നാരദഭക്തി സൂത്ര Day 15
പതിനാറാം ദിവസം
പതിനാറാം ദിവസം
ഒരു കാട്ടില്‍ ഒരു അന്ധനും ഒരു മുടന്തനും താമസിച്ചിരുന്നു.
ഇവര് ശത്രുക്കളായിരുന്നു.
ഒരു ദിവസം കാടിന് തീ പിടിച്ചു,
തീ പിടിച്ച സമയത്ത് രണ്ടു പേരും രക്ഷപ്പെടില്ല എന്നായി,
അന്ധന് കാലുകളുണ്ട് പക്ഷേ എങ്ങോട്ടോടണം എന്നറിയില്ല,
മുടന്തന് കണ്ണുകളുണ്ട് പക്ഷേ ഓടിയാല്‍ എത്തില്ല,
ഏതായാലും നാശത്തിന്റെ വക്കിലേക്കെത്തിയപ്പോള്‍ അവര് വിചാരിച്ചു ഒരൈക്യം നല്ലതാണ്. അങ്ങനെ അവര്‍ ഐക്യത്തില്‍ ഏര്‍പ്പെട്ടു . അന്ധന്‍ മുടന്തനെ തോളിലേറ്റാന്‍ തയ്യാറായി അവരുടെ ആ ഇഴുകിച്ചേരലില്‍ അവര്‍ കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് കഥ.....
ഇവര് ശത്രുക്കളായിരുന്നു.
ഒരു ദിവസം കാടിന് തീ പിടിച്ചു,
തീ പിടിച്ച സമയത്ത് രണ്ടു പേരും രക്ഷപ്പെടില്ല എന്നായി,
അന്ധന് കാലുകളുണ്ട് പക്ഷേ എങ്ങോട്ടോടണം എന്നറിയില്ല,
മുടന്തന് കണ്ണുകളുണ്ട് പക്ഷേ ഓടിയാല്‍ എത്തില്ല,
ഏതായാലും നാശത്തിന്റെ വക്കിലേക്കെത്തിയപ്പോള്‍ അവര് വിചാരിച്ചു ഒരൈക്യം നല്ലതാണ്. അങ്ങനെ അവര്‍ ഐക്യത്തില്‍ ഏര്‍പ്പെട്ടു . അന്ധന്‍ മുടന്തനെ തോളിലേറ്റാന്‍ തയ്യാറായി അവരുടെ ആ ഇഴുകിച്ചേരലില്‍ അവര്‍ കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് കഥ.....
നമ്മുടെ ഈ മസ്‌തിഷ്‌കമുണ്ടല്ലോ അതും നമ്മുടെ ഹൃദയവും തമ്മില്‍ ഒരു ധാരണയില്‍ എത്തേണ്ടതുണ്ട്.
അതായത് മസ്‌തിഷ്‌ക്കത്തിനു കണ്ണുകളുണ്ട്. ഹൃദയത്തിന് എവിടെയും കടന്നു ചെല്ലാനുള്ള കാലുകലുണ്ട് . ഇത് രണ്ടും കൂടി ഒരു ഐക്യം സംഭവിച്ചുകഴിഞ്ഞാല്‍ ഭക്തിസൂത്രമായി. അല്ലാതെ ഭക്തന്‍ വേറെ, ജ്ഞാനി വേറെ,
ഭക്തന്മാരെന്നു പറഞ്ഞാല്‍ വലിയ ഗോപിക്കുറി തൊട്ട് നടക്കുന്നവരാണ്.
ജ്‌ഞാനികള് ക്ഷേത്രം കണ്ടാല്‍ തിരിഞ്ഞുനടക്കും,ഈ ധാരണ ശരിയല്ല.
ഇതിന്റെയൊരു സമന്വയം, അപ്പോഴാണത് മരണമില്ലാതാകുന്നത്.
സാധാരണ പ്രേമത്തിന് മരണമുണ്ട്.
യാതൊന്നു കിട്ടിയാലാണോ മനുഷ്യന്‍ സിദ്ധനായിത്തീരുന്നത്,
തൃപ്‌തനാവുന്നത്.
