Saturday, 26 April 2014

ഗുരു ( മുപ്പതാം ഭാഗം )



ഗുരു ( മുപ്പതാം ഭാഗം ) പിംഗല എന്ന വേശ്യാസ്ത്രീയിൽ നിന്നും ഉൾക്കൊണ്ട പാഠം
അകത്തിരിക്കുന്ന പർമാത്മാവിനെ തിരിച്ചറിയാതെ പരമാത്മാവിനെയന്വേഷിച്ച് ലോകം മുഴുവൻ അലഞ്ഞു തിരിയുന്നവരാണ് അധികം പേരും. എന്നാൽ തന്നിലുള്ള ഇശ്വരനെക്കാണാതെ പുറത്തുള്ള ദേവന്മാരെ അന്വേഷിച്ചു നടന്ന് ഒടുവിൽ ഉപാസിച്ച സകല ദേവന്മാരും ഉപേക്ഷിക്കുമ്പോൾ അവരിൽ നിന്നും ലഭിച്ച നൈമിഷികങ്ങളായ സകല സുഖങ്ങളും ദു:ഖത്തിലേയ്ക്കു നയിക്കപ്പെടുന്നു. നാം എന്ന ജീവാത്മാവും നമ്മുടെ അനുവാദത്തിനോ സമ്മതത്തിനോ പോലും കാത്തുനിൽക്കാതെ ഈ ഭൗതികശരീരത്തിലെ ഓരോ പ്രവർത്തനത്തേയും കിറുകൃത്യമായി അർപ്പണ ബോധത്തോടെ ചെയ്തു കൊണ്ടിരിക്കുന്ന ആ ഊർജ്ജപ്രവാഹം പരമാത്മാവല്ലതെ മറ്റൊന്നുമല്ല. ഉപാസിച്ചാലും ഉപാസിച്ചില്ലെങ്കിലും അതിന്റെ പ്രവർത്തനം അതുപോലെ തന്നെ തുടർന്നു കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള അവിഘ്ന ഉർജ്ജസ്രോതസ്സിനെ ഭർത്താവായിട്ടു കണ്ട് ജീവാത്മാവ് ഭാര്യയായി സുശ്രൂഷിയ്ക്കുമ്പോൾ ജീവാത്മാവും പരമാത്മാവും ഒന്നായി മാറുകയും പരസ്പര ബന്ധവും സ്നേഹവും പരിലാളനങ്ങളും അനശ്വരാനുഭൂതികളായി മാറുകയും ചെയ്യുന്നു.
യൗവത്തിന്റെ മാസ്മരിക സൗന്ദര്യത്തിൽ സ്വയം മറന്ന പിംഗലെയെന്ന എന്ന വേശ്യാ സ്ത്രീയുടെ അനുഭവമാണ് അവധൂതനെ ഇങ്ങണെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും. തന്റെ സൗന്ദര്യവും യൗവനവും അനുഭവിക്കുവാനെത്തുന്ന ധനികന്മാരിൽ നിന്നും പണം പറ്റി വിവിധ കാമ ചേഷ്ടകളിലൂടെ അവരെ സന്തുഷ്ടരാക്കി തന്റെ സ്ഥിര സന്ദർശകരാക്കി മാറ്റുകയാണ് അവൾ ചെയ്തു പോന്നത്. രാത്രി കാലങ്ങളിൽ കിറ്റക്ക വിരിച്ച് ഉടുട്ടൊരുങ്ങി നഗരത്തിൽ അവളുടെ ഗൃഹത്തിന്റെ കവാടത്തിൽ പല കാമ ചേഷ്ടകലോടെ ധനികരായവരെ കാത്തു നിൽക്കുക പതിവായിരുന്നു. എന്നാൽ ഒരു രാത്രിയ്ല് ധനികനായ ഒരുവനെ ഭർത്താവാക്കി മണിയറയിൽ സന്തോഷിപ്പിക്കുംപ്പോള് അതിലും ധനികനും കോപിഷ്ടനുമായ മറ്റൊരുവൻ അവ്ലുടെ സഹശയന മോഹിതനായെത്തിയതറിഞ്ഞ് അകത്തുള്ളവനെ ഉറക്കിക്കിടത്തി പുറത്തുള്ളവനെ സന്തോഷിപ്പിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ അകത്തുവനേയും പുറത്തുള്ളവനെയും ഒരു പോലെ സന്തോഷിപ്പിക്കാനയുള്ള ശ്രമം വൃഥാവിലാവുകയും അവരെ രണ്ടു പേരേയും നഷ്ടപ്പെട്രുകയും ചെയ്ത് ദു:ഖിതയാവുന്നു. ഒരിക്കൽ നശിച്ചു പോകുന്ന തന്റെ ശരീരവും ഇന്നത്തെ യൗവന ലാവണ്യവും അതിലൂടെ അനുഭവിക്കുന്ന സുഖങ്ങളും എല്ലാം നൈമിഷിക തിരിച്ചറിഞ്ഞ് ജനിച്ച അന്നു മുതൽ മരിക്കുന്ന വരേയും യാതൊരുവിധ പരാതികളുമില്ലാതെ തന്നെ പരിചരിച്ച് സ്നേഹത്തോടെ ശുശ്രുഷിക്കുന്ന ഉള്ളിലെ പരമാത്മചൈതന്യത്തിന്റെ ഉത്ഭവവും ലയനസ്ങ്കേതവും എന്നും നിലനിൽക്കുന്നതും ഒരിക്കലും നശിക്കാത്തതുമായ ഈശ്വരനെ വിഷ്ണുഭഗവാനെ ഭർത്താവായിക്കണ്ട് പരമാനന്ദമനുഭവിക്കുകയാണുണ്ടായത്.
