നാരദഭക്തിസൂത്രം Day40 നാല്‍പ്പതാം ദിവസം
35. "തത് തു വിഷയത്യാഗത് സംഗത്യാഗാത് ച"
ഭഗവദ്‌ഭക്തിയുടെ പരമസ്രോതസ്സിനെ അന്വേഷിച്ചു കണ്ടുപിടിക്കുവാനും
പരമാവധി ഉപയോഗിക്കുവാനും വേണ്ട രണ്ട് സാധനകള്‍
1.വിഷയത്യാഗവും 2. സംഗത്യാഗവും
തത് - അത് -ആ സാധനാ മുറകള്‍.
അതിലേക്ക് എങ്ങനെയാണ് പ്രവേശിക്കേണ്ടത്?
. തു - ആകട്ടെ.
"വിഷയത്യാഗാത് "- വിഷയങ്ങളുടെ ത്യാഗം.
അതുപോലെ തന്നെ സംഗത്യാഗം.
നടപ്പില്ല സ്വാമി വിഷയങ്ങളുടെ ഉപേക്ഷയും സംഗത്തിന്റെ ഉപേക്ഷയും.
അതെന്താ നടക്കാത്തത്?
നടക്കാത്തതുകൊണ്ടു തന്നെ.
വെറുതേ നടക്കും എന്നു പറഞ്ഞിട്ടു നടത്താതിരിക്കുന്നത് മോശമല്ലേ.
നമുക്കൊന്നു ശ്രമിക്കാം.
ശരി സ്വാമീ പറയൂ,
ഞങ്ങള്‍ കേള്‍ക്കാം.
വിഷയം എന്നു പറഞ്ഞാല്‍ ശബ്‌ദം, സ്‌പര്‍ശം, രൂപം, രസം, ഗന്ധം ഇവയാണ് വിഷയങ്ങള്‍.
ഈ വിഷയങ്ങളോട് ഒരു ജീവനുണ്ടാകുന്ന, അതുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള കുറച്ചു കാര്യങ്ങള്‍ ഉണ്ട്.
അതില്‍ നമുക്കു രാഗമുണ്ട്. രാഗമില്ലായ്‌മയുണ്ട്.
പിന്നെ നമുക്ക് ചിലതിനോട് വെറുപ്പുമുണ്ട്.
ഈ സംഗം എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ വരുന്ന ചിത്രം ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ, കുട്ടികള്‍, ജോലി. ഇതെല്ലാം ഉപേക്ഷിക്കണം എന്നാണ്.
അതല്ല സാമാന്യമായിട്ടു വിചാരിക്കുക. അല്ലെങ്കില്‍ മകന്റെ കുട്ടി, മകളുടെ കുട്ടി, അവരുടെ കുട്ടികള്, അവരുമായിട്ടുള്ള ഇടപെടലും താല്‌പര്യവും. അതാണ് നമ്മുടെ മുമ്പിലുള്ള സംഗം. നമുക്ക് എന്തിനോടൊക്കെ സംഗമുണ്ട്. ഈ സംഗത്തിന്റെ ത്യാഗമെന്നു പറയുമ്പോള്‍, നമുക്കു നോക്കാം. നമ്മള് ഈ ഭൂമണ്‌ഡലത്തില്‍ എന്തിനെയെങ്കിലും പിടിച്ചിട്ടുണ്ടോ. ഈ ചോദ്യം തന്നെ ചോദിച്ചാല്‍ മതി. ഇല്ല എന്നാണുത്തരം. എന്തിനെയാണ് നമുക്കു പിടിക്കാന്‍ പറ്റിയിട്ടുളളത്. അജ്ഞാനത്തിന്റെ തലത്തിലാണ് എനിക്ക് അതിനോടൊക്കെ സംഗമുണ്ട് എന്നു പറയുന്നതു തന്നെ. അത് ഭാര്യയോടാണെങ്കിലും അച്ഛനോടാണെങ്കിലും എല്ലാം ത്യാഗമെന്നതിന്റെ മറ്റൊരു പേരാണല്ലോ സംന്യാസം. സംന്യാസത്തെ ഗീതയില്‍ നിര്‍വചിക്കുന്ന സമയത്ത് പറയുന്നുണ്ട്. സംന്യാസം തികച്ചും മാനസികമാണ്. ഒരു അറിവാണത്. ജ്‌ഞാനം സന്യാസ ലക്ഷണം അറിവുതന്നെയാണ്. സംന്യാസം ഇദം ന മമ. ഇത് എന്റേത് അല്ല എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചവന്‍ സംന്യാസി. സ്വാമിക്ക് അവിടെ പറയാനുള്ളത് സ്ഥിരമായതിനെ പ്രാപിച്ച് അസ്ഥിരമായതിനെ കൈയ്യൊഴിഞ്ഞവന്‍. സ്ഥിരമായത് ഞാന്‍. അഹമെന്ന ബോധം. അസ്ഥിരമായതോ ഈ താത്‌കാലികമായ വികാര വിചാരങ്ങള്‍ അതുമായി ബന്ധപ്പെട്ട് നാം കല്‌പിച്ച ബന്ധങ്ങള്‍ സ്ഥിരമല്ല.
വിഷയത്യാഗാത്, സംഗത്യാഗാത് എന്നു പറയുന്ന സമയത്ത് വീട്ടില്‍ ഇരുന്ന് നൈവകുര്‍വന്‍, നൈവ കാരയന്‍ - ഞാന്‍ ഒന്നും ചെയ്യുന്നുമില്ല, ചെയ്യിക്കുന്നുമില്ല. പക്ഷേ ഞാന്‍ എല്ലാം അറിയുന്നവനാണ്. ഞാന്‍ സാക്ഷിയാണ്. ഈ സാക്ഷീ ഭാവത്തില്‍ നിലകൊള്ളലിനെയാണ് സംഗത്യാഗം, വിഷയത്യാഗം എന്നു പറയുന്നത്. പക്ഷേ നമ്മള് കേട്ടു അല്ലെങ്കില്‍ നമ്മള് മനസ്സിലാക്കി നമുക്ക് ചെറിയ ചെറിയ പാളിച്ചകള് പറ്റിയത് അവിടെയൊക്കെയാണ്. ഭാര്യയെ ഉപേക്ഷിക്കുക, ഭര്‍ത്താവിനെ ഉപേക്ഷിക്കുക, കുട്ടികളെ ഉപേക്ഷിക്കുക, ജോലി ഉപേക്ഷിക്കുക, വീട് ഉപേക്ഷിക്കുക അങ്ങനെയായാല്‍ മാത്രം എത്തിച്ചേരേണ്ടതാണ്, കിട്ടേണ്ടതാണ് സന്യാസം എന്ന് നാം തെറ്റിദ്ധരിച്ചുവച്ചിരിക്കുന്നു. അതുകൊണ്ട് സിദ്ധാര്‍ത്ഥരാജകുമാരന് രാജ്യം ഉപേക്ഷിക്കേണ്ടിവന്നു. രാഹുലനെ ഉപേക്ഷിക്കേണ്ടിവന്നു. അദ്ദേഹം അത് കണ്ടെത്തി എന്ന് പറയുന്ന സമയത്ത് അങ്ങനെ ഒരു വലിയ പ്രചാരണം നടന്ന സമയത്ത് പിന്നെ അതുപോലുള്ള പല ആളുകളും, രമണ മഹര്‍ഷി വീട് വിട്ടു പോയി.
