ഗുരു ( ഇരുപത്തി മൂന്നാം ഭാഗം )
സർപ്പം ഗുരുവായതും.. സർപ്പത്തിൽ നിന്നും ഉൾക്കൊണ്ട പാഠവും
എന്താണ് ജീവനുള്ളവയും ജീവനില്ലാത്തവയും തമ്മിലൂള്ള വ്യത്യാസമെന്ന് ആധൂനികശാസ്ത്രമെന്നവകാശപ്പെടുന്ന ഇന്നത്തെ ശാസ്ത്രലോകത്തിൽ ജീവികൾക്ക് പ്രകൃതിയിൽ നിന്നും പല മാർഗ്ഗത്തിൽ ഊർജ്ജം സ്വീകരിച്ച് വളരുവാനും അവയിൽ "യാദൃശ്ചികമായി" നടക്കുന്ന ചില രാസപ്രവർത്തനങ്ങളിലൂടെ അവരുടേതായ ഒരു സ്വഭാവപ്രകൃതി രുപപ്പെടുവാനും തന്മൂലം അതതിന്റെതായ വ്യക്തിത്വം നിലനിർത്തുവാനും സാധിക്കുന്നു എന്നും ഇതിനായി അവയിൽ സംജാതമായ "ഊർജ്ജം" നശിക്കുമ്പോൾ അവയുടെ പ്രവർത്തനം നിലച്ച് പ്രകൃത്ത്യാലുള്ള ദ്രവീകരണത്തിനു പാത്രമാവുകയും ചെയ്യുന്നു പോലും. മനുഷ്യമനസ്സിന്റെ നിർവ്വചനം പോലും മനുഷ്യനെന്ന ജീവിയുടെ മസ്തിഷ്കത്തിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളൂടെ ആകെത്തുകയായാണ് ഇന്നും അവർ കരുതുന്നതും. എന്നാൽ ജീവാത്മാവ് എന്ന സങ്കല്പവും അതു മുജ്ജന്മത്തിലെ കർമ്മത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ദേഹങ്ങൾ സ്വീകരിച്ച് ജീവചക്രത്തിലെ ഓരോ അനുഭവങ്ങളൂം പഠിച്ച് അറിവാകുന്ന ബ്രഹ്മത്തിലേക്കുള്ള യാത്രയുടെ പല അവസ്ഥകളിലൊന്നു മാത്രമാണെന്ന തത്വം കാല്പനികമെന്നു മറ്റുള്ളവർ പുശ്ചിച്ചു തള്ളിയ ഭാരതീയ തത്വ ചിന്തയുടെ സ്വന്തം തന്നെയാണ്. ഓരോ ജന്മത്തിനൊടുവിലും ജീവാത്മാവ് നേടിയ അറിവുകളുടേയും അതിനിടയിലുണ്ടായ ക്ഷതങ്ങളൂടേയും അടിസ്ഥാനത്തിൽ പലജന്മങ്ങളെ മറികടന്ന് കുറച്ചുകൂടി ശ്രേഷ്ഠജന്മത്തിലേക്കെത്തുകയോ കഴിഞ്ഞുവന്ന ജന്മങ്ങളിൽ നിന്നു പോലും അധ:പതിച്ച് നീച ജന്മത്തിലേക്കു കൂപ്പുകുത്തുന്നു. ഈ മറികടക്കലിനിടയിലുള്ള മാർഗ്ഗത്തെ സ്വർഗ്ഗമെന്നും അധ:പതനത്തിനിടയിലുള്ള പുന:രുദ്ധാരണ പ്രക്രിയകൾക്ക് നരകമെന്നും കരുതുന്നു. അതായത് നിലവിലുള്ള ജന്മത്തിലെ കർമ്മത്തിനടിസ്ഥാനമായി ജീവാത്മാവിന് സ്വർഗ്ഗവും നരകവും വിധിക്കപ്പെട്ടിരിക്കുന്നു. സകല കർമ്മങ്ങളും ഇന്ദ്രീയങ്ങളിൽ സംബന്ധിച്ചിരിക്കുന്നു. ഇന്ദ്രീയളെ ജീവാത്മാവെന്ന യാത്രക്കരന്റെ ശരീരമാകുന്ന രഥത്തിന്റെ കുതിരകളാണെന്നും അവയെ മനസ്സാകുന്ന കടിഞ്ഞാൺ കൊണ്ടും ബുദ്ധിയാകുന്ന ചാട്ടവാർ കൊണ്ടും നിയന്ത്രിച്ച് ശ്രേഷ്ഠജ്നമത്തിലേക്കോ ജനിമരണങ്ങൾക്കതീതമായ മോക്ഷപ്രാപ്തിയിലേയ്ക്കോ എത്തിച്ചേരുവാനാകും എന്നാണ് ആചര്യന്മാരുടെ നിഗമനം.
