ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 25
ധൂമോ രാത്രിസ്തഥാ കൃഷ്ണഃ
ഷണ്‍മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിര്‍
യോഗീ പ്രാപ്യ നിവര്‍ത്തതേ
ഷണ്‍മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിര്‍
യോഗീ പ്രാപ്യ നിവര്‍ത്തതേ
ധൂമത്തേയും രാത്രിയേയും കറുത്ത പക്ഷത്തേയും ദക്ഷിണായനമെന്ന ആറുമാസത്തേയും പ്രതിനിധാനം ചെയ്യുന്ന ദേവതമാരുടെ മാര്‍ഗ്ഗമാണ് ദക്ഷിണായന മാര്‍ഗ്ഗം. ഈ മാര്‍ഗ്ഗത്തില്‍ കൂടി ദേഹമുപേക്ഷിച്ചു പോയിട്ടുള്ള കര്‍മ്മയോഗി ചന്ദ്രപ്രകാശത്തോട് കൂടിയ സ്വര്‍ഗ്ഗലോകത്തെ പ്രാപിച്ച് ദേവന്മാരുമൊത്ത് സ്വര്‍ഗ്ഗസുഖങ്ങള്‍ അനുഭവിച്ചശേഷം വീണ്ടും ഭൂമിയില്‍ വന്നു ജനിക്കുന്നു.
ഒരുവന്‍ ദേഹം വെടിയുന്ന സമയത്ത് വായുവും കഫവും അധികരിക്കയാണെ ങ്കില്‍ മനസ്സ് അന്ധകാരംകൊണ്ടു മൂടുന്നു. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ നിശ്ചേഷ്ടമാവുകയും ഓര്‍മ്മശക്തിനശിക്കുകയും ചെയ്യുന്നു. ജഠരാഗ്നി അതിന്റെ ജ്വാലയില്ലാതെ വെറും പുകയായി അവശേഷിക്കുന്നു. തന്മൂലം ശരീരത്തിന്റെ ചേതനത്വം അമിഴ്ത്തപ്പെടുന്നു. കറുത്ത കാര്‍മേഘങ്ങളാല്‍ ചന്ദ്രന്‍ മറയ്ക്കപ്പെടുമ്പോള്‍ മങ്ങിയ വെളിച്ചവും നേര്‍ത്ത തമസ്സും അനുഭവപ്പെടുന്നതു പോലെ, അവന്‍ മരിച്ചില്ലെങ്കിലും ഐഹിക ജീവിതത്തിന്റെ അന്ത്യം പ്രതീക്ഷിച്ചു കൊണ്ടു ചലനമറ്റുകിടക്കു മ്പോള്‍ , മനസ്സും ചിന്താശക്തിയും ഇന്ദ്രിയങ്ങളും ധൂമം ഹേതുവായി മരവിക്കുമ്പോള്‍, ജീവിതകാലത്തെ പ്രയത്നംകൊണ്ടു നേടിയ യോഗത്തിന്റെ നേട്ടങ്ങള്‍ നഷ്ടപ്രായമാകുന്നു. കൈയിലുണ്ടായിരുന്നതു നശിച്ച ഒരുവനു പുതുതായി എന്തെങ്കിലും നേടിയെടുക്കാനുള്ള പ്രതീക്ഷ എങ്ങനെയാണു ണ്ടാവുക? ഈ ലോകത്തില്‍ നിന്നു വേര്‍പെടുമ്പോള്‍ അവന്റെ അവസ്ഥ ഇപ്രകാരമാണ്. ഇത് അവന്റെ ആന്തരികസ്ഥിതി ആയിരിക്കുമ്പോള്‍ , പുറമെ സ്ഥിതിചെയ്യുന്നത് രാത്രിസമയവും