Tuesday, 29 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 67

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 67
ഇന്ദ്രിയാണാം ഹി ചരതാം യന്‍മനോശനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം വായുര്‍നാവമിവാംഭസി.
വിഷയങ്ങളില്‍ ചരിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കു ഏതൊരാളുടെ മനസ്സു കീഴ്പ്പെടുന്നുവോ ആ മനസ്സു അവന്റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ വലിച്ചുകൊണ്ടുപോകുന്നു.
ഒരു മുന്‍ഗണനാക്രമം ഗീത നിര്‍ദേശിക്കുന്നു. ആത്മാവിന്റെ വഴിയേ ബുദ്ധിയും ആ ബുദ്ധിയുടെ വഴിയേ മനസ്സും ആ മനസ്സിന്റെ വഴിയേ ഇന്ദ്രിയങ്ങളും ചരിക്കണം.
തന്റെ ഇന്ദ്രിയങ്ങളുടെ പ്രേരണയ്ക്കൊത്തു പ്രവര്‍ത്തിക്കുന്ന ഒരുവന് സംസാരസാഗരം കടക്കാമെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അപ്രകാരം ഉണ്ടാകുന്നില്ല. തീരം അണയാറായ ഒരു കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ടാല്‍ നടുക്കടലില്‍വച്ച് ഒഴിവാക്കപ്പെട്ട ഒരത്യാഹിതത്തിന്റെ എല്ലാ ഭയാശങ്കകള്‍ക്കും അത് വീണ്ടും വിധേയമാകും, അതുപോലെ ആത്മപ്രാപ്തി നേടിയ ഒരുവന്‍ ഒരിക്കലെങ്കിലും തന്റെ ഇന്ദ്രിയങ്ങളെ താലോലിക്കാന്‍ മുതിര്‍ന്നാല്‍ സംസാരജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അവനെ പരവശനാക്കും.
(തുടരും.....)

No comments:

Post a Comment