ഗുരു ( ഇരുപത്തി നാലാം ഭാഗം )
സമുദ്രത്തിൽ നിന്നും ഉൾക്കൊണ്ട പാഠം
അത്മയോഗികൾ താനാരെന്നു തിരിച്ചറിഞ്ഞ്, മായയെ അതിജീവിച്ച് ശാന്തചിത്തരും ദ്വന്ദങ്ങളെ അതിജീവിച്ചവരുമാണ്. മുന്നിലുള്ള വെള്ളിത്തിരയിലെ കഥാപാത്രങ്ങളും അവരുടെ പ്രശ്നങ്ങളും വികാരങ്ങളൂം എല്ലാം അതതിന്റെ ലാഘവത്തോടെ മനസ്സിനെ ഒട്ടു വ്യതിചലിപ്പിക്കാതെ അതിന്റെ കഥയും കഥയിലെ പൊരുളും മനസ്സിലാക്കി പക്വതയോടെ സമചിത്തനായിരിക്കുന്ന പ്രേക്ഷകനെയിരിക്കുന്നവരാണ് യോഗികൾ. കഥയും കഥാപാത്രങ്ങളും എല്ലാം എല്ലാ നിമിഷവും അതിന്റെ യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളുന്നവർ മായയെ അതിജീവിക്കാൻ പ്രാപ്തിയുള്ളവർ തന്നെയാണ്. എന്നാൽ കഥയിലെ നായികയ്ക്കു വേണ്ടി കണ്ണീരൊഴുക്കുന്ന സാധാരണക്കാരായ നമ്മൾ സത്യം അറിഞ്ഞിട്ടൂം അതിൽ പ്രലോഭിതരായ ചഞ്ചല ചിത്തരാണെന്നുള്ളതാണ് സത്യം.
ദേഹിയും ദേഹവും രണ്ടാണെന്നുള്ള ആത്മബോധമാണ് ആദ്യം നമ്മളീൽ ഉണ്ടാകേണ്ടത്. ദേഹം ഭൗതികവും ദേഹി ആത്മീയവുമാണ്. സൂര്യനെന്ന നക്ഷത്രം കോടാനുകോടി താപമാനത്തിൽ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന അതിന്റെ ഭൗതികരൂപം മാത്രമാണ് നാം കാണൂന്നത്. എന്നാൽ അതിൽ നിന്നും ഉത്ഭവിക്കുന്നു എന്നുമ് നാം കരുതുന്ന ഊർജ്ജപ്രവാഹത്തിന്റെ അടിസ്ഥാന ചൈതന്യമാണ് അതിന്റെ ആത്മാവ്. ഊർജ്ജത്തെ ആരാലും ഉത്പാദിപ്പിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല. എന്നാൽ ഒരവസ്ഥയിലുള്ള ഊർജ്ജത്തിനെ മറ്റൊരവസ്ഥയിലേയ്ക്കു മാറ്റുകയാണ് ചെയ്യപ്പെടുന്നതെന്ന തത്വം ഭൗതികശാസ്ത്രം പഠിച്ച സകലർക്കും ബോധ്യമായതാണ്. ഓരോ തന്മാത്രകൾക്കുള്ളിലും അവ നിർമ്മിതമായ ആറ്റങ്ങൾക്കുള്ളിലും അതിന്റേയും അടിസ്ഥാനമായ ത്രിമൂർത്തികളായ സബ് ആറ്റോമിക് പാർട്ടിക്കൾക്കുള്ളിലുള്ള ഖ്വാർക്കുളും അവ നിർമ്മിതമായ സ്ട്രിംഗുകളുമെല്ലാം അതതിന്റെ രൂപഭാവഊർജ്ജസ്വരൂപം അവയെ അവയാക്കി നിലനിർത്തുന്നു. ഒന്നിൽ നിന്നു മറ്റൊന്നിലെയ്ക്കു ഊർജ്ജത്തെ അവസ്ഥാന്തരം ചെയ്യുമ്പോൾ ചെറു അണുവിൽപ്പോലും അവ തമ്മിൽ ബന്ധിച്ചിരിക്കുന്ന ഊർജ്ജം അതിശക്തവും അപകടകാരിയുമാണെന്ന സത്യം നാം ഈ നൂറ്റാണ്ടിൽ നേരിട്ടു കണ്ടവരാണ്. അങ്ങനെ സകല വസ്തുക്കൾക്കും ഭൗതികമായ ഒരു രൂപവും ആത്മീയമായ അതിന്റെ ഊർജ്ജസ്വരൂപവുമുണ്ടെന്നുള്ളതാണ് സത്യം. മാത്രമല്ല കോടാനുകോടി സ്ട്രിംഗുകളാൽ സൃഷ്ടിക്കപ്പെട്ട ഖ്വാർക്കുകളും കോടാനുകോടി ഭൗതികതയുടെ അടിസ്ഥാനമായ ത്രിമൂർത്തികളായ പ്രോട്ടോണുകളും ഇലക്ട്രോണൂകളും ന്യൂട്രോണൂകളും അവയുടെ കോടാനുകോടി കൂട്ടായമയായുള്ള കോശങ്ങളൂം അവയുടെ കൂട്ടങ്ങളാലുണ്ടായ അവയവങ്ങളൂം ഇവയെല്ലാം ചേർന്ന് ഒരുമിച്ച് പരസ്പരപൂരകങ്ങളായും ഒന്ന് ഒന്നിനോടു സഹകരിച്ചും പ്രവർത്തിക്കുമ്പോൾ അതിനെ അങ്ങനെ ഗണമായി കൂട്ടമായി നിറുത്തി നിയന്ത്രിയ്ക്കുന്ന ഗണനായകൻ ഈ പറഞ്ഞ സൂക്ഷ്മവും അതി സൂക്ഷ്മവും കൂട്ടങളും അവയുടെ പ്രവർത്തന പ്രതിപ്രവർത്തനങ്ങളുമെല്ലാം അറിയുന്ന മഹാജ്ഞാനിയും സകലഭഗങ്ങൾക്കും അതീതനും അവയെ യാതൊരു വിഘ്നങ്ങളുമില്ലാതെ നയിക്കുന്ന ഈശ്വരനുമാണ്.
അതിനെ ഇപ്പറഞ്ഞ ഗണങ്ങളുടെ പതിയായതു കൊണ്ട് ഗണപതിയെന്നോ ഗണങ്ങളുടെ നായകനായതു കൊണ്ട് ഗണനായകനെന്നോ വിഘ്നങ്ങളെ ഉണ്ടാക്കുവാനും ഇല്ലാതാക്കുവാനും കഴിവുള്ള വിഘ്നേശ്വരനെന്നോ ഭഗങ്ങൾക്കതീതനായതു കൊണ്ട് ഭഗവാനെന്നും ചേർത്തു വീളിക്കുന്നതിൽ ആ ദിവ്യ ശക്തിയെ സകല കർമ്മങ്ങളും തുടങ്ങുന്നതിനു മുമ്പ് പ്രാർത്ഥിക്കുന്നതിൽ അശാസ്ത്രീയമായ യാതൊന്നുമില്ല.
അതിനെ ഇപ്പറഞ്ഞ ഗണങ്ങളുടെ പതിയായതു കൊണ്ട് ഗണപതിയെന്നോ ഗണങ്ങളുടെ നായകനായതു കൊണ്ട് ഗണനായകനെന്നോ വിഘ്നങ്ങളെ ഉണ്ടാക്കുവാനും ഇല്ലാതാക്കുവാനും കഴിവുള്ള വിഘ്നേശ്വരനെന്നോ ഭഗങ്ങൾക്കതീതനായതു കൊണ്ട് ഭഗവാനെന്നും ചേർത്തു വീളിക്കുന്നതിൽ ആ ദിവ്യ ശക്തിയെ സകല കർമ്മങ്ങളും തുടങ്ങുന്നതിനു മുമ്പ് പ്രാർത്ഥിക്കുന്നതിൽ അശാസ്ത്രീയമായ യാതൊന്നുമില്ല.
