Saturday, 26 April 2014

ഗുരു ( ഇരുപത്തിയൊമ്പതാം ഭാഗം )

ഗുരു ( ഇരുപത്തിയൊമ്പതാം ഭാഗം )
മത്സ്യം ഗുരുവായ കഥ
ഇണചേരുവാനും പ്രത്യുത്പാദനത്തിലൂടെ വർഗ്ഗം നില നിർത്തുവാനും സകല ജീവികളിലും മറ്റെല്ലാ രസങ്ങൾക്കുമതീതമായൊരു സുഖം പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളു. അതിനായി ഇണയെ ആകർഷിക്കുവാനും അവയെ ഇണചേരലിലേയ്ക്കാനയിക്കാനുമെല്ലാം പ്രകൃതി ചില പ്രത്യേക ഗുണരസങ്ങൾ സകല ജീവികൾക്കും കൊടിത്തിരിക്കുന്നു. ഒരു ജീവിയും തന്റെ പർമ്പര നില നിർത്തുകയെന്നതിനായി ഇണചേരുന്നില്ല. മറിച്ച് ഇണചേരലിലുള്ള സുഖത്തിനഅയുള്ള മാന്ത്രിക വലയത്താൽ ആകർഷിക്കപ്പെട്ട് അതിനായി മാത്രം ആ കർമ്മത്തിൽ ഏർപ്പെടുന്നു. മനനം ചെയുവാൻ കഴിയുന്ന ബുദ്ധിമാനായ മനുഷ്യൻ പോലും ഈ സുഖത്തിനടിമയാണ്. പ്രത്യുത്പാദനം എന്നുള്ളത് സ്വയം നിയന്ത്രിക്കുന്ന ആധുനിക മനുഷ്യൻ ഇണചേരലിനെയും അതിന്റെ ആകർഷികതയെയും എല്ലാം വ്യവസായവൽക്കരിച്ചു പ്രകൃതിയുടെ ആ അനുഗ്രഹത്തെ അവഹേളിക്കുകയാണു ചെയ്യുന്നത്. ഇണയെ ആകർഷിക്കുന്നതും ആകർഷിക്കപ്പെടുന്നതും പ്രകൃത്യാലുള്ളതാണെങ്കിലും സാമൂഹികവ്യവസ്ഥകൾക്കടിസ്ഥിതമായി ബുദ്ധിമാനായ മനുഷ്യൻ സ്വയം അതിനെ വേലികൾകെട്ടി അനുവദനീയവും അനുവദനീയമല്ലാത്തതുമെന്ന വിവേചന ബോധം വളർത്തിയെടുത്തിട്ടുണ്ട്. ഈയൊരു മഹത്തായ ഗുണമാണ് സകൽ ജീവികളിൽ നിന്നും മനുഷ്യനെ ശ്രേഷ്ഠരാക്കുന്നതും.
നാവിന്റെയും ലൈംഗികതയുടെയും രുചിഭേദങ്ങളെ കൃത്രിമമായുണ്ടാക്കുവാനും അവയിൽ അടിമപ്പെടാനുമെല്ലാം പാകത്തിൽ ഇതിനെ വ്യവസായവൽക്കരിച്ച ഒരു കൂട്ടം മനുഷ്യർ വൃഥാ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അവയുടെ ഈ ചൂണ്ടകൾ വിഴുങ്ങിയാൽ തന്റെ എല്ലാം കർത്തവ്യ കർമ്മങ്ങളും ധർമ്മവും വിസ്മരിച്ച് അമിത ഭക്ഷണത്തിന്റെയും അമിതവും അനുവദനീയമല്ലാത്തതുമായ ലൈംഗികതയുടെയും പിറകെ പർക്കം പാഞ്ഞ് ചൂണ്ടവിഴുങ്ങിയ മത്സ്യത്തെപ്പോലെ അതിന്റെ മാന്ത്രികചരടിൽ നിന്നും രക്ഷനേടാനാകാതെ ശ്വാസം മുട്ടി പീടഞ്ഞു പിടഞ്ഞു മരിക്കേണ്ടി വരുന്നു. അങ്ങനെ നാവിന്റെ രുചിയിലും ലൈംഗികതയുടെ സുഖത്തിലും മനസ്സുടക്കിയവർ ചൂണ്ട വിഴുങ്ങിയ മത്സ്യങ്ങൾ പോലെ പിടഞ്ഞു മരിക്കേണ്ടി വരുമെന്ന മഹത്തായ ആശയം മനസ്സിലാക്കിത്തന്ന മത്സ്യത്തെ തന്റെ പ്രിയ ഗുരുക്കന്മാരിലൊരാളായി അംഗീകരിച്ചത്.
അധുനാ ജിഹ്വോപസ്ഥരസ മോഹിതന്മാരായ്
മർത്ത്യന്മാർ രസേച്ഛയാ ബളിശം ഗ്രഹിച്ചൊരു
മത്സ്യങ്ങൾ പോലെ മരണത്തേയും പ്രാപിക്കുന്നു;
മത്സ്യമിങ്ങിതിനാലെ മദ്ഗുരുവരനല്ലോ.
തുടരും....

No comments:

Post a Comment