ഗുരു ( ...തുടർച്ച... മുപ്പത്തിയാറാം ഭാഗം )
കുമാരിയിൽ നിന്നും പഠിച്ച പാഠം
ഒരു കുമാരികയെപ്പോലെയാണു മനുഷ്യന്റെ മനസ്സ്. ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളൂടേയും ചെപ്പിനെ സ്നേഹിച്ച് യാഥാർത്ഥ്യങ്ങൾക്കപ്പുറത്തുള്ള ഒരു സ്വപ്നലോകത്തിൽ പറിപ്പറന്നു നടക്കുന്നു. വീണുകിട്ടുന്ന ചെറു കുപ്പിവളപ്പൊട്ടുകൾ പോലും ചിലപ്പോൾ അതിന്റെ യഥാർത്ഥ മൂല്യത്തിനപ്പുറമുള്ള അമൂല്യതയിലേയ്ക്ക് മാറ്റിയെടുക്കാനവർക്കാവുന്നു. അതൃപ്തമായ മനസ്സിന്റെ ആശകൾ ഒരോന്നനുഭവിക്കുമ്പോൾ അടുത്തതിലേയ്ക്കു ചേക്കേറുന്നു. ഒന്നവസാനിക്കുമ്പോൾ അടുത്തതുണ്ടായിവരുന്ന ഒരത്ഭുത പ്രതിഭാസം തന്നെയാണു മനുഷ്യ മനസ്സ്. തന്റെ ദേഹവുമായി ദേഹിയായ ജീവാത്മാവിനെ യാതൊരു ബന്ധമില്ലെന്നിരിക്കിലും അതിനെ മനസ്സിലാക്കി യുക്തിയോടെ പ്രവർത്തിക്കുവാൻ എകാഗ്രത അത്യാവശ്യമാണ്. എകാഗ്രമായ മനസ്സു വേണമെങ്കിൽ ഇന്ദ്രിയങ്ങളെ ജയിക്കണം. ഇന്ദ്രീയങ്ങളെ ജയിക്കണമെങ്കിൽ വിഷയങ്ങളോടുള്ള ഇച്ഛ മാറണം അതിനായി കഠിനമായി പരിശ്രമിക്കേണ്ടതാണ്. അനുഭവിക്കും തോറും കൂടുതൽ അനുഭവിക്കുവാനുള്ള അഭിനിവേശം അഗ്നി വിളക്കിൽ നിന്നും എണ്ണയെ വലിച്ചെടുത്ത് കത്തുന്നതു പോലെ വിഷയങ്ങളെ സ്വയം കണ്ടെത്തി ആസ്വദിക്കുവാനുള്ള മാർഗ്ഗം കണ്ടെത്തുന്നു. എന്നാൽ മനസ്സിനെ അപ്ലാല്പമായി യോഗാഭ്യാസത്തിലൂടെ പരമാത്മാവിൽ ലയിപ്പിച്ചാൽ മനസ്സിനേ കർമ്മത്തിലേയ്ക്കു നയിക്കുന്ന കർമ്മരേണുക്കൾ നശിക്കുകയും മനസ്സ് ബാഹ്യ കർമ്മവിഷയങ്ങളിൽ നിന്നും വിടുതൽ പ്രാപിച്ച് ഏകാഗ്രമാവുകയും ക്രമേണ ഇന്ദ്രിയൻഗളെ ജയിച്ച് ജിതേന്ദ്രീയരായി മാറുകയും ചെയ്യുന്നു.
സത്വ രജോ തമോ ഗുണങ്ങളാൽ വശംവദനായ മനസ്സ് അല്പാല്പമായി പരബ്രഹ്മ ചൈതന്യത്തോട് അടുക്കുന്നതനുസരിച്ച് അഗ്നി അഴുക്കളെപ്പോലും ശുദ്ധമാക്കുന്നതു പോലെ സാത്വിക ഗുണപ്രദമായി മാറുന്നു. അങ്ങനെ സാത്വുകമായ മനസ്സ് അന്തർഭാവവും ബഹിർഭാവവും അറിയാതെ അഖിലേശ്വരനായ ഭഗവാന്റെ ആത്മീയ ദർശനത്തിൽ ലയിച്ച് മായയെ അതിജീവിക്കുന്നു. അഖിലവും നിറഞ്ഞു നിൽക്കുന്ന ഒരേയൊരു ചൈതന്യമായ പരബ്രഹ്മ ചൈതന്യവും നാമും ഒന്നാണെന്ന ആത്മദർശനമുണ്ടാകുന്നതോടെ ഇക്കാണുന്ന സകല ചരാചർങ്ങളും ആ ഭഗവത് മായതന്നെയെന്നറിയുമ്പോൾ മായയിൽ നിന്നും മനസ്സിനെ അടർത്തിമാറ്റി യാഥാർത്ഥ്യത്തിലേയ്ക്കും തിർച്ചുവിടുവാനാകുന്നു. മാനസം അടങ്ങീടാതെ മായയുമൊടുങ്ങീല്ല. മാനസ്സമടങ്ങമ്പോൾ മായയുമൊടുംഗീടും. മായയില്ലാതായാൽ മായാകല്പിതവും പോകും. മായാകല്പിതം പോയാൽ മനസ്സു നിർവാണമാകും.... ഈ മഹത്തായ തത്വം മൻസ്സിലാക്കിത്തന്നതു കൊണ്ടാണ് കുമാരികയെ ഗുരുവായിക്കണുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്..