മാസത്തിലെ കറുത്തപക്ഷവും സൂര്യന്റെ ദക്ഷിണായനത്തിലെ ഒരു മാസവുമാകുന്നു. ഇപ്രകാരം പുനര്‍ജന്മ ത്തിന് ഇടംനല്‍കുന്ന എല്ലാ വ്യവസ്ഥകളും ഒരുവന്റെ മരണസമയത്തു കോര്‍ത്തു സംയോജിക്ക പ്പെടുമ്പോള്‍, എങ്ങനെയാണ് അവന്‍ അക്ഷരവുമായി സാക്ഷാത്കാ രം പ്രാപിക്കുക? ഈ സമയത്തു ദേഹം വെടിയുന്ന ഒരു യോഗി ചന്ദ്രമണ്ഡലത്തിലേക്കു പോവുകയും അവിടെനിന്നു മര്‍ത്ത്യലോകത്തി ലേക്കു മടങ്ങിവരുകയും ചെയ്യുന്നു. അതുകൊണ്ടാണ് അശുഭകരമെന്നു ഞാന്‍ പറഞ്ഞത്. ധൂമാദിമാര്‍ഗ്ഗം അവംലംബിക്കുന്ന ഒരുവന്‍ വീണ്ടും ജനിക്കുന്നതിനു ഇടയാകുന്നു. ഇതിനു വിപരീതമായ അര്‍ച്ചിരാദി മാര്‍ഗ്ഗം അനായാസവും ഉത്തമവും, സ്വാഭാവികമായും ആനന്ദത്തിനും മോഹത്തിനും മോചനത്തിനും ഉപയുക്തവും ആകുന്നു.
വേദപ്രസിദ്ധമായ 'ചന്ദ്രായനം' സ്വര്‍ഗകാമികളായവരുടെ വഴിയാണ്. അവര്‍ തങ്ങള്‍ ചെയ്ത പുണ്യത്തിന്റെ ബാങ്ക് ബാലന്‍സ് തീരുവോളം സ്വര്‍ഗത്തി ലെ പഞ്ചനക്ഷത്ര സുഖം അനുഭവിക്കുന്നു. പിന്നെ, ഭൂമിയിലേക്ക് തിരികെ വന്ന് ജന്മമെടുക്കുന്നു.
പുക, രാത്രി, കൃഷ്ണപക്ഷം, ദക്ഷിണായനം എന്നിവ 'ചന്ദ്രമണ്ഡല'ത്തെ, അതായത് അപരാപ്രകൃതിയെ, ഇരുട്ടിനെ പ്രതിനിധാനം ചെയ്യുന്നു. പ്രാപഞ്ചികവിഷയങ്ങളുടെ അഭിമാനി ദേവതയാണ് ചന്ദ്രന്‍.
ജീവന്മുക്തരായവര്‍ ഈ രണ്ടു വഴിയിലൂടെയും പോകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലിരിക്കെത്തന്നെ അവരുടെ ജീവന്‍ പരമാത്മസാരൂപ്യം സാധിച്ചിരിക്കുന്നു. ആ സാരൂപ്യത്തിനായി പ്രയത്‌നിക്കുന്നവരുടെയും അതിനായി ഒട്ടും പ്രയത്‌നിക്കാത്തവരുടെയും വഴികളാണ് ഈ പറഞ്ഞത്.
ജീവന്മുക്തരായവര്‍ ഈ രണ്ടു വഴിയിലൂടെയും പോകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലിരിക്കെത്തന്നെ അവരുടെ ജീവന്‍ പരമാത്മസാരൂപ്യം സാധിച്ചിരിക്കുന്നു. ആ സാരൂപ്യത്തിനായി പ്രയത്‌നിക്കുന്നവരുടെയും അതിനായി ഒട്ടും പ്രയത്‌നിക്കാത്തവരുടെയും വഴികളാണ് ഈ പറഞ്ഞത്.