ഇവിടെ ജീവാത്മാവിനെ ഭാര്യയായും പരമാത്മാവിനെ ഭർത്താവായും കണ്ട് രണ്ടു പേരും ഒന്നു തന്നെയെന്നും ഉള്ളിലുള്ള ഭർത്താവിനെ തിരിച്ചറിഞ്ഞു പരിപാലിച്ച് അദ്ദേഹവുമായി ദൃഢവും സുസ്ഥിരവിമായ ആശയ വിനിമയം സംവിധാനം സൃഷ്ടിച്ചെടുക്കുകയാണു വേണ്ടത്. അതിൽ നിന്നും അനുഭവിക്കുന്ന അതീന്ദ്രീയ സുഖവും സന്തോഷവും എക്കാലവും നിലനിൽക്കുന്നവയാണ്. എന്നാൽ ഇന്ദ്രീയങ്ങളിൽ നിന്നും ലഭിക്കുന്ന സുഖങ്ങൾ നൈമിഷികവും ദു:ഖ ദായകവുമാണ്. ഇന്ദ്രീയാദി വിഷയങ്ങൾ പുറത്തുള്ള ധനികന്മാരായ നൈമിഷക കാമാർന്ധമാരയ ഭർത്താക്കന്മാരും അകത്തുള്ള പരമാത്മ ചൈതന്യം നിസ്വാർത്ഥ സ്നേഹിതനായ ഭർത്താവുമാണ്. എന്നാൽ പിംഗലയെപ്പോലെ പുറത്തുള്ളവനേയും അകത്തുള്ളവനേയും ഒരു പോലെ ശുശ്രൂഷിക്കുവാൻ ശ്രമിക്കുമ്പോൾ അസംതൃപ്തനായി പുറത്തുള്ളവൻ സമ്മാനിക്കുന്ന ശിക്ഷയും പേറി അകത്തുള്ളവനെ തിരഞ്ഞു വരേണ്ടി വരും.
മർത്ത്യന്മാർ ചിലർ നിരാഹാരന്മായിട്ടിഹ
രസത്തെ വർജ്ജിചുടനിന്ദ്രീയങളെജ്ജയി-
ച്ചസൊഖ്യം നീരസവും രസത്തിൽ വർദ്ധിക്കുന്നു
പുരുഷനെത്രകാലം രസത്തെജ്ജയിക്കതെ
ഇരിക്കിലത്രകാലം ജിതമാക്കുന്നതെന്നാൽ
അസത്താമിന്ദ്രീയാണി ജയിക്കാമത്ര കാലം.
അതിന്നൊരു കഥ കഥനം ചെയ്തീടുവാൻ,
"മിഥിലാ പുരത്തിങ്കൽ പിംഗലയെന്നു പേരായ്
തരുണീമണിയായ വേശ്യയുമുണ്ടായ് വന്നു;
തരുണകാലത്തവളിരുന്ന വൃത്താന്തങ്ങൾ
പരിചിൽ കുറഞ്ഞൊന്നു പറവൻ കേട്ടുകൊൾക.
സരസീരുഹാക്ഷിയാലേ ഞാൻ ശിക്ഷിക്കപ്പെട്ടു
അതുമെങ്ങനെയെന്നാലൊരിക്കൽ വേശ്യാമണി
അതിമോഹന വേഷം കൈകൊണ്ടു കാമുകിയായ്
നിർദ്ധനന്മാരെ ത്യജിച്ചർത്ഥവാന്മാരെക്കൊതി-
ച്ചർദ്ധരാത്രിലവൾ സകേതേ വസിക്കുമ്പോൾ
ചെന്നിതു ഞാനുമത്ര സങ്കേതേ സ്ഥലത്തിങ്കൽ;
അന്നവൾ ബഹിർദ്ദ്വാരേ വസിക്കുന്നതു കണ്ടു
പല വിത്തന്മാരെ വരുത്തിയവരേയും
പലലീലയാ കാമതന്ത്രത്താൽ വശമാക്കി
അർത്ഥസമ്പാദ്യം ചെയ്തു വസിക്കുമ്പോളൊരു
ഒരു വിത്തൻ മഹാശഠൻ വന്നിതങ്ങർദ്ധരാത്രൗ.
