Thursday, 27 November 2014

നാരദഭക്തി സൂത്രംDay 24 ഇരുപത്തിനാലാം ദിവസം

നാരദഭക്തി സൂത്രംDay 24  ഇരുപത്തിനാലാം ദിവസം
രമണമഹര്‍ഷി നടന്ന്‌ പോയ വഴിയില്‍ പോയിട്ട്‌ ആ ഗുഹക്കുളളിലിരിക്കാന്‍ നമുക്ക്‌ എന്തൊരാനന്തമാണ്‌. 
എന്തുകൊണ്ടാ അതിനെ അനുഭവിച്ച ഒരു മഹാന്‍ അതിലേക്ക്‌ നടന്നു നീങ്ങുന്നതിന്റെ ഉള്‍വിളി. 
പ്രശ്‌നം പരിഹരിക്കാനാണോ അല്ലല്ലോ. 
എന്തിനാ മഹാത്മാക്കളുടെ ചരിതങ്ങളൊക്കെ വായിക്കുന്നത്‌?
ഒരു നിശ്ചയദാര്‍ഢ്യം അതിലേക്ക്‌ സമര്‍പ്പിതമാണ്‌. 
മഹാത്മാക്കളുടെ കാര്യമാണെങ്കില്‍ നമുക്കു പറ്റും. ശ്രമിക്കാമെന്നല്ല, 
നമുക്കും പറ്റണം. ഞാന്‍ തീരുമാനമെടുത്തു. 
എന്തു വന്നാലും ഇനി ഇളകുകയില്ല എന്നു പറയുകയാണ്‌.
ഇനി ഇതല്ലാതെ മറിച്ച്‌ എന്തെങ്കിലും തീരുമാനിച്ചതുകൊണ്ട്‌ കാര്യമുണ്ടോ? 
ആ തീരുമാനം നടക്കുമോ. 
അപ്പോള്‍ പ്രകൃതിയുമായിട്ട്‌, 
ആ പ്രകൃതിയിലേക്കുള്ള നമ്മുടെ ആ വീഴ്‌ചയുണ്ടല്ലോ, അതുമായിട്ടുള്ള ഒരു സാമ്യപ്പെടല്‍ അല്ലെങ്കില്‍ ഖലീല്‍ ജിബ്രാന്‍ പറഞ്ഞതുപോലെ "ഋതുക്കള്‍ക്ക്‌ നമ്മളും അപരിചിതരാവുമെന്നു"
അവര്‍ക്കു പോലും നമ്മളെ മനസ്സിലാവില്ല. 
ഇയാളാരാണെന്നു ചോദിക്കും. 
ഇതറിഞ്ഞുകഴിഞ്ഞാലോ നമ്മള്‌ പ്രകൃതിയുമായിട്ട്‌ അങ്ങേയറ്റം സാമ്യപ്പെട്ടവനാകും. 
ഒരു ലയനമുണ്ട്‌ ,ഒരു താളത്തിലുള്ള ജീവിതം, 
അങ്ങോട്ട്‌ വിട്ടു കൊടുത്തേക്കു ....
വിട്ടുകൊടുത്താലും ഇല്ലെങ്കിലും അതങ്ങനയേ നടക്കൂ. 
നമ്മളോടൊരാളെന്തെങ്കിലും ചോദിക്കുമ്പോള്‍ നമ്മള്‌ കൊടുക്കുന്നതും നമ്മില്‍ നിന്ന്‌ എടുത്തുകൊണ്ടുപോകുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌.
ഒരിക്കല്‍ രണ്ട്‌ സുഹൃത്തുക്കള്‍ നടന്നുപോകുന്ന സമയത്ത്‌ ഒരു കള്ളന്‍ വന്നു കള്ളന്‍ കത്തി കാണിച്ചിട്ട്‌ എല്ലാമെടുക്കാന്‍ പറഞ്ഞു. 
അപ്പോള്‍ സുഹൃത്ത്‌ മറ്റെവന്‌ നൂറുരൂപകൊടുത്തിട്ട്‌ പറഞ്ഞു തരാനുള്ള നൂറു രൂപ ദാ പിടിക്കു. കഴിഞ്ഞയാഴ്‌ച നിന്നോട്‌ കടം മേടിച്ച നൂറു രൂപാ ഇതാ.
അത്‌ ഇയാളുടെ കൈയ്യിലാണെങ്കിലും കള്ളന്‍ കൊണ്ടുപോകും അതിനുമുമ്പേ കടം തീര്‍ക്കുകയാണ്‌. 
പിടിച്ചതുകൊണ്ട്‌ ഒരു കാര്യവുമില്ല. പ്രകൃതി എടുക്കാനുള്ളത്‌ എടുക്കും. 
ഭക്തിയുടെ ഉറപ്പില്‍ നില്‍ക്കുകയാണെങ്കിലോ രക്ഷ. 
അല്ലെങ്കിലോ ഇതാ ഇവിടെ പറയുന്നു...................
(തുടരും...)

No comments:

Post a Comment