Sunday, 30 November 2014

നാരദഭക്തി സൂത്രം 27 ദിവസം

നാരദഭക്തി സൂത്രം  27 ദിവസം
കേരള വിവേകാനന്ദന്‍ എന്നറിയപ്പെടുന്ന ആഗമാനന്ദസ്വാമിജി,
ഒരു കാലത്ത്‌ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ സ്വാമിജിയുടെ പ്രഭാഷണം ഗംഭീരമായിട്ട്‌ നടന്നിരുന്നു. നാരായണഗുരുദേവന്റെയൊക്കെ അനുഗ്രഹം കിട്ടിയിട്ടുള്ള സ്വാമിജിയാണ്‌ രാമകൃഷ്‌ണ പരമ്പരയിലുള്ളതാണ്‌. 
സ്വാമിജി പൂജകനെക്കുറിച്ച്‌ പറയുന്നതാണ്‌. 
അഭിഷേകം ചെയ്യുന്ന സമയത്ത്‌ പറയുമത്രേ ''നീരിതാ കല്ലേ, പൂവിതാ കാറ്റേ,ചോറിതാ കാക്കേ ഞാനിതാ പോണേ "ഇതാണത്രേ മന്ത്രം.
ഈ ഒരു ഭാവത്തെയല്ല വ്യാസര്‌ ഇവിടെ പറയുന്നത്‌,
ആ പൂജകന്‌, ഇപ്പോഴുള്ള പൂജകരെയൊന്നും പരിഹസിക്കുകയോ ഒന്നുമല്ല. 
ഇവിടെ വ്യാസര്‌ പൂജയെന്നു പറയുമ്പോള്‍ എല്ലാം പൂജ തന്നെയാണ്‌. 
രമണമഹര്‍ഷി പറയുന്നു - "ജഗദ ഈശധീ യുക്ത സേവനം, അഷ്‌ടമൂര്‍ത്തിഭൃ ദേവപൂജനം."
ജഗദീശ്വരനാരാണ്‌? 
അഷ്‌ടമൂര്‍ത്തിധരനാണ്‌. ആ അഷ്‌ടമൂര്‍ത്തിധരനില്‍ ഞാനെന്തു ചെയ്യുന്നുവോ അതെല്ലാം പൂജയാണ്‌. പൂജാഭാവം. ഇപ്പോള്‍ ഞാനേതെങ്കിലും മൂര്‍ത്തിയില്‍, ആ മൂര്‍ത്തിയോടുള്ള ഒരു പ്രത്യേക പ്രേമഭാവം. അതിപ്പോള്‍ പലര്‍ക്കുമുണ്ട്‌. പലരും രാവിലെ ആയിക്കഴിഞ്ഞാല്‍ അവര്‍ക്ക്‌ അവരുടേതായിട്ടുള്ള ചെറിയ എന്തെങ്കിലും ഒരു വിഗ്രഹം വച്ച്‌, അവര്‍ക്കതില്‍ അങ്ങേയറ്റത്തെ ശ്രദ്ധ ഉണ്ട്‌ എന്നു പറയുകയാണ്‌. നമ്മള്‌ പൂജകനാണോ എന്നു ചോദിച്ചാല്‍ പൂജകനല്ല. പേരിന്‌ അതിരിക്കട്ടെ.
ഒരു സാ്രമ്പാണി പകുതിയായാല്‍ പറയും മോനേ അത്‌ അണച്ചു വെച്ചേക്കുക നാളെ കത്തിക്കാം. നാളേക്ക്‌ വേറെ എടുക്കണ്ടല്ലോ. എല്ലാത്തിലും ഒരു പിശുക്ക്‌ കാണിക്കുന്ന ഒരു രീതി. അല്ലെങ്കില്‍ വൃത്തിയില്ലായ്‌ക. 
കൃഷ്‌ണന്‍ കാര്‍വര്‍ണന്‍ എന്നല്ലേ പറയുന്നത്‌. അതുകൊണ്ടാ ഇങ്ങനെ ഇരിക്കുന്നത്‌ നല്ല ഓടിന്റേതായിരുന്നു ഇപ്പോള്‍ തൊടാന്‍ പറ്റില്ല !