സത്വ രജോ തമോ ഗുണങ്ങളാൽ വശംവദനായ മനസ്സ് അല്പാല്പമായി പരബ്രഹ്മ ചൈതന്യത്തോട് അടുക്കുന്നതനുസരിച്ച് അഗ്നി അഴുക്കളെപ്പോലും ശുദ്ധമാക്കുന്നതു പോലെ സാത്വിക ഗുണപ്രദമായി മാറുന്നു. അങ്ങനെ സാത്വുകമായ മനസ്സ് അന്തർഭാവവും ബഹിർഭാവവും അറിയാതെ അഖിലേശ്വരനായ ഭഗവാന്റെ ആത്മീയ ദർശനത്തിൽ ലയിച്ച് മായയെ അതിജീവിക്കുന്നു. അഖിലവും നിറഞ്ഞു നിൽക്കുന്ന ഒരേയൊരു ചൈതന്യമായ പരബ്രഹ്മ ചൈതന്യവും നാമും ഒന്നാണെന്ന ആത്മദർശനമുണ്ടാകുന്നതോടെ ഇക്കാണുന്ന സകല ചരാചർങ്ങളും ആ ഭഗവത് മായതന്നെയെന്നറിയുമ്പോൾ മായയിൽ നിന്നും മനസ്സിനെ അടർത്തിമാറ്റി യാഥാർത്ഥ്യത്തിലേയ്ക്കും തിർച്ചുവിടുവാനാകുന്നു. മാനസം അടങ്ങീടാതെ മായയുമൊടുങ്ങീല്ല. മാനസ്സമടങ്ങമ്പോൾ മായയുമൊടുംഗീടും. മായയില്ലാതായാൽ മായാകല്പിതവും പോകും. മായാകല്പിതം പോയാൽ മനസ്സു നിർവാണമാകും.... ഈ മഹത്തായ തത്വം മൻസ്സിലാക്കിത്തന്നതു കൊണ്ടാണ് കുമാരികയെ ഗുരുവായിക്കണുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്..
മരിക്കും തൽക്കർമ്മഭോഗാന്തേ മറ്റൊന്നിനായി
ജനിയ്ക്കുമതുപാർത്താലെത്രയുമത്യത്ഭുതം !
തനിക്കു ബന്ധമില്ല തന്നുടെദേഹത്തിങ്കൽ
ഈവണ്ണമൊക്കെദ്ധരിച്ചിരുന്നുചെയ്തീടിലും
സർവകാലവും തന്റെമനസ്സേകാഗ്രമായ്
യോജിച്ചു ജിതേന്ദ്രീയനായ് ജിതാശ്വാസനായി
ഓജസ്സോടതി വൈരാഗ്യാഭ്യാസയോഗത്തോടും
മാനസം മെല്ലെമെല്ലെ പരമാത്മാവിൽ ചേർത്താൽ
മാനസ കർമ്മരേണു നശിക്കുമപ്പോൾത്തന്നെ.
സാത്വികേ രജോസ്തമ ഗുണങ്ങളറ്റങ്ങീട്ടു
സാത്വികാംശമായുള്ള മാനസം നിർവാണത്തെ
പ്രാപിക്കേണ്ടതിന്നിഹ മാനസത്തിനെത്തന്നെ
വ്യാപിച്ചപവിദ്ധചിത്തമായഖിലവും
അന്തർഭാവവും ബഹിർഭാവവുമറിയാതെ
അന്തരംഗത്തിലാത്മദർശനമുണ്ടായ് വരാ;
മാനസമടങ്ങാതെ മായയുമൊടുങ്ങീടാ;
മാനസമടങ്ങുമ്പോൾ മായയുമില്ലനൂനം;
മായയില്ലാതെപോയാൽ മായാകല്പിതമില്ല;
മായാകല്പിതം പോയാൽ മാനസ്സം നിർവാണമാം;
ആയതുകൊണ്ടു ഗുരുവായതു കുമാരികാ;
മായകല്പിതമെല്ലാം കാലവൈഭവമല്ലോ.
ജനിയ്ക്കുമതുപാർത്താലെത്രയുമത്യത്ഭുതം !
തനിക്കു ബന്ധമില്ല തന്നുടെദേഹത്തിങ്കൽ
ഈവണ്ണമൊക്കെദ്ധരിച്ചിരുന്നുചെയ്തീടിലും
സർവകാലവും തന്റെമനസ്സേകാഗ്രമായ്
യോജിച്ചു ജിതേന്ദ്രീയനായ് ജിതാശ്വാസനായി
ഓജസ്സോടതി വൈരാഗ്യാഭ്യാസയോഗത്തോടും
മാനസം മെല്ലെമെല്ലെ പരമാത്മാവിൽ ചേർത്താൽ
മാനസ കർമ്മരേണു നശിക്കുമപ്പോൾത്തന്നെ.
സാത്വികേ രജോസ്തമ ഗുണങ്ങളറ്റങ്ങീട്ടു
സാത്വികാംശമായുള്ള മാനസം നിർവാണത്തെ
പ്രാപിക്കേണ്ടതിന്നിഹ മാനസത്തിനെത്തന്നെ
വ്യാപിച്ചപവിദ്ധചിത്തമായഖിലവും
അന്തർഭാവവും ബഹിർഭാവവുമറിയാതെ
അന്തരംഗത്തിലാത്മദർശനമുണ്ടായ് വരാ;
മാനസമടങ്ങാതെ മായയുമൊടുങ്ങീടാ;
മാനസമടങ്ങുമ്പോൾ മായയുമില്ലനൂനം;
മായയില്ലാതെപോയാൽ മായാകല്പിതമില്ല;
മായാകല്പിതം പോയാൽ മാനസ്സം നിർവാണമാം;
ആയതുകൊണ്ടു ഗുരുവായതു കുമാരികാ;
മായകല്പിതമെല്ലാം കാലവൈഭവമല്ലോ.
തുടരും...
No comments:
Post a Comment