"സാ തു അസ്‌മിന്‍ പരമപ്രേമരൂപാ"-അവനവനിലുള്ള പരമമായ പ്രേമമാണ്.
എനിക്ക് എന്നോടുള്ള പരമമായ പ്രേമം. എപ്പോഴാണോ എന്നെ എനിക്കു കിട്ടുന്നത് ആ സമയത്ത് ഞാന്‍ സിദ്ധനായിത്തീരുന്നു.
ഞാന്‍ നഷ്‌ടപ്പെടുമ്പോഴാണ് ഞാനസ്വസ്ഥനാകുന്നത്.
എന്റെ അസ്വസ്ഥതക്ക് കാരണമെന്താണ്.?
ഞാന്‍ മറ്റു പലതിലും ഇരിക്കുന്നു എന്നുള്ളതാണ്.
ഇത് വളരെ ലളിതമായിട്ടുള്ള ഒരു യുക്തിയാണ്.
"തൃപ്‌തോ ഭവതി"എനിക്കെന്നെ കിട്ടിക്കഴിഞ്ഞാല്‍ ഞാന്‍ തൃപ്‌തനായി.
അതുപോലെ "അമൃതഃ ഭവതി" - മരണമില്ലാത്തവനായി തീരുന്നു.
ആദ്യം പറഞ്ഞു യാതൊന്നു ലഭിച്ചിട്ട് ,
ഇവിടെ പറയുന്നു യാതൊന്നു പ്രാപിച്ചിട്ട്,
ഇനി അടുത്തത് പറയുന്നത്,
യത് ജ്ഞാത്വാ - യാതൊന്ന് അറിഞ്ഞിട്ട്.
മൂന്നു സൂത്രങ്ങള്‍ ചേര്‍ത്ത് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍,
ആദ്യം ലഭിച്ചിട്ട് എന്നു പറയുമ്പോള്‍ ആരോ തരേണ്ടതുണ്ട്.
അവിടെ നമുക്ക് ഒരീശ്വരനെ പ്രതിഷ്‌ഠിക്കാം.
ഭഗവാനെ അങ്ങ് ഇത് തന്നാലും.
ലഭിക്കുക എന്നു പറഞ്ഞാല്‍ പ്രയന്തത്തെ ഉദ്ദേശിക്കുന്നില്ല.
പ്രാപ്യ - പ്രാപിച്ചിട്ട് സ്വപ്രയത്‌നത്തിലൂടെ, അപ്പോള്‍ തരാനൊരാള് പ്രയത്‌നിക്കാന്‍ ഒരാള്.
ജ്ഞാത്വാ എന്നു പറയുമ്പോഴോ ?
യാതൊന്നറിഞ്ഞിട്ടു.....
നാരദരതിന്റെ പൂര്‍ണ്ണവിരാമത്തിലേക്ക് എത്തിക്കുന്നു.
തരാനാരുമില്ല !
പ്രയത്‌നിക്കാന്‍ ആരുമില്ല !
അറിയേണ്ടതാണ് അവിടെ മുമ്പേ ഉള്ളതാണ്.
ഭക്തി എന്നത് ക്രമത്തില്‍ ക്ഷേത്രസന്ദര്‍ശനത്തിലൂടെ ഏതെങ്കിലും സാധനയിലൂടെ.....
ഒരു ക്രമമായിട്ടുള്ള പദ്ധതിയാണോ എന്നു ചോദിച്ചാല്‍,
നാരദര് പറയുന്നു. "യത്‌ജ്ഞാത്വാ -യാതൊന്നറിഞ്ഞിട്ടു......
ഭഗവദ്‌ഗീത ധ്യാനശ്ലോകം രചിച്ച മധുസൂദനസരസ്വതി പാടുന്നു. "
മൂകം കരോതി വാചാലം പങ്കും ലങ്കയതേ ഗിരിംയത് കൃപാ തമഹം വന്ദേ"..........
യാതൊന്നിന്റെ കൃപകൊണ്ടാണോ മൂകന്‍ വാചാലനാവുന്നത്.