വിവേകാനന്ദ സ്വാമികളുടെ മുമ്പില്‍ ജോലി വേണോ അതോ ഈ പരമമായ സത്യത്തെ അറിയണോ എന്നു ചോദിച്ച സമയത്ത് കാളിയുടെ മുമ്പില്‍ പോയി നിന്ന് രണ്ടു ചിന്തയായി എന്നാണ്. അത് വേണോ ഇത് വേണോ. ജോലിയും കുടുംബവും വേണമെങ്കില്‍ കാളിയുടെ മുന്നില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ നരേന്ദ്രനോട് രാമകൃഷ്‌ണദേവന്‍ പറഞ്ഞ സമയത്ത് നരേന്ദ്രന്‍ ഓരോ സമയത്ത് കാളിയുടെ മുമ്പില്‍ പോയിട്ട് തിരിച്ചു പോരുന്നു. രാമകൃഷ്‌ണദേവന്‍ ചോദിച്ചു എന്താ പറഞ്ഞില്ലേ എന്ന്. ഇല്ല പറയാന്‍ പറ്റുന്നില്ല. അങ്ങനെ നരേന്ദ്രന്‍ വിവേകാന്ദനാവുന്ന സമയത്ത് ഉപേക്ഷിച്ചിട്ടുള്ളത്. അങ്ങനെയൊക്കെ നമ്മള് ചേര്‍ത്ത് മനസ്സിലാക്കിയിട്ടുണ്ട്. ഇതൊന്നും രമണ മഹര്‍ഷിയുടേയോ ബുദ്ധന്റേയോ വിവേകാന്ദസ്വാമികളുടേയോ കുറ്റമല്ല. നമ്മള് ഈ സംന്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് ആലോചിക്കുന്നതുതന്നെ ഭാര്യയുമായി വഴക്കുണ്ടാക്കുന്ന സമയത്താണ്. ഇത് തമാശയല്ല കാര്യം തന്നെയാണ് പറയുന്നത്. ചില സംഘര്‍ഷങ്ങളുള്ള സമയത്താണ് സംന്യാസത്തിന്റെ മഹനീയമായ ഭാവത്തെക്കുറിച്ച് നമ്മള് ചിന്തിക്കുന്നത്.
ഭഗവദ്‌ഭക്തിയുടെ പരമസ്രോതസ്സിനെ അന്വേഷിച്ചു കണ്ടുപിടിക്കുവാനും
പരമാവധി ഉപയോഗിക്കുവാനും വേണ്ട രണ്ട് സാധനകള്‍
1.വിഷയത്യാഗവും 2. സംഗത്യാഗവും
തത് - അത് -ആ സാധനാ മുറകള്‍.
അതിലേക്ക് എങ്ങനെയാണ് പ്രവേശിക്കേണ്ടത്?
. തു - ആകട്ടെ.
"വിഷയത്യാഗാത് "- വിഷയങ്ങളുടെ ത്യാഗം.
അതുപോലെ തന്നെ സംഗത്യാഗം.
നടപ്പില്ല സ്വാമി വിഷയങ്ങളുടെ ഉപേക്ഷയും സംഗത്തിന്റെ ഉപേക്ഷയും.
അതെന്താ നടക്കാത്തത്?
നടക്കാത്തതുകൊണ്ടു തന്നെ.
വെറുതേ നടക്കും എന്നു പറഞ്ഞിട്ടു നടത്താതിരിക്കുന്നത് മോശമല്ലേ.
നമുക്കൊന്നു ശ്രമിക്കാം.
ശരി സ്വാമീ പറയൂ,
ഞങ്ങള്‍ കേള്‍ക്കാം.
വിഷയം എന്നു പറഞ്ഞാല്‍ ശബ്‌ദം, സ്‌പര്‍ശം, രൂപം, രസം, ഗന്ധം ഇവയാണ് വിഷയങ്ങള്‍.
ഈ വിഷയങ്ങളോട് ഒരു ജീവനുണ്ടാകുന്ന, അതുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള കുറച്ചു കാര്യങ്ങള്‍ ഉണ്ട്.