അനങ്ങനെയുള്ള തേജോബലമുള്ള ദേഹത്തെ ഭരിച്ച് ഇന്ദ്രീയങ്ങളെയും അവയുടെ മായാമോഹവലയത്തെയും അടക്കി എല്ലായ്പ്പോഴും പ്രസന്നമായ ഹൃദയത്തോടെ ശാന്തനും ഒരിക്കലും നശിക്കാത്ത ബുദ്ധിയുടെ ആവാസകേന്ദ്രമായും സകലഭൂതങ്ങളുടെയും ആദിഭൂതവും അവയുടെ നിയന്ത്രിതാവുമ്മായ ഭഗവാൻ നാരായണനെ മനസ്സിൽ ധ്യാനിച്ച് സർവകാലവും ശോഷിക്കാതെ നിൽക്കുന്ന സമുദ്രം പോലെയിരിക്കുന്നു. നദികളും പുഴകളും എല്ലാം വന്നു ചേർന്നുകൊണ്ടിരിക്കുമ്പോഴും ഒട്ടൂം കൂടാതെ നിറഞ്ഞു തുളുമ്പാതെ നിലകൊള്ളുന്ന സമുദ്രത്തെ ഗുരുവായിക്കാണുന്നു.
അധികം തേജോബലമുള്ള ദേഹത്തെബ്ഭരി-
ച്ചതി സുപ്തനെപ്പോലൈന്ദ്രീയവിഹീനനായ്
പ്രസന്നഗംഭീരനായനന്തപാരനായി
പ്രസന്നജ്ഞാന ബോധൻ ദുർവൃത്തിഹീനനായി
ആക്ഷോഭ്യനായിച്ചലിച്ചീടാതെ സിന്ധുപോലെ
അക്ഷയബുദ്ധിവിസ്താരിതനായ കാമനായ്
ശ്രീനാരായണ ധ്യാനതല്പരനായിട്ടേറ്റം
ജ്ഞാനിയാം മഹാമുനി സർവകർമ്മങ്ങൾ ചെയ്തു
സർവബാഹ്യേന്ദ്രീയേഷു ബന്ധിക്കാതേറാതഹോ!
സർവകാലവും ശോഷിച്ചീടാതൊരബ്ധിപോലെ
ഇരിക്കുമാത്മയോഗിയാം മഹാപുമാൻ
ധരിക്ക ഗുരു നമുക്കതിനാലബ്ധി നൂനം
ച്ചതി സുപ്തനെപ്പോലൈന്ദ്രീയവിഹീനനായ്
പ്രസന്നഗംഭീരനായനന്തപാരനായി
പ്രസന്നജ്ഞാന ബോധൻ ദുർവൃത്തിഹീനനായി
ആക്ഷോഭ്യനായിച്ചലിച്ചീടാതെ സിന്ധുപോലെ
അക്ഷയബുദ്ധിവിസ്താരിതനായ കാമനായ്
ശ്രീനാരായണ ധ്യാനതല്പരനായിട്ടേറ്റം
ജ്ഞാനിയാം മഹാമുനി സർവകർമ്മങ്ങൾ ചെയ്തു
സർവബാഹ്യേന്ദ്രീയേഷു ബന്ധിക്കാതേറാതഹോ!
സർവകാലവും ശോഷിച്ചീടാതൊരബ്ധിപോലെ
ഇരിക്കുമാത്മയോഗിയാം മഹാപുമാൻ
ധരിക്ക ഗുരു നമുക്കതിനാലബ്ധി നൂനം
തുടരും....
No comments:
Post a Comment