Friday, 5 December 2014

നാരദഭക്തി സൂത്രം മുപ്പതാം ദിവസം

നാരദഭക്തി സൂത്രം മുപ്പതാം ദിവസം
അപ്പോള്‍ ആദ്യകഥാശ്രവണം ഫലവത്തായാല്‍ പിന്നെ പോവരുത്‌ ,
ഇനി സപ്‌താഹത്തിന്‌ പോവരുത്‌ എന്നല്ല ഇവിടെ ഉദ്ദേശിച്ചത്‌. 
അതില്‍ നിന്നുള്ള ആനന്ദം കിട്ടിയാല്‍ പിന്നെ പലരും എന്താ ചെയ്യുന്നതെന്ന്‌ അറിയുമോ?
ഈ വിഷയത്തില്‍ താരതമ്യം ചെയ്യും. 
താല്‌പര്യത്തോടുകൂടി കേള്‍ക്കുന്നവരോട്‌ ഈ താരതമ്യക്കാരു പറയും
ഇതല്ല കേള്‍ക്കേണ്ടത്‌,
മറ്റേ മൂപ്പരുടേതാണ്‌,മൂപ്പരുടെ ഗോവിന്ദാവിളി മാത്രം മതി ,
കാരണം അത്‌ മാത്രമേ ഇവര്‌ കേള്‍ക്കാറുള്ളു, 
ബാക്കി സമയമൊക്കെ ഉറങ്ങുകയായിരിക്കും.......
"കഥാദിഷു "- 
ജ്ഞാനേശ്വരി മഹാരാജാവ്‌ ഒരു അനുഭവം പങ്കു വയ്‌ക്കുന്നുണ്ട്‌,
അദ്ദേഹം ഒരു സ്ഥലത്തുകൂടി നടന്നുപോകുന്ന സമയത്ത്‌ ഗീത ചൊല്ലുന്നത്‌ കേള്‍ക്കുകയാണ്‌. ഒന്നാമധ്യായത്തിലെ പതിനാലാമത്തെ ശ്ലോകം,
ഭഗവാനും അര്‍ജ്ജുനനും തേരില്‍ വരുന്ന ഭാഗമുണ്ടല്ലോ, 
"തതഃശ്വേതൈര്‍ഹയൈര്‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൗ
മാധവഃപാണ്‌ഡവശ്‌ചൈവ ദിവ്യൗ ശംഖൗ പ്രദധ്‌മതുഃ"
എന്നു ചൊല്ലുന്ന സമയത്ത്‌ ഭഗവാനും അര്‍ജ്ജുനനും തേരില്‍ വരുന്നത്‌ കണ്ടു. 
പിന്നെ മുമ്പിലേക്ക്‌ പോകാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല......
രാമായണമാകട്ടെ, 
ഏത്‌ കഥയുമാകട്ടെ,
രാമായണം പറയുവാന്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‌ രാവണനെ കൊന്നുകഴിഞ്ഞു. 
ഇവിടെ ശ്രീരാമന്‍ ജനിച്ചിട്ടേയുള്ളു......
അവിടെ നമ്മളില്ല. 
ഞാനിന്റെ അഴിഞ്ഞു വീഴലാണ്‌.......
(തുടരും...)

No comments:

Post a Comment