അതില്‍ നമുക്കു രാഗമുണ്ട്. രാഗമില്ലായ്‌മയുണ്ട്.
പിന്നെ നമുക്ക് ചിലതിനോട് വെറുപ്പുമുണ്ട്.
ഈ സംഗം എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ വരുന്ന ചിത്രം ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ, കുട്ടികള്‍, ജോലി. ഇതെല്ലാം ഉപേക്ഷിക്കണം എന്നാണ്.
അതല്ല സാമാന്യമായിട്ടു വിചാരിക്കുക. അല്ലെങ്കില്‍ മകന്റെ കുട്ടി, മകളുടെ കുട്ടി, അവരുടെ കുട്ടികള്, അവരുമായിട്ടുള്ള ഇടപെടലും താല്‌പര്യവും. അതാണ് നമ്മുടെ മുമ്പിലുള്ള സംഗം. നമുക്ക് എന്തിനോടൊക്കെ സംഗമുണ്ട്. ഈ സംഗത്തിന്റെ ത്യാഗമെന്നു പറയുമ്പോള്‍, നമുക്കു നോക്കാം. നമ്മള് ഈ ഭൂമണ്‌ഡലത്തില്‍ എന്തിനെയെങ്കിലും പിടിച്ചിട്ടുണ്ടോ. ഈ ചോദ്യം തന്നെ ചോദിച്ചാല്‍ മതി. ഇല്ല എന്നാണുത്തരം. എന്തിനെയാണ് നമുക്കു പിടിക്കാന്‍ പറ്റിയിട്ടുളളത്. അജ്ഞാനത്തിന്റെ തലത്തിലാണ് എനിക്ക് അതിനോടൊക്കെ സംഗമുണ്ട് എന്നു പറയുന്നതു തന്നെ. അത് ഭാര്യയോടാണെങ്കിലും അച്ഛനോടാണെങ്കിലും എല്ലാം ത്യാഗമെന്നതിന്റെ മറ്റൊരു പേരാണല്ലോ സംന്യാസം. സംന്യാസത്തെ ഗീതയില്‍ നിര്‍വചിക്കുന്ന സമയത്ത് പറയുന്നുണ്ട്. സംന്യാസം തികച്ചും മാനസികമാണ്. ഒരു അറിവാണത്. ജ്‌ഞാനം സന്യാസ ലക്ഷണം അറിവുതന്നെയാണ്. സംന്യാസം ഇദം ന മമ. ഇത് എന്റേത് അല്ല എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചവന്‍ സംന്യാസി. സ്വാമിക്ക് അവിടെ പറയാനുള്ളത് സ്ഥിരമായതിനെ പ്രാപിച്ച് അസ്ഥിരമായതിനെ കൈയ്യൊഴിഞ്ഞവന്‍. സ്ഥിരമായത് ഞാന്‍. അഹമെന്ന ബോധം. അസ്ഥിരമായതോ ഈ താത്‌കാലികമായ വികാര വിചാരങ്ങള്‍ അതുമായി ബന്ധപ്പെട്ട് നാം കല്‌പിച്ച ബന്ധങ്ങള്‍ സ്ഥിരമല്ല.