രൂപനിര്‍മാണക്ഷേത്രങ്ങളുടെ നിലനില്പില്‍, അവ ശരീരത്തിലിരിക്കെ ആയാലും ശരീരാന്തരയാത്ര നടത്തുമ്പോഴായാലും വിദ്യുത്കാന്തതരംഗങ്ങള്‍, ഗുരുത്വാകര്‍ഷണം, കാന്തക്ഷേത്രം എന്നിവയുടെ സ്വാധീനം എവ്വിധ മെന്ന് നാളെ അറിയാനിരിക്കുന്നേ ഉള്ളൂ. അതുകൊണ്ട് ഈ പദ്യങ്ങളെ അവസാനവിശകലനത്തിന് വിധേയമാക്കാന്‍ സമയമായില്ല.
രൂപനിര്‍മാണക്ഷേത്രമാണ് ജീവാത്മാവ് എങ്കില്‍ മനുഷ്യവംശം ഉള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ ഇത്രയേറെ പെരുകുന്നതെങ്ങനെ എന്നു സംശയം തോന്നാം.
ജീവന്റെ പരിണാമഗതി നോക്കുക. 'സജീവം' എന്നു പറയാവുന്ന ആദ്യത്തെ ഉരുവം ഉണ്ടായപ്പോള്‍ അത് പലതായി പെരുകി. പക്ഷേ, ഒരു കോപ്പിയും മറ്റൊരു കോപ്പിയുടെയൊ ഒറിജിനലിന്റെയൊ തനി പകര്‍പ്പായിരുന്നില്ല. ആകാതിരിക്കാനുള്ള ഇച്ഛയും സാഹചര്യവും ഒരുമിച്ച് നിലനിന്നു. ആ ഒറിജിനല്‍ പരാപ്രകൃതിയില്‍നിന്ന് ഇത്രയും രൂപ നിര്‍മാണക്ഷേത്രങ്ങളെ എടുത്ത് ആവിഷ്‌കരിക്കാന്‍ ഹേതുവാകുകകൂടി ചെയ്തു എന്നു കരുതാം. പിന്നെ ഓരോ കോപ്പിയും ഇതുതന്നെ ചെയ്തു. ജീവപരിണാമശ്രേണിയില്‍ പാരമ്പര്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറച്ചു കാണാനാവില്ല. ഓരോ ഘട്ടത്തിലും ഓരോ ഒറിജിനലും തന്റെ അതിജിവനഗുണങ്ങളും ആത്മസാരൂപ്യത്തിനായുള്ള (അറിഞ്ഞതോ അറിയാത്തതോ ആയ) ആവേശവും കോപ്പികളിലേക്ക് കൈമാറി. അതേസമയം ആ പുതിയ പതിപ്പുകളാകട്ടെ, അവയുടെ തനതായ ഒരു ഇച്ഛകൂടി ഉള്‍ക്കൊണ്ടവയുമായി.
ജീവന്റെ പരിണാമഗതി നോക്കുക. 'സജീവം' എന്നു പറയാവുന്ന ആദ്യത്തെ ഉരുവം ഉണ്ടായപ്പോള്‍ അത് പലതായി പെരുകി. പക്ഷേ, ഒരു കോപ്പിയും മറ്റൊരു കോപ്പിയുടെയൊ ഒറിജിനലിന്റെയൊ തനി പകര്‍പ്പായിരുന്നില്ല. ആകാതിരിക്കാനുള്ള ഇച്ഛയും സാഹചര്യവും ഒരുമിച്ച് നിലനിന്നു. ആ ഒറിജിനല്‍ പരാപ്രകൃതിയില്‍നിന്ന് ഇത്രയും രൂപ നിര്‍മാണക്ഷേത്രങ്ങളെ എടുത്ത് ആവിഷ്‌കരിക്കാന്‍ ഹേതുവാകുകകൂടി ചെയ്തു എന്നു കരുതാം. പിന്നെ ഓരോ കോപ്പിയും ഇതുതന്നെ ചെയ്തു. ജീവപരിണാമശ്രേണിയില്‍ പാരമ്പര്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറച്ചു കാണാനാവില്ല. ഓരോ ഘട്ടത്തിലും ഓരോ ഒറിജിനലും തന്റെ അതിജിവനഗുണങ്ങളും ആത്മസാരൂപ്യത്തിനായുള്ള (അറിഞ്ഞതോ അറിയാത്തതോ ആയ) ആവേശവും കോപ്പികളിലേക്ക് കൈമാറി. അതേസമയം ആ പുതിയ പതിപ്പുകളാകട്ടെ, അവയുടെ തനതായ ഒരു ഇച്ഛകൂടി ഉള്‍ക്കൊണ്ടവയുമായി.
