Friday, 11 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-30

പ്രവൃത്തിം ച നിവൃത്തിം ച
കാര്യാകാര്യേ ഭയാഭയേ
ബന്ധം മോക്ഷം ച യാ വേത്തി
ബുദ്ധിഃ സാ പാര്‍ഥ സാത്വികീ

അല്ലയോ അര്‍ജുനാ, പ്രവൃത്തി എന്ത്, നിവൃത്തി എന്ത്, ചെയ്യേണ്ടതെന്ത്, ചെയ്യരുതാത്തതെന്ത്, ഭയമെന്ത്, അഭയമെന്ത്, ബന്ധമെന്ത്, മോക്ഷമെന്ത് എന്നുള്ളതൊക്കെ ഏതു ബുദ്ധി വേര്‍തിരിച്ചറിയുന്നുവൊ ആ ബുദ്ധി സത്വഗുണപ്രധാനമാണ്.

ഈ ബുദ്ധി ഉള്ളവരെയാണല്ലോ 'വകതിരിവുള്ളവര്‍' എന്ന് പച്ച മലയാളത്തില്‍ പണ്ടേ പറയാറ്. രാജസമായോ താമസമായോ ചെയ്യുന്ന കര്‍മം കര്‍മവാസന വളര്‍ത്തി ബന്ധനത്തിന് കാരണമാവും. ഈ കര്‍മമാണ് 'പ്രവൃത്തി'. ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മം കര്‍മവാസനയെ തളര്‍ത്തി മോക്ഷം തരും.

ഇതാണ് 'നിവൃത്തി'. വാസനാക്ഷയം വരുത്തുന്നത് 'കാര്യം', വാസനാഭിവൃദ്ധി വരുത്തുന്നത് 'അകാര്യം'. ഞാന്‍ ശരീരം മാത്രമാണ് എന്ന നിലപാടാണ് ഭയം.

'അഹം ബ്രഹ്മാസ്മി' എന്നായാല്‍ അഭയമായി. കര്‍മവാസനയാണ് ബന്ധം. ആ വാസനയുദട ശോഷണം മോക്ഷം. കര്‍മമൊക്കെ പ്രവൃത്തിയും കര്‍മെത്ത അപ്പാടെ ഉപേക്ഷിക്കുന്നത് നിവൃത്തിയും എന്നല്ല ഉദ്ദേശിക്കുന്നെതന്ന് സ്പഷ്ടമാണ്.

വ്യക്തമായ വസ്തുബോധമാണ് ശരിയായ വകതിരിവിന്റെ ഉറവിടം. എന്നുെവച്ചാല്‍ സത്വഗുണപ്രധാനമായജ്ഞാനം തന്നെ. ജ്ഞാനവാസന എല്ലാവരിലുമുണ്ട്. വാസന ഉണ്ടെങ്കിലും ജ്ഞാനം സ്വയം സമാര്‍ജിച്ചേ തീരൂ. അതായത്, ജനിച്ചാല്‍ മാത്രം പോരാ, അറിവിലേക്ക് രണ്ടാമെതാന്നുകൂടി പിറക്കണം. കുറച്ചേ ഉള്ളൂ വാസന എങ്കിലും അതിെന വികസിപ്പിക്കാന്‍ കഴിയും. ഈ വികാസമാണ് ജീവപരിണാമത്തിന്റെ സ്വാഭാവികമായ ദിശാമുഖം. അല്ലാെത, ചളിക്കുണ്ടിലെ തവളയുടെ തനിയാവര്‍ത്തനപരമ്പരയില്‍ കുറേ കോടികൊല്ലം കിടക്കാനുള്ള അതിജീവനശേഷി അല്ല.

കര്‍ത്താവിന് വകതിരിവുണ്ടെങ്കില്‍ കര്‍മം സാത്വികമേ ആവൂ. അഥവാ, കര്‍മം സാത്വികമാകാന്‍ കര്‍ത്താവിന് വക തിരിവുണ്ടായാല്‍ മതി. ജന്മസിദ്ധമായ അവബോധം കൊണ്ട്

ഈ ബുദ്ധി കൈവന്ന ആള്‍ക്ക് ജ്ഞാനം ആര്‍ജിക്കാന്‍ കര്‍മപദ്ധതി സഹായകമാവും. ഇതാണ് കര്‍മത്തിലൂെടയുള്ള സിദ്ധി.

ശരിയായ അറിവുണ്ടായാല്‍ പോരാ, ആ അറിവില്‍നിന്ന് ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാവുകയും വേണമെന്ന് ധ്വനി. അറിവ് അനുഭവമായിക്കിട്ടിയാലേ ഇത് നടക്കൂ. അനുഭവമുണ്ടായാല്‍ അതില്‍നിന്ന് അറിവ് ഉരുത്തിരിക്കുകയുമാവാം. ഭൂപടം നോക്കി നാടു കാണാം, നാടു കണ്ട് ഭൂപടം വരച്ചെടുക്കാം. നാടു കാണലാണ് പ്രധാനം, ഭൂപടമല്ല.

(തുടരും)

No comments:

Post a Comment