ശ്രദ്ധയുളളവരുടെ പൂജ കണ്ടാലറിയാം അത്ര വൃത്തിയായിരിക്കും. 
അവര്‍ക്ക്‌ വിളക്കു കഴുകുന്നതില്‌, അത്‌ തുടയ്‌ക്കുന്നതില്‌, തിരി ഇടുന്നതില്‌ എല്ലാറ്റിലും അതിനുവേണ്ടി ചെയ്യുന്ന എല്ലാറ്റിലും, ഒരു പൂവിറുക്കുകയാണെങ്കില്‌ ഒരു ഇല എടുക്കുകയാണെങ്കില്‌ എല്ലാം ശ്രദ്ധയോടെയായിരിക്കും. വേറെ ചിലരാകട്ടെ എടാ ആ വിളക്കൊന്നു കത്തിച്ചേ ...
എനിക്കു പറ്റില്ല, 
വേണമെങ്കില്‍ നിങ്ങള്‌ കത്തിച്ചോ ശ്ശൊ! ഇങ്ങനെയൊരു കുരുത്തം കെട്ടവന്മാര്‌ .....
ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത്‌ ............
എന്താ നിങ്ങള്‍ക്കിപ്പം പോയി കത്തിച്ചു കൂടേ- 
വിളക്കു കത്തിക്കുന്നതില്‍ ആര്‍ക്കും താല്‌പര്യമില്ല. 
അല്ലെങ്കില്‌ ഒരു ഫോട്ടോ വച്ച്‌ അതിലൊരു മാലയിടുന്നതില്‌. 
പിന്നെ നമ്മുടെ പൂജ എന്നു പറയുന്നത്‌ ഓണം, 
വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍.
വ്യാസഭഗവാന്‍ പറയുന്ന പൂജാദിഷു അനുരാഗഃ - അതിലുളള അനുരാഗം എന്നു പറയുന്നത്‌ "ആജ്യധാരയാ ശ്രോതസാസമം." അത്‌ മുറിവില്ലാത്തതാണ്‌. ഒഴുക്കുള്ളതാണ്‌. ഈ പൂജയെ എന്തിനാണ്‌ വിധിച്ചിരിക്കുന്നത്‌. എല്ലാം തന്നെ പൂജാഭാവത്തില്‌ ചെയ്യുന്നതിനായിട്ടാണ്‌. എല്ലാത്തിലും അത്തരത്തിലുള്ള ഒരു സമീപനം നമുക്ക്‌ കൈവരുന്നതിനായിട്ടാണ്‌. 
ഏതെങ്കിലും ഒരു വിഗ്രഹത്തില്‌ ഏതെങ്കിലുമൊരു രൂപത്തിലോ, ഫോട്ടോയിലോ, വിളക്കിലോ, അഗ്നികുണ്‌ഠത്തിലോ എവിടെയെങ്കിലും ശ്രദ്ധാപൂര്‍വ്വം നമ്മളനുഷ്‌ഠിക്കുന്ന കര്‍മ്മങ്ങളെ. അതിലുളള അനുരാഗത്തെ പാരാശര്യന്‍ വ്യാസഭഗവാന്‍ ഭക്തിയായി പറഞ്ഞിരിക്കുന്നുവെന്ന്‌ നാരദര്‌ വ്യാസഭഗവാന്റെ അഭിപ്രായത്തെ നമ്മളോട്‌ പറയുന്നു. ഇനി സാക്ഷാല്‍ ശ്രീകൃഷ്‌ണന്‌ പേരിട്ടിട്ടുള്ള ഗര്‍ഗ്ഗഭഗവാന്റെ അഭിപ്രായത്തെ നാരദര്‌ നമ്മുടെ മുമ്പില്‍ വയ്‌ക്കുന്നു.
(തുടരും...)

No comments:

Post a Comment