ഇന്ദ്രീയങ്ങളെ നിയന്ത്രിക്കുകയെന്നാൽ സുഖത്തെയും ഒരു പോലെ കാണുന്നവനാണ് ബുധൻ അഥവ യോഗി. സുഖവും ദു:ഖവുമെന്ന രണ്ടു പരമാവധി പരിധികളെ ഒരു പോലെ കാണുവാൻ കഴിയുന്നവൻ ഇതു രണ്ടു ഇശ്ചിക്കുന്നില്ല എന്നുള്ളതാണൊരു സത്യം. സകലതും അനിത്യവുമായിരിക്കുന്നതു കൊണ്ട് യാദൃശ്ചികയാൽ അടുത്തു വരുന്നതിനെ ഭക്ഷിച്ച്, അധികമായാലും സ്വല്പമായാലും മതിയെന്നോ പോരാതെയെന്നോ കണ്ട് ലഭ്യ ഭോജനത്തിൽ സംതൃപ്തിപ്പെടൂന്ന ഒരു പെരുമ്പാമ്പിനെപ്പോലെ പുഷ്ടിയോടെ സന്തോഷമായിരിക്കേണ്ടതാകുന്നു. സുഖവും ദു:ഖവും വെറും താൽകാലികവും നശ്വരവുമാണെന്നറിഞ്ഞ് അനശ്വരമായ സച്ചിതാനന്ദത്തെ ധ്യാനിച്ച് എല്ലാക്കാലവും ഒരു പോലെ ഇരിക്കേണ്ടവനായിരിക്കണം മഹായോഗികൾ എന്ന മഹത്തായ തത്ത്വം മനസ്സിലാക്കിക്കൊടുത്ത അജഗരമെന്ന പെരുമ്പാമ്പിനെ ഈ മഹായോഗി തന്റെ ഇഷ്ട ഗുരുക്കന്മാരിൽ ഒരാളായി അംഗീകരിച്ചത്.
മന്നവ! ദേഹികൾക്കു നരകസ്വർഗ്ഗങ്ങളിൽ
ഇന്ദ്രീയസംബന്ധേന സുഖ ദു:ഖങ്ങൾ രണ്ടും
വന്നുകൂടിടുന്നൊരു ഹേതുവായിരിക്കുന്നു.
സുഖദു:ഖങ്ങൾ രണ്ടുമിച്ഛിക്കുന്നീല ബുധൻ.
സകല്മനിത്യമായിരിക്ക കൊണ്ടുതന്നെ
മഹത്തായിരിക്കുന്ന സർപ്പത്തെപ്പോലെയവൻ
ഇഹത്തിൽ യാദൃശ്ചയാ വന്നതു ഗ്രഹിച്ചീടും
ഭൂരിയായിട്ടും സ്വല്പമായിട്ടും ലഭിച്ചാലും
പോരാതെയെന്നതുമില്ല മതിയെന്നതുമില്ല
ലഭ്യഭോജനത്തെ ഭുജിച്ചു സദാകാലം
പുഷ്ടിയോടജഗര സർപ്പങ്ങൾ പോലെ തന്നെ
സുഖദു:ഖങ്ങൾ രണ്ടിലേതു വന്നണഞ്ഞാലും,
സുഖമേയനുഭവിച്ചെല്ലാം നശ്വരമെന്നും
നിശ്ചലഹൃദയനായീടുന്ന മഹായോഗി
സച്ചിദ്ധ്യാനമാനസൻ വസിക്കുമെല്ലാ നാളും;
ഇങ്ങനെ മുനിവൃത്തിയാകയാലജഗര-
മെന്ന പന്നഗവുമെന്നാചാര്യനറിഞ്ഞാലും.
ഇന്ദ്രീയസംബന്ധേന സുഖ ദു:ഖങ്ങൾ രണ്ടും
വന്നുകൂടിടുന്നൊരു ഹേതുവായിരിക്കുന്നു.
സുഖദു:ഖങ്ങൾ രണ്ടുമിച്ഛിക്കുന്നീല ബുധൻ.
സകല്മനിത്യമായിരിക്ക കൊണ്ടുതന്നെ
മഹത്തായിരിക്കുന്ന സർപ്പത്തെപ്പോലെയവൻ
ഇഹത്തിൽ യാദൃശ്ചയാ വന്നതു ഗ്രഹിച്ചീടും
ഭൂരിയായിട്ടും സ്വല്പമായിട്ടും ലഭിച്ചാലും
പോരാതെയെന്നതുമില്ല മതിയെന്നതുമില്ല
ലഭ്യഭോജനത്തെ ഭുജിച്ചു സദാകാലം
പുഷ്ടിയോടജഗര സർപ്പങ്ങൾ പോലെ തന്നെ
സുഖദു:ഖങ്ങൾ രണ്ടിലേതു വന്നണഞ്ഞാലും,
സുഖമേയനുഭവിച്ചെല്ലാം നശ്വരമെന്നും
നിശ്ചലഹൃദയനായീടുന്ന മഹായോഗി
സച്ചിദ്ധ്യാനമാനസൻ വസിക്കുമെല്ലാ നാളും;
ഇങ്ങനെ മുനിവൃത്തിയാകയാലജഗര-
മെന്ന പന്നഗവുമെന്നാചാര്യനറിഞ്ഞാലും.
തുടരും ....
No comments:
Post a Comment