വിഷയത്യാഗാത്, സംഗത്യാഗാത് എന്നു പറയുന്ന സമയത്ത് വീട്ടില്‍ ഇരുന്ന് നൈവകുര്‍വന്‍, നൈവ കാരയന്‍ - ഞാന്‍ ഒന്നും ചെയ്യുന്നുമില്ല, ചെയ്യിക്കുന്നുമില്ല. പക്ഷേ ഞാന്‍ എല്ലാം അറിയുന്നവനാണ്. ഞാന്‍ സാക്ഷിയാണ്. ഈ സാക്ഷീ ഭാവത്തില്‍ നിലകൊള്ളലിനെയാണ് സംഗത്യാഗം, വിഷയത്യാഗം എന്നു പറയുന്നത്. പക്ഷേ നമ്മള് കേട്ടു അല്ലെങ്കില്‍ നമ്മള് മനസ്സിലാക്കി നമുക്ക് ചെറിയ ചെറിയ പാളിച്ചകള് പറ്റിയത് അവിടെയൊക്കെയാണ്. ഭാര്യയെ ഉപേക്ഷിക്കുക, ഭര്‍ത്താവിനെ ഉപേക്ഷിക്കുക, കുട്ടികളെ ഉപേക്ഷിക്കുക, ജോലി ഉപേക്ഷിക്കുക, വീട് ഉപേക്ഷിക്കുക അങ്ങനെയായാല്‍ മാത്രം എത്തിച്ചേരേണ്ടതാണ്, കിട്ടേണ്ടതാണ് സന്യാസം എന്ന് നാം തെറ്റിദ്ധരിച്ചുവച്ചിരിക്കുന്നു. അതുകൊണ്ട് സിദ്ധാര്‍ത്ഥരാജകുമാരന് രാജ്യം ഉപേക്ഷിക്കേണ്ടിവന്നു. രാഹുലനെ ഉപേക്ഷിക്കേണ്ടിവന്നു. അദ്ദേഹം അത് കണ്ടെത്തി എന്ന് പറയുന്ന സമയത്ത് അങ്ങനെ ഒരു വലിയ പ്രചാരണം നടന്ന സമയത്ത് പിന്നെ അതുപോലുള്ള പല ആളുകളും, രമണ മഹര്‍ഷി വീട് വിട്ടു പോയി.
വിവേകാനന്ദ സ്വാമികളുടെ മുമ്പില്‍ ജോലി വേണോ അതോ ഈ പരമമായ സത്യത്തെ അറിയണോ എന്നു ചോദിച്ച സമയത്ത് കാളിയുടെ മുമ്പില്‍ പോയി നിന്ന് രണ്ടു ചിന്തയായി എന്നാണ്. അത് വേണോ ഇത് വേണോ. ജോലിയും കുടുംബവും വേണമെങ്കില്‍ കാളിയുടെ മുന്നില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ നരേന്ദ്രനോട് രാമകൃഷ്‌ണദേവന്‍ പറഞ്ഞ സമയത്ത് നരേന്ദ്രന്‍ ഓരോ സമയത്ത് കാളിയുടെ മുമ്പില്‍ പോയിട്ട് തിരിച്ചു പോരുന്നു. രാമകൃഷ്‌ണദേവന്‍ ചോദിച്ചു എന്താ പറഞ്ഞില്ലേ എന്ന്. ഇല്ല പറയാന്‍ പറ്റുന്നില്ല. അങ്ങനെ നരേന്ദ്രന്‍ വിവേകാന്ദനാവുന്ന സമയത്ത് ഉപേക്ഷിച്ചിട്ടുള്ളത്. അങ്ങനെയൊക്കെ നമ്മള് ചേര്‍ത്ത് മനസ്സിലാക്കിയിട്ടുണ്ട്. ഇതൊന്നും രമണ മഹര്‍ഷിയുടേയോ ബുദ്ധന്റേയോ വിവേകാന്ദസ്വാമികളുടേയോ കുറ്റമല്ല. നമ്മള് ഈ സംന്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് ആലോചിക്കുന്നതുതന്നെ ഭാര്യയുമായി വഴക്കുണ്ടാക്കുന്ന സമയത്താണ്. ഇത് തമാശയല്ല കാര്യം തന്നെയാണ് പറയുന്നത്. ചില സംഘര്‍ഷങ്ങളുള്ള സമയത്താണ് സംന്യാസത്തിന്റെ മഹനീയമായ ഭാവത്തെക്കുറിച്ച് നമ്മള് ചിന്തിക്കുന്നത്.
(തുടരും...)
No comments:
Post a Comment