Tuesday, 23 December 2014

നാരദഭക്തിസൂത്രം Day 51 അമ്പത്തൊന്നാം ദിവസം

നാരദഭക്തിസൂത്രം Day 51 അമ്പത്തൊന്നാം ദിവസം
41. "തസ്‌മിംസ്‌തജ്ജനേ ഭേദാഭാവാത്‌"
ഭഗവാനും ഭഗവദ്‌ഭക്തന്മാരുമായി യാതൊരു ഭേദഭാവവും ഇല്ലാത്തതിനാല്‍
തസ്‌മിന്‍ എന്നു പറഞ്ഞാല്‍ അതില്‍ 
തജ്ജനേ- തന്റെ ഭക്തന്മാരുമായിട്ട്‌ 
ഭേദാഭാവാത്‌ - ഭേദം ഇല്ലാത്തതുകൊണ്ട്‌. 
ഞാന്‍ വേറെ ഭഗവാന്‍ വേറെ എന്നില്ല.
ഭഗവാനേ ഉള്ളൂ ഇദം സര്‍വ്വം ഈശാവാസ്യം.
42. "തദേവസാധ്യതാം തദേവ സാധ്യതാം"
സാധിക്കേണ്ടത്‌, അതു മാത്രം - സാധിക്കേണ്ടത്‌ അതുമാത്രം.
തദ്‌ ഏവ - അത്‌ തന്നെ. 
സാധ്യതാം - സാധിക്കേണ്ടത്‌.
ഈ ഭേദഭാവം ഇല്ലാതാക്കലാണ്‌ സാധിേക്കണ്ടത്‌
ഭാരതീയ ദര്‍ശനങ്ങളെ ഇത്രയേറെ ആദരിക്കാന്‍ കാരണം ഈ ഭേദഭാവം ഇല്ലാത്തതുകൊണ്ടാണ്‌. 
ഭേദമില്ലാതാക്കലാണ്‌ മതത്തിന്റെ കാതലായ അംശം. 
എന്റേത്‌ എന്നത്‌ കൊഴിഞ്ഞ്‌ അത്‌ തന്നെ സാധിക്കണം. 
പരമമായ പ്രേമം തന്നെ സാധിക്കേണ്ടതാണ്‌. 
ഇരുട്ട്‌ ഭഗവാനോട്‌ പോയിട്ട്‌ പ്രാര്‍ത്ഥിക്കുന്നതാണ്‌. 
ഇരുട്ട്‌ തപസ്സു ചെയ്‌ത്‌ ഭഗവാനെ പ്രത്യക്ഷപ്പെടുത്തി ഭഗവാന്‍ ചോദിച്ചുഎന്താ ഇരുട്ടേ? 
ഈ സൂര്യന്‍ കാരണം എനിക്ക്‌ വലിയ പ്രശ്‌നമാണ്‌. 
അവന്‍ സദാസമയം എന്റെ പുറകിലാണ്‌. 
അവനെക്കൊണ്ട്‌ ഒരു രക്ഷയുമില്ല.
അതുകൊണ്ട്‌ അവനെയൊന്നു മാറ്റിത്തരണം. 
ഭഗവാന്‍ പറഞ്ഞു ശരി സൂര്യനെ വിളിച്ചു.
സൂര്യാ ഇവിടെ വാ...
എന്താ ഭഗവാനെ ...
നീയെന്തിനാ ഈ ഇരുട്ടിനെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്‌.?
സൂര്യന്‍ ചോദിച്ചു 
ഏതിരുട്ട്‌ ഭഗവാനെ.? 
ഞാനങ്ങനെയൊരാളെ അറിയുക പോലുമില്ല.
ഭഗവാനെ അവനെ വിളിക്കൂ. 
ഞാന്‍ ചോദിക്കട്ടെ അവനെതിരായിട്ട്‌ എന്തെങ്കിലും ഞാന്‍ ചെയ്‌തിട്ടുണ്ടോ എന്ന്‌.
ഒരിക്കലും സൂര്യന്‌ ഇരുട്ടിനെ കാണാന്‍ സാധ്യമല്ല. 
ഇതുപോലെ നാം നമ്മുടെ ആ സ്വയം പ്രകാശിതമായ ഭാവത്തിലേക്ക്‌ വന്ന്‌ കഴിഞ്ഞാല്‍ അജ്ഞാനത്തിന്റെ ഒരു കണികപോലും ഉണ്ടാവില്ല. 
ഇപ്പോള്‍ നമ്മള്‌ ഇല്ലാത്തതിനെയാണിങ്ങനെ പറയുന്നത്‌. 
സൂര്യന്റെ മുമ്പില്‌ സൂര്യന്റെ അഭാവത്തെ കൊണ്ടുവരാന്‍ സാധ്യമാണോ.?
ഇതുപോലെ ആ ഭേദമില്ലായ്‌മയുണ്ടല്ലോ. 
"ഭിദ്യതേ ഹൃദയഗ്രന്ഥി ഛിദ്യന്തേ സര്‍വ്വസംശയാഃ "- എല്ലാ ഗ്രന്ഥികളും പൊട്ടിയിട്ട്‌ എല്ലാ സംശയങ്ങളും നീങ്ങിയിട്ട്‌ ആ ഏകത്വത്തില്‌ "ഏകത്വം അനുപശ്യതഃ "എന്നുപനിഷത്‌ പറയും. ഏകത്വത്തിന്റെ തുടര്‍ന്നു കാണലില്‍ ശോകമെവിടെ?മോഹമെവിടെ.?
അത്‌ തന്നെയാണ്‌ സാധിക്കേണ്ടത്‌. 
ഭക്തിയുടെ പാരമ്യം ഭക്തിയുടെ ലക്ഷ്യം ഇതാണ്‌. 
ഭക്തനൊരിക്കലും ഞാന്‍ വേറെ ഭഗവാന്‍ വേറെ എന്നു കാണുന്നില്ല. 
ഭഗവാനെ അങ്ങ്‌ ആരാണ്‌ ?ഏറ്റവും മുകളിലിരിക്കുന്ന ആള്‌, 
ഞാനോ ഞാന്‍ ഒരു കീടം.
അവിടുന്നാരാണ്‌.?
സര്‍വ്വശക്തന്‍. ഞാനോ ?അല്‌പശക്തന്‍. 
അവിടുന്നാരാണ്‌ സര്‍വ്വജ്ഞന്‍ ,
ഞാന്‍ അല്‌പജ്ഞന്‍.
അതുകൊണ്ട്‌ ഈ അറിവില്ലാത്തവനോട്‌ അങ്ങ്‌ പൊറുത്താലും.
ഇങ്ങനെയൊക്കെ പറയുന്നത്‌ ഭക്തിശാസ്‌ത്രത്തിന്‌ എതിരാണ്‌. 
ഉപനിഷത്തിനെതിരാണ്‌. 
ഇതിനെയാണ്‌ ഒളിച്ചോട്ടം എന്നു പറയുന്നത്‌.
(തുടരും...)

No comments:

Post a Comment