രൂപനിര്‍മാണക്ഷേത്രത്തിന്റെ ഓരോ കോപ്പിയുടെയും ഉരുവപ്പെടലില്‍ രണ്ടു വിപരീതത്വരകള്‍ പ്രവര്‍ത്തിക്കുന്നതുകാണാം. പാരമ്പര്യത്തിന്റെ തുടര്‍ച്ച നിലനിര്‍ത്താനുള്ള ത്വരയും വൈവിധ്യത്തിലൂടെ 'മെച്ചപ്പെടാ'നുള്ള ത്വരയും. ഈ ത്വരകളുടെ ഉദ്ഗ്രഥിതവും അതേസമയം സ്വതന്ത്രവുമായ ഇച്ഛയാണ് ഓരോ പകര്‍പ്പിന്റെയും സ്വത്വം.
പരിണാമത്തിന്റെ അടുത്ത പടിയിലെത്തുമ്പോഴും മുറ ഇതുതന്നെ. ആദ്യത്തെ പടിയില്‍ ഉള്ളവ രണ്ടാംപടിയിലുള്ളവയുടെ അതിജീവനത്തിനു പശ്ചാത്തലമാവുന്നു. ഓരോ തലത്തിലും അനന്തവൈവിധ്യം പരീക്ഷിച്ച് അടുത്ത തലത്തിലേക്കു കടക്കുന്നു. അടുത്ത പടിയിലേക്കുള്ള വ്യതിയാനത്തിനോ മറ്റൊരു വഴിക്കുള്ള പരിണാമത്തിന്റെ നിലനില്പിനോ ഒട്ടും നിരക്കാത്ത ഉരുവങ്ങളെ, അവയുടെ അനന്തവൈവിധ്യവും പരീക്ഷിച്ചതില്‍പ്പിന്നെ, തീര്‍ത്തും തള്ളിക്കളഞ്ഞ ചരിത്രവുമുണ്ട്. ദിനോസറുകള്‍ ഉദാഹരണം. ഇങ്ങനെ വംശനാശം വരുന്ന ജീവികളുടെ രൂപനിര്‍മാണക്ഷേത്രങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു? വഴിയുടെ 'അടഞ്ഞ അറ്റ'ങ്ങളില്‍ എത്തിപ്പെട്ട ആ രൂപനിര്‍മാണക്ഷേത്രങ്ങള്‍ പ്രകൃതിയിലെ വിവിധ ബലങ്ങളായി വിഘടിച്ചു പോകുന്നു എന്നേ കരുതാനാവൂ.
അവസാനമിതാ മനുഷ്യന്റെ അനന്തവൈവിധ്യം ഭൂഗോളം അടക്കി വാഴുന്നു. ഈ രൂപത്തില്‍നിന്ന് പരമാത്മ സാരൂപ്യം സാധ്യമാണെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ നമുക്ക് ദിനോസറുകളുടെ ഗതി വരാന്‍ ഇടയില്ല.
അവസാനമിതാ മനുഷ്യന്റെ അനന്തവൈവിധ്യം ഭൂഗോളം അടക്കി വാഴുന്നു. ഈ രൂപത്തില്‍നിന്ന് പരമാത്മ സാരൂപ്യം സാധ്യമാണെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ നമുക്ക് ദിനോസറുകളുടെ ഗതി വരാന്‍ ഇടയില്ല.
(തുടരും..)
No comments:
Post a Comment