ഗുരു ( ഇരുപത്തിയെട്ടാം ഭാഗം )
മാനിനെ ഒരു ഗുരുവായ കഥയും മാനിൽ നിന്നും ഗ്രഹിച്ച പാഠവും ( ഭാഗവതം: ഏകാദശാ സ്കന്ധം )
ഓരോ ഇന്ദ്രീയങ്ങളും അതതിന്റെ ശക്തിയോടെ നമ്മെ അതിനു പ്രിയമേറുന്ന വിഷയങ്ങളിൽ പിടിച്ചു നിറുത്തുന്നു. എന്നാൽ ബുദ്ധിമാനായ യോഗി ഇവയിൽ നിന്നെല്ലാം അകന്ന് അവയുടെ മായിക വലത്തിന്റെ കെട്ടു പാടിൽ നിന്നും രക്ഷനേടി അചഞ്ചലമായ മനസ്സോടു കൂടി തപസ്ചര്യകൾ ചെയ്യേണ്ടതാണ്. കർണ്ണപുടങ്ങളിൽ എത്തുന്ന തരംഗ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന കമ്പനവും അതിൽ നിന്നും ഉത്പാദിക്കപ്പെടുന്ന പ്രതികമ്പന സംവേദന തരംഗചാഞ്ചല്യവും മസ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന രോചകവും അരോചകവുമെല്ലാം തിരിച്ചറിഞ്ഞ് രോചകമായതിനെ ആസ്വദിക്കുകയും പിന്നീട് അതിൽ ലയിച്ച് സ്വയം മറക്കുകയും ചെയ്യുന്നത് അപൂർവ്വമല്ല. അതു പോലെ തന്നെയാണ് നേത്രങ്ങളിലെത്തുന്ന നിഴലുകളൂടേയും വെളിച്ചത്തിന്റെയും ഏറ്റക്കൂറച്ചിലുകൾ ഉണ്ടാക്കുന്ന കാഴ്ച സുഖങ്ങളും. സ്വകർമ്മത്തിൽ നിന്നും അകറ്റി മനസ്സിനെ പിടിച്ചു നിർത്തുവാൻ നാവിന്റെയും ലിംഗങ്ങളുടേയും രസങ്ങൾ മാത്രമല്ല വാദ്യ ഘോഷങ്ങൾക്കും സുന്ദരിമാരൂടെ നൃത്തങ്ങൾക്കും സാധിക്കും. കഴിച്ചു കോണ്ടിരിക്കുന്ന ഭക്ഷണവും വിട്ട് സകലതും മറന്ന് പരിസർത്തുനിന്നും ഉണ്ടാകുന്ന ശബ്ദങ്ങൾക്കു കാത് വട്ടം പീടിച്ചു നിൽക്കുന്ന മാനുകൾ പലപ്പോഴും അപകടങ്ങളിൽ ചെന്നു പെടാറുണ്ട്. അതു പോലെ തന്നെയാണ്` ഋശ്യശൃംഗനെന്ന മാമുനിയുടേയും കഥ. സ്ത്രീ സാമിപ്യം ഒട്ടുമറിയുക്കാതെ ബ്രഹ്മചാരിയാക്കി വളർത്തിയ മുനികുക്മാരനെ ഗ്രാമ സ്ത്രീകൾ ഉന്മാദൻർത്തത്താലും ശൃംഗാര ചേഷ്ടകളാലും ആകർഷിതനാക്കി തന്റെ തപ്സ്ചര്യകളെല്ലാം ഒരു നിമിഷം കൊണ്ടു കാറ്റിൽപ്പറത്തി ബ്രഹ്മചര്യത്തെയില്ലാതാക്കി നശിപ്പിച്ച കഥ പലയിടത്തും നാം വായിച്ചിട്ടുള്ളതാണ്.
അതിശക്ത്നമാരായ അഞ്ചു കാട്ടു കുതിരകളെപ്പൂട്ടിയ ശരീരമാകുന്ന രഥത്തിന്റെ തേരാളിയാണു നാമോരുത്തരുമെന്നും മനസ്സാകുന്ന കടിഞ്ഞാണും ബുദ്ധിയാകുന്ന ചാട്ടവാറും കൊണ്ട് അതിനെ നിയന്ത്രിച്ച് ലക്ഷ്യം മോക്ഷമെന്ന് അനുനിമിഷമറിഞ്ഞ് ത്യജിക്കേണ്ടതിനെ ത്യജിച്ചും ഗ്രഹിക്കേണ്ടതിനെ ഗ്രഹിച്ചും മുന്നേറുകയാണ് വേണ്ടത് എന്ന അതി മഹത്തായ തത്ത്വമാണ് ഇവിടെ വെളിവാക്കുന്നത്. ഒരായുഷ്കാലം മുഴുവൻ ഉണ്ടാക്കിയെടുത്ത മഹാത്മ്യമാണ് ഗ്രാമ നർത്തകികളുടെ ലൈംഗികചേഷ്ടകളിൽ മതി മറന്ന് അവരോടൊപ്പം പോകുന്ന ഋശ്യശൃംഗനെന്ന മാമുനിക്ക് നഷ്ടമാകുന്നത്. അത്തരം നിമിഷങ്ങളിൽ ആത്മ സംയമനം പാലിച്ച് വിവേകത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ അതിന്റെ തിക്തഫലം ജീവിതകാലം മുഴുവൻ കഷ്ട്പ്പെട്ടുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുന്നതിലൂടെയായിരിക്കും അനുഭവിക്കേണ്ടി വരുന്നത്. എന്നാൽ സകലതും മിതത്തോടെയും ആത്മ നിയന്ത്രണത്തോടെയും അനുഭവിച്ച് അതിൽ മനസ്സിനെ ഉടക്കാതെ പോകുന്ന ബുദ്ധിമാന്മാർ ഇന്ദ്രീയങ്ങളെ ജയിച്ച ജിതേന്ദ്രീയന്മാരാണ്. ഇന്ദ്രീയ സുഖങ്ങൾ നൈമിഷികവും നാശകാരണവുമാണ്. ഈ മഹത് തത്ത്വം മനസ്സിലാക്കിത്തന്ന മാനിനെ അവധൂതൻ തന്റെ ഗുരുവായി സ്വീകരിക്കുകയായിരുന്നു.
ഗീതവാദ്യാദി ഗ്രാമ്യ സ്ത്രീകൾ തൻ നൃത്തങ്ങളും
കേൾക്കയും ദർശിക്കയുമോർക്കയുമരുതുതാൻ
ചൊൽക്കൊണ്ട ഋശ്യശൃംഗ മാമുനി പോലെയും
മാനിനെപ്പോലെയും കേൾ ശബ്ദാദി വിഷയത്തിൽ
മാനസബന്ധന്മാരായ് സർവരും നശിക്കുന്നു;
അതിനാലൊരു ഗുരു മൃഗമെന്നറിഞ്ഞാലും.
കേൾക്കയും ദർശിക്കയുമോർക്കയുമരുതുതാൻ
ചൊൽക്കൊണ്ട ഋശ്യശൃംഗ മാമുനി പോലെയും
മാനിനെപ്പോലെയും കേൾ ശബ്ദാദി വിഷയത്തിൽ
മാനസബന്ധന്മാരായ് സർവരും നശിക്കുന്നു;
അതിനാലൊരു ഗുരു മൃഗമെന്നറിഞ്ഞാലും.
തുടരും.....
No comments:
Post a Comment