Monday, 24 November 2014

നാരദഭക്തി സൂത്രംDay 21 ഇരുപത്തൊന്നാം ദിവസം

നാരദഭക്തി സൂത്രംDay 21 ഇരുപത്തൊന്നാം ദിവസം
11. "ലോകവേദഷു തദനുകൂലാചരണം തദ്വിരോധിഷു ഉദാസീനതാ"
എല്ലാ ലൗകിക ആദ്ധ്യാത്മിക കര്‍മ്മങ്ങളുടെ ആചരണവും, അഹിതമായ സകല കര്‍മ്മങ്ങളിലും ഉദാസീനതാഭാവം ഉണ്ടാവുക.
ഇതാണ്‌ ഉദാസീനതാ. 
ലോകവേദേഷു - ലൗകികമായിട്ടുള്ളതിലും വൈദികമായിട്ടുള്ളതിലും നമുക്കു മനസ്സിലാകാന്‍ വേണ്ടി വിഭജിച്ചു എന്നേ ഉള്ളൂ ഇതാണ്‌ നാരദരുടെ സൂത്രത്തിന്റെ രീതി. ലൗകികമായിട്ടുള്ളതും വൈദികമായിട്ടുള്ളതും ആയ കര്‍മ്മങ്ങളെല്ലാം തന്നെ,
തദ്‌ അനുകൂലാചരണം - അതിന്‌ അനുകൂലമായിട്ട്‌ ആചരിക്കുക.
അതിന്‌ വിപരീതമായിട്ട്‌ ഉള്ളതിനോട്‌ ഉദാസീനത,
ഒന്നുകൂടി നമ്മളോട്‌ ഉറപ്പിച്ചു തരുകയാണ്‌.
ഇങ്ങനെയായിരിക്കണം നമ്മുടെ സമീപനം.
ഇവിടെ വേദേഷു പറഞ്ഞ കാരണം ചിലരെ സംബന്ധിച്ച്‌ ഈ വൈദികമായ കര്‍മ്മങ്ങള്‍ അല്ലെങ്കില്‍ അനുഷ്‌ഠാനങ്ങള്‍ എല്ലാം തന്നെ ഒരുവനെ അഹങ്കാരിയാക്കുമെന്ന്‌ പറയുകയാണ്‌. കുറെ വിദ്യകളൊക്കെ അറിയാമായിരുന്നു. ഇതു മാത്രമറിയില്ല. എന്നാ ശരി ഇതു കൂടി ഇരിക്കട്ടെ എന്നായി നാരദര്‍. ഇതൊക്കെ പറയാനുള്ള യോഗ്യത എന്താണെന്നു പറഞ്ഞാല്‍, നാരദര്‍ ഉപനിഷത്തില്‌ ബ്രഹ്മവിദ്യ അഭ്യസിക്കാനായിട്ട്‌ സനത്‌കുമാര ഋഷിയുടെ അടുത്ത്‌ പോകുമ്പോള്‍ അവിടെ ചോദിക്കുന്നുണ്ട്‌ നാരദരെ നിങ്ങള്‍ക്ക്‌ എന്തൊക്കെ അറിയാം. അപ്പോള്‍ നാരദര്‍ പറയുന്നുണ്ട്‌ എനിക്ക്‌ നക്ഷത്രവിദ്യ അറിയാം. ആ വിദ്യ അറിയാം. ഈ വിദ്യ അറിയാം. കുറെ വിദ്യകളുടെ പേര്‌ പറയുന്നുണ്ട്‌. അപ്പോള്‍ അവിടെ ഗുരുവായിരിക്കുന്നവര്‌ പറയുന്നു. ഇതൊക്കെ അറിഞ്ഞിട്ട്‌ കാര്യമൊന്നുമില്ല. ഇതൊക്കെ കുറെ തലക്കനം ഉണ്ടാക്കുകയേ ഉള്ളൂ. നാരദര്‌ കുറെ സര്‍ട്ടിഫിക്കറ്റുമായിട്ടാണ്‌ പോയത്‌ എന്നാണ്‌ ചിന്മയാനന്ദസ്വാമികള്‍ പറയുന്നത്‌. ഈ സര്‍ട്ടിഫിക്കറ്റൊന്നും നാരദരെ ഇവിടെ ആവശ്യമില്ല. അതുകൊണ്ട്‌ നാരദര്‍ക്കത്‌ പറയാം. വൈദികമായിട്ടുള്ളതും ലൗകികമായിട്ടുള്ളതുമൊക്കെ നാരദര്‌ ഒറ്റ പട്ടികയിലാപെടുത്തിയത്‌. ഈ സത്‌സംഗങ്ങളൊക്കെ തന്നെ നമ്മളെ ശരിയായിട്ടുള്ള സത്തിലേക്ക്‌ നയിക്കില്ല എന്നാണെങ്കിലോ ആ സത്‌സംഗമെന്നു പറയുന്നതിനെത്തന്നെ നമ്മളൊഴിവാക്കുന്നതാണ്‌ നല്ലത്‌. 
അതുകൊണ്ടാണിതിനൊരു ബലപ്രയോഗം പാടില്ല എന്നു പറയുന്നത്‌.
മിലിട്ടറിയിലാണ്‌ ബലം പിടിക്കുന്നതൊക്കെയുള്ളത്‌. അതിന്‌ ഉദാഹരണം പറയുന്നതിതാണ്‌. അറ്റന്‍ഷന്‍ കവിതാ ലിഖോ. അറ്റന്‍ഷന്‍ എന്നിട്ട്‌ എഴുതിക്കോളാന്‍ കവിത. അങ്ങനെ കവിത വരില്ല. അവരോട്‌ വേറെ എന്തെങ്കിലുമൊക്കെ പറയാം. എല്ലാ കവികളേയും കൂടെ കൊണ്ടുവന്ന്‌ നിര്‍ത്തിയിട്ട്‌ അറ്റന്‍ഷന്‍ എന്നു പറയുക. പല മത്സരങ്ങളും അങ്ങനെയാണല്ലോ നടക്കുന്നത്‌. ചിത്രരചന കവിതാരചന ഒക്കെ ഇത്രമണി മുതല്‍ ഇത്രമണിവരെ അതിനുള്ളില്‍ കവിത രചിച്ചോളണം.
ക്ലാസ് വിടാന്‍ നേരത്തായിരിക്കും കുട്ടിക്കൊരു കവിത വരുന്നത്‌.....
ബലപ്രയോഗം ഇവിടെ ആവശ്യമില്ല. 
"തദനുകൂലാചരണം തദ്വിരോധിഷു ഉദാസീനതാ"
അനുകൂലമായതിനോട്‌ ഒരു സമീപനം പ്രതികൂലമായതിനോട്‌ വേറൊരു സമീപനം.
(തുടരും...)

No comments:

Post a Comment