്ഷ, നീതിന്യായപാലനം മുതലായവയുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിക്കുകയോ നടപ്പാക്കുകയോ വേണ്ടിവന്നാലും ആത്മജ്ഞാനമുള്ളവര്‍ തികഞ്ഞ അകര്‍ത്തൃത്വബോധത്തോടെ നിസ്സംഗമായി വേണം അതൊക്കെ ചെയ്യാന്‍ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വധിക്കുക, വധശിക്ഷ നടപ്പിലാക്കിക്കുക എന്നീ വാക്കുകള്‍ ഉദ്ധരണചിഹ്നങ്ങള്‍ക്കകമേയാണ് വ്യാസമഹാകവി പ്രയോഗിച്ചിരിക്കുന്നത് എന്നു നിരൂപിക്കണം.
തുടരും...............
No comments:
Post a Comment