Saturday, 26 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം ശ്ലോകം 7 & 8

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ശ്ലോകം 7 & 8
കാര്‍പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധര്‍മ്മസമ്മൂഢചേതാഃ
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്തേഹം ശാധി മ‍ാം ത്വാം പ്രപന്നം (2-7)
ദൈന്യത കൊണ്ടു ബുദ്ധികെട്ടവനും ധ‍ര്‍മ്മ വിഷയത്തില്‍ വിവേകം നശിച്ചവനുമായി അങ്ങയോടു ഞാന്‍ ചോദിക്കുന്നു. യാതൊന്നു തീ‍ര്‍ച്ചയായും ശ്രേയസ്കരമാകുമോ അതെനിക്ക് പറഞ്ഞു തരിക. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും.
(അജ്ഞാനം ബാധിച്ചു മരവിച്ചു പോയ എന്റെ മനസ്സിന് ധർമ്മത്തെ തിരിച്ചറിയാൻ ഇപ്പോൾ കഴിയുന്നില്ല. ധർമ്മാധർമ്മങ്ങളെ സംബന്ധിച്ച് ഞാനൊരു വലിയ സംശയഗ്രസ്തനായിത്തീർന്നിരിക്കു ന്നു. അതുകൊണ്ട് ഞാൻ ചെയ്യേണ്ടത് എന്താണെന്ന് - അല്ലെങ്കിൽ എനിക്ക് ശ്രേയസ് ഉണ്ടാകുന്നത് - ഏതിനെ അശ്രയിച്ചാലാണെന്ന് വേണ്ട ഉപദേശം നൽകുവാൻ ഞാൻ വിനീതനായി അപേക്ഷിക്കുന്നു. ഞാൻ അങ്ങയുടെ ഒരു എളിയ ശിഷ്യനാണെന്നു കരുതി എനിക്ക് ഉപദേശം തരണം. ഏത് ശരി ഏത് തെറ്റ് എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നില്ല. ശത്രുക്കളെ ഹനിച്ചിട്ട്‌ എനിക്ക് ജീവിക്കണ മെന്ന് ആഗ്രഹമില്ല. എന്റെ അജ്ഞതകൊണ്ടായിരിക്കും അങ്ങനെ തോന്നുന്നതു്. ഭഗവാനേ! ശരണാഗതവത്സലാ എനിക്ക് വേണ്ടുന്ന ഉപദേശം നല്കി എന്റെ അജ്ഞത മാറ്റിതരേണമേ. ഞാനിതാ അങ്ങയെ ശരണം പ്രാപിക്കുന്നു.)
ന ഹി പ്രപശ്യാമി മമാപനുദ്യാദ്
യച്ഛോകമുച്ഛോഷണമിന്ദ്രിയാണ‍ാം
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം (2-8)
ഭൂമിയില്‍ ശത്രുക്കളില്ലാത്തതും സമൃദ്ധിയുള്ളതുമായ രാജ്യവും ദേവന്മാരുടെ മേല്‍ പോലും ആധിപത്യവും ലഭിച്ചാലും ഇന്ദ്രിയങ്ങളെ ശോഷിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ ദുഃഖത്തെ അകറ്റുന്ന യതൊന്നും ഞാന്‍ കാണുന്നില്ല.
(ഭൂലോകത്തിൽ ശത്രുരഹിതവും ധനസമൃദ്ധവുമായ ഒരു സാമ്പ്രജ്യം തന്നെ ലഭിച്ചാലും ഇന്ദ്രപദവി തന്നെ ലഭിച്ചാലും - എന്റെ ഇന്ദ്രിയപീഡിതമായ മനസ്സിന്റെ വേദനയും വ്യസനവും മാറത്തക്ക യാതൊന്നും അതിൽ ഞാൻ കാണുന്നില്ല. എനിക്ക് രാജ്യവും സമ്പത്തും ഐശ്വര്യവും യാതൊന്നും വേണ്ട. എനിക്ക് വേണ്ടത് ശാന്തമായി ജീവിക്കതക്ക മന:സമാധാനമാണ്. എന്റെ മനശാന്തിയും സമാധാനവും ആകെ തകർന്നിരിക്കുന്നു.)
തുടരും...............

No comments:

Post a Comment