Friday, 5 December 2014

നാരദഭക്തി സൂത്രം 32 മുപ്പത്തിരണ്ടാം ദിവസം

 
19. "നാരദസ്‌തു തദര്‍പ്പിതാഖിലാചാരതാ തദ്വിസ്‌മരണേ പരമവ്യാകുലതേതി"
സര്‍വ്വകര്‍മ്മങ്ങളും പൂര്‍ണ്ണമായി ഭഗവത്സമര്‍പ്പണമായി ചെയ്യുക. 
ഏതെങ്കിലും അവസരങ്ങളില്‍ ഭഗവദ്‌ വിസ്‌മരണയുണ്ടാവുമ്പോള്‍ സഹിക്കാന്‍ കഴിയാത്ത വേദന അനുഭവപ്പെടുന്നതാണ്‌ പരമഭക്തി.
നാരദന്‍ തന്റെ അഭിപ്രായത്തെപ്പറയുന്നു. 
നാരദഃ തു - നാരദനാകാട്ടെ 
തദര്‍പ്പിതാഖിലാചാരതാ. സംപൂര്‍ണ്ണമായി സമര്‍പ്പണം.
തദ്വിസ്‌മരണമില്ലായ്‌മ. വ്യാകുലതയുള്ള ഒരവസ്ഥ. 
ഭക്തി തന്റെ പ്രാണനാണ്‌. എപ്പോഴാണോ പ്രേമം തന്റെ പ്രാണനായിത്തീരുന്നത്‌. അതല്ലാത്ത ഒരവസ്ഥയില്‍ തനിക്കു നിലനില്‌നില്‌ക്കനേ സാധ്യമല്ല. 
കരയില്‍ പിടിച്ചിട്ട മത്സ്യം പോലെ അതിന്‌ നിലകൊള്ളാന്‍ പറ്റില്ല. 
ഭക്തിയാകുന്ന ജലത്തിലാണ്‌ അത്‌ നിലനില്‍ക്കുന്നത്‌. 
അതുപോലെ പരമവ്യാകുലത അതിന്റെ അഭാവത്തില്‍ നിലനില്‍പ്പില്ല. 
മണ്‌ഡലകാലം വരുമ്പോള്‍ എങ്ങനെയാ ഭക്തി വരുന്നതെന്ന്‌ അറിയില്ല. 
കേരളത്തില്‍ ശബരിമലയാണ്‌ ഭക്തിയുടെ സീസണ്‍. 
എവിടെ നോക്കിയാലും സ്വാമി ശരണം. 
എല്ലാ ഹോട്ടലുകളിലും കാണാം സ്വാമിശരണം. 
മണ്‌ഡലം കഴിഞ്ഞു സ്വാമിയുമില്ല ഒന്നുമില്ല. 
അതുകൊണ്ട്‌ അങ്ങനെയൊരു സീസണ്‍ ഭക്തിയല്ല.
ഇവിടെ പറയുന്നത്‌ അതിന്റെ വിസ്‌മൃതിയില്‌ പിന്നെ തനിക്ക്‌ നിലനില്‍പ്പില്ല. 
ഭക്തി, പ്രേമം എന്നൊക്കെ പറയുന്നത്‌ വര്‍ത്തമാനകാലത്തിന്റെ കാര്യമാണ്‌. 
അതുകൊണ്ട്‌ ഭക്തന്മാരുടെ കണക്കും നമ്മളെടുക്കാന്‍ പോകണ്ട. അതുകൊണ്ടാണ്‌ ക്രിസ്‌തുദേവന്‍ പറഞ്ഞത്‌. ക്രിസ്‌തുവിന്റെ അടുത്ത്‌ ഒരുസ്‌ത്രീയെ കൊണ്ടുവന്നിട്ട്‌ ഇതാ ഇവള്‍ വ്യഭിചരിച്ചിരിക്കുന്നു. ഇവളെ കല്ലെറിയണം. 
അദ്ദേഹം പറഞ്ഞു ശരിയാണ്‌. കല്ലെറിയണം കൊല്ലണം. 
വ്യഭിചരിക്കാത്തവര്‍ കല്ലെറിയട്ടെ,
അപ്പോഴാണ്‌ ആള്‍ക്കൂട്ടം ഒഴിഞ്ഞുപോയത്‌. 
പിന്നെ ആരുമില്ല. ക്രിസ്‌തുവുമുണ്ട്‌, അവളുമുണ്ട്‌. 
അവര്‌ ക്രിസ്‌തുവിനോട്‌ പറയുന്നു അങ്ങ്‌ എന്നെ ശിക്ഷിച്ചാലും. 
അദ്ദേഹം പറയുന്നു ഞാനാരാണ്‌ ശിക്ഷിക്കാന്‍.
ഭക്തനെ സംബന്ധിച്ച്‌ താന്‍ മാത്രമാകുന്ന ഒരവസ്ഥ.........
"തദ്വിസ്‌മരണേപരമവ്യാകുലതേതി"
(തുടരും...)

No comments:

Post a Comment