മുടന്തന്‍ മല കയറുന്നത്.
മൂകന്‍ വാചാലനാവുന്നു !
വാചാലന്‍ മൂകനാവുന്നു !
മുടന്തന്‍ മലകയറും അല്ലാത്തവനോ കയറ്റമൊക്കെ നിര്‍ത്തിവരും.
ഭക്തിയുടെ നിറവില്‍ അതൊന്നും ഒരു വിഷയമേ അല്ല.
"സ്‌തബ്‌ധഃ ഭവതി സ്‌തബ്‌ധനാവും, നിശ്ചലനാവും, ഇളക്കമില്ലാത്തവനായിത്തീരുന്നു. ശരീരത്തിന്റെ ഇളക്കമില്ലായ്‌മയെ അല്ല ഇവിടെ സൂചിപ്പിക്കുന്നത്. ഏതെങ്കിലും വികാര വിചാരങ്ങളാല്‍ ഇളകാത്തവനായി ഉപനിഷത്തിന്റെ ഭാഷയില് "അചലസിന്ധുവാരിവത്" ഇളക്കമില്ലാത മഹാസമുദ്രം പോലെ
പോലെശ്രീരാമന്റെ ഭാഷയില്‍
"മേരുഃ ഇവ അപ്രകമ്പനവത് " ഇളക്കമില്ലാത കൈലാസ പർവതം പോലെ....
അതായത് മസ്‌തിഷ്‌ക്കത്തിനു കണ്ണുകളുണ്ട്. ഹൃദയത്തിന് എവിടെയും കടന്നു ചെല്ലാനുള്ള കാലുകലുണ്ട് . ഇത് രണ്ടും കൂടി ഒരു ഐക്യം സംഭവിച്ചുകഴിഞ്ഞാല്‍ ഭക്തിസൂത്രമായി. അല്ലാതെ ഭക്തന്‍ വേറെ, ജ്ഞാനി വേറെ,
ഭക്തന്മാരെന്നു പറഞ്ഞാല്‍ വലിയ ഗോപിക്കുറി തൊട്ട് നടക്കുന്നവരാണ്.
ജ്‌ഞാനികള് ക്ഷേത്രം കണ്ടാല്‍ തിരിഞ്ഞുനടക്കും,ഈ ധാരണ ശരിയല്ല.
ഇതിന്റെയൊരു സമന്വയം, അപ്പോഴാണത് മരണമില്ലാതാകുന്നത്.
സാധാരണ പ്രേമത്തിന് മരണമുണ്ട്.
യാതൊന്നു കിട്ടിയാലാണോ മനുഷ്യന്‍ സിദ്ധനായിത്തീരുന്നത്,
തൃപ്‌തനാവുന്നത്.
"സാ തു അസ്‌മിന്‍ പരമപ്രേമരൂപാ"-അവനവനിലുള്ള പരമമായ പ്രേമമാണ്.
എനിക്ക് എന്നോടുള്ള പരമമായ പ്രേമം. എപ്പോഴാണോ എന്നെ എനിക്കു കിട്ടുന്നത് ആ സമയത്ത് ഞാന്‍ സിദ്ധനായിത്തീരുന്നു.
ഞാന്‍ നഷ്‌ടപ്പെടുമ്പോഴാണ് ഞാനസ്വസ്ഥനാകുന്നത്.
എന്റെ അസ്വസ്ഥതക്ക് കാരണമെന്താണ്.?
ഞാന്‍ മറ്റു പലതിലും ഇരിക്കുന്നു എന്നുള്ളതാണ്.
ഇത് വളരെ ലളിതമായിട്ടുള്ള ഒരു യുക്തിയാണ്.
"തൃപ്‌തോ ഭവതി"എനിക്കെന്നെ കിട്ടിക്കഴിഞ്ഞാല്‍ ഞാന്‍ തൃപ്‌തനായി.
അതുപോലെ "അമൃതഃ ഭവതി" - മരണമില്ലാത്തവനായി തീരുന്നു.