അവനെ വരിച്ചവൾ സങ്കേതേ ഭുജിപ്പാനായ്
യുവതീമണി ദാസിമാരുമായ്ത്തുറ്റങ്ങുമ്പോൾ
കോപിയായ് ശ്ശഠനായി ദ്രവ്യസ്ഥനായുള്ളൊരു
പാപിതാൻ വേശ്യ ചെല്ലാഞ്ഞേറ്റവും ക്രുദ്ധനായി
പുറപ്പെട്ടതു നേരം തെരിക്കെന്നവൾ ചെന്നു
കരത്തെപ്പിടിപെട്ടു പെരുത്ത മോഹത്തിനാൽ
അധികം ദ്രവ്യം തരുന്നവനിന്നുപേക്ഷിച്ചി-
ട്ടധുനാ പോകുന്നതിന്നെങ്ങനെ ദുരാശയാ
നിദ്രകൂടാതെയവളവനെയാശ്രയിച്ചി-
ട്ടർദ്ധരാത്രിയിൽ പുറപ്പെട്ടിട്ടു പാരവശ്യാൽ
അകത്തു പോകുമുടൻ പുറത്തു വരുമപ്പോൾ
അകക്കാൻപിലർത്ഥ മോഹ പാശത്താലവൾ
കോപിയാം ദ്രവ്യസ്ഥനും പോയതു നേരമതി-
വേപഥു പൂണ്ടുനിന്നു ചിന്തിച്ചു വേശ്യാനാരി
ശുഷ്ക വക്ത്രയായ് പല വചനം ചൊല്ലീടിനാൾ;
ദുഷ്കൃതമഹോ ! കഷ്ടമെന്നുടെ മോഹം കാൺക!
അജ്ഞാനിയായിട്ടു ഞാൻ കാമപാശേന ബദ്ധ്യാ
സുജ്ഞാന സ്വരൂപനായ് നഷ്ടചിത്താനന്ദനായ്
ഹൃദിസ്ഥനായ രതിപ്രദനെ ത്യജിച്ചു ഞാൻ
മദത്താൽ ശോക മോഹ പ്രദമായിരിക്കുന്ന
തുച്ഛമോഹത്തെയിച്ഛിചിതിനെ ത്യജിക്കുന്ന-
തച്യുത പാദഭക്തിയില്ലായ്കകൊണ്ടുനൂനം.
അതുമല്ലിഹ കഷ്ടാത്മാവു പരിതപി-
ചതികാമാർത്ഥാശയാ മോഹിതരായിട്ടുകാൺ
വെറുതെ പരിഭ്രമിച്ചുഴലുന്നതുമിപ്പോൾ
പെരുത്ത ദു:ഖത്തിനായ് വിത്തത്തെ സമ്പാദിച്ചു
വിശ്വസിച്ചിരിക്കുന്ന സുഖവും നഷ്ടം കഷ്ടം !
അസ്ഥിമാംസാദിയാലെ നിർമ്മിതമായ ദേഹം
എത്രയും ദുർഗന്ധമായ് നഖരോമങ്ങളോടും
നവദ്വാരേണ മലമൂത്ര പാത്രമായോരു
വപുസ്സും നിത്യമല്ലാഞ്ഞതിനാലിഹ ഞാനും
മൂഢാദിയായിട്ടപ്പ്പ്പോൾ ജനകരാജ്യത്തിങ്കൽ
ആടല്പൂണ്ടുഴലുന്നുമായാവൈഭവത്തിനാൽ
നിദ്രയിൽ സ്വപ്നമ്പോലെയിരിക്കും ദേഹാദികൾ-
ക്കെത്രയും കർത്താവായോരുആത്മാവു തന്നെ നിത്യം
സകലഭർത്താവായിട്ടിരിക്കുന്നതിനാലെ
സകലമാത്മാവിനാൽ രമിക്കുന്നിതുഞാനും
അതിനാലെന്റെ ഭർത്താവായതു പർമാത്മാ
മതിയ്ല്ലായ്ക കൊണ്ടങ്ങുഴന്നേനിത്രകാലം
ആകയാൽ സർവനാരിപുരുഷന്മാരെ രക്ഷി-
ച്ഛഖ്ലേശ്വരനായ വിഷ്ണു മദ് ഭർത്താ നൂനം.
ഭഗവാനെന്നിൽ പ്രീതനായ് വന്നിതിനി ഞാനും
വിഗതൈഷണയായി സൽക്കർമ്മം ചെയ്തീടുകിൽ
ദുഷ്കർമ്മവശയായി മന്ദഭാഗ്യയായതി-
ദുഷ്കൃതയായോരെന്റെ ദുഷ്കർമ്മം നശിച്ചീടും
യാതൊന്നുകൊണ്ടുള്ള ചിന്തയും നശിച്ചീടും
യാതനാദികളായ നർകങ്ങളും തീരും"
ഇങ്ങനെ ചിന്തിച്ചതിഭക്തയായവൾ പിന്നെ
മംഗലയായി വന്നിതു പിംഗലയായതുകാലം
പിന്നെയും വിവേകത്താൾരോന്നു ചിന്തിച്ചിതു
തുടരും ...

No comments:

Post a Comment