ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ഈ അദ്ധ്യായത്തിൽ സാരാംശം ചുരുക്കിപ്പറയുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വിശദമായ ചര്‍ച്ച വരുന്നു.
മനുഷ്യനു പ്രപഞ്ചസത്തയുമായി തികഞ്ഞ സമന്വയത്തിലെത്താന്‍ കഴിയും, കഴിയണം. 'തുറന്ന' മനസ്സുമായി പിറക്കുന്ന മനുഷ്യന് ഇതിനു തക്ക വിദ്യാഭ്യാസം ഏറ്റുവാങ്ങാന്‍ മതിയായ കോപ്പുണ്ട്, ആ വിദ്യാഭ്യാസത്തിന്റെ ആവശ്യവുമുണ്ട്. ആ വിദ്യാഭ്യാസമാണ് ഗീത ഒരുക്കുന്നത്. പരമമായ സുഖം എന്ന ലക്ഷ്യത്തിലേക്ക്, ഒന്നല്ലെങ്കില്‍ ഒന്നെന്ന്, വിവിധ വഴികള്‍ കാണിക്കുന്നു. ബോധനം എളുപ്പമാക്കാന്‍ ചോദ്യോത്തര രൂപത്തിലാണ്, തുടര്‍ന്നും പാഠങ്ങളുടെ രൂപകല്പന.
മനുഷ്യനു പ്രപഞ്ചസത്തയുമായി തികഞ്ഞ സമന്വയത്തിലെത്താന്‍ കഴിയും, കഴിയണം. 'തുറന്ന' മനസ്സുമായി പിറക്കുന്ന മനുഷ്യന് ഇതിനു തക്ക വിദ്യാഭ്യാസം ഏറ്റുവാങ്ങാന്‍ മതിയായ കോപ്പുണ്ട്, ആ വിദ്യാഭ്യാസത്തിന്റെ ആവശ്യവുമുണ്ട്. ആ വിദ്യാഭ്യാസമാണ് ഗീത ഒരുക്കുന്നത്. പരമമായ സുഖം എന്ന ലക്ഷ്യത്തിലേക്ക്, ഒന്നല്ലെങ്കില്‍ ഒന്നെന്ന്, വിവിധ വഴികള്‍ കാണിക്കുന്നു. ബോധനം എളുപ്പമാക്കാന്‍ ചോദ്യോത്തര രൂപത്തിലാണ്, തുടര്‍ന്നും പാഠങ്ങളുടെ രൂപകല്പന.
ശ്ളോകം 1 & 2
സഞ്ജയ ഉവാച:
തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണാകുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ (2-1)
തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണാകുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ (2-1)
അങ്ങനെ, സഹാനുഭൂതി ബാധിച്ച്, അശ്രുവും ദൈന്യവും നിറഞ്ഞ കണ്ണുകളോടെ വിഷാദവിവശനായി ഇരിക്കുന്ന അര്‍ജുനനോട് അപ്പോള്‍ മധുസൂദനന്‍ ഇപ്രകാരം പറഞ്ഞു.
ബന്ധുജന വധത്തെക്കുറിച്ചുള്ള ചിന്തയാൽ ആർദ്രചിത്തനായി തീർന്ന അർജ്ജുനന്റെ അക്ഷികൾ ബാഷ്പക്ലിന്നങ്ങളായി തീർന്നു. അശ്രുപൂരത്താൽ കലങ്ങിമറിഞ്ഞ നേത്രങ്ങളോടുകൂടിയവനും നടക്കാൻ പോകുന്ന യുദ്ധത്തെക്കുറിച്ച് പേർത്തും പേർത്തും ചിന്തിച്ചു ദു:ഖിക്കുന്നവനും മനസ്സിന് ഇളക്കം തട്ടിയിരിക്കുന്നവനുമായ അർജ്ജുനന്റെ വദനത്തിലേക്ക് ഭഗവാൻ മധുസൂദനൻ നിർന്നിമേഷനായി നോക്കിനിന്നതിനു ശേഷം മന്ദസ്മേരമധുരമായ മുഖഭാവത്തോടെ ഭഗവാൻ ശ്രീകൃഷ്ണൻ ശാന്തമായി അത്ഭുതം തുളുമ്പുന്ന സ്വരത്തിൽ ചോദിച്ചു:
(വികാരങ്ങള്‍ക്കടിമപ്പെടുന്ന ആള്‍ സാഹചര്യങ്ങളുടെ ഇരയാവുന്നു. ബുദ്ധി പതറിപ്പോകുന്നു. ചുറ്റുപാടുകളുടെ ഊരാക്കുടുക്ക് വല്ലാതെ മുറുകുമ്പോള്‍ മനസ്സുറപ്പുള്ളവരും പതറിപ്പോവുക സ്വാഭാവികം. അപ്പാടെ അടി പതറിയ അര്‍ജുനന്‍ തീര്‍ത്തും അവശനും വിവശനുമാണ്. ''ശൂരവീരപരാക്രമിയായ നിനക്ക് ഈ വിഷമസന്ധിയില്‍ ഇങ്ങനെ ഒരു അവസ്ഥയോ!'' എന്ന് സ്വയം തോന്നാവുന്ന സാഹചര്യം. ആ ബിന്ദുവില്‍നിന്നുതന്നെ ആത്മാന്വേഷണം തുടങ്ങുന്നു.)
ശ്രീഭഗവാനുവാച:
കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം
അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജുന (2-2)
കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം
അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജുന (2-2)
ശ്രീഭഗവാന്‍ പറഞ്ഞു:
അല്ലയോ അര്‍ജുന, ശ്രേഷ്ഠന്മാര്‍ ആചരിക്കാത്തതും സല്‍ഗതിക്കു വിരോധമായതും അപകീര്‍ത്തികരവുമായ ഈ മൗഢ്യം എന്തു കാരണത്താല്‍ ഈ വിഷമഘട്ടത്തില്‍ നിന്നെ പ്രാപിച്ചു?
അല്ലയോ അര്‍ജുന, ശ്രേഷ്ഠന്മാര്‍ ആചരിക്കാത്തതും സല്‍ഗതിക്കു വിരോധമായതും അപകീര്‍ത്തികരവുമായ ഈ മൗഢ്യം എന്തു കാരണത്താല്‍ ഈ വിഷമഘട്ടത്തില്‍ നിന്നെ പ്രാപിച്ചു?
എന്ത്? വീരനായ വിജയാ നീ കരയുകയാണോ? നീ ഇത്ര മഠയനാണോ!. ഈ സന്ദർഭം എതാണ്? രണ്ടു വശത്തും സൈന്യങ്ങൾ അണിനിരന്നു കൊണ്ട് യുദ്ധം ആരംഭിക്കാൻ തുടങ്ങുന്നു. ശംഖധ്വനികളും യുദ്ധവാദ്യങ്ങളും ഇതാ അനവരതം മുഴങ്ങുന്നു. ഇങ്ങനെയുള്ള അവസരത്തിൽ ശ്രേഷ്ടന്മരായ ആരും തന്നെ ചെയ്യാത്തത് - സ്വർഗ്ഗ പ്രാപ്തിക്ക് പ്രതിബന്ധമായിട്ടുള്ളത്. കീർത്തിദോഷത്തിനു കാരണമായിട്ടുള്ളത് - അങ്ങനെയുള്ള മൂഡത്വം എവിടെ നിന്നുണ്ടായി?
തുടരും...............
തുടരും...............
No comments:
Post a Comment