ആദ്യം പറഞ്ഞു യാതൊന്നു ലഭിച്ചിട്ട് ,
ഇവിടെ പറയുന്നു യാതൊന്നു പ്രാപിച്ചിട്ട്,
ഇനി അടുത്തത് പറയുന്നത്,
യത് ജ്ഞാത്വാ - യാതൊന്ന് അറിഞ്ഞിട്ട്.
മൂന്നു സൂത്രങ്ങള്‍ ചേര്‍ത്ത് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍,
ആദ്യം ലഭിച്ചിട്ട് എന്നു പറയുമ്പോള്‍ ആരോ തരേണ്ടതുണ്ട്.
അവിടെ നമുക്ക് ഒരീശ്വരനെ പ്രതിഷ്‌ഠിക്കാം.
ഭഗവാനെ അങ്ങ് ഇത് തന്നാലും.
ലഭിക്കുക എന്നു പറഞ്ഞാല്‍ പ്രയന്തത്തെ ഉദ്ദേശിക്കുന്നില്ല.
പ്രാപ്യ - പ്രാപിച്ചിട്ട് സ്വപ്രയത്‌നത്തിലൂടെ, അപ്പോള്‍ തരാനൊരാള് പ്രയത്‌നിക്കാന്‍ ഒരാള്.
ജ്ഞാത്വാ എന്നു പറയുമ്പോഴോ ?
യാതൊന്നറിഞ്ഞിട്ടു.....
നാരദരതിന്റെ പൂര്‍ണ്ണവിരാമത്തിലേക്ക് എത്തിക്കുന്നു.
തരാനാരുമില്ല !
പ്രയത്‌നിക്കാന്‍ ആരുമില്ല !
അറിയേണ്ടതാണ് അവിടെ മുമ്പേ ഉള്ളതാണ്.
ഭക്തി എന്നത് ക്രമത്തില്‍ ക്ഷേത്രസന്ദര്‍ശനത്തിലൂടെ ഏതെങ്കിലും സാധനയിലൂടെ.....
ഒരു ക്രമമായിട്ടുള്ള പദ്ധതിയാണോ എന്നു ചോദിച്ചാല്‍,
നാരദര് പറയുന്നു. "യത്‌ജ്ഞാത്വാ -യാതൊന്നറിഞ്ഞിട്ടു......
ഭഗവദ്‌ഗീത ധ്യാനശ്ലോകം രചിച്ച മധുസൂദനസരസ്വതി പാടുന്നു. "
മൂകം കരോതി വാചാലം പങ്കും ലങ്കയതേ ഗിരിംയത് കൃപാ തമഹം വന്ദേ"..........
യാതൊന്നിന്റെ കൃപകൊണ്ടാണോ മൂകന്‍ വാചാലനാവുന്നത്.
മുടന്തന്‍ മല കയറുന്നത്.
മൂകന്‍ വാചാലനാവുന്നു !
വാചാലന്‍ മൂകനാവുന്നു !
മുടന്തന്‍ മലകയറും അല്ലാത്തവനോ കയറ്റമൊക്കെ നിര്‍ത്തിവരും.
ഭക്തിയുടെ നിറവില്‍ അതൊന്നും ഒരു വിഷയമേ അല്ല.
"സ്‌തബ്‌ധഃ ഭവതി സ്‌തബ്‌ധനാവും, നിശ്ചലനാവും, ഇളക്കമില്ലാത്തവനായിത്തീരുന്നു. ശരീരത്തിന്റെ ഇളക്കമില്ലായ്‌മയെ അല്ല ഇവിടെ സൂചിപ്പിക്കുന്നത്. ഏതെങ്കിലും വികാര വിചാരങ്ങളാല്‍ ഇളകാത്തവനായി ഉപനിഷത്തിന്റെ ഭാഷയില് "അചലസിന്ധുവാരിവത്" ഇളക്കമില്ലാത മഹാസമുദ്രം പോലെ
പോലെശ്രീരാമന്റെ ഭാഷയില്‍
"മേരുഃ ഇവ അപ്രകമ്പനവത് " ഇളക്കമില്ലാത കൈലാസ പർവതം പോലെ....
(തുടരും...)
No comments